Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് മന്ത്രിമാരുടെ ഓഫീസ് പുതിയ മന്ദിരത്തിലേക്ക് മാറ്റി; രണ്ട് മന്ത്രിമാരുടെ ഓഫീസുകൾ കൂടി വൈകാതെ അനക്‌സ് മന്ദിരത്തിലേക്ക്; സെക്രട്ടറിയേറ്റിന് പിന്നിലെ മന്ദിരം ഇനി ഭരണസിരാ കേന്ദ്രമായി മാറും

മൂന്ന് മന്ത്രിമാരുടെ ഓഫീസ് പുതിയ മന്ദിരത്തിലേക്ക് മാറ്റി; രണ്ട് മന്ത്രിമാരുടെ ഓഫീസുകൾ കൂടി വൈകാതെ അനക്‌സ് മന്ദിരത്തിലേക്ക്; സെക്രട്ടറിയേറ്റിന് പിന്നിലെ മന്ദിരം ഇനി ഭരണസിരാ കേന്ദ്രമായി മാറും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനോടു ചേർന്നു പുതിയതായി നിർമ്മിച്ച രണ്ടാമത്തെ അനക്‌സ് മന്ദിരത്തിൽ മൂന്നു മന്ത്രിമാരുടെ ഓഫിസുകൾ കൂടി. മന്ത്രിമാരായ വി എസ്.സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, സി.രവീന്ദ്രനാഥ് എന്നിവരുടെ ഓഫിസുകളാണു രണ്ടാം നമ്പർ അനക്‌സിൽ പ്രവർത്തിക്കുക. കൃഷി മന്ത്രിക്കൊപ്പം കൃഷി വകുപ്പും വൈദ്യുതി മന്ത്രിക്കൊപ്പം വൈദ്യുതി, ദേവസ്വം വകുപ്പുകളും വൈകാതെ രണ്ടാം നമ്പർ അനക്‌സിലെത്തും.

കഴിഞ്ഞ കുറെ ദിവസങ്ങളായി സുനിൽകുമാറിന്റെ ഓഫിസ് ഇവിടെയാണ്. കടകംപള്ളിയും രവീന്ദ്രനാഥും ഇന്നലെ പുതിയ ഓഫിസിലേക്കു മാറി. പുതിയ മന്ത്രിസഭ അധികാരമേറ്റയുടൻ പി.കെ.ജയലക്ഷ്മിയുടെ പഴയ ഓഫിസ് സുനിൽകുമാറിനും പി.ജെ.ജോസഫിന്റെ ഓഫിസ് കടകംപള്ളിക്കും വി എസ്.ശിവകുമാറിന്റെ ഓഫിസ് സി.രവീന്ദ്രനാഥിനും അനുവദിക്കുകയും അവർ അവിടെ പ്രവർത്തനം തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് എല്ലാ സൗകര്യങ്ങളുമുള്ള രണ്ടാമത്തെ അനക്‌സിന്റെ പണി പൂർത്തിയായത്.

ഈ കെട്ടിടത്തിൽ ഇപ്പോൾ റവന്യു വകുപ്പ് മാത്രമേ പ്രവർത്തിക്കുന്നുള്ളു. വകുപ്പ് ഇവിടെയുണ്ടെങ്കിലും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഓഫിസ് സെക്രട്ടേറിയറ്റിലെ മുഖ്യ മന്ദിരത്തിലാണ്. ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാനായ വി എസ്.അച്യുതാനന്ദനും ഇതേ മന്ദിരത്തിൽ ഓഫിസ് അനുവദിക്കാനാണ് ആലോചിക്കുന്നത്. പഴയ നിയമസഭാ മന്ദിരത്തിൽ അടൂർ പ്രകാശ് ഉപയോഗിച്ചിരുന്ന ഓഫിസ് ആണ് ആദ്യം വിഎസിന് അനുവദിച്ചിരുന്നത്. എന്നാൽ അദ്ദേഹം താൽപര്യം കാട്ടിയില്ല. വി എസ്.സമ്മതിക്കുകയാണെങ്കിൽ മാത്രമേ അനക്‌സിലെ ഓഫിസ് അനുവദിക്കുകയുള്ളു.

ഇതിനൊപ്പം രണ്ട് മന്ത്രിമാരുടെ ഓഫീസ് കൂടി അനക്‌സിലേക്ക് മാറ്റാൻ ആലോചനയുണ്ട്. മന്ത്രിമാരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP