Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കല്യാണപ്പന്തലിലേക്കു പോകാൻ കാത്തിരുന്ന വരനെത്തേടി ഭാര്യയും മക്കളുമെത്തി! നാദാപുരത്തെ യുവാവിനെ തേടിയെത്തിയത് ശ്രീലങ്കൻ സ്വദേശിനിയും മക്കളും

കല്യാണപ്പന്തലിലേക്കു പോകാൻ കാത്തിരുന്ന വരനെത്തേടി ഭാര്യയും മക്കളുമെത്തി! നാദാപുരത്തെ യുവാവിനെ തേടിയെത്തിയത് ശ്രീലങ്കൻ സ്വദേശിനിയും മക്കളും

നാദാപുരം: കല്യാണത്തിനു തലേദിവസം വരനെത്തേടി ഭാര്യയും മക്കളുമെത്തി! അതും ശ്രീലങ്കയിൽ നിന്ന്. നാദാപുരത്താണു സിനിമയെയും വെല്ലുന്ന സംഭവം.

വളയം വാണിമേലിനടുത്ത് ഉരുട്ടിക്കോളനിക്കടുത്തുള്ള യുവാവിനെ തേടിയാണ് 34കാരിയായ ശ്രീലങ്കൻ യുവതിയും രണ്ടര വയസും ഒരു വയസുമുള്ള രണ്ട് പെൺകുട്ടികളും വളയം പൊലീസ് സ്റ്റേഷനിൽ എത്തിയത്. കല്യാണത്തിനു തലേദിവസമാണ് ഇവർ യുവാവിനെ അന്വേഷിച്ച് എത്തിയത്.

അഞ്ച് വർഷം മുമ്പാണ് യുവാവു തന്നെ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹം കഴിച്ചതെന്നും യുവതി പറഞ്ഞു. ഷാർജയിലായിരുന്നപ്പോഴാണ് യുവാവുമായി പരിചയപ്പെട്ടത്. ഇയാൾ ശ്രീലങ്കയിൽ തനിയ്‌ക്കൊപ്പം വന്ന് താമസിച്ചിട്ടുണ്ടെന്നും പൊലീസിനോട് പറഞ്ഞു.

ഒന്നര വർഷം മുമ്പ് യുവതിയും കുട്ടിയും ഇയാളുടെ ഇരിട്ടിയിലുള്ള വീട്ടിൽ വന്ന് താമസിച്ചു. വിസ തീർന്നപ്പോൾ ശ്രീലങ്കയിലേയ്ക്ക് മടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് യുവാവിന്റെ വിവരമൊന്നും ലഭിച്ചില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇയാളുടെ കല്യാണമായെന്ന് അറിയുന്നത്. തുടർന്നു നെടുമ്പാശേരിയിൽ വിമാനമിറങ്ങി വടകരയിലേയ്ക്ക് ട്രെയിൻ മാർഗം എത്തുകയായിരുന്നു.

വടകര വനിത സെല്ലിൽ പരാതി കൊടുക്കാൻ എത്തിയപ്പോൾ പരാതി സ്വീകരിക്കാതിരുന്നതായും ആരോപണമുണ്ട്. ജില്ലാ പൊലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ അറിയിച്ചോളം എന്ന് പറഞ്ഞ് യുവതിയേയും ബന്ധുക്കളേയും മടക്കി അയച്ചെന്നും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP