മഞ്ചേരി മെഡിക്കൽ കോളജ് പരിസരത്ത് പാർക്ക് ചെയ്തിരിക്കുന്നത് ഏഴ് ആംബുലൻസുകൾ; പക്ഷെ ഡ്രൈവർമാർ ഒന്നും സ്ഥലത്തില്ല; പനിബാധിച്ച് മരിച്ച 17കാരിയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കാത്തുനിന്നത് ഒരുമണിക്കൂർ; ഈ ദുർവിധി രാഷ്ട്രീയ പാർട്ടികളുടേയും സാംസ്കാരിക സംഘടനകളുടേയും പ്രവാസി കൂട്ടായ്മകളുടേയെല്ലാം പേരിൽ തലങ്ങും വിലങ്ങും ആംബുലൻസുകൾ പായുന്ന നഗരത്തിൽ; ആംബുലൻസുകളിലുള്ള ഫോൺ നമ്പറുകളിലേക്ക് വിളിച്ചപ്പോൾ എല്ലാവരും ഓരോരുത്തരും പറയുന്നത് ഓരോ ഒഴിവുകഴിവുകൾ
ജംഷാദ് മലപ്പുറം
മലപ്പുറം: രാഷ്ട്രീയ പാർട്ടികളുടേയും സാംസ്കാരിക സംഘടനകളുടേയും പ്രവാസി കൂട്ടായ്മകളുടേയെല്ലാം പേരിൽ തലങ്ങും വിലങ്ങും ആംബുലൻസുകൾ പായുന്ന നഗരത്തിൽ മൃതദേഹം വീട്ടിൽകൊണ്ടുപോകാൻ വീട്ടുകാർ ആംബുലൻസ് ഡ്രൈവറെ കാത്തുനിന്നത് ഒരുക്കൂർ സമയം. ഏഴു ആംബുലൻസുകൾ മെഡിക്കൽ കോളജ് പരിസരത്ത് പാർക്ക് ചെയ്തിട്ടും ഒന്നിലുംഡ്രൈവർമാരില്ലാത്ത അവസ്ഥ.
മഞ്ചേരി മെഡിക്കൽ കോളജിലാണ് സംഭവം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിബാധിച്ച് മരണപ്പെട്ട 17വയസ്സുകാരി വിദ്യാർത്ഥിനിയുടെ മൃതദേഹം കൊണ്ടുപോവാനാണ് അർദ്ധരാത്രി ആംബുലൻസ് തേടി ബന്ധുക്കൾ അലഞ്ഞത്, ഈ സമയം മെഡിക്കൽ കോളജ് വളപ്പിൽ ആംബുലൻസ് പാർക്ക് ചെയ്ത് മുങ്ങിയത് ഏഴ് ഡ്രൈവർമാരായിരുന്നു. മഞ്ചേരി മംഗലശ്ശേരിയിൽ നിന്നുള്ളവരാണ് ഇന്നു പുലർച്ചെ ആംബുലൻസ് ഡ്രൈവർമാരുടെ ഒളിച്ചുകളിയിൽ പെട്ട് വലഞ്ഞത്. ആംബുലൻസ് തേടി വലഞ്ഞ യുവാവ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാഷ്ട്രീയ പാർട്ടികളുടേയും സാംസ്കാരിക സംഘടനകളുടേയും പ്രവാസി കൂട്ടായ്മകളുടേയെല്ലാം പേരിൽ തലങ്ങും വിലങ്ങും ആംബുലൻസുകൾ പായുന്ന നഗരത്തിലാണ് ഈ ദുർവിധിയെന്നതും ശ്രദ്ധേയമാണ്.
രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോവാനാണ് കുടുംബം ഒരു മണിക്കൂർ മെഡിക്കൽ കോളജിൽ അലഞ്ഞത്. മംഗലശ്ശേരി പൂന്തോട്ടത്തിൽ സലീമിന്റെ മകൾ ഫിദ ഷെറിൻ (17) ആണ് ആശുപത്രിയിൽ മരണപ്പെട്ടത്. തുടർന്ന് ആംബുലൻസ് തേടി സലീമിന്റെ സുഹൃത്ത് നൗഫലും ഇദ്ദേഹത്തിന്റെ സുഹൃത്തായ ആശുപത്രിയി ജീവനക്കാരനും ചേർന്ന് ആംബുലൻസുകളുടെ പാർക്കിങ് കേന്ദ്രത്തിലെത്തി. വിവിധ സംഘടനകളുടേതും സ്വകാര്യ ഗ്രൂപ്പുകളുടേതുമായി ഏഴ് വാഹനങ്ങൾ ഇവിടെയുണ്ടായിരുന്നു. എന്നാൽ ഒരു വാഹനത്തിലും ഡ്രൈവർമാരുണ്ടായിരുന്നില്ല. ആംബുലൻസുകളിലുള്ള ഫോൺ നമ്പറുകളിലേക്ക് വിളിച്ചപ്പോൾ എല്ലാവരും ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് തടിയൂരി. താൻ ഡ്യൂട്ടിയിലല്ല, വീട്ടിലാണ്, വണ്ടി അവിടെയുണ്ടെങ്കിലും ഓടാൻ കഴിയില്ല തുടങ്ങിയവയായിരുന്നു ഡ്രൈവർമാരുടെ മറുപടികളെന്ന് നൗഫൽ തത്സമയത്തോട് പറഞ്ഞു. നിരന്തരം ശ്രമം തുടർന്നതോടെയാണ് ഒരു ആംബുലൻസ് ഓടാൻ തയാറായത്. അപ്പോഴേക്കും മരണം നടന്ന് ഒരു മണിക്കൂറോളമായിരുന്നു.
കിട്ടിയ ആംബുലൻസിൽ മൃതദേഹവുമായി വീട്ടിലെത്തിയതിനു പിന്നാലെ അതേ ആംബുലൻസ് തേടി ആശുപത്രിയിൽ നിന്നു വീണ്ടും വിളിയെത്തിയതായും നൗഫൽ പറഞ്ഞു. അത്യാസന്ന നിലയിലുള്ള രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവാനായിരുന്നു. അവരുടെ ബന്ധുക്കളും ആംബുലൻസ് തേടി അലഞ്ഞ് ലഭിക്കാതെ വന്നതിനിടെ ഈ ആംബുലൻസിനെ കുറിച്ച് വിവരം ലഭിക്കുകയും ബന്ധപ്പെടുകയുമായിരുന്നു. ഇതോടെ നൊടിയിടയിൽ മൃതദേഹം വീട്ടിലെത്തിച്ച് ആംബുലൻസ് മടക്കി.
മെഡിക്കൽ കോളജ് വളപ്പിൽ ആംബുലൻസുകൾക്ക് പാർക്കിങ് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇവിടെ നിർത്തുന്ന ആംബുലൻസുകൾ ഓടാൻ തയ്യാറവണമെന്നിരിക്കെ ഡ്രൈവർമാർ കുടുംബത്തെ വട്ടം കറക്കുകയായിരുന്നു. സംഭവത്തിൽ അധികൃതർക്ക് ഇന്ന് പരാതി നൽകുമെന്ന് സാമൂഹ്യ സുരക്ഷ വകുപ്പ് ജീവനക്കാരൻ കൂടിയായ നൗഫൽ അറിയിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ കോളജ് സൂപ്രണ്ട് നന്ദകുമാറിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തെ ലഭിച്ചില്ല. ആംബുലൻസുകൾക്കെതിരെ മുമ്പും പലതരത്തിലുള്ള പരാതികളുണ്ടെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ശശി തത്സമയത്തോട് പറഞ്ഞു. മെഡിക്കൽ കോളജ് പരിസരത്ത് പാർക്ക് ചെയ്യുന്ന ആംബുലൻസുകൾ ആവശ്യക്കാരെ വട്ടം കറക്കുന്നതായി പരാതികളുള്ളതായി നാട്ടുകാർ പറഞ്ഞു. മെഡിക്കൽ കോളജ് വളപ്പിലെ പാർക്കിങ് കേന്ദ്രത്തിൽ ആംബുലൻസുകളുണ്ടാവുമെങ്കിലും പലപ്പോഴും ഡ്രൈവർമാരുണ്ടാവാറില്ലെന്നും അത്യാവശ്യ ഘട്ടത്തിൽ ആംബലൻസ് തേടി ഇവിടേക്ക് ഓടിയെത്തുന്നവർ നിരാശരായി മടങ്ങുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.
തന്റെ സുഹൃത്തിന്റെ ഏട്ടന്റെ കുട്ടിക്കാണ് ഈദുരനുഭവമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി മഞ്ചേരി സ്വദേശിയായ സി.ടി. നൗഫൽ എന്ന യുവാവ് അനുഭവം തന്റെ ഫേസ്ബുക്ക് പേജിൽ വിവരിക്കുന്നത് ഇങ്ങിനെയാണ്..
പ്രിയപ്പെട്ടവരെ
വളരെ സങ്കടത്തോടെയും ദേഷ്യത്തോടെയുമാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത് .ഇന്ന് 25/06/19 ന് രാത്രി ഒരു മണിക്ക് എന്റെ സുഹൃത്തിന്റെ ഏട്ടന്റെ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് പനി ബാധിച്ചു മരണപ്പെട്ടു .മൃതദേഹം കൊണ്ട് പോവുന്നതിനു ആംബുലൻസിനു വേണ്ടി ഞങ്ങളും ആശുപത്രി ജീവനക്കാരനായ എന്റെ സുഹൃത്തു ആംബുലൻസ് ഡ്രൈവർമാർക്കു മാറി മാറി വിളിച്ചെങ്കിലും ആശുപത്രിയുടെയും വിവിധ സംഘടനകളുടെയും പാർട്ടികളുടെയും ചാരിറ്റി സ്ഥാപനങ്ങളുടെയും എല്ലാം നിരവധി ആംബുലൻസുകളും ഉണ്ടായിട്ടും 50 മിനുട്ടിനു ശേഷമാണു ഒരു ആംബുലൻസ് ലഭിച്ചത് .ഡ്രൈവർമാർക്കു വിളിക്കുന്ന സമയത്തെല്ലാം ആശുപത്രിയിലെ ആംബുലൻസ് പാർക്കിങ് ചെയ്യുന്ന സ്ഥലത്തു 7 ആംബുലൻസുകൾ നിർത്തിയിട്ടിട്ടുണ്ട് .ഒടുവിൽ 50 മിനുട്ടിനു ശേഷം വന്ന ആംബുലൻസിൽ മൃതദേഹവുമായി ഞങ്ങൾ പോയി.അവരുടെ വീട്ടിലെത്തി മൃതദേഹം ഇറക്കിവെച്ചു ആംബുലൻസ് ആ വീട്ടിൽ നിന്ന് പോയ ഉടനെ ആശുപത്രി ജീവനക്കാരനും എന്റെ സുഹൃത്തും ഞങ്ങൾക്ക് ആംബുലൻസ് ലഭിക്കുന്നതിന് വേണ്ടി പലരെയും വിളിക്കുകയും ചെയ്ത വ്യക്തി എനിക്ക് ഫോണിൽ വിളിച്ചു ചോദിച്ചു ആ ആംബുലൻസ് അവിടെ നിന്ന് പോയോ ,ഇല്ലെങ്കിൽ ആ ഡ്രൈവറോട് വളരെ അർജന്റായി ഹോസ്പിറ്റലിലേക്ക് വരാൻ പറ ഒരു രോഗിയുമായി അടിയന്തിരമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോവണം .....ഇതാണ് മഞ്ചേരിയിലെ അവസ്ഥ.
ആംബുലൻസ് എന്നത് ഒരു സർവീസും ഒരു എമർജൻസി വാഹനം ആണ് എന്നാണ് എന്റെ പരിമിതമായ അറിവിൽ നിന്ന് എനിക്ക് മനസ്സിലായിട്ടുള്ളത്. എന്നാൽ ഒരു മെഡിക്കൽ കോളേജിൽ നിന്ന് അത്യാവശ്യമായി ഒരു രോഗിയെ കൊണ്ട് പോവേണ്ടി വന്നാൽ ഒരു മണിക്കൂർ കാത്തു നിൽക്കേണ്ടി വരുന്ന അവസ്ഥ മഞ്ചേരിക്കാർക് മാത്രമല്ല കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന ഒന്നാണ് .അതുകൊണ്ട് തന്നെ മഞ്ചേരിയിൽ ആംബുലൻസ് സർവീസ് നടത്തുന്നവർ രാത്രിയിൽ കൂടി അവരുടെ സേവനം ലഭ്യമാകുന്നതിനാവശ്യമായ നടപടികൾ അടിയന്തിരമായി ചെയ്യണം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍