പി.വി അൻവർ എംഎൽഎയുടെ കമ്പനി ആസ്ഥാനം അടച്ചുപൂട്ടിയ നിലയിൽ; തട്ടിപ്പ് കേസിൽ രജിസ്ട്രാർക്ക് നൽകിയ മേൽവിലാസത്തിൽ കമ്പനി തന്നെ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ; 200 കോടിയുടെ സ്വത്തുക്കൾ നിലമ്പൂർ എം എൽ എ സ്വന്തമാക്കിയത് നിയമവിരുദ്ധമായി കരമടച്ച്; പാട്ടാവകാശം മാത്രമുള്ള വസ്തു സ്വന്തമാണെന്ന് കാണിച്ച് എടുത്തത് 14 കോടി രൂപയുടെ വായ്പ
ജംഷാദ് മലപ്പുറം
മലപ്പുറം: നിലമ്പൂർ എംഎൽഎ പി.വി.അൻവർ ഡയറക്ടറായ കമ്പനിയുടെ ആസ്ഥാനകെട്ടിടം പൂട്ടിയ നിലയിൽ. പീവീസ് റിയൽറ്റേഴ്സ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് രണ്ട് വർഷമായി പൂട്ടി കിടക്കുന്നത്. കോയമ്പത്തൂരിലുള്ള ഈ കെട്ടിടം മുൻഭാഗം പൊളിച്ച് മറച്ചനിലയിലാണിപ്പോൾ. നേരത്തേ ബിഗ് ബസാർ വാടകയ്ക്ക് പ്രവർത്തിച്ചിരുന്നെങ്കിലും രണ്ടു വർഷമായി ഇവിടെ മറ്റ് ഓഫീസുകളൊന്നും തന്നെ ഇല്ല. പാട്ടക്കരാർ അവകാശം മാത്രമുള്ള 200കോടിരൂപ വിലമതിക്കുന്ന സ്വത്തുക്കൾ പി.വി അൻവർ നിയമവിരുദ്ധമായി കരമടച്ചാണ് സ്വന്തമാക്കിയത്. ഇത് കേസായതോടെ രജിസ്ട്രാർക്ക് നൽകിയ ഔദ്യോഗിക മേൽവിലാസത്തിൽ കമ്പനിതന്നെ പ്രവർത്തിക്കുന്നില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിവിധ തട്ടിപ്പുകേസുകളിൽ ആരോപണ വിധേയനും, അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയുമാണ് നിലമ്പൂർ എംഎൽഎ.
ആലുവ ഈസ്റ്റ് വില്ലേജിൽ എടത്തലയിൽ നാവികസേനയുടെ ആയുധ ഡിപ്പോക്ക് സമീപം ജോയ്മത് ഹോട്ടൽ ആൻഡ് റിസോർട്ടും ഉൾപ്പെടുന്ന 11.46 എക്കർ ഭൂമിയുടെ 99 വർഷത്തെ പാട്ടാവകാശം മാത്രമാണ് ന്യൂഡൽഹിയിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ 2006 സെപ്റ്റംബർ 18ന് നടത്തിയ ലേലത്തിൽ പി.വി അൻവർ മാനേജിങ് ഡയറക്ടറായ പീവീസ് റിയൽറ്റേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നൽകിയത്. പാട്ടകാലാവധിയിൽ ശേഷിക്കുന്ന 86വർഷത്തിനു ശേഷം ജോയ്മത്ത് ഹോട്ടൽ ആൻഡ് റിസോർട്സിന്റെ കെട്ടിടങ്ങളും സ്്ഥലവും യഥാർത്ഥ ഉടമസ്ഥനായ ജോയ്മാത്യുവിന്റെ കുടുംബത്തിനു ലഭിക്കേണ്ടതാണ്. പാട്ടക്കരാർ മാത്രമുള്ള വസ്തു നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ രേഖകളുമായി ഹാജരാകാൻ കമ്പനി മാനേജിങ് ഡയറക്ടറായ പി.വി അൻവറിന് പീവീസ് റിയൽറ്റേഴ്സ പ്രൈവറ്റ് ലിമിറ്റഡ്പ്രൈവറ്റ് ലിമിറ്റഡ് 501 ഒപ്പനക്കര സ്ട്രീറ്റ്, കോയമ്പത്തൂർ എന്ന കമ്പനി വിലാസത്തിൽ അയച്ചെങ്കിലും അത് കൈപ്പറ്റാതെ മടങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം 11ന് തഹസിൽദാർ മുമ്പാകെ ഹാജരായ അൻവറിന്റെ അഭിഭാഷകൻ പീവീസ് റിയൽറ്റേഴ്സ് കുഴിവേലിപ്പടി, എടത്തല, എറണാകുളം എന്ന പുതിയ മേൽവിലാസമാണ് നൽകിയത്.അതേസമയം കമ്പനി രജിസ്ട്രാർക്ക് ഇക്കഴിഞ്ഞ ജൂൺ 24ന് മാനേജിങ് ഡയറക്ടർ പി.വി അൻവർ സമർപ്പിച്ച കണക്കുകളിലും രേഖകളിലും കമ്പനി സ്ഥാനമായി കാണിച്ചിരിക്കുന്നത് രണ്ടു വർഷമായി പൂട്ടികിടക്കുന്ന കോയമ്പത്തൂരിലെ കെട്ടിടമാണ്. പാട്ടാവകാശം മാത്രമുള്ള ഈ വസ്തു സ്വന്തമാണെന്നു കാണിച്ച് എസ്.ബി.ഐ കോയമ്പത്തൂർ സിറ്റി ബ്രാഞ്ചിൽ നിന്നും കമ്പനി 2007 ജനുവരി 31ന് 14 കോടി രൂപ വായ്പയും വാങ്ങി. പ്രമാണവും നികുതി രസീതും അടക്കം സെക്യൂരിറ്റിയായി നൽകി സ്വന്തം ഭൂമിയാണെന്നും മറ്റാർക്കും അവകാശവുമില്ലെന്നും കാണിച്ച് വായ്പക്കായി പി.വി അൻവർ 2007 ഫെബ്രുവരി ഒന്നിന് എസ്.ബി.ഐ കോയമ്പത്തൂർ സിറ്റി ബ്രാഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർക്ക് കത്തും നൽകിയിരുന്നു. പീവീആർ റിയൽറ്റേഴ്സ് പ്രൈവറ്റ് ഇന്ത്യ ലിമിറ്റഡ്, കമ്പനി കാര്യ രജിസ്ട്രാർക്ക് സമർപ്പിച്ച കണക്കുകളിലാണ് ഈ കത്തും വായ്പാ വിവരവും വെളിപ്പെടുത്തിയിരിക്കുന്നത്.
പാട്ടാവകാശമുള്ള ഭൂമി സ്വന്തം ഭൂമിയാണെന്നു കാണിച്ച് 14 കോടി വായ്പ അനുവദിച്ചതിൽ ബാങ്കിനും വീഴ്ചയുണ്ടായെന്നാണ് വിവരം. ഇതു സംബന്ധിച്ച് ബാങ്ക് പരിശോധന ആരംഭിച്ചതോടെ കമ്പനി വായ്പ തിരിച്ചടക്കുകയായിരുന്നു. പീവീസ് റിയൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നേരത്തെ കേന്ദ്ര സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയാണ്. മസ്ക്കറ്റ് ബാങ്ക് ഡയറക്ടറായിരുന്ന തൃശൂർ സ്വദേശി കെ.കെ. മുഹമ്മദ് അബ്ദുൽ റസാഖ് അടക്കം എട്ട് ഡയറക്ടർമാരാണ് കമ്പനിക്കുള്ളത്.
പ്രവാസിയുടെ 50ലക്ഷംരൂപ തട്ടിയെടുത്ത കേസിലും അൻവറിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അതേ സമയം പാട്ടക്കരാർ അവകാശം മാത്രമുള്ള 200കോടി വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തം കമ്പനിയുടെ പേരിൽ നിയമവിരുദ്ധമായി കരമടച്ച് സ്വന്തമാക്കിയെന്ന പരാതിയിൽ പോക്കുവരവ് ചെയ്ത രേഖകൾ സഹിതം ഇന്നു രാവിലെ നേരിൽ ഹാജരാകാൻ പി.വി അൻവർ എംഎൽഎക്ക് ആലുവ ഭൂരേഖ തഹസിൽദാരുടെ രണ്ടാമത്തെ നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ മാസം 11ന് രേഖകൾ ഹാജരാക്കാൻ ആദ്യ നോട്ടീസ് വഴി
ആവശ്യപ്പെട്ടിരുന്നെങ്കിലും പി.വി അൻവറിനു വേണ്ടി ഹാജരായ അഭിഭാഷകൻ രേഖകൾഹാജരാക്കാൻ രണ്ടാഴ്ചത്തെ സാവകാശം തേടുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍