ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ഈ മാസം 10ന് മുമ്പ് പൂർത്തിയാക്കാൻ നിർദ്ദേശം; സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രോൺ ക്യാമറകൾ ഉപയോഗിക്കും
പമ്പ: മകരവിളക്കുമായി ബന്ധപ്പെട്ട് തീർത്ഥാടകരുടെ സൗകര്യാർഥം സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഏർപ്പെടുത്തേണ്ട എല്ലാ മുന്നൊരുക്കങ്ങളും ഈ മാസം 10ന് മുമ്പ് പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ആർ.ഗിരിജ എല്ലാ വകുപ്പുകൾക്കും തദ്ദേശഭരണ സെക്രട്ടറിമാർക്കും നിർദ്ദേശം നൽകി. 14ന് നടക്കുന്ന ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശഭരണ ഭാരവാഹികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. മകരവിളക്ക് ദർശനത്തിനായി ജില്ലയിൽ എട്ട് വ്യൂപോയിന്റുകളാണുള്ളത്. ഇവിടങ്ങളിൽ കൂടുതലായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.
പൊലീസിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കേണ്ട ബാരിക്കേഡുകൾ 10ന് മുമ്പ് പൂർത്തിയാക്കത്തക്കവിധം പണികൾ പുരോഗമിക്കുന്നതായി ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ അറിയിച്ചു. സന്നിധാനം, പമ്പ, എരുമേലി എന്നിവിടങ്ങളിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും പൊലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇതിന് പുറമേ വിവിധ സ്ഥലങ്ങളിലെ ഏകോപനത്തിനായി ആറ് ജൂനിയർ ഐപിഎസ് ഓഫീസർമാർ അടങ്ങുന്ന ടീമുകളെയും നിയോഗിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രോൺ ക്യാമറകൾ ഉപയോഗിക്കും. തീർത്ഥാടന കാലത്ത് സ്ഥിരമായി ക്യാമറകളിൽ പതിഞ്ഞിട്ടുള്ള സംശയാസ്പദമായ ചുറ്റുപാടുകളുള്ളവരെ നിരീക്ഷിച്ച് അപ്പോൾ തന്നെ ഇവരുടെ വിവരങ്ങൾ കൺട്രോൾ റൂമുകളിൽ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ക്യാമറ നിരീക്ഷണവും സന്നിധാനത്തും പമ്പയിലും ഏർപ്പെടുത്തും. സന്നിധാനത്ത് ഐജി റാങ്കിലുള്ള രണ്ട് ഉദ്യോസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഉണ്ടാകുമെന്നും എസ്പി പറഞ്ഞു.
മകരജ്യോതി ദർശനത്തിനായി തീർത്ഥാടകർ തടിച്ചുകൂടുന്ന ജില്ലയിലെ എട്ട് വ്യൂ പോയിന്റുകളിൽ ഏർപ്പെടുത്തേണ്ട അധിക ക്രമീകരണങ്ങൾ സംബന്ധിച്ച് ദുരന്തനിവാരണ വിഭാഗം അവതരണം നടത്തി. സ്വാമി അയ്യപ്പൻ റോഡിൽ തീർത്ഥാടകർ സുരക്ഷിതമല്ലാത്ത ഇടവഴികൾ ഉപയോഗിച്ച് പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി ബാരിക്കേഡുകൾക്ക് പുറമേ മെഷ് കൂടി ഉപയോഗിക്കും. തീർത്ഥാടകർ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനായി നിലവിലുള്ള ട്യൂബ് ലൈറ്റുകൾക്ക് പുറമേ ഫയർഫോഴ്സിന്റെയും പൊലീസിന്റെയും കൈവശമുള്ള അസ്ക ലൈറ്റുകളും ഉപയോഗിക്കും. അട്ടത്തോട് റോഡിൽ അധികമായി 10 ട്യൂബ് ലൈറ്റുകളും ഇലവുങ്കലിൽ 30 ഫ്ളൂറസന്റ് ലൈറ്റുകളും അധികമായി സ്ഥാപിക്കും. വനം വകുപ്പിന്റെ അധീനതയിലുള്ള തിരുവാഭരണ പാതയിൽ കാട് തെളിക്കുന്ന പ്രവർത്തികൾ നാല് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന ദിവസമായ 12ന് പന്തളത്ത് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് അടൂർ ആർഡിഒയുടെയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ നാളെ (അഞ്ചിന്) പന്തളത്ത് അവലോകന യോഗം ചേരും. പന്തളം നഗരസഭയുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ വൻതോതിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്. ഇക്കാര്യത്തിൽ നഗരസഭയുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായിട്ടുള്ളതായി കളക്ടർ പറഞ്ഞു. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും കളക്ടർ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പന്തളം നഗരസഭയുടെ പരിധിയിലുള്ള എല്ലാ മാലിന്യങ്ങളും പൂർണമായി നീക്കം ചെയ്യാൻ നഗരസഭ അധികൃതർക്ക് കളക്ടർ കർശന നിർദ്ദേശം നൽകി. മാലിന്യ നീക്കത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾക്ക് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരുമെന്നും കളക്ടർ പറഞ്ഞു.
വാട്ടർ അഥോറിറ്റി മകരവിളക്ക് ദിവസങ്ങളിലെ ഉപയോഗത്തിനായി നിലയ്ക്കലിൽ 3000 കിലോ ലിറ്റർ കുടിവെള്ളം അധികമായി കരുതും. മകരവിളക്ക് ദിനത്തിൽ വൈകിട്ട് വാട്ടർ അഥോറിറ്റിയുടെ ടാങ്കറുകൾ കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് വിവിധ സ്ഥലങ്ങളിലേക്ക് ആവശ്യത്തിന് ജലം എത്തിക്കും. മുൻവർഷം കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിച്ചശേഷം പമ്പയിലേക്ക് വാട്ടർ അഥോറിറ്റിയുടെ ടാങ്കറുകളിൽ ജലം എത്തിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ തന്നെ ജലം എത്തിക്കുന്നതിന് തീരുമാനിച്ചത്.
കെഎസ്ആർടിസി 1000 ബസുകൾ മകരവിളക്ക് ദിനത്തിൽ സർവീസ് നടത്തും. മകരവിളക്ക് ദർശനത്തിന് ശേഷം കെഎസ്ആർടിസി രണ്ട് ട്രിപ്പ് ചെയിൻ സർവീസുകൾ നിലയ്ക്കലേക്ക് പൂർത്തിയാക്കിയ ശേഷം മാത്രമേ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ.മുൻ വർഷം മകരവിളക്ക് ദിവസം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നതിന് ഉണ്ടായ ബുദ്ധിമുട്ട് ഇത്തവണ ഒഴിവാക്കുന്നതിനായി കെഎസ്ആർടിസിയും പൊലീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കോന്നി തഹസീൽദാരെ ലെയ്സൺ ഓഫീസറായി നിയമിക്കും.
അഖില ഭാരത അയ്യപ്പസേവാസംഘം 12,13,14 തീയതികളിൽ ശരംകുത്തി, ശബരിപീഠം, അപ്പാച്ചിമേട്, വലിയനടപ്പന്തൽ, പാണ്ടിത്താവളം തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ള വിതരണത്തിന് മാത്രമായി 100 സന്നദ്ധ സേവകരെ അധികമായി നിയോഗിക്കും. മണ്ഡലപൂജ ദിവസം തീർത്ഥാടക ബാഹുല്യത്തിൽ കുടിവെള്ളം എത്തിക്കാൻ വൈകിയ സാഹചര്യത്തിലാണ് കൂടുതൽ സന്നദ്ധ പ്രവർത്തകരെ മകരവിളക്ക് ദിവസം നിയോഗിക്കാൻ തീരുമാനിച്ചത്. ഈ മാസം 13,14,15 തീയതികളിൽ ജില്ലയിൽ ടിപ്പർ ലോറികൾ നിരോധിക്കും. 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഗവിയിലേക്കുള്ള യാത്രയും നിരോധിക്കും. ടിപ്പർലോറി, ഗവി യാത്ര നിയന്ത്രണങ്ങൾക്കുള്ള ശുപാർശകൾ എത്രയും പെട്ടെന്ന് തയാറാക്കി സമർപ്പിക്കാൻ ജില്ലാ കളക്ടർ മോട്ടോർവാഹന വകുപ്പിനും വനം വകുപ്പിനും നിർദ്ദേശം നൽകി.
മകരവിളക്കിന് മുമ്പുള്ള ദിവങ്ങളിൽ സന്നിധാനത്ത് തീർത്ഥാടക ബാഹുല്യം അമിതമായാൽ തീർത്ഥാടകരെ വിവിധ ഇടത്താവളങ്ങളിൽ നിയന്ത്രിക്കും. ഇതിനായി ഇടത്താവളങ്ങളിൽ ഭക്ഷണം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ വേണ്ടിവന്നാൽ ഏർപ്പെടുത്താനുള്ള മുൻകരുതലുകളും സ്വീകരിക്കും. വടശേരിക്കര, റാന്നി-പെരുനാട്, പത്തനംതിട്ട എന്നിവിടങ്ങളിലെ ഇടത്താവളങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ 13,14 തീയതികളിൽ എർേപ്പെടുത്തും. എല്ലാ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ 13,14, 15 തീയതികളിൽ സന്നിധാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുള്ളതായി കളക്ടർ അറിയിച്ചു.
തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന 12ന് പന്തളത്ത് സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങൾ പൊലീസ് ഏർപ്പെടുത്തും. തിരുവാഭരണ ഘോഷയാത്രയെ അനുമഗിക്കുന്നതിന് പൊലീസിന്റെയും റവന്യു വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. തിരുവാഭരണം കടന്നുപോകുന്ന പേരൂർചാൽ പാലത്തിന്റെ സമീപം താത്ക്കാലിക അപ്രോച്ച് റോഡ് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതകളിലെ അന്തിമ ക്രമീകരണങ്ങൾ ഈ മാസം 10ന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ വിലയിരുത്തി കളക്ടർക്ക് റിപ്പോർട്ട് നൽകും.
അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് ആരോഗ്യ വകുപ്പ് എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തും. 13ന് വിവിധ ഇടത്താവളങ്ങൾ കേന്ദ്രീകരിച്ച് ആംബുലൻസുകൾ സജ്ജമാക്കും. സന്നിധാനത്ത് തീർത്ഥാടകർക്ക് പന്നിയുടെ കടിയേറ്റ വിഷയം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഫോറസ്റ്റിന്റെ വെറ്ററിനറി വിഭാഗത്തിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍