സരിതയുടെ മൊഴിമാറ്റലിന് ഇടപെട്ടതു ഡിഐജി ഗോപകുമാർ; ജയിൽ രജിസ്റ്റർ തിരുത്തിയെന്നും ജീവനക്കാരന്റെ വെളിപ്പെടുത്തൽ; സോളാർ കേസിൽ സ്റ്റിങ് ഓപ്പറേഷനുമായി കൈരളി പീപ്പിൾ ടിവി വീണ്ടും
തിരുവനന്തപുരം: സരിതാ കേസിൽ പുതിയ വെളിപ്പെടുത്തലുമായി കൈരളി-പീപ്പിൾ ടിവി. സരിതാ എസ് നായരെ ജയിലിൽ കാണാനെത്തിയ പ്രമുഖർക്ക് ജയിൽ അധികൃതർ സൗകര്യമൊരുക്കി എന്നാണ് വെളിപ്പെടുത്തൽ. ജയിൽ സൂപ്രണ്ട് നേരിട്ട് ഇടപെടൽ നടത്തി. ഷാരോൺ എന്ന യുവതിയെ നിയമോപദേശക എന്ന തരത്തിലാണ് അകത്തേക്ക് കൊണ്ടു പോയത്. ഡിഐജിയായ ഗോപകുമാർ ഇതിന് കരുക്കൾ നീക്കിയെന്നാണ് കണ്ടെത്തൽ. ഷാരോണിന്റെ സന്ദർശനം ജയിൽ രേഖകളിൽ നിന്ന് മാറ്റിയെന്നും കൈരളി-പീപ്പിൾ റിപ്പോർട്ട് ചെയ്യുന്നു. 2013 ജൂലൈ 27ന് ഗോപകുമാർ സരിതാ എസ് നായരെ കണ്ടു. അതിന് ശേഷമാണ് മൊഴിമാറ്റം സംഭവിച്ചതെന്നും പറയുന്നു. ജയിൽ ജീവനക്കാരനായ ശ്രീരാമന്റെ ഫോൺ
സോളാർ കേസിൽ മന്ത്രിമാരടക്കമുള്ള നേതാക്കളുടെ പേരുള്ള മൊഴി സരിത എസ് നായർ തിരുത്തിയ സംഭവത്തിൽ ഇടപെട്ടത് ഡിഐജി ഗോപകുമാറെന്ന് വെളിപ്പെടുത്തൽ വരുന്നത്. അട്ടക്കുളങ്ങര ജയിലിൽ ജീവനക്കാരനായിരുന്ന ശ്രീരാമന്റെ വെളിപ്പെടുത്തലാണ് കൈരളി പീപ്പിൾ പുറത്തുവിട്ടത്. ഷാരോൺ എന്ന യുവതിയാണ് ജയിൽചട്ടം മറികടന്ന് സരിതയെ കാണാനെത്തിയതെന്നും പിന്നീട് ഇത്തരം കാര്യങ്ങൾ ജയിൽ രജിസ്റ്ററിൽനിന്നു സൂപ്രണ്ട് തിരുത്തിയെന്നുമുള്ള വെളിപ്പെടുത്തലുകളാണ് പീപ്പിൾ ടിവി പുറത്തുവിട്ടത്. ഗോപാകുമാറിനെ ഐജിയാക്കിയതിലും ദുരൂഹത ആരോപിക്കുന്നു
മണിക്കൂറുകളോളം ഡിഐജി ഗോപകുമാർ സരിതയോടൊപ്പം ചെലവഴിച്ചു. ഈ ഗോപകുമാറിനെ പിന്നീട് സർക്കാർ ചട്ടങ്ങൾ മറികടന്ന് ഐജിയാക്കുകയും ചെയ്തു. ജയിലിൽ സന്ദർശനം നടത്തുന്നയാളുകൾ, അവരുടെ കൈവശമുള്ള സാധനങ്ങളുടെ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തുന്ന തന്ത്രപ്രധാനമായ രജിസ്റ്റർ തിരുത്തിയതും കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നെന്ന ആരോപണം ശക്തമാവുകയാണ്. ഗോപകുമാറിനെ ഐജിയാക്കിയ നടപടിയും ദുരൂഹമാവുകയാണ്. ഗോപകുമാറിന്റെ കൂടിക്കാഴ്ചയുടെ പിറ്റേന്നാണ് സരിത മൊഴി മാറ്റിയത്.
നിയമസഹായം ചെയ്യുന്നയാളെന്ന പേരിലാണ് ഷാരോൺ ജയിലിൽ പ്രവേശിച്ചത്. കൈയിൽ മൊബൈൽ ഫോണും ബാഗുമുണ്ടായിരുന്നു. ജയിൽ സൂപ്രണ്ട് നസീറാ ബീവി നേരിട്ടെത്തിയാണ് ഷാരോണിനെ സ്വീകരിച്ചത്. ഉച്ചയ്ക്ക് 1.10നാണ് ഷാരോൺ എത്തിയത്. ആ സമയത്ത് ജയിൽ വാർഡറുടെ ചുമതലയിലുണ്ടായിരുന്നതു ശ്രീരാമനാണ്. ശ്രീരാമൻ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താൻ കോടതിയോ ജുഡീഷ്യൽ കമ്മീഷനോ തയാറായില്ല. ഷാരോൺ ജയിലിലെത്തിയത് ശ്രീരാമൻ ജയിൽ രേഖയിൽ ഇക്കാര്യം രേഖപ്പെടുത്തി. ആദർശ് എന്നു പേരായ സഹോദരനാണെന്നു പരിചയപ്പെടുത്തി സരിതയുടെ അമ്മയോടൊപ്പം ഒരു പുരുഷൻ വന്നിരുന്നതായും ശ്രീരാമൻ പറഞ്ഞു.
ഇയാൾ വിഗ് വച്ചിരുന്നു. ഇയാൾ ജയിലിൽ കയറണമെന്നു വാശിപിടിച്ചു. സ്ത്രീകളുടെ ജയിലായതിനാൽ ഇയാളെ ജയിലിൽ കടത്തിവിടാൻ സാധിക്കില്ല എന്നു പറഞ്ഞു. ഇക്കാര്യം രജിസ്റ്ററിൽ രേഖപ്പെടുത്തി. ഇക്കാര്യം അറിഞ്ഞു സൂപ്രണ്ട് നസീറാ ബീവി എത്തി ഇരുവരെയും ജയിലിലേക്കു കൊണ്ടുപോയി. ആദ്യം സൂപ്രണ്ടിന്റെ മുറിയിലേക്കാണ് സരിതയുടെ അമ്മയെയും സഹോദരനെന്നു പറഞ്ഞയാളെയും കൊണ്ടുപോയത്. ഇവിടെ വച്ചാണ് സരിത ഇവരുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നീടാണ് ഷാരോൺ ജയിലിലെത്തിയത്. നിയമസഹായ അഥോറിട്ടിയുടെ പ്രതിനിധി എന്നു പരിചയപ്പെടുത്തിയാണ് ഷാരോൺ എത്തിയത്. ബാഗും മൊബൈൽ ഫോണും കടത്താനാവില്ലെന്നു പറഞ്ഞു. ഇക്കാര്യം രജിസ്റ്ററിൽ എഴുതി. ഈ വിവരങ്ങൾ പിന്നീട് നസീറാ ബീവി രജിസ്റ്ററിൽനിന്നു വെട്ടി. ഇതിനു പിന്നാലെ ശ്രീരാമനെ അട്ടക്കുളങ്ങരയിൽനിന്നു ചീമേനിയിലേക്കു സ്ഥലം മാറ്റുകയും ചെയ്തു.
മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം എഴുതിത്ത്ത്ത്ത്ത്തയാറാക്കിയ മൊഴി സരിത തിരുത്തിയത് ഈ ഇടപെടലുകൾക്കു ശേഷമായിരുന്നെന്നാണ് ഇതോടെ വ്യക്തമാകുന്നത്. മൊഴി തിരുത്താനായി ശക്തമായ ഇടപെടലുകൾ ഉണ്ടായെന്നും വ്യക്തമാകുന്നു. രജിസ്റ്ററിന്റെ രേഖകൾ തിരുത്തുകയും ചെയ്തതോടെ മുഖ്യമന്ത്രിക്കും സർക്കാരിനും കേസിലുണ്ടായിരുന്ന താൽപര്യവും ഗൂഢനീക്കങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്.
അതിനിടെ സംസ്ഥാനത്തെ വിവിധ കോടതികൽ നിലനിൽക്കുന്ന കേസുകളിൽ ജാമ്യക്കാരെ സരിത പണം നൽകി വാങ്ങിയതാണെന്നും പീപ്പിൾ ടിവി റിപ്പോർട്ട് ചെയ്യുന്നു. സരിതയ്ക്ക് ജാമ്യം നിന്നതിന് ബിഎസ്എൻഎലിൽ താൽക്കാലിക ജോലി ലഭിച്ചതായി ജോലിലഭിച്ചതായി ജാമ്യക്കരൻ. സരിതയുടെ അഭിഭാഷകൻ പ്രിൻസ് പി തോമസ് കണ്ടെത്തിയ ജാമ്യക്കാർക്ക് 10000 മുതൽ 30000 രൂപവരെ് നൽകിയത്. ഇത്തരത്തിൽ 27 കേസുകളിൽ ജാമ്യം നിന്നവർക്കായി സരിത 13 ലക്ഷം രൂപയിലധികമാണ് ചിലവഴിച്ചത്. സരിത പറഞ്ഞതനുസരിച്ച് അഭിഭാഷകൻ തങ്ങൾക്ക് പണം നല്‍കിയിട്ടുണ്ടെന്ന് ജാമ്യക്കാർ പറയുമ്പോഴും തങ്ങളുടെ പേരിൽ അഭിഭാഷകൻ എത്ര ലക്ഷം രൂപ തട്ടി എന്ന് ഇവർക്ക് അറിയില്ല.
പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്തിൽ നിന്നുള്ളവരാണ് സംസ്ഥാനത്തന്റെ വിവിധ കോടതികളിൽ സരിതയ്ക്ക് ജാമ്യം നിന്നവർ. തണ്ണിത്തോട് തേക്കുതോട് മേഖലകൽ നടത്തിയ അന്വേഷണത്തിൽ ജാമ്യക്കാർതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസുളിൽ ജാമ്യം നിന്നവർ അന്ന് ആദ്യമായി കോടതിയൽ വച്ചാണ് സരിതയെ കണ്ടതെന്നാണ് പറയുന്നത്. സരിതയുടെ അഭിഭാഷകൻ പ്രിൻസ് തോമസ് പറഞ്ഞതനുസരിച്ച് ജാമ്യം നിന്നവർക്ക് പ്രതിഫലമായി പതിനായിരം രൂപ മുതൽ മുപ്പതിനായിരം രൂപവരെ ലഭിച്ചുവെന്നും ഇവർ പറയുന്നു.
കോന്നിയിലെ സാർ ഇടപെട്ട്് ബിഎസഎന്നലിൽ താൽക്കാലിക ജോലി ലഭിച്ചതെന്ന് ജാമ്യക്കാരനായ ജോസ് പറയുന്നു. എന്നൽ കോന്നിയിലെ സാർ ആരാണെന്ന് ഇയാൾ തുറന്നു പറഞ്ഞിട്ടില്ല. സോളാർ തട്ടിപ്പുകൾ പുറത്ത് വരുന്ന സമയത്ത് ജോസിന് ജോലി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തട്ടിപ്പ് കേസില്‍ സരിതയ്ക്ക് ജാമ്യം നിൽക്കുവാനായി അഭിഭാഷകൻ പ്രിൻസ് പി തോമസാണ് ജോസിനെ ആദ്യം സമീപിക്കുന്നത്. അതിനകം തന്നെ തണ്ണിത്തോട് നിന്ന് നിരവധി ആളുകളെ സരിതയുടെ ജാമ്യക്കാരായി പ്രിൻസ് പി തോമസ് വിവിധ കോടതിയൽ ഹാജരാക്കിയിരുന്നു. എന്നാൽ അഭിഭാഷകൻ ആവശ്യം ആവർത്തിച്ചപ്പോഴാണ് ജോസ് തയ്യാറായത്. ജാമ്യക്കാരനായ ശേഷമാണ് കോന്നി ബിഎസ്എൻഎൽ എക്സ്ചേഞ്ചിന്റെ കീഴിലുള്ള തെക്കുതോട് വന്ന ഒഴിവിൽ കോന്നിയിലെ സാറിന്റെ സഹായതോടെ ജോസിന് ജോലി ലഭിച്ചത്. കോന്നിയിലെ സാറും ഇതിനു പുറകിലുള്ളവരാമാരെന്ന് ജോസ് തുറന്നു പറയുന്നില്ല.
സരിതയുടെ ജാമ്യക്കാരായി നിന്ന പലരും അബക്കാരി കേസുകളിൽ പ്രതികളും ജയിൽ ശക്ഷിച്ച അനുഭവിച്ചവരുമാണ്. ഇത്തരത്തിലുള്ള 28 പേരാണ് തണ്ണിത്തോട് പഞ്ചായത്തിൽ നിന്നും സരിതയ്ക്ക് ജാമ്യക്കാരായത്. ലക്ഷങ്ങളാണ് സരിത ജാമ്യം നിന്നവർക്കായി മുടക്കിയത്. കേസിൽപ്പെട്ട സരിതക്ക് പണം കേരളത്തിലെ ഭരണ നേതൃത്വം നൽകിയിട്ടില്ല എന്ന് വാദിക്കുമ്പോഴും പിന്നെ ഇത്ര പണം എവിടെ നിന്ന് ലഭിച്ചു എന്ന ചോദ്യമാണ് ഉത്തരമില്ലാതെ അവശേഷിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍