Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുത്തുമലയിലെ തിരച്ചിലിൽ ഇന്ന് കണ്ടെത്തിയത് ഒരു മൃതദേഹം; കണ്ടെത്താനുള്ളത് ഇനിയും അഞ്ചുപേരെ; ഏലവയലിന് സമീപത്ത് നിന്നും സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ പുത്തുമലയിലെ തിരച്ചിലിൽ ആകെ കിട്ടിയത് 12 മൃതദേഹങ്ങൾ

പുത്തുമലയിലെ തിരച്ചിലിൽ ഇന്ന് കണ്ടെത്തിയത് ഒരു മൃതദേഹം; കണ്ടെത്താനുള്ളത് ഇനിയും അഞ്ചുപേരെ; ഏലവയലിന് സമീപത്ത് നിന്നും സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ പുത്തുമലയിലെ തിരച്ചിലിൽ ആകെ കിട്ടിയത് 12 മൃതദേഹങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട് പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് നിന്നും ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരുടെ മൃതദേഹങ്ങൾ. ഇന്ന് നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഏലവയലിന് സമീപത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പുത്തുമലയിൽ നിന്നും ഇതിനോടകം 12 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും അഞ്ച് പേരെ കണ്ടെത്താനുണ്ട്.

ഞായറാഴ്ച കണ്ടെത്തിയ മൃതദേഹം ആരുടേതെന്നറിയാൻ ഡിഎൻഎ പരിശോധന നടത്തും. കാണാതായ പുത്തുമല സ്വദേശി അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെയും ബന്ധുക്കൾ മൃതദേഹത്തിൽ അവകാശവാദമുന്നയിച്ചതോടെയാണ് ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചത്.

ദുരന്തം നടന്ന് 10 ദിവസങ്ങൾക്ക് ശേഷം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തുള്ള പാറക്കെട്ടിന് സമീപത്ത് നിന്നാണ് ഞായറാഴ്ച ഒരു മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം എന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. കാണാതായവരുടെ പട്ടികയിലുള്ള അണ്ണയ്യ എന്നയാളാണ് ഇതെന്ന് അവകാശപ്പെട്ടു കൊണ്ട് പിന്നീട് ഇയാളുടെ ബന്ധുക്കൾ രംഗത്തു വന്നു. ഇത് അംഗീകരിച്ച് അധികൃതർ മൃതദേഹം ഇവർക്ക് വിട്ടുകൊടുത്തു. ഇതിനു ശേഷമാണ് പൊള്ളാച്ചി സ്വദേശിയായ ഗൗരീശങ്കർ എന്നയാളുടെ കുടുംബം സംശയവുമായി രംഗത്തുവന്നത്.

ഇതേ ചൊല്ലി തർക്കം രൂക്ഷമായതോടെ അധികൃതർ പ്രശ്‌നത്തിൽ ഇടപെടുകയും മൃതദേഹം അണ്ണയ്യയുടെ ബന്ധുക്കളിൽ നിന്നും തിരികെ വാങ്ങി സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മൃതദേഹത്തിൽ നിന്നും അണ്ണയ്യയുടേയും ഗൗരീശങ്കറിന്റേയും ബന്ധുക്കളിൽ നിന്നും ഡിഎൻ സംപിളുകൾ ശേഖരിച്ച് നാളെ തന്നെ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് ദിവസത്തിനകം ഫലം വന്ന ശേഷം മൃതദേഹം യഥാർത്ഥ അവകാശികൾക്ക് വിട്ടു കൊടുക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP