ടോംസ് എൻജിനീയറിങ് കോളേജിന് പൂട്ടുവീണു; സാങ്കേതിക സർവ്വകലാശാലയുടെ സ്റ്റോപ് മെമോ നൽകിയതോടെ നാളെ മുതൽ കോളേജ് തുറക്കില്ല; വിദ്യാർത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റും
കോട്ടയം: കോട്ടയം മറ്റക്കര ടോംസ് എൻഞ്ചിനീയറിങ് കോളേജിന് സാങ്കേതിക സർവ്വകലാശാല സ്റ്റോപ് മെമോ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ കോളേജ് അടച്ചിടും. നിലവിലെ വിദ്യാർത്ഥികളെ മറ്റു കോളേജുകളിൽ പ്രവേശിപ്പിക്കുമെന്നും സർവ്വകലാശാല അറിയിച്ചു. നേരത്തെ മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളേജിന് സാങ്കേതിക സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സാങ്കേതിക സർവകാലാശാലയിൽ നിന്നും വ്യാജ അനുമതിപത്രം നേടിയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ടോംസ് കോളേജിന്റെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിച്ച സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. അനുമതിയില്ലാതെയാണ് കോളേജ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വിദ്യാർത്ഥിനികൾ ഉന്നയിച്ച പ്രശ്നങ്ങൾ അതീവഗുരുതരമാണ്. പരാതികൾ ഉചിതമായ ഏജൻസികൾ അന്വേഷിക്കണമെന്നും രജിസ്ട്രാർ ശുപാർശ ചെയ്തിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ടോംസ് കോളേജിന് 2016-17 വർഷത്തെ അഫിലിയേഷൻ നൽകുന്നത് സംബന്ധിച്ച് സർവകലാശാല തീരുമാനമെടുത്തിരുന്നില്ല. അതിനാൽ അനുമതിയും നൽകിയിരുന്നില്ല.
എന്നാൽ തങ്ങൾക്ക് രജിസ്ട്രാരുടെ അനുമതിപത്രം ലഭിച്ചതായും സർവകലാശാല ഇമെയിലിൽ അയച്ചു തരികയായിരുന്നു എന്നുമാണ് കോളേജ് അധികൃതരുടെ വാദം. ഈ അനുമതി പത്രത്തിൽ ഒപ്പോ ക്യൂആർ കോഡോ ഉണ്ടായിരുന്നില്ല. അതിനാൽ ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് രജിസ്ട്രാറുടെ കണ്ടെത്തൽ. എംജി സിൻഡിക്കേറ്റ് അംഗമായിരുന്ന ഫാ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് അഫിലിയേഷൻ ലഭിച്ചതെന്നായിരുന്നു വ്യക്തമായത്. 2014 മെയ് 27നാണ് ഫാ. ബേബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം കോളേജ് സന്ദർശിച്ചത്. ജൂൺ ഒമ്പതിന് റിപ്പോർട്ട് നൽകി. ബിടെക് കോഴ്സ് തുടങ്ങുന്നതിന് ഒരു സൗകര്യമില്ലാതിരുന്ന ഇവിടെ മിക്ക സൗകര്യങ്ങളുമുണ്ടെന്നാണ് റിപ്പോർട്ടിൽ.
ടോംസ് കോളേജിന്റെ ഉടമസ്ഥരായ തിരുനിലത്ത് എഡ്യൂക്കേഷണൽ ട്രസ്റ്റിന് കൊഴുവനാൽ സബ്രജിസ്ട്രാർ പരിധിയിൽ പത്തേക്കർ സ്ഥലം ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവിടെ 400 ചതുരശ്ര മീറ്റർ ലൈബ്രറി, 200 ചതുരശ്ര മീറ്റർ ലാബ്, 66 ചതുരശ്ര മീറ്റർ വീതമുള്ള 16 മുറി, 150 ചതുരശ്ര മീറ്റർ കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ടെന്നാണ് പറഞ്ഞിരുന്നത്. ചില സൗകര്യങ്ങൾ കുറവുണ്ടെന്നും ഒരു വർഷത്തിനകം അതു പരിഹരിക്കുമെന്നുമാണ് കോളേജ് അധികൃതർ അറിയിച്ചിരിക്കുന്നതെന്നുമാണ് ഫാ.ബേബി തോണിക്കുഴിയുടെ നാല് പേജുള്ള റിപ്പോർട്ട്. എന്നാൽ സിൻഡിക്കേറ്റ് അംഗം കണ്ടെന്ന് പറയുന്ന പത്തേക്കർ വസ്തുവിൽ ഇതുവരെ കെട്ടിടം ഇല്ല. ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്ന വസ്തുവിൽ നിന്നും കിലോമീറ്ററുകൾ അകലെ കേവലം 60 സെന്റിലാണ് ടോംസ് കോളേജ്.
ഇത് സിൻഡിക്കേറ്റ് അംഗം മറച്ച് വച്ചതാണ് ഗുരുതരമായ പിഴവ്. റിപ്പോർട്ടിൽ പ്രിൻസിപ്പലിന്റെ ഒപ്പില്ല. അപൂർണ്ണവും വാസ്തവ വിരുദ്ധവുമായ റിപ്പോർട്ടിന്റെ മറവിലാണ് അഞ്ച് ബി.ടെക് കോഴ്സുകൾ അനുവദിച്ചത്. ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് അഫിലിയേഷൻ നേടാനും എം.ജി സർവ്വകലാശാല വഴിവിട്ട് നൽകിയ അഫിലിയേഷൻ ടോംസ് കോളേജ് പ്രയോജനപ്പെടുത്തി. വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിൽ അടിസ്ഥാന പഠന സൗകര്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് ശാസ്ത്രസാങ്കേതിക സർവ്വകലാശാല കഴിഞ്ഞ ദിവസം കോളേജിന്റെ അംഗീകാരം റദ്ദാക്കിയത്.
കടുത്ത വിദ്യാർത്ഥി പീഡനത്തെ തുടർന്നാണ് ടോംസ് കോളേജ് വിവാദത്തിലായത്. പെൺകുട്ടികളുടെ ഹോസ്റ്റലിലടക്കം അനാവശ്യമായി കയറിയിറങ്ങുന്ന കോളേജ് ചെയർമാനെതിരെ നിരവധി പരാതികളാണ് ഉയർന്നത്. മാത്രമല്ല, സർവകലാശാല നിർദേശിക്കുന്ന മാനദണ്ഡമൊന്നും പാലിക്കാതെയാണ് കോളേജ് പ്രവർത്തിക്കുന്നത്.
കോളേജ് തുടങ്ങണമെങ്കിൽ പത്ത് ഏക്കർ ഉണ്ടാകണമെന്ന് സർവകലാശാല നിഷ്കർഷിക്കുന്നു. എന്നാൽ, 50 സെന്റ് പോലും സ്ഥലമില്ലാത്ത കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. സ്ഥലസൗകര്യമില്ലാത്തതിനാൽ ലബോറട്ടറിയും ലൈബ്രറിയും മെൻസ് ഹോസ്റ്റലിലാണ്. കോളേജിന് അഫിലിയേഷൻ ലഭിച്ചതും വൈസ് ചാൻസിലർ അറിയാതെയാണ്. ടോംസ് കോളജിന് സാങ്കേതിക സർവകലാശാല നൽകിയ അഫിലിയേഷനിൽ തിരിമറി നടന്നതായി സർവകലാശാല രജിസ്ട്രാർ തന്നെയാണ് വ്യക്തമാക്കിയത്. തന്റെ ഒപ്പോ സീലോ ഇല്ലാത്ത അഫിലിയേഷൻ പേപ്പർ കോളജിനു ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് രജിസ്ട്രാർ ജി.പി പത്മകുമാർ പറഞ്ഞിരുന്നു. അംഗീകാരം ലഭിക്കാനായി ടോംസ് കോളേജ് സർവകലാശാലക്ക് നൽകിയത് വ്യാജരേഖകളാണെന്നും കണ്ടെത്തി.
കെടിയുവിന്റെ അംഗീകാരത്തിനായി സമർപ്പിച്ച സമയത്ത് കാണിച്ച സ്ഥലത്തല്ല കോളേജ് പ്രവർത്തിക്കുന്നതെന്നും, നിലവിൽ കോളേജ് പ്രവർത്തിക്കുന്ന സ്ഥലം സർവകലാശാലക്ക് നൽകിയ അഫിലിയേഷൻ പേപ്പറിൽ കാണിച്ച സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള ഒരു കെട്ടിടത്തിലാണെന്ന് 2016 മെയ് മാസം മൂന്നാം തീയതി സർവകലാശാല നിയോഗിച്ച രണ്ടംഗ പരിശോധന സമിതി കണ്ടെത്തിയിരുന്നു. എഐസിടിഇ മാനദണ്ഡപ്രകാരം ഇത് വളരെ ഗുരുതരമായ കുറ്റകൃത്യം ആണ്. എന്നാൽ ഗുരുതരമായ ഈ കണ്ടെത്തൽ മാത്രം മറച്ച് വച്ച് സർവകലാശാല രണ്ട് ദിവസത്തിന് ശേഷം ടോംസ് കോളജിന് ഒരു നോട്ടീസ് നൽകിയിരുന്നു. കോളേജിലെ മറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കണം എന്ന് മാത്രമാണ് നോട്ടീസിൽ പറഞ്ഞിരുന്നത്.
24 മണിക്കൂറിനുള്ളിൽ ചെയർമാൻ ടോംസ് നൽകിയ വിശദീകരണം അംഗീകരിച്ച് കൊണ്ട് 2016 മെയ് 11ന് കോളേജിന് പ്രവർത്താനുമതി നൽകുകയായിരുന്നു. അഫിലിയേഷൻ രേഖയിൽ രജിസ്ട്രാറുടെ ഒപ്പോ സീലോ ഉണ്ടായിരുന്നില്ല. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ടോംസ് കോളേജുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കവേയാണ് ഇകാര്യം രജിസ്ട്രാർ കണ്ടെത്തിയത്. താൻ അനുമതി നൽകാത്ത കോളേജിന് എങ്ങനെ ആര് പ്രവർത്തനാനുമതി കൊടുത്തു എന്ന് വിശദീകരിക്കാൻ അസിസ്റ്റന്റ് രജിസ്ട്രാർക്ക് ഷോക്കോസ് നോട്ടീസ് നൽകിയതോടെയാണ് സംഭവങ്ങളുടെ ചുരുൾ അഴിഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍