ശിവസേനാ ആക്രമണത്തെക്കുറിച്ച് ഇന്റലിജൻസ് മുൻകൂർ വിവരം നല്‍കിയിട്ടും തടയാനുള്ള നടപടികൾ എടുത്തില്ല; കേട്ടാലറയ്ക്കുന്ന വാക്കുകൾ പറഞ്ഞ് ദമ്പതികളടക്കമുള്ളവരെ ചൂരലിന് അടിച്ചോടിക്കാൻ ഒത്താശ ചെയ്തതു പൊലീസ്; സംഭവം വിവാദമായപ്പോൾ അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനും ശ്രമം
കൊച്ചി: പൊലീസ് നോക്കി നിൽക്കേയാണ് വിരലിലെണ്ണാവുന്ന ശിവസേനക്കാർ കൊച്ചി മറൈൻ ഡ്രൈവിൽ സദാചാര ഗുണ്ടായിസം അഴിച്ചുവിട്ടത്. ചൂരൽക്കൊണ്ട് ദമ്പതികൾ അടക്കമുള്ളവരെ സദാചാര വക്താക്കൾ അടിച്ചോടിച്ചപ്പോൾ വേണ്ട ഒത്താശ ചെയ്തുകൊടുത്തതല്ലാതെ ഒരുവിധത്തിലുള്ള നിയമപാലനവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. എല്ലാം അവസാനിച്ചപ്പോൾ ഏതാനും ശിവസേന പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനുള്ള നീക്കങ്ങളാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ആറുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊത്തം ഇരുപതു പേർക്കെതിരേ ജാമ്യമിമില്ലാ വകുപ്പുകൾ ചുമത്തി കേസും എടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.
ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കേരളമനസാക്ഷിയെ ഞെട്ടിച്ച സംഭവം കൊച്ചിയിലെ പ്രധാന വിശ്രമകേന്ദ്രമായ മറീൻ ഡ്രൈവ് വാക് വേയിൽ അരങ്ങേറിയത്. മുദ്രാവാക്യം വിളിച്ച് പ്രകടനമായി എത്തിയ ഏതാനും ശിവസേന പ്രവർത്തകർ കൈയിലിരുന്ന ചൂരലുകൊണ്ട് കണ്ണിൽകണ്ടവരെയൊക്കെ അടിച്ചോടിക്കുകയായിരുന്നു. പൊലീസുകാർ നിയമ ലംഘനത്തിന് കൂട്ടുനിന്നപ്പോൾ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തർ സംഭവം ചിത്രീകരിക്കാൻ വെമ്പൽകൊള്ളുകയായിരുന്നു.
ക്രമസമാധാനം ഉറപ്പുവരുത്തേണ്ട പൊലീസുകാരോ, പൊതുജന മനസാക്ഷിയുടെ കാവലാളായ മാധ്യമപ്രവർത്തകരോ കൺമുന്നിൽ നടന്ന അനീതിയിൽ ഒരുവിധ ഇടപെടലുകളും നടത്താതിരുന്നത് ഞെട്ടിക്കുന്ന കാര്യം തന്നെയാണ്. എന്ത് അനീതി മുന്നിൽ നടന്നാലും അത് ഏങ്ങനെയും കാമറയിലാക്കുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വം എന്നു ധരിച്ചുവശായ മാധ്യമപ്രവർത്തകരുടെ നടപടികൾക്ക് കേരളം മുമ്പും സാക്ഷിയായിട്ടുള്ളതാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ച സംഭവസ്ഥലത്തുവച്ച് ചൂണ്ടിക്കാണിക്കാൻ പോലും ഒരു മാധ്യമപ്രവർത്തകനും തയാറായില്ലെന്നതാണ് സത്യം.
മറൈൻ ഡ്രൈവിലെ കുടചൂടി പ്രേമം നിർത്തലാക്കുക എന്ന ബാനറുമായെത്തി ഇരുപതോളം ശിവസേനാ പ്രവർത്തകരാണു മറൈൻ ഡ്രൈവ് നടപ്പാതയിൽ സദാചാര ഗൂണ്ടായിസം നടത്തിയത്. മറൈൻ ഡ്രൈവിൽ ശിവസേനയുടെ പ്രകടനം നടക്കാമെന്നും പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നും സംസ്ഥാന ഇന്റലിജൻസ് മുന്നറിയിപ്പു നല്‍കിയിരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്നിട്ടും നിയമം കയ്യിലെടുക്കുന്നത് തടയാൻ പൊലീസിന്റെ ഭാഗത്തുനിന്ന് എന്തുകൊണ്ട് നടപടികൾ ഉണ്ടായില്ലെന്നത് പ്രധാന ചോദ്യമാണ്.
കേരളത്തിൽ അരങ്ങേറുന്ന സദാചാര ഗുണ്ടായിസം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ടു നിർദ്ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. നേരത്തേ ചുംബന സമരം അരങ്ങേറിയപ്പോഴും ചൂരൽ പ്രയോഗം നടത്തിയ കൊച്ചിയിലെ ശിവസേനാ യൂണിറ്റ് തന്നെയാണ് ഇന്നും അക്രമം നടത്തിയത്. പ്രകടനത്തിനു പിന്നാലെ അക്രമ സംഭവം ഉണ്ടാകാമെന്ന് സംസ്ഥാന ഇന്റലിജൻസും മുന്നറിയിപ്പു നല്കുകയുണ്ടായി. എന്നിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ പൊലീസ് മുതിർന്നില്ലെന്നാണ് വ്യക്തമാകുന്നത്. മാധ്യമങ്ങളെയടക്കം വിവരമറിയിച്ചശേഷമായിരുന്നു ശിവസേനയുടെ പ്രകടനം. കയ്യിൽ ചൂരലും പിടിച്ചു പ്രകടനം വരുന്നതു കണ്ടിട്ടും പൊലീസ് ഇടപെട്ടില്ല.
മറൈൻഡ്രൈവിൽ ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ പ്രവർത്തകർ ചൂരൽ ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നു. വാക്ക് വേയിൽ ഇരിക്കുന്ന ആളുകളെ തെരെഞ്ഞുപിടിച്ചായിരുന്നു ചൂരലടിയും ഭീഷണിയും. 'ഓടടാ'എന്നാക്രോശിച്ച് കൊണ്ട് പാഞ്ഞടുത്തശേഷമായിരുന്നു അടി. അടി കൊണ്ട് ഓടുന്നവരോട് 'മേലിൽ ഇവിടെ കണ്ട് പോകരുത്' എന്നു ഭീഷണി മുഴക്കുകയും ചെയ്തു. ദമ്പതികൾ വരെ ആക്രമണത്തിന് ഇരയായെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ ഉപയോഗിച്ചായിരുന്നു ശിവസേനാ പ്രവർത്തകരുടെ ഭീഷണി മുഴക്കൽ. ഇതെല്ലാം കൺമുന്നിൽ നടന്നിട്ടും പൊലീസ് ഇടപെടാതിരുന്നത് എന്തുകൊണ്ടാണെന്നാണ് കേരള സമൂഹം ചോദിക്കുന്നത്.
സംഭവത്തിൽ ആറു ശിവസേനാ പ്രവർത്തകരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ടി. ആർ. ദേവൻ, കെ.വൈ. കുഞ്ഞുമോൻ, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആർ. ലെനിൻ, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, യുവതീയുവാക്കളെ ഭീഷണിപ്പെടുത്തി, അനുമതിയില്ലാതെ പ്രകടനം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. തങ്ങളെ മർദിച്ചതായി ആരും പരാതി നൽകിയിട്ടില്ലെന്നാണ് സെൻട്രൽ അസി. കമ്മിഷണർ കെ. ലാൽജി പറഞ്ഞത്.
എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്ഐ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് കേരളത്തിന് മൊത്തം അപമാനകരമായ രീതയിൽ ശിവസേനാ പ്രവർത്തകർ നിയമം കയ്യിലെടുത്ത് സദാചാര ഗുണ്ടായിസം അഴിച്ചുവിട്ടത്. ശിവസേനാ പ്രവർത്തകരുടെ മർദനം കേരള സമൂഹം മുഴുവൻ ടെലിവിഷനിലൂടെ കണ്ടതാണ്. എന്നിട്ടും തങ്ങളെ മർദിച്ചതായി ആരോപിച്ച് ആരും പരാതിപ്പെട്ടിട്ടില്ലെന്നാണ് അസി. കമ്മീഷണർ പറയുന്നത്. പൊലിസും മാധ്യമപ്രവർത്തകരും നേരിട്ടു കാണുകയും കേരള സമൂഹം ചാനലുകളിലെയും ഓൺലൈൻ മാധ്യമങ്ങളിലെയും വീഡിയോ ദൃശ്യങ്ങളിലൂടെയും സാക്ഷികളായ സംഭവത്തിൽ ആരെങ്കിലും മർദിച്ചതായി പ്രത്യേകം പരാതിപ്പെടേണ്ടതുണ്ടോയെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു. സംഭവത്തിലുടനീളം പൊലീസിന്റെ ഭാഗത്തുനിന്ന് അക്രമം തടയാനുള്ള ഒരുവിധ നടപടിയും ഉണ്ടായില്ലെന്നത് വീഡിയോ ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്. എന്നിട്ടും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തിയിരിക്കുന്നത് തികച്ചും പരിഹാസ്യമല്ലേയെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നു. സംഭവത്തിൽ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് പൊലീസ് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്പെഷൽ ബ്രാഞ്ച് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നതും.
ഇതിനു മുമ്പ് കേരളത്തിൽ സദാചാര ഗുണ്ടായിസം റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്ത്. പ്രതിസ്ഥാനത്ത് കേരള പൊലീസും. തിരുവനന്തപുരത്തെ പ്രധാന വിശ്രമകേന്ദ്രമായ മ്യൂസിയം വളപ്പിൽ ഒന്നിച്ചിരുന്ന യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തങ്ങളെ എന്തിന് കസ്റ്റഡിയിൽ എടുക്കുന്നുവെന്ന യുവതീയുവാക്കളുടെ ചോദ്യത്തിനു പൊലീസിനു മറുപടി ഉണ്ടായിരുന്നില്ല. ഇതിനിടെ യുവാവ് കയ്യിലുണ്ടായിരുന്ന മൊബൈൽ ഉപോയിഗിച്ച് യുവാവ് സംഭവം ഫേസ്ബുക്കിൽ ലൈവ് ആയി നല്‍കുകയും ചെയ്തു. പൊലീസ് യുവതീ-യുവാക്കളെ സ്റ്റേഷനിലെത്തിച്ചു ബന്ധുക്കളെ വിവരമറിയിച്ചു. എന്നാൽ സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ നിലപാട് പൊലീസിനെ പ്രതിരോധത്തിലാക്കി. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം കാര്യം തീരുമാനിക്കാൻ അവൾക്കു കഴിവുണ്ടെന്നും രക്ഷിതാക്കൾ നിലപാട് എടുത്തതോടെ പൊലീസ് വെട്ടിലാകുകയായിരുന്നു. തുടർന്ന് ഇവരെ വിട്ടയയ്ക്കേണ്ട ഗതികേടിലായി പൊലീസ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍