Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂഞ്ഞാറ് ഗ്രാമപഞ്ചായത്തിൽ ബിജെപിയ്‌ക്കൊപ്പം ചേർന്ന് കോൺഗ്രസ്; അവിശ്വാസ പ്രമേയത്തിലൂടെ ഇടതുപക്ഷ പ്രസിഡന്റിനെ പുറത്താക്കി; ജനപക്ഷവും ബിജെപിയും ഒപ്പിട്ട അവിശ്വാസ നോട്ടീസ് പാസായത് കോൺഗ്രസ് സഹായത്തോടെ; ജനപക്ഷാംഗം പ്രസാദ് തോമസ് പ്രസിഡന്റായേക്കും

പൂഞ്ഞാറ് ഗ്രാമപഞ്ചായത്തിൽ ബിജെപിയ്‌ക്കൊപ്പം ചേർന്ന് കോൺഗ്രസ്; അവിശ്വാസ പ്രമേയത്തിലൂടെ ഇടതുപക്ഷ പ്രസിഡന്റിനെ പുറത്താക്കി; ജനപക്ഷവും ബിജെപിയും ഒപ്പിട്ട അവിശ്വാസ നോട്ടീസ് പാസായത് കോൺഗ്രസ് സഹായത്തോടെ; ജനപക്ഷാംഗം പ്രസാദ് തോമസ് പ്രസിഡന്റായേക്കും

മറുനാടൻ ഡെസ്‌ക്‌

പൂഞ്ഞാർ; പൂഞാർ ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷത്തെ വെട്ടിലാക്കി കോൺഗ്രസ് ബിജെപി-ജനപക്ഷം സഖ്യം. ഗ്രാമപഞ്ചായത്തിൽ ബിജെപിയ്‌ക്കൊപ്പം ചേർന്ന് കോൺഗ്രസ് ഇടതുപക്ഷ പ്രതിനിധിയായ പ്രസിഡന്റ് രമേശ് ബി വെട്ടിമറ്റത്തെ പുറത്താക്കി. ഇന്ന് നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ കോൺഗ്രസ്-ബിജെപി-ജനപക്ഷം അംഗങ്ങൾ വോട്ട് ചെയ്തതോടെ എട്ട് വോട്ടുകൾക്ക് അവിശ്വാസം പാസായി. എൽഡിഎഫ് ചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

പൂഞ്ഞാർ സഹകരണബാങ്കിലെ അഴിമതിക്കെതിരെ ശബ്ദിച്ചതുകൊണ്ടാണ് തനിക്കെതിരെ അവിശ്വാസം കൊണ്ടുവന്നതെന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് രമേശ് ബി വെട്ടിമറ്റം പറഞ്ഞു. ഇന്ത്യയിലൊരിടത്തും കാണാത്ത രാഷ്ട്രീയകൂട്ടുകെട്ടാണ് പൂഞ്ഞാറിൽ നടന്നത്. കോൺഗ്രസിന്റെ അധപതനത്തിന്റെ സൂചനയാണിതെന്നും രമേശ് പറഞ്ഞു.

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ അവിശ്വാസ ചർച്ചയിൽ കോൺഗ്രസിന്റെ നിലപാടാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. ജനപക്ഷവും ബിജെപിയും ഒപ്പിട്ടാണ് അവിശ്വാസ നോട്ടീസ് നൽകിയിരുന്നതെങ്കിലും കോൺഗ്രസിന്റെ വോട്ട് അവിശ്വാസം പാസാകുന്നതിൽ നിർണായകമായിരുന്നു. ജനപക്ഷം ശക്തമായ ബിജെപി നിലപാടുകൾ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പിന്മാറിയേക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. എന്നാൽ ആദ്യനിലപാട് തന്നെ തുടർന്ന കോൺഗ്രസ് അവിശ്വാസം പാസാക്കാൻ സഹായിക്കുകയായിരുന്നു.

പി സി ജോർജ്ജിന്റെ പുതിയ രാഷ്ട്രീയനീക്കങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ കോൺഗ്രസ് നേതൃത്വം അവസാനദിവസമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പത്ത് ദിവസങ്ങൾക്ക് ശേഷം നടക്കുന്ന പൂഞ്ഞാർ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പും കോൺഗ്രസിന്റെ ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

13 അംഗങ്ങളുള്ള ഗ്രാമപഞ്ചായത്തിൽ 5 എൽഡിഎഫ് അംഗങ്ങളും അവിശ്വാസചർച്ചയും വോട്ടെടുപ്പും ബഹിഷ്‌കരിച്ചു.ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന അവിസ്വാസ ചർച്ചയിൽ ഈരാറ്റുപേട്ട ബിഡിഒ അജയ് വരണാധികാരിയായിരുന്നു. ശക്തമായ പൊലീസ് സുരക്ഷയിലായിരുന്നു നടപടികൾ. ജനപക്ഷാംഗമായ പ്രസാദ് തോമസ് അടുത്ത പ്രസിഡന്റായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP