Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആവശ്യപ്പെട്ടത് അഞ്ചു ദിവസത്തെ കസ്റ്റഡി; അനുവദിച്ചത് നാലു ദിവസവും; സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വീണ്ടും എൻഐഎ കസ്റ്റഡിയിൽ; ഇനി ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയുള്ള ചോദ്യം ചെയ്യൽ; മൊഴികളിലെ വൈരുദ്ധ്യവും പരിശോധിക്കും; എന്നും ബന്ധുക്കളെ കാണാനും സ്വപ്‌നയ്ക്ക് അനുമതി

ആവശ്യപ്പെട്ടത് അഞ്ചു ദിവസത്തെ കസ്റ്റഡി; അനുവദിച്ചത് നാലു ദിവസവും; സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വീണ്ടും എൻഐഎ കസ്റ്റഡിയിൽ; ഇനി ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയുള്ള ചോദ്യം ചെയ്യൽ; മൊഴികളിലെ വൈരുദ്ധ്യവും പരിശോധിക്കും; എന്നും ബന്ധുക്കളെ കാണാനും സ്വപ്‌നയ്ക്ക് അനുമതി

സ്വന്തം ലേഖകൻ

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക് എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻ.ഐ.എ. കോടതിയാണ് സ്വപ്നയെ കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച സ്വപ്നയെ വീണ്ടും കോടതിയിൽ ഹാജരാക്കും. സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതോടെ എൻ.ഐ.എ. അന്വേഷണത്തിൽ നിർണായക പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ.

അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. നാല് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. നിലവിൽ തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് സ്വപ്ന കോടതിയിൽ പറഞ്ഞു. എന്തുകൊണ്ടാണ് ബന്ധുക്കളെ കാണാൻ അനുമതി നൽകാത്തതെന്നും ബന്ധുക്കളെ കാണാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് എല്ലാദിവസവും ബന്ധുക്കളെ കാണാൻ കോടതി അനുമതി നൽകി.

സ്വർണക്കടത്ത് കേസിലെ നാല് പ്രതികളെ കഴിഞ്ഞദിവസം എൻ.ഐ.എ. കസ്റ്റഡിയിൽ വാങ്ങിയിരുന്നു. സ്വപ്നയെ കൂടി കസ്റ്റഡിയിൽ കിട്ടിയതോടെ ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. സ്വപ്നയുടെയും മറ്റ് പ്രതികളുടെയും മൊബൈൽ ഫോണുകളിൽനിന്നും ലാപ്ടോപ്പിൽനിന്നും വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനമാക്കിയും ചോദ്യംചെയ്യൽ നടക്കും. സ്വപ്ന മറ്റ് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴികളിലെ വൈരുദ്ധ്യവും എൻ.ഐ.എ. സംഘം പരിശോധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP