Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസുഖം ബാധിച്ചു കിടന്ന കുഞ്ഞിനെ അച്ഛന്റെ സുഹൃത്തുക്കൾ പീഡിപ്പിച്ച സംഭവം; ഏറെ നാളത്തെ ചികിൽസയ്ക്ക് ശേഷം പെൺകുട്ടിക്ക് മരണം; കൊച്ചിയിലെ സുഹൃത്തുക്കൾക്കെതിരെ കൊലക്കേസും

കൊച്ചി: അച്ഛന്റെ കൂട്ടുകാർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ച പതിനാലുകാരി മരിച്ചു. ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ വച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പെൺകുട്ടിയുടെ, അച്ഛന്റെ കൂട്ടുകാർ ക്രുരമായി പീഡിപ്പിച്ചത്.

കളമശ്ശേരിയിലെ ദരിദ്രകുടുംബത്തിലെ അംഗമായ പെൺകുട്ടി മസ്തിഷ്‌ക രോഗത്തിൽ നിന്നു സുഖപ്പെട്ടു വരുന്നതിനിടയിലാണ് മദ്യപിച്ചെത്തിയ അച്ഛന്റെ കൂട്ടുകാരിൽ നിന്നും ക്രൂരമായ പീഡനത്തിനു ഇരയായത്. സംഭവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. അണുബാധ കാരണമാകാം മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സംഭവുമായി ബന്ധപ്പെട്ട് രവി(49), രാജു(36), രാജേഷ്(31) എന്നിവരെ കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ അച്ഛനും അടുത്ത കാലത്ത് അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് പ്രതികൾക്കെതിരെ കൊലപാതകത്തിനും പൊലീസ് കേസെടുത്തിടുണ്ട്.

മസ്തിഷ്‌ക രോഗ ബാധിതയായ 14 വയസുകാരി മൂന്ന് മാസം മുൻപാണ് പീഡനത്തിനിരയായത്. ഛർദിയും വയറിളക്കവും ബാധിച്ച പെൺകുട്ടിയെ കഴിഞ്ഞ മാസം 27 നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സെപ്റ്റംബർ 14നാണ് അയൽവാസികളായ രണ്ട് പേർ ചേർന്ന് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും കോടതി ഇവരെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.

കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പീഡനംമൂലമാണോ അതോ രോഗത്തെ തുടർന്നാണോ മരണം സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു.

കളമശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ എട്ടാം കൽസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ മൂന്ന് മാസം മുൻപാണ് പീഡിപ്പിച്ചത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം .അയൽവാസികളുടെ സഹായത്തോടെയപെൺകുട്ടി വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയച്ചു. തുടർന്നാണ് പൊലീസ് ഇടപെടൽ ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP