ജിഷയുടെ മരണത്തിന് ഉത്തരവാദികൾ സർക്കാർ തന്നെ; നിർഭയ കേരളം പദ്ധതി അഞ്ചു മാസത്തിനുള്ളിൽ നിർത്തിയില്ലായിരുന്നെങ്കിൽ ജിഷയും ജീവിച്ചിരുന്നേനെ: രൂക്ഷവിമർശനവുമായി എഡിജിപി ആർ ശ്രീലേഖ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഡിജിപി ആർ ശ്രീലേഖ രംഗത്ത്. ജിഷയുടെ മരണത്തിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് ആർ ശ്രീലേഖ കുറ്റപ്പെടുത്തി.
സ്ത്രീ സുരക്ഷയ്ക്കായി തയ്യാറാക്കിയ നിർഭയ കേരളം പദ്ധതി അഞ്ചു മാസത്തിനുള്ളിൽ കുഴിച്ചുമൂടിയില്ലായിരുന്നെങ്കിൽ ജിഷയും ഇപ്പോൾ ജീവിച്ചിരുന്നേനെയെന്നു ശ്രീലേഖ ബ്ലോഗിൽ കുറിച്ചു.
2014ൽ നിർഭയ കേരളം സുരക്ഷിത കേരളം പദ്ധതിയെക്കുറിച്ച് താൻ എഴുതിയത് അഭിമാനത്തോടെയായിരുന്നുവെന്നും ബ്ലോഗിൽ ശ്രീലേഖ എഴുതി. താൻ ഏറെ ആഗ്രഹിച്ച ദൗത്യം തനിക്കു കിട്ടിയതിൽ ഏറെ സന്തോഷം തോന്നിയിരുന്നു. 72 മണിക്കൂർ സമയം ചെലവിട്ടാണ് താൻ പദ്ധതിരേഖ തയാറാക്കിയത്. അതേ പദ്ധതിയുടെ മരണവും താൻ നേരിൽ കണ്ടു. ഇതൊക്കെ പറയേണ്ടിവന്നതിൽ തനിക്കു ദുഃഖമുണ്ട്. ഈ പദ്ധതി ജീവിച്ചിരുന്നെങ്കിൽ ജിഷയും ജീവിച്ചിരുന്നേനെ.
2015 ഫെബ്രുവരിയിൽ ആഘോഷമായി എറണാകുളത്തുവച്ചു പദ്ധതി ഉദ്ഘാടനം ചെയ്തു. അതിനുപിന്നാലെ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ എഡിജിപിയായിരുന്ന തന്നെ നിർഭയകേരളം സുരക്ഷിത കേരളം പദ്ധതിയിലേക്കു മാറ്റിയപ്പോൾ ചില റെയ്ഡുകൾ നടത്താനും ചില കേസുകൾ രജിസ്റ്റർ ചെയ്യാനും മാത്രമേ കഴിയൂ എന്നു കരുതിയില്ല. തന്റെ പരിചയസമ്പത്തും വൈദഗ്ധ്യവും പദ്ധതിയെ വിജയിപ്പിക്കാൻ ഉപയോഗിക്കാമെന്ന മണ്ടത്തരം വിശ്വസിച്ചു. തന്നെ മാത്രമായിരുന്നു പദ്ധതിയിലേക്കു നിയോഗിച്ചത്. പദ്ധതി നടത്തിപ്പിനാവശ്യമായ മറ്റുള്ളരെ നിയമിക്കാനും ഇരിക്കാനൊരു മുറിക്കുമായി ഏറെ കാത്തിരുന്നു. ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ പൊലീസ് ആസ്ഥാനത്ത് ഒരു മുറി ലഭിച്ചു. ഇംഗ്ലീഷിൽ ഒരു വാക്കുപോലും ടൈപ്പ് ചെയ്യാനറിയാത്ത ഒരു കോൺഫിഡെൻഷ്യൽ അസിസ്റ്റന്റിനെയും അനുവദിച്ചു തന്നു. മന്ത്രി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരുമായി പിന്നീടു നടത്തിയ നിരന്തര കൂടിക്കാഴ്ചകളും അവർ നൽകിയ ഉറപ്പുകളും തന്നെ വീണ്ടും പ്രതീക്ഷയിലാക്കി. നിയമനങ്ങളുമായും പരിശീലനമായും അപകടകരമായ മേഖലകളുടെ ക്രൈം മാപ്പിംഗുമായും മുന്നോട്ടു പോകാൻ തന്നോട് ആവശ്യപ്പെട്ടു. ചെലവുകൾ മടക്കി നൽകാമെന്ന് ഉറപ്പു നൽകി.
അതുകൊണ്ട്, സ്ത്രീകൾക്കു സുരക്ഷ പ്രധാനം ചെയ്യുന്ന പദ്ധതിയെക്കുറിച്ചു സംസാരിക്കാൻ എല്ലാ ജില്ലകളിൽനിന്നുമുള്ള നിവധി സ്ത്രീകളെ വിളിച്ചു ചേർത്തും ശ്രമങ്ങളുമായി മുന്നോട്ടു പോയി. ഓരോ ജില്ലകളിലും 100 സ്ത്രീകൾക്കു പരിശീലനം നൽകാനും മറ്റുള്ള സ്ത്രീകളെ പരിശീലിപ്പിക്കാൻ അവരെ പ്രാപ്തരാക്കാനും തീരുമാനിച്ചു. അവർക്ക് തിരിച്ചറിയൽകാർഡ്, സിം കാർഡ്, ബാഡ്ജ്, ഡ്യൂട്ടിയിലായിരിക്കുമ്പോൾ ധരിക്കാൻ ഓവർക്കോട്ട്, നിയമവശങ്ങളെക്കുറിച്ചും പൊലീസും സാമൂഹിക ക്ഷേമ വകുപ്പുമായും ബന്ധപ്പെടാനുള്ള വഴികാട്ടിയാകുന്ന നിർദ്ദേശങ്ങളടങ്ങിയ കിറ്റ്, യാത്രാക്കൂലി, ഇരകളെ സഹായിക്കാൻ പണം, പ്രതിഫലം എന്നിവ നൽകാമെന്ന് ഇവർക്ക് ഇറപ്പു നൽകി. ഇതിനായി 77 ലക്ഷത്തിന്റെ പദ്ധതിച്ചെലവുരേഖ പൊലീസ് വകുപ്പിന് സമർപ്പിക്കുകയും ചെയ്തു. പൈലറ്റ് പദ്ധതി എറണാകുളത്ത് തീരുമാനിച്ചു. ഇതിനായി 99 സന്നദ്ധരായ 25നും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ നിയോഗിച്ചു. അവർക്കായി നിയമത്തിലും നിരായുധരായും ശത്രുക്കളെ നേരിടാനും ഉപദ്രവിക്കാൻ വരുന്നവരെ പൊലീസിലോ അഭയസ്ഥാനങ്ങളിലോ എത്തിക്കാനും പരിശീലനം നൽകി. സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കി. റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്താനും ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കാനും പരിശീലനംനൽകി. വിവരങ്ങൾശേഖരിക്കാൻ ഒരു ചോദ്യാവലിയും തയാറാക്കി.
ബ്രേസ്ലെറ്റ്, ലോക്കറ്റ്, മാല, വാച്ച്, ബ്രൂച്ച് എന്നിവയിൽ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷൻ തയാറാക്കാൻ സി ഡാക്കുമായി ബന്ധപ്പെട്ടു. സിഡാക്കിലെ രമണി ഇതുമായി വളരെ സഹകരിക്കുകയും ആപ്ലിക്കേഷൻ വികസിപ്പിക്കുകയും ചെയ്തു. ഇവ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കും പൊലീസുകാർക്കുമായി ഡെമോൺസ്ട്രേറ്റ് ചെയ്തു. സ്ത്രീകൾക്ക് ഇതു സൗജന്യമായി നൽകാനായിരുന്നു പദ്ധതി. ജിപിഎസ്, ജിപിആർഎസ് സങ്കേതങ്ങളിൽ പ്രവർത്തിക്കുന്ന ഈ ആപ്ലിക്കേഷൻ വഴി പൊലീസ് സ്റ്റേഷനും കൺട്രോൾ റൂമിനും അപകടഘട്ടത്തിലായിരിക്കുന്ന സ്ത്രീകളെ പെട്ടെന്നു കണ്ടെത്താൻ കഴിയുന്ന സംവിധാനമാണ് ലക്ഷ്യമിട്ടത്. ഈ ആപ്ലിക്കേഷനിൽ അമർത്തുമ്പോൾ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരമറിയുകയും അഞ്ചുമിനുട്ടിനുള്ളിൽ സഹായം ലഭ്യമാക്കുകയുമായിരുന്നു ലക്ഷ്യം. സ്ത്രീകളിൽനിന്നു മൊബൈൽ ഫോണായിരിക്കും അക്രമി ആദ്യം കവരുക എന്നതിനാലാണ് ആപ്ലിക്കേഷൻ ആഭരണങ്ങളിൽ ഘടിപ്പിക്കുന്ന പദ്ധതി വിഭാവനം ചെയ്തത്. പെൻകാമറ കരുതിയിരുന്ന ജിഷയെ താൻ പദ്ധതിയിട്ടതുപോലെ ഒരു സംവിധാനമാണു കൈയിലുണ്ടായിരുന്നതെങ്കിൽ രക്ഷിക്കാമായിരുന്നു.
മൂന്നു മാസം പിന്നിട്ടപ്പോഴും പദ്ധതിയിലെ ഏക ഉദ്യോഗസ്ഥ താൻ മാത്രമായിരുന്നു. പണമൊന്നും അനുവദിച്ചു തന്നില്ല. അറുപതിനായിരം രൂപയോളം സ്വന്തം കീശയിൽനിന്നു ചെലവഴിച്ചു. പരാതികൾ തന്റെ മുമ്പിൽ ഒന്നൊന്നായി എത്തുകയും ചെയ്തിരുന്നു. ഓരോ ആഴ്ചയും പ്രശ്നങ്ങൾ പറയാൻ 210 പേരോളം തന്നെ കാണാൻ വന്നിരുന്നു. അവരെയെല്ലാം തന്നെക്കൊണ്ട് ഒറ്റയ്ക്ക് സഹായിക്കുക പ്രയാസകരമാണെന്നു മനസിലാക്കി. പല സ്ത്രീകളും അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പോലും തന്റെ അടുത്തുവന്നു പറയാമെന്നു കരുതി. അതുകൊണ്ട്, തന്നെ കാണാൻ വന്നവരിൽ സഹപാഠിയോട് പ്രണയം തോന്നിയ പെൺകുട്ടിയും വിവാഹിതനോടു വിവാഹേതര ബന്ധമുണ്ടായിരുന്ന യുവതിയും, ഭർത്താവുമായി വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്ന വിവാഹമോചിതയും അയൽവാസിയുടെ പട്ടിയെ പേടിക്കുന്ന സ്ത്രീയുമുണ്ടായിരുന്നു. എല്ലാവരും സഹായം അഭ്യർത്ഥിച്ചു. നിർഭയകേരളം പദ്ധതിയുടെ ഇഴഞ്ഞുള്ള പോക്കിൽ അതുകൊണ്ടുതന്നെ താൻ വളരെ അസ്വസ്ഥയായി.
ഈ സംസ്ഥാനത്ത് സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു പുരുഷനും താൽപര്യമില്ലെന്നു താൻ വൈകാതെ അറിഞ്ഞു. അല്ലെങ്കിൽ അവർ അതൊന്നും പരിഗണിക്കുന്നില്ല. വമ്പൻ ആഘോഷമായി തുടങ്ങിയ പദ്ധതിക്കു ഒരു പിന്തുണയും പണവും ലഭിച്ചില്ല. സന്നദ്ധരായി വന്നവർ പല ആവശ്യങ്ങൾക്കും പണം ചോദിച്ചപ്പോൾ അൽപകാലം കാത്തിരിക്കാനും എല്ലാം ശരിയാകുമെന്നുമായിരുന്നു മറുപടി നൽകിയത്. ഇക്കാര്യത്തിൽ നിസഹായനാണെന്നറിയാതെ സംസ്ഥാന പൊലീസ് മേധാവിയുമായി താൻ രണ്ടുവട്ടം തർക്കിക്കുകയുമുണ്ടായി. തന്നെ കാണാൻ വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പരിരിക്കാൻ തന്നെ സഹായിക്കാൻ മൂന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഡിജിപി നൽകി. പ്രശ്നങ്ങൾക്കു പരിഹാരം തേടി സ്ത്രീകൾ കാസർഗോഡുനിന്നു പോലും തന്നെ കാണാൻ തിരുവനന്തപുരത്തേക്കു വന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഇത്രയും വിമെൻ സെല്ലുകളും വിമെൻ ഹെൽപ് ഡെസ്കുകളും വിമെൻ പൊലീസ് സ്റ്റേഷനുകളും ഉണ്ടായിട്ടും അവരെന്താണ് ചെയ്യുന്നതെന്ന് തന്നെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
ആരാണ് ഇത്തരം സാഹചര്യങ്ങളിൽ ആശങ്കപ്പെടാതെയും നിരാശപ്പെടാതെയും ഇരിക്കുക? അതുകൊണ്ടാണ് ഗതാഗത കമ്മീണറായി ചുമതലയേൽക്കാമോ എന്നു ഗതാഗത മന്ത്രി വിളിച്ചുചോദിച്ചപ്പോൾ ഉടനടി സമ്മതം അറിയിച്ചത്. ഗതാഗത കമ്മീഷണർ അവധിയിലായതിനാലും കാര്യങ്ങൾ നടത്താൻ ഒരാളെ അവിടെ ആവശ്യമായിരുന്ന സമയവുമായിരുന്നു അത്. പെട്ടെന്നുതന്നെ തന്നെ ഗതാഗത കമ്മീഷണറാക്കിയും അവധിയിലുള്ള ഗതാഗത കമ്മീഷണറെ നിർഭയ എഡിജിപിയായും നിയമിച്ചുകൊണ്ട് ഉത്തരവുമിറങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തിനു കെഎസ്ഇബിയിൽ വിജിലൻസ് ഓഫീസറായി പോയി. അതോടെ നിർഭയ എഡിജിപിയുടെ തസ്തിക വീണ്ടും ഒഴിഞ്ഞു. കേന്ദ്ര ഡെപ്യൂട്ടേഷനിൽനിന്നു മറ്റൊരു ഉദ്യോഗസ്ഥൻ മടങ്ങി വന്നപ്പോൾ അദ്ദേഹത്തെ നിർഭയയിൽ നിയമിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തെയും ഒരാഴ്ചയ്ക്കുള്ളിൽ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. 2014 ജൂലൈ മുതൽ നിർഭയ പദ്ധതി കോമയിലാണ്. അധികം വൈകാതെ ജീവനോടെ കുഴിച്ചുമൂടം. നിസഹായരായ കേരളത്തിലെ സ്ത്രീകൾ നിരന്തരം ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടും ഇരിക്കുന്നു.
ജിഷയ്ക്ക് ഒരു മുഖവും പേരുമുണ്ട്. അതിന് മാദ്ധ്യമങ്ങളോടു നന്ദി പറയുന്നു. അവൾ കുറുപ്പംപടി പെൺകുട്ടിയല്ല. ഗോവിന്ദച്ചാമിമാർ സന്തോഷത്തോടെ വിഹരിക്കുന്നു. അകാലത്തിൽ അതിക്രൂരമായി ഈ ലോകത്തുനിന്നു നീ പൊയ്പ്പോയതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. പുതിയ ലോകത്ത് നീ സന്തോഷത്തോടെയും സ്നേഹിക്കപ്പെട്ടും കഴിയുന്നുണ്ടെന്ന പ്രതീക്ഷമാണ് തനിക്കുള്ളത്. ദൈവത്തിന്റെ നാടെന്നു സ്വയം വിളിക്കുന്ന കേരളത്തിൽ ഇത്തരം സംഭവങ്ങൾ വീണ്ടും സംഭവിക്കില്ലെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. ആത്മാർഥമായി ക്ഷമചോദിക്കുന്നുവെന്നും ശ്രീലേഖ കുറിച്ചു.
Stories you may Like
- ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു
- രജിത ഇനി പെരുമ്പാവൂർ മാർത്തോമ കോളേജിനെ നയിക്കും
- ഭാര്യയെ കമ്പിവടി ഉപയോഗിച്ചു തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
- വനിതാ പൊലീസ് മേധാവി വേണമോ എന്നതിൽ കേരള സമൂഹമാണ് ചിന്തിക്കേണ്ടത്: ബി സന്ധ്യ
- തണ്ടർബോൾഡ് ലക്ഷ്യം ഈ സംഘത്തെ തകർക്കൽ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്