Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുമ്പസരിക്കാൻ പോയ ഒൻപതാം ക്ലാസുകാരി തിരിച്ചെത്താൻ വൈകിയപ്പോൾ അന്വേഷിച്ച ചെന്ന അമ്മ കണ്ടത് വൈദികനൊപ്പം പള്ളിമേടയിൽ; പലവട്ടം പീഡിപ്പിച്ച ധ്യാനഗുരു മുങ്ങാതിരിക്കാൻ വിമാനത്താവളങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തി പൊലീസ്

കുമ്പസരിക്കാൻ പോയ ഒൻപതാം ക്ലാസുകാരി തിരിച്ചെത്താൻ വൈകിയപ്പോൾ അന്വേഷിച്ച ചെന്ന അമ്മ കണ്ടത് വൈദികനൊപ്പം പള്ളിമേടയിൽ; പലവട്ടം പീഡിപ്പിച്ച ധ്യാനഗുരു മുങ്ങാതിരിക്കാൻ വിമാനത്താവളങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തി പൊലീസ്

കൊച്ചി: പള്ളിമേടയിൽ വച്ച് പതിന്നാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും പ്രമുഖ ധ്യാനഗുരുവുമായ ഫാ. എഡ്‌വിൻ സിഗ്രേസ് വിദേശത്തേക്ക് കടക്കുന്നത് തടയാൻ വിമാനത്താവളങ്ങളിൽ നീരീക്ഷണം ശക്തമാക്കി. ധ്യാനം നടത്തുന്നതിനായി അടിക്കടി ഫാ. എഡ്‌വിൻ വിദേശരാജ്യങ്ങൾ സന്ദർശിക്കാറുള്ളതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി ഒളിവിലെന്നാണ് പൊലീസ് ഭാഷ്യം.

പുത്തൻവേലിക്കര പറങ്കി നാട്ടിയകുരിശ് ലൂർദ് മാതാപള്ളി വികാരി ഫാ. എഡ്വിൻ ഫിഗരസി(41)യാണ് സംഭവത്തിനു ശേഷം ഒളിവിലാണെന്ന വാദവുമായി പുത്തൻവേലിക്കര പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പള്ളിമേടയിൽ വിളിച്ചുവരുത്തി വികാരി കു14 വയസുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ മാതാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. ജനുവരി മാസം മുതൽ പല തവണ പീഡനം നടന്നതായി പരാതിയിൽ പറയുന്നു. പീഡനവിവരം പെൺകുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവർത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തിൽ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം.

ഓശാന ഞായറിന് തലേന്ന് കുമ്പസാരം കഴിഞ്ഞ് പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് അമ്മ പള്ളിയിൽ ചെന്നപ്പോൾ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെൺകുട്ടിയെ അച്ചൻ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതർക്കമുണ്ടായപ്പോഴാണ് ഇടവകക്കാർ വിവരം അറിഞ്ഞത്. ലത്തീൻ സഭയുടെ കീഴിലാണ് കുരിശ് ലൂർദ് മാതാ പള്ളി. ജനുവരി മാസത്തിൽ ഒരുതവണ പീഡിപ്പിച്ച ശേഷം പിന്നീട് പള്ളിയിൽ വിളിച്ചുവരുത്തിയായിരുന്നുവത്രെ ഉപദ്രവം. ധ്യാന ഗുരുരു കൂടിയാണു വികാരി. രണ്ടു മാസക്കാലം ഇതേ തരത്തിൽ വികാരി പെരുമാറിയിരുന്നതായും പറയപ്പെടുന്നു. പരാതി വന്ന സാഹചര്യത്തിൽ പെൺകുട്ടിയിൽ നിന്നു പൊലീസ് മൊഴിയെടുത്തു. പരാതി രേഖാമൂലം പൊലീസിൽ എത്തുന്നതിനു മുൻപുതന്നെ ഈ വിവരം പള്ളി അധികൃതർ അറിഞ്ഞിരുന്നതായും വികാരിയെ രഹസ്യമായി പള്ളിയിൽനിന്ന് സ്ഥലം മാറ്റിയതായും ആരോപണമുണ്ട്.

എന്നാൽ പള്ളി അധികൃതർക്കു സംഭവവുമായി യാതൊരുരു ബന്ധവുമില്ലെന്നാണ് പുത്തൻവേലിക്കര പൊലീസ് പറയുന്നത്.ഇയാൾ ഇപ്പോൾ സഭയുടെ സംരക്ഷണത്തിലല്ല കഴിയുന്നതെന്നാണ് പൊലീസ് നിലപാട്. വൈദികൻ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം തങ്ങൾ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. എന്തായാലും ഇത്തരത്തിൽ വീണ്ടും സഭയിലെ വൈദികനെതിരെ ലൈംഗികാരോപണമുയർന്നിട്ടും പരസ്യ പ്രതികരണത്തിന് ഇതുവരെ സഭാനേതൃത്വം തയ്യാറായിട്ടില്ല. പീഡനം നടന്നതായി മെഡിക്കൽ പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച തന്നെ മജിസ്‌ട്രേട്ടിന് മുമ്പാകെ പെൺകുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.

പരാതിക്ക് നൽകുന്നതിന് മുമ്പേ വികാരി ഞായറാഴ്ച തന്നെ ഇടവകയിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെ മുങ്ങുകയായിരുന്നു. നാല് ദിവസമായിട്ടും ഇയാളക്കുറിച്ച് പൊലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല. 200 ഓളം അംഗങ്ങൾ മാത്രമുള്ള ചെറിയ ഇടവകയിൽ കഴിഞ്ഞ ശനിയാഴ്ച മുതൽ ഈ സംഭവം വിവാദങ്ങൾക്കിടയാക്കിയിരിക്കുകയാണ്. കോട്ടപ്പുറം ബിഷപ്പിന്റെ അസിസ്റ്റന്റായ പുരോഹിതനാണ് ഇപ്പോൾ പള്ളിയിൽ ശുശ്രൂഷകൾ ചെയ്യുന്നത്. അതിനിടെ വികാരിയുടെ പീഡനത്തിനെതിരെ ഫേസ് ബുക്കിൽ പ്രതികരിച്ച പള്ളിയിലെ ഗായകസംഘത്തിൽപ്പെട്ട യുവാവിനും കുടുംബത്തിനും ഇടവകയിലെ പ്രമുഖന്റെ നേതൃത്വത്തിൽ പള്ളിയിൽ വിലക്കേർപ്പെടുത്തി. ദുഃഖവെള്ളിയാഴ്ച ഇവർക്ക് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കാനായില്ല.

സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്‌വിൻ സിഗ്രേസ് സഭയിലെ പുരോഹിതർക്കുൾപ്പെടെ ധ്യാനങ്ങൾ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആൽബങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. അടുത്തിടെ ഒരു ന്യൂജനറേഷൻ സിനിമയ്ക്ക് വേണ്ടി സംഗീതസംവിധാനവും നിർവഹിച്ചിരുന്നു. അതിനിടെ ഫാ. എഡ്‌വിൻ സിഗ്രേസിനെ പൗരോഹിത്യത്തിൽ നിന്ന് പുറത്താക്കണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ആവശ്യപ്പെട്ടു. വികാരിയെ സംരക്ഷിക്കുന്ന രൂപതാ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പിന് പരാതി നൽകും. പ്രതിയെ സംരക്ഷിക്കാൻ പൊലീസും രൂപതയും ഒത്തുകളിക്കുകയാണ്. വികാരി ഒളിവിലാണെന്ന് പറയുന്നത് ദുരൂഹമാണെന്നും കൗൺസിൽ ജനറൽസെക്രട്ടറി വർഗീസ് പറമ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP