റവന്യൂമന്ത്രി കള്ളം പറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നു; ഉദ്യോഗസ്ഥർ പറയുന്നത് അതേപടി ആവർത്തിക്കുന്ന മന്ത്രി ഗൂഢാലോചനയുടെ ഭാഗമായി മാറുന്നു; പക്വതയില്ലാത്ത മന്ത്രി കാര്യങ്ങൾ പഠിക്കാൻ തയാറാകണം; ഭൂമി കയ്യേറിയെന്നു രേഖാമൂലം നിയമസഭയിൽ വിശദീകരിച്ച മന്ത്രി ചന്ദ്രശേഖരനുള്ള എസ്. രാജേന്ദ്രന്റെ മറുപടി ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: താൻ മൂന്നാറിൽ ഭൂമി കയ്യേറിയെന്ന റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ നിയമസഭയിലെ വെളിപ്പെടുത്തൽ കള്ളമെന്ന് ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ. ഉദ്യോഗസ്ഥരുടെ കള്ളം റവന്യൂമന്ത്രി ആവർത്തിക്കുകയാണെന്നും ഗൂഢാലോചനയുടെ ഭാഗമായി അദ്ദേഹം മാറുകയാണെന്നും രാജേന്ദ്രൻ പ്രതികരിച്ചു. ഇന്ന് നിമയസഭയിൽ പി.സി. ജോർജിന്റെ ചോദ്യത്തിനു മറുപടിയായി രേഖാമൂലമാണ് രാജേന്ദ്രൻ ഭൂമി കയ്യേറിയതായി റവന്യൂമന്ത്രി വ്യക്തമാക്കിയത്.
മൂന്നാറിലെ വ്യാജപട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് എഡിജിപി, രാജേന്ദ്രൻ എംഎൽഎയുടെ ഭൂമിയുടെ പട്ടയം വ്യാജമാണെന്നു കണ്ടെത്തിയതായി മന്ത്രി വിശദീകരിച്ചു. ആയത് പ്രകാരം തെറ്റായി രേഖപ്പെടുത്തിയ പട്ടയ നമ്പർ തിരുത്തി കിട്ടണമെന്ന അപേക്ഷ 2001ൽ ഇടുക്കി ജില്ലാ കളക്ടർ തള്ളിയെന്നും വ്യക്തമാക്കുന്നു. ഇതിൻ മേൽ ലാന്റ് റവന്യൂ കമ്മീഷണർക്ക് നൽകിയ അപ്പീലും തള്ളി. ഇതെല്ലാം അപേക്ഷാ നമ്പറും തീയതിയും നൽകിയാണ് റവന്യൂമന്ത്രി വിശദീകരിച്ചത്.
എന്നാൽ റവന്യൂ മന്ത്രി കള്ളംപറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജേന്ദ്രൻ പ്രതികരിച്ചു. ഉദ്യോഗസ്ഥർ പറയുന്നത് മന്ത്രി അതേപടി ആവർത്തിക്കുകയാണ്. ഉദ്യോഗസ്ഥർ പറയുന്നത് അതേപടി വിഴുങ്ങരുത്. മന്ത്രിക്കു പക്വതയില്ല. അദ്ദേഹം കാര്യങ്ങൾ പഠിക്കണം. പട്ടയത്തിന്റെ ഫയൽ കാണാനില്ലെന്നാണ് കണ്ടെത്തിയത്. അതിന് താൻ ഉത്തരവാദിയല്ല. റവന്യൂ വകുപ്പ് തന്റെ വീട്ടിലല്ലെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
മൂന്നാർ കയ്യേറ്റം ഒഴിപ്പക്കൽ വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള പോരിനു പുതി മാനം നല്‍കുന്നതായിരുന്നു റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ ഇന്നു നല്കിയ വിശദീകരണം. രാജേന്ദ്രന് മൂന്നാറിൽ കൈയേറ്റ ഭൂമിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പരസ്യം നിലപാട് എടുത്തിരുന്നു. ഇതിനെയാണ് നിയമസഭയിൽ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ തള്ളിയത്. റവന്യൂമന്ത്രിയുടെ വിശദീകരണം വരും ദിവസങ്ങളിൽ പ്രതിപക്ഷം നിയമസഭയിൽ പുതിയ ആയുധമാക്കി മാറ്റും.
മൂന്നാറിൽ ഒരു എംഎൽഎയുടെ വീട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ എന്നതായിരുന്നു പിസി ജോർജിന്റെ ചോദ്യം. എംഎൽഎയുടെ പേര് ഒരിടത്തും ചോദ്യത്തിൽ പരാമർശിക്കപ്പെട്ടില്ല. എന്നാൽ മറുപടിയിൽ കൃത്യമായി തന്നെ രാജേന്ദ്രന്റെ പേര് റവന്യൂമന്ത്രി പറയുന്നുവെന്നതാണ് വസ്തുത. മൂന്നാറിലെ വ്യാജ പട്ടയങ്ങളെ കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ചാണ് എഡിജിപി, രാജേന്ദ്രൻ എംഎൽഎയുടെ ഭൂമിയിലെ പട്ടയം വ്യാജമായി കണ്ടെത്തിയതെന്ന് മന്ത്രി വിശദീകരിച്ചിരിക്കുന്നു. ആയത് പ്രകാരം തെറ്റായ രേഖപ്പെടുത്തിയ പട്ടയ നമ്പർ തിരുത്തി കിട്ടണമെന്ന അപേക്ഷ 2001ൽ ഇടുക്കി ജില്ലാ കളക്ടർ തള്ളിയെന്നും വ്യക്തമാക്കുന്നു. ഇതിൻ മേൽ ലാന്റ് റവന്യൂ കമ്മീഷണർക്ക് നൽകിയ അപ്പീലും തള്ളി. ഇതെല്ലാം അപേക്ഷാ നമ്പറും തീയതിയും നൽകിയാണ് റവന്യൂമന്ത്രി വിശദീകരിക്കുന്നത്.
രാജേന്ദ്രന്റെ വീടിന് പട്ടയമുണ്ടെന്ന മുഖ്യമന്ത്രിയുടെയും കൂടി അവകാശ വാദങ്ങളാണ് പൊളിയുന്നത്. 2000ൽ തന്റെ വീടിന് പട്ടയം ലഭിച്ചെന്നായിരുന്നു രാജേന്ദ്രന്റെ അവകാശവാദം. കോൺഗ്രസ് നേതാവ് എ.കെ. മണി ലാൻഡ് ആസൈന്മെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണ് തനിക്ക് പട്ടയം ലഭിച്ചതെന്നായിരുന്നു വിശദീകരണവും. എന്നാൽ രാജേന്ദ്രൻ പറഞ്ഞ വർഷത്തിൽ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി കൂടിയിട്ടില്ലെന്ന് നേരത്തെ പുറത്തു വന്ന രേഖകളും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റവന്യൂമന്ത്രിയുടെ ഔദ്യോഗിക വിശദീകരണം.
മൂന്ന് തഹസിൽദാർമാർ വഴിയാണ് തന്റെ പട്ടയം വിവിധ കാലയളവിലായി സ്വന്തമായി കിട്ടിയതെന്നും ഇതിന് ചെല്ലാൻ അടച്ച രസീതുൾപ്പെടെയുള്ളവ സമർപ്പിച്ചതാണെന്നും രാജേന്ദ്രൻ അവകാശപ്പെട്ടിരുന്നു. രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു. അത് കൈയേറ്റ ഭൂമിയാണെന്ന പ്രചാരണം നേരത്തെയുള്ളതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
ദേവികുളം എംഎൽഎയായ എസ്. രാജേന്ദ്രന്റേത് വ്യാജപട്ടയമാണെന്നും പൊതുമരാമത്ത് വകുപ്പ് പുറമ്പോക്കിലുൾപ്പെടുന്ന സ്ഥലത്താണ് അദ്ദേഹം വീട് നിർമ്മിച്ചതെന്നുമാണ് ആരോപണം. എന്നാൽ എട്ടുസെന്റ് ഭൂമി തനിക്കുണ്ടെന്നും അതിന് പട്ടയം ലഭിച്ചിട്ടുണ്ടെന്നുമാണ് രാജേന്ദ്രൻ വിശദമാക്കുന്നത്. മൂന്നാർ ടൗണിലെ ഇക്കാനഗർ എന്നറിയപ്പെടുന്ന സ്ഥലത്താണ് രാജേന്ദ്രന്റെ വീട്.
വൈദ്യുതി ബോർഡിന്റെയും പൊതുമരാമത്ത് വൈകുപ്പിന്റെയും ഈ സ്ഥലത്ത് പത്തേക്കർ ഭൂമി രാജേന്ദ്രൻ കയ്യേറിയെന്നും ആരോപണം ഉയർന്നിരുന്നു. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ വില്ലേജിലെ സർവെനമ്പർ 62-9 പ്രകാരം എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലം പൊതുമരാമത്ത് പുറമ്പോക്കിലാണെന്നും ഇവിടെ ആർക്കും പട്ടയം നൽകിയിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ ഉൽപ്പെടെയുള്ളവർ ആരോപണം ഉന്നയിച്ചിരുന്നു. ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ കൈവശമുള്ളത് വ്യാജ പട്ടയമാണെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും ലാൻഡ് റവന്യു കമ്മിഷണർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നുവെന്നതാണ് വസ്തുത. രാജേന്ദ്രൻ കൈവശം വച്ചിരിക്കുന്നത് കെഎസ്ഇബിയുടെ ഭൂമിയാണെന്നാണ് 2015 ജനുവരിയിൽ അന്നത്തെ ലാൻഡ് റവന്യു കമ്മിഷണർ എം.സി. മോഹൻദാസ് റവന്യു മന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
സർക്കാരിന്റെ ഈ ഭൂമി തിരിച്ചെടുക്കണമെന്ന് ലാൻഡ് റവന്യു കമ്മിഷണർ ഇടുക്കി ജില്ലാ കലക്ടറോടു ശുപാർശ ചെയ്തിരുന്നുവെങ്കിലും നടപടിയെടുത്തില്ല. സർവേ നമ്പർ 843എയിലുള്ള എട്ടു സെന്റ് വസ്തുവിന് (പട്ടയ നമ്പർ 321) ഭൂനികുതി അടയ്ക്കുന്നതിനായി എസ്. രാജേന്ദ്രൻ കണ്ണൻ ദേവൻ ഹിൽസ് വില്ലേജ് ഓഫിസറെ സമീപിച്ചതോടെയാണ് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. രേഖ പരിശോധിച്ച വില്ലേജ് ഓഫിസർ ഈ ഭൂമിയുടെ സർവേ നമ്പർ 912 ആണെന്നും സർവേ നമ്പർ 843എയിൽ ഉൾപ്പെടുന്നതല്ലെന്നും കണ്ടെത്തി. അതോടെ സർവേ നമ്പർ തിരുത്തുന്നതിനായി രാജേന്ദ്രൻ ഇടുക്കി കലക്ടർക്ക് അപേക്ഷ നൽകി.
കലക്ടറുടെ നിർദ്ദേശപ്രകാരം ദേവികുളം തഹസിൽദാർ നടത്തിയ അന്വേഷണത്തിൽ രാജേന്ദ്രന്റെ പട്ടയം സംബന്ധിച്ച ഫയൽ ദേവികുളം താലൂക്ക് ഓഫിസിൽ കാണാനില്ലെന്നും പട്ടയം അപേക്ഷാ രജിസ്റ്ററിലും പട്ടയം നൽകിയതിന്റെ രജിസ്റ്ററിലും രാജേന്ദ്രന്റെ പേര് ഇല്ലെന്നും കണ്ടെത്തി. അതോടെ സർവേ നമ്പർ തിരുത്തണമെന്ന രാജേന്ദ്രന്റെ അപേക്ഷ കലക്ടർ നിരസിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍