Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോംനേഴ്‌സിനെ വീട്ടിൽ അതിക്രമിച്ച് കയറിയും ലോഡ്ജിൽ കൊണ്ടുപോയും പീഡിപ്പിച്ച കേസ്: പ്രതികളായ ഷമീറിനും മുഹമ്മദ് ഷാനും ജാമ്യം നിഷേധിച്ച് കോടതി; ഇരുപ്രതികൾക്കും ഒത്താശ ചെയ്തു നൽകിയ ബിൻസ കേസിലെ ഒന്നാംപ്രതി

ഹോംനേഴ്‌സിനെ വീട്ടിൽ അതിക്രമിച്ച് കയറിയും ലോഡ്ജിൽ കൊണ്ടുപോയും പീഡിപ്പിച്ച കേസ്: പ്രതികളായ ഷമീറിനും മുഹമ്മദ് ഷാനും ജാമ്യം നിഷേധിച്ച് കോടതി; ഇരുപ്രതികൾക്കും ഒത്താശ ചെയ്തു നൽകിയ ബിൻസ കേസിലെ ഒന്നാംപ്രതി

ജംഷാദ് മലപ്പുറം

മലപ്പുറം: ആദ്യം വീട്ടിൽ അതിക്രമിച്ചു കയറിയ ഹോം നഴ്‌സിനെ ബലാൽസംഗം ചെയ്തു. ശേഷം ലോഡ്ജിൽ കൊണ്ട് പോയും പീഡിപ്പിച്ചു. പ്രതികളായ ഷമീറിനും മുഹമ്മദ് ഷാനും ജാമ്യം നിഷേധിച്ച് കോടതി. ഇരുപ്രതികൾക്കും ഒത്താശ ചെയ്തു നൽകിയ ബിൻസയാണ് കേസിലെ ഒന്നാംപ്രതി. ഹോം നഴ്‌സായി എത്തിയ യുവതിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന രണ്ട് യുവാക്കളുടെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്. എടക്കര കാക്കപ്പരത എരഞ്ഞിക്കൽ ഷമീർ (21), ചുള്ളയോട് മൂർഖൻപാടം പറമ്പൻ മുഹമ്മദ് ഷാൻ (24) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്.

കേസിലെ ഒന്നാം പ്രതിയായ എടക്കര തമ്പുരാൻകുന്ന് സ്വദേശിനി ബിൻസയുടെ കുട്ടിയെ വീട്ടിൽ താമസിച്ചു പരിചരിക്കാനെത്തിയതായിരുന്നു പരാതിക്കാരി. 2020 ജനുവരി 22ന് വീട്ടിൽ അതിക്രമിച്ചു കയറിയ ഷമീർ പരാതിക്കാരിയെ ബലാൽസംഗം ചെയ്തു. ജനുവരി 30ന് എറണാംകുളം തൃക്കാക്കര വാഴക്കാലയിലെ ലോഡ്ജിൽ കൊണ്ട് പോയി പരാതിക്കാരിയെ ബലാൽസംഗം ചെയ്തതായും ഷമീറിനെതിരെ കേസുണ്ട്. ജനുവരി 21നും 230നും വീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗം ചെയ്തുവെന്നാണ് മുഹമ്മദ് ഷാൻനെതിരെയുള്ള കേസ്.

ഇരുപ്രതികൾക്കും ഒത്താശ ചെയ്തു നൽകിയെന്നാണ് ഒന്നാം പ്രതിക്കെതിരെയുള്ള കേസ്. എടക്കര എസ് ഐ വി അമീറലിയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേ സമയം 12വയസ്സുകാരിയെ വാടക ക്വാർട്ടേഴ്സിൽ താമസിപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച കേസിൽ പ്രതികളെ കഴിഞ്ഞ ദിവസം കോട്ടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.. ബന്ധുക്കളെന്ന് പറഞ്ഞ് ഒപ്പംതാമസിച്ചവർ പണംവാങ്ങി കുട്ടിയെ പലർക്കായി കാഴ്ചവെച്ചതായും പരാതിയുണ്ടായിരുന്നു. കൊടുംക്രൂരത നടന്നത് കോട്ടക്കലിലെ വാടക ക്വാർട്ടേഴ്‌സിലാണ്.. ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.. ഇതര സംസ്ഥാനക്കാരിയായ ബാലികയെയാണ് വാടക ക്വാർട്ടേഴ്സിൽ താമസിപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിച്ചത്. അസം സ്വദേശിനിയായ 12 വയസ്സുകാരിയോടാണ് കൊടുംക്രൂരത നടന്നത്. ബന്ധുക്കളെന്ന് പറഞ്ഞ് ഒപ്പംതാമസിച്ചവർ പണംവാങ്ങി കുട്ടിയെ പലർക്കായി കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു.

പെൺകുട്ടിയുടെ ബന്ധുവെന്ന് പറയപ്പെടുന്ന അസം സ്വദേശിനിയായ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയുമാണ് കേസ്. അസം സ്വദേശിനിയും ഭർത്താവും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ പെൺകുട്ടിയെ സർക്കാർ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ആസാമീസ് ഭാഷമാത്രമേ കുട്ടിക്കറിയൂ. അതിനാൽ വിശദമൊഴിയെടുക്കാനായില്ല. ദ്വിഭാഷിയുടെ സഹായത്താൽ ഉടൻ വിശദ മൊഴി രേഖപ്പെടുത്തും.

പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കരുതുന്ന ചിലർ നിരീക്ഷണത്തിലാണ്. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുൾകരീം പറഞ്ഞു. പോക്സോ പ്രകാരം രജിസ്റ്റർചെയ്ത കേസിൽ ലൈംഗിക ചൂഷണത്തിനായുള്ള മനുഷ്യക്കടത്തടക്കം അന്വേഷിക്കും.

കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് മൊഴി നൽകി. നാട് കാണിക്കാം എന്ന് പറഞ്ഞ് ബന്ധുവെന്ന് പറയപ്പെടുന്ന സ്ത്രീയും ഭർത്താവും ഒരാഴ്ചമുമ്പാണ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. അവർക്കൊപ്പം ക്വാർട്ടേഴ്സിൽ താമസിപ്പിച്ചു.
സമീപവാസികളാണ് ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പറിൽ വിവരമറിയിച്ചത്. ശനിയാഴ്ച വൈകിട്ട് പ്രവർത്തകരെത്തി കുട്ടിയെ മോചിപ്പിച്ചു. മുറിയിൽനിന്ന് 4000 രൂപയും മൊബൈൽ ഫോണും കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP