ഓണപ്പരീക്ഷ എത്താറായല്ലോ സഖാവേ.. പാഠപുസ്തകം ഇപ്പോഴും പ്രസ്സിലാണോ? ഇടതു സർക്കാർ അധികാരത്തിലെത്തിയിട്ടു പുസ്തക വിതരണം ശരിയായില്ല; പുസ്തകം നൽകാത്തത് ഗുരുതര വീഴ്ചയെന്ന് പി കെ അബ്ദുറബ്ബ്; വൈകിയാണ് അറിഞ്ഞത്; നാലു ദിവസത്തിനകം പ്രശ്ന പരിഹാരമെന്ന് മന്ത്രി രവീന്ദ്രനാഥ്
തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ കാലത്ത് പാഠപുസ്തക അച്ചടി വൈകിയതും സ്കൂളുകളിൽ പുസത്കം എത്തിക്കാൻ സാധിക്കാത്തതും കടുത്ത എതിർപ്പിന് കാരണമായിരുന്നു. അന്ന് എസ്എഫ്ഐ പ്രവർത്തകരും ഇടതു നേതാക്കളും ഒന്നടങ്കം പ്രതിഷേധമുയർത്തി രംഗത്തുവന്നു. എന്തായാലും എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടതു സർക്കാറിനും പുസ്തക വിതരണത്തിൽ വീഴ്ച്ച പറ്റി. ഓണപ്പരീക്ഷ എത്താറായിട്ടും പാഠപുസ്തക വിതരണം ഇപ്പോഴും എങ്ങുമെത്തിയില്ല. മുൻ സർക്കാറിന്റെ കാലത്തെ ഉണ്ടായിരുന്ന അനാസ്ഥ തന്നെയാണ് ഇപ്പോൾ പാഠപുസ്തക വിതരണത്തിന്റെ കാര്യത്തിൽ ഇടതു സർക്കാറിനും സംഭവിച്ചിരിക്കുന്നത്.
ഓണപ്പരീക്ഷ അടുത്തെങ്കിലും പാഠപുസ്തകം പലയിടത്തും എത്തിയിട്ടില്ല. ഇതോടെ എൽഡിഎഫ് സർക്കാറിന് എതിരെയും വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. പാഠപുസ്തകം എത്താത്തത് വിവാദമായതോടെ നാല് ദിവസത്തിനകം എല്ലാം ശരിയാക്കാമെന്നാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ വാഗ്ദാനം. ഓണപ്പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പിണറായി സർക്കാരിനും പാഠപുസ്തകം തലവേദനയായത്. പാഠപുസ്തകം ലഭിച്ചില്ലെന്നതും അച്ചടി പൂർത്തിയായില്ലെന്നുമുള്ള വാർത്ത അസംബന്ധമാണെന്നാണ് ആദ്യം കെബിപിഎസ് പറഞ്ഞത്. എന്നാൽ, കെബിപിഎസ് പറഞ്ഞതല്ല വസ്തുതകളെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. എൽഡിഎഫ് സർക്കാരിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ് ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് മന്ത്രി രവീന്ദ്രനാഥിന്റെ വിശദീകരണവുമായി രംഗത്തെത്തിയത്.
സംസ്ഥാന സിലബസിലുള്ള അൺഎയ്ഡഡ് സ്കൂളുകളിൽ മാത്രമാണ് പാഠപുസ്തകം ലഭിക്കാത്തത് എന്നായിരുന്നു കെബിപിഎസിന്റെ വിശദീകരണം. ജൂൺ പകുതി കഴിഞ്ഞപ്പോൾ തന്നെ സർക്കാർ മേഖലയിലെ സ്കൂളുകളിലെ പുസ്തക വിതരണം പൂർത്തിയായിരുന്നു. എന്നാൽ ചില അൺ എയിഡഡ് സ്കൂളുകളിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ.ടി. പാഠപുസ്തകങ്ങളും എട്ടാം ക്ലാസിലെ ബേസിക് സയൻസ് പുസ്തകങ്ങളും ലഭിച്ചിരുന്നില്ല.
അൺ എയിഡഡ് സ്കൂളുകളിൽ നൽകാനായി കെബിപിഎസിൽ അച്ചടി പൂർത്തിയായ പുസ്തകങ്ങൾ ജില്ലകളിലെ ഡിപ്പോകളിൽ സൂക്ഷിച്ചിട്ടുണ്ട്. സ്കൂളുകൾ പണമടച്ച് ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ റിലീസിങ് ഓർഡറോടെ ഡിപ്പോകളിൽ നിന്ന് പുസ്തകങ്ങൾ കൈപ്പറ്റുകയാണ് ചെയ്യേണ്ടതെന്നും കെബിപിഎസ് പറഞ്ഞിരുന്നു. എന്നാൽ വിതരണം ചെയ്യാനായി 64003 പുസ്തകങ്ങൾ കൂടി അച്ചടിക്കാൻ ടെക്സ്റ്റ് ബുക്ക് ഓഫിസർ കെബിപിഎസിന് കത്തയച്ചിരുന്നു. ഈ കത്തിന്റെ കോപ്പി മാദ്ധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ആരോപണവും മറുപടിയുമായി പി.കെ അബ്ദുറബ്ബും രവീന്ദ്രനാഥും എത്തിയത്.
ഓണപ്പരീക്ഷ അടുത്തിട്ടും സർക്കാർ കുട്ടികളുടെ പാഠപുസ്തകം വിതരണം ചെയ്യാത്തത് ഗുരുതര വീഴ്ചച്ചയാണെന്നാണ് പി കെ അബ്ദുറബ്ബ് വിമർശിച്ചത്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലാവധി അവസാനിക്കും മുൻപ് 80-85 ശതമാനം പാഠപുസ്തകങ്ങളുടെയും അച്ചടി പൂർത്തിയാക്കി സൊസൈറ്റിയിൽ എത്തിച്ചിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ് മൂന്ന് മാസമായിട്ടും പുസ്തകങ്ങൾ സ്കൂളുകളിൽ ലഭിച്ചില്ല എന്നാണ് വാർത്തകൾ. എവിടെയാണ് തെറ്റ് പറ്റിയതെന്ന് സർക്കാർ അന്വേഷിക്കാൻ തയ്യാറാകണമെന്നും അബ്ദുറബ്ബ് ആവശ്യപ്പെട്ടു.
സൊസൈറ്റികളിൽ എത്തിയ പുസ്തകം സ്കൂളുകളിൽ എത്താത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. സൊസൈറ്റിയുടെ വീഴ്ചയാണോ, അതോ സ്കൂളുകളുടെ വീഴ്ചയാണോ ഇതിന് പിന്നിലെന്ന് വ്യക്തമാക്കണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓണപ്പരീക്ഷയ്ക്ക് മുന്നോടിയായി എല്ലാ വർഷവും പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു. ജൂണിൽ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ജൂലൈയിൽ പാഠപുസ്തകങ്ങൾ എത്തിച്ചു എന്നതാണ് വസ്തുതയെന്നും അദ്ദേഹം വ്യക്തമാക്കി.
അബ്ദുറബ്ബിന്റെ ആരോപണത്തിന് പിന്നാലെ മറുപടിയുമായി എത്തിയ വിദ്യാഭ്യാസ മന്ത്രി പാഠപുസ്തകങ്ങൾ സ്കൂളുകളിൽ ലഭിച്ചില്ല എന്ന വാർത്ത വളരെ വൈകിയാണ് അറിഞ്ഞതെന്നാണ് പറഞ്ഞത്. നാലുദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ കെബിപിഎസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണപ്പരീക്ഷയ്ക്ക് മുന്നോടിയായി ഈയാഴ്ച തന്നെ പാഠപുസ്തക വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ കുറവുള്ള പാഠപുസ്തകങ്ങൾ അച്ചടിക്കാനാണ് ടെക്സ്റ്റ് ബുക്ക് ഓഫീസർ കെബിപിഎസിനോട് ആവിശ്യപ്പെട്ടിരുന്നു. ഈ മാസം 29ന് ഓണപ്പരീക്ഷ ആരംഭിക്കും. എന്നിട്ടും പല പാഠപുസ്തകങ്ങളുടെ അച്ചടി പോലും പൂർത്തിയായിട്ടില്ല. എട്ടാം ക്ലാസിൽ കുറവുള്ള അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ പാഠപുസ്തകങ്ങൾ അച്ചടിക്കാൻ ഇതുവരെ ഉത്തരവും നൽകിയിട്ടില്ല. കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താതെ പുസ്തകങ്ങൾ അച്ചടിക്കാൻ ഉത്തരവ് നൽകിയതാണ് ഇത്തവണ പാഠപുസ്തകങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണം. 10 ശതമാനം പുസ്തകങ്ങൾ അധികം അച്ചടിക്കുന്ന പതിവ് തെറ്റിച്ചതും ഇത്തവണത്തെ പ്രതിസന്ധിക്ക് കാരണമായി. അച്ചടിച്ച ഒരു ലക്ഷത്തി എൺപത്തിയെട്ടായിരം പുസ്തകങ്ങൾ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും പാഠപുസ്തക ഓഫീസറുടെ കത്തിൽ പറയുന്നുണ്ട്. സ്കൂളുകൾക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ കണക്കെടുക്കുന്നത് ഐടി അറ്റ് സ്കൂളാണ്. ഈ കണക്ക് കെബിപിഎസിന് കൈമാറാത്തതാണ് വിതരണത്തിലെ അപാകതക്ക് കാരണം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍