കടകംപള്ളി-കളമശ്ശേരി ഭൂമി തട്ടിപ്പുക്കേസിൽ സലിംരാജടക്കം 11പേരെ സിബിഐ അറസ്റ്റ് ചെയ്തു; മുഖ്യമന്ത്രിയുടെ മുൻഗൺമാനെതിരെ ചുമത്തുന്നത് ഗൂഢാലോചനകുറ്റം; കസ്റ്റഡിയിലെടുത്തവരിൽ റവന്യൂ ജീവനക്കാരും
കൊച്ചി: കളമശ്ശേരി-കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജിനെ സിബിഐ അറസ്റ്റ് ചെയ്തു. ഈ രണ്ട് കേസിലുമായി പതിനൊന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കടകംപള്ളി കേസിലാണ് സലിംരാജിന്റെ അറസ്റ്റ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് സലിംരാജിനെ അറസ്റ്റ് ചെയ്തത്. തണ്ടപ്പേര് തിരുത്തി ഭൂമി തട്ടിയെടുത്തുവെന്നാണ് ആരോപണം. നൂറിലധികം പേരുടെ സ്ഥലം അവരറിയാതെ തട്ടിയെടുക്കാനാണു ഭൂമാഫിയ ശ്രമിച്ചത്. സലിംരാജിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അഡിഷണൽ തഹസിൽദാർ വിദ്യോദയകുമാർ അടക്കം മറ്റ് അഞ്ചു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ സലിം രാജ് ഉൾപ്പെടെയുള്ള പ്രതികളെ സിബിഐ കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് ഇവരെ രണ്ടു ദിവസം കസ്റ്റഡിയിൽ വിട്ടത്.
കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായവരിൽ ആറു പേരും ഉദ്യോഗസ്ഥരാണ്. കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ 21ാം പ്രതിയാണ് സലിം രാജ്. തിരുവനന്തപുരത്തെ സിബിഐ ഓഫിസിലേക്ക് ഇന്നു രാവിലെ സലിം രാജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യോധയ കുമാർ, നാസർ, അബ്ദുൽ മജീദ്, ജയറാം, എം.എസ്.സലീം, മുഹമ്മദ് അഷ്റഫ് എന്നിവരാണ് സലീം രാജിനൊപ്പം അറസ്റ്റിലായത്. ഉദ്യോഗസ്ഥരും സലീം രാജിന്റെ ബന്ധുക്കളും ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാസർ, അബ്ദുൽ മജീദ്, എം.എസ്.സലീം, മുഹമ്മദ് അഷ്റഫ് എന്നിവരാണ് സലിംരാജിന്റെ ബന്ധുക്കൾ. സലീം രാജ് ഉൾപ്പെട്ട കളമശേരി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മൂന്നു ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃക്കാക്കര വില്ലേജ് ഓഫീസർ സാബു, വില്ലേജ് അസിസ്റ്റന്റ് മുറാദ്, കലക്ട്രേറ്റിലെ ക്ലാർക്ക് ഗീവർഗീസ് എന്നിവരാണ് അറസ്റ്റിലായത്.
കടകംപള്ളിയിൽ കോടിക്കണക്കിനു രൂപ വിലവരുന്ന സർക്കാർ ഭൂമി മുഖ്യമന്ത്രിയുടെ ഗൺമാൻ എന്ന സ്ഥാനം ദുരുപയോഗം ചെയ്തു കൃത്യമരേഖകളുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നതാണ് കേസ്. രണ്ടാഴ്ച മുൻപ് ഈ കേസ് ഹൈക്കോടതിയിൽ വന്നപ്പോൾ കേസിലെ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സലീം രാജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.രേഖകളിൽ കൃത്രിമം കാണിച്ചു സ്ഥലത്തന്റെ ഉടമസ്ഥാവകാശം സലീം രാജിന് അനുകൂലമാക്കിയെന്നാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ്. ഈ കേസിൽ ആദ്യമായാണ് സലീം രാജിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തുന്നത്. കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ സലീം രാജിന്റെ ഭാര്യയും പ്രതിയാണ്. സലിംരാജിന്റെ ഉന്നത ബന്ധങ്ങൾ കേസിന് തടസ്സമായതായി സിബിഐ കോടതിയിൽ അറിയിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്യാൻ പോലും ആരും തയ്യാറായില്ലെന്നും സലിംരാജ് മുഖ്യമന്ത്രിയുടെ ഗൺമാനെന്ന പദവി ദുരുപയോഗം ചെയ്തുവെന്നുമായിരുന്നു സിബിഐ എഫ്ഐആർ. സിബിഐ തിരുവനന്തപുരത്തെ പ്രത്യേക കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ നാല് വില്ലേജ് ഓഫീസർമാർ അടക്കം 27 പേരാണ് പ്രതികൾ.
സലിം രാജിനെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയും മറ്റുള്ളവരെ കൊച്ചിയിലെ ഓഫീസിലേക്ക് വളിച്ചുവരുത്തിയുമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് നുണപരിശോധനക്ക് തയ്യാറല്ലെന്ന് സലീംരാജ് കോടതിയെ ബോധിപ്പിച്ചിരുന്നു. ആദ്യം പരിശോധനക്ക് തയ്യാറാണെന്ന് സമ്മതിച്ചതിന് ശേഷമായിരുന്നു ഇത്. കേസുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള തെളിവുകൾ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. പരാതിക്കാരുടെ വാദം ശരിയാണെന്ന നിഗമനത്തിലാണ് സിബിഐ എന്നും അറിയുന്നു. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്ന തന്റെ ഭാര്യയുടെ സഹായത്തോടെയാണ് സലീം രാജ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് സിബിഐ കരുതുന്നത്. നേരത്തെ കടകംപള്ളി ഭൂമിതട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരുടെ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു.
കടകംപള്ളി വില്ലേജിലെ 44.5 ഏക്കർ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിച്ചതാണ് സലിംരാജിനെതിരായ കേസ്.വ്യാജരേഖയുണ്ടാക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരും അറസ്റ്റലായി. റിയൽ എസ്റ്റേറ്റ് ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ വ്യാജ തണ്ടപ്പേര് തയാറാക്കിയും കോടതി വിധികൾ ദുർവ്യാഖ്യാനം ചെയ്തും 44.5 ഏക്കർ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. നൂറ്റിയമ്പതോളം പേരുടെ കൈവശമുള്ള ഭൂമിയാണ് വ്യാജ തണ്ടപ്പേരുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമമുണ്ടായത്. രാജഭരണകാലത്ത് കൂവക്കര മഠത്തിലെ ശംഭു പോറ്റിയുടേതായിരുന്നു ഈ വസ്തുക്കൾ. ശംഭു പോറ്റിയും പിന്തുടർച്ചക്കാരും എഴുതിക്കൊടുത്താണ് നൂറ്റിയമ്പതോളം അവകാശികൾക്ക് ഈ വസ്തു ലഭിച്ചത്. 2012-13 വരെ ഇവർ കരം ഒടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ ഭൂമി അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ മുൻഗാമിയായ മൂസാഹാജിയുടേതാണെന്നുകാട്ടി അബ്ദുൽ റഹ്മാന്റെ ബന്ധു എ.എം. അഷ്റഫ് രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്. 3587 എന്ന തണ്ടപ്പേരിൽ നിന്നാണ് വസ്തുക്കൾ തങ്ങളുടെ പേരിലായിരിക്കുന്നതെന്നും ഇവർ വാദിച്ചു. ഇക്കാര്യം അന്വേഷിച്ച ഡെപ്യൂട്ടി കലക്ടർ ഈ തണ്ടപ്പേര് നമ്പർ തന്നെ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. മൂസാ ഹാജിക്ക് ഈ വസ്തുവിൽ ഒറ്റി അവകാശം മാത്രമാണുണ്ടായിരുന്നത്. ബേസിക് ടാക്സ് രജിസ്റ്റർ രേഖകൾ പ്രകാരവും ഇവർക്ക് ഉടമസ്ഥാവകാശം ഇല്ലെന്നും തെളിഞ്ഞു. കടകംപള്ളി വില്ലേജിൽ നടത്തിയ പരിശോധനയിൽ വസ്തുവിന്റെ ശരിയായ തണ്ടപ്പേര് കണ്ടത്തെി. പള്ളിമുറിയിൽ കൃഷ്ണപ്പണിക്കരുടേതാണ് ഈ തണ്ടപ്പേര്.
1984ൽ തന്നെ ഈ തണ്ടപ്പേരിലുണ്ടായിരുന്ന 25 സെന്റ് പുരയിടം കൃഷ്ണപ്പണിക്കർ വിറ്റിരുന്നു. തുടർന്ന് ശൂന്യമായിക്കിടന്ന തണ്ടപ്പേര് നമ്പറിലാണ് 2008ൽ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ പേര് എഴുതിച്ചേർത്തത്. 3586, 3588 തണ്ടപ്പേരുകളിലെ കൈയക്ഷരങ്ങളിൽ നിന്ന് വ്യത്യസ്തവുമാണ് 3587ലെ കൈയക്ഷരം. വില്ലേജോഫിസിൽ വിവിധ കാലഘട്ടങ്ങളിൽ ജോലിചെയ്തിരുന്നവരും ഇക്കാര്യം സ്ഥിരീകരിച്ചു. ഈ കള്ളക്കളികൾക്കെല്ലാം കാരണം മുഖ്യമന്ത്രിയുടെ ഗൺമാൻ എന്ന നിലയിൽ സലിംരാജ് നടത്തിയ ഇടപെടൽ എന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. നേരത്തെ കേസിൽ സലിംരാജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സിബിഐ ശ്രമിച്ചിരുന്നു. എന്നാൽ സലിംരാജ് വിസമ്മതം അറിയിക്കുകയാണ് ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍