Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആളില്ലാത്ത വീടുകൾ കണ്ടുവെച്ച് രാത്രി കാലങ്ങളിൽ മോഷണം; കോടാലി, കമ്പിപ്പാര, വെട്ടുകത്തി എന്നിവ മോഷണ ആയുധങ്ങൾ; മലപ്പുറത്ത് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ മറ്റൊരു മോഷണ കേസിനും തുമ്പായി

ആളില്ലാത്ത വീടുകൾ കണ്ടുവെച്ച് രാത്രി കാലങ്ങളിൽ മോഷണം; കോടാലി, കമ്പിപ്പാര, വെട്ടുകത്തി എന്നിവ മോഷണ ആയുധങ്ങൾ;  മലപ്പുറത്ത് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ മറ്റൊരു മോഷണ കേസിനും തുമ്പായി

ജംഷാദ് മലപ്പുറം

മലപ്പുറം: ആളില്ലാത്ത വീടുകൾ കണ്ടുവെച്ച് രാത്രി കാലങ്ങളിലെത്തി മോഷണം പതിവാക്കി പ്രതി പിടിയിൽ. കോടാലി, കമ്പിപ്പാര, വെട്ടുകത്തി എന്നിവയാണ് പ്രതിയുടെ പ്രധാന മോഷണ ആയുധങ്ങൾ. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ മറ്റൊരു മോഷണ കേസിനും തുമ്പായി. വഴിക്കടവ് പൂവ്വത്തിപൊയിൽ സ്വദേശി വാക്കയിൽ അക്‌ബറിനെയാണ്(52) വടപുറത്തും ചന്തക്കുന്നിലുമെത്തിച്ച് ഇന്നു പൊലീസ് തെളിവെടുത്തത്.

കഴിഞ്ഞ ജൂലൈ 26 ന് വടപുറത്ത് തോന്നക്കര സാജു ജോസഫ് എന്ന അദ്ധ്യാപക ദമ്പതികളുടെ വീട്ടിൽ വാതിൽ വെട്ടിപൊളിച്ച് മോഷണശ്രമം നടത്തിയിരുന്നു. പേരാമ്പ്രയിലെ കുടുംബ വീട്ടിൽ വിരുന്ന് കഴിഞ്ഞ് തിരിച്ചെത്തിയ സാജുവും ഭാര്യയും വീടിന്റെ വാതിലും അലമാരകളും തകർത്തത് ഭീതിയോടെയാണ് കണ്ടത്.തുടർന്ന് നിലമ്പൂർ പൊലീസിൽ പരാതി നൽകി. മറ്റൊരു കേസിൽ കസ്റ്റഡിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് വടപുറത്തെ മോഷണക്കുറ്റം എറ്റത്. കൂടുതൽ ചോദ്യം ചെയ്യലിൽ കഴിഞ്ഞ ഒക്ടോബർ 29-ന് ചന്തക്കുന്ന് മാട്ടുമ്മൽ റുബീനയുടെ വീട്ടിൽ ആളില്ലാത്ത നേരത്ത് വാതിൽ കുത്തിപ്പൊളിച്ച് കടന്ന് മോഷണം നടത്തിയതായും പ്രതി സമ്മതിച്ചു. ഒരു കമ്മലും 1000 രൂപയുമാണ് ഇവിടെ നിന്ന് മോഷ്ടിച്ചത്.

അദ്ധ്യാപക ദമ്പതികളുടെ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ ബാങ്ക് ലോക്കറിനായതിനാൽ മോഷ്ടാവിന് ഒന്നും ലഭിച്ചിരുന്നുമില്ല.എന്നാൽ പതിനായിരങ്ങൾ വിലമതിക്കുന്ന വാതിലും അലമാരകളും പൂർണമായും തകർന്ന നിലയിലായിരുന്നു.വാതിൽ കുത്തി പൊളിക്കാൻ അടുത്ത വീട്ടിൽ നിന്നും മോഷ്ടിച്ച കോടാലി, കമ്പിപാറ, കൊടുവാൾ എന്നിവ ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ചിരുന്നത് പ്രതി പൊലീസിന് കാണിച്ചു കൊടുത്തു.

മലപ്പുറം,കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലും ഇയാൾ സമാന രീതിയിൽ മോഷണം പതിവാക്കിയിരുന്നതായി പൊലീസ് പറയുന്നു. തെളിവെടുപ്പിന് ശേഷം പ്രതിയെ വീണ്ടും കോടതിയിലെത്തിച്ച് റിമാന്റ് ചെയ്തു.നിലമ്പൂർ സി ഐ ടി എസ് ബിനുവിന്റെ നേതൃത്വത്തിൽ എസ് ഐ എം അസൈനാർ, എ എസ് ഐ മുജീബ്, എസ് സി പി ഒ വാഷിദ്, സി പി ഒ മാരായ ധനേഷ്, നൗഷാദ്, ബാബുരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ 20 വർഷമായി മലപ്പുറം, പാലക്കാട്, കോഴിക്കോട്, തമിഴ്‌നാട്ടിലെ നീലഗിരി ജില്ലകളിൽ വിവിധ മോഷണ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP