Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമ്പതുവയസ്സുകാരിയെ മാതാവിന്റെ കാമുകൻ പീഡിപ്പിച്ചത് ഒരുമാസത്തോളം; ഒളിവിൽ കഴിയുന്ന മാതാവിന്റെയും കാമുകന്റെയും മുൻകൂർ ജാമ്യം തള്ളി പോക്സോ കോടതി; പീഡിപ്പിച്ചത് പെൺകുട്ടിയുടെ വീട്ടിൽ വെച്ച്

ഒമ്പതുവയസ്സുകാരിയെ മാതാവിന്റെ കാമുകൻ പീഡിപ്പിച്ചത് ഒരുമാസത്തോളം; ഒളിവിൽ കഴിയുന്ന മാതാവിന്റെയും കാമുകന്റെയും മുൻകൂർ ജാമ്യം തള്ളി പോക്സോ കോടതി; പീഡിപ്പിച്ചത് പെൺകുട്ടിയുടെ വീട്ടിൽ വെച്ച്

ജംഷാദ് മലപ്പുറം

മലപ്പുറം: ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന മാതാവിന്റേയും കാമുകന്റേയും മുൻകൂർ ജാമ്യംതള്ളി പോക്സോകോടതി. പീഡിപ്പിച്ചത് പെൺകുട്ടിയുടെ സ്വന്തംവീട്ടിൽവെച്ച് മാസതാവിന്റെ സഹായത്തോടെ ഒരുമാസത്തോളം. 2019 മാർച്ച് ഒന്നു മുതൽ എപ്രിൽ 30 വരെ പരാതിക്കാരിയുടെ വീട്ടിൽ വെച്ച് പലതവണ പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്.

ഒമ്പതുവയസ്സു മാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന മാതാവും കാമുകനും നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളിയത്. മാതാവിന്റെ കാമുകനായ വളാഞ്ചേരി വലിയകുന്ന് ചെമ്പ്രന്മാരിൽ സുരേഷ് (30) ആണ് ഒന്നാം പ്രതി. 2019 മാർച്ച് ഒന്നു മുതൽ എപ്രിൽ 30 വരെ പരാതിക്കാരിയുടെ വീട്ടിൽ വെച്ച് പലതവണ പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തത്. വളാഞ്ചേരി സി ഐ ടി മനോഹരനാണ് കേസന്വേഷിക്കുന്നത്.

അതേ സമയം മറ്റൊരുകേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന കടയുടമയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. തിരൂർ സൗത്ത് അന്നാര കടയക്കോട്ടിൽ അബൂബക്കർ (59)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2018 ഡിസംബർ 19നും ഓണം അവധിക്കാലത്തെ ഒരു ദിവസവും കുട്ടിയെ പ്രതി തന്റെ ഉടമസ്ഥതയിൽ സൗത്ത് അന്നാരയിലുള്ള കടയ്ക്കകത്തേക്ക് കൊണ്ടു പോയി പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. 2019 ഡിസംബർ 31നാണ് പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേ സമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ വയോധികനെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി് മൂന്നുവർഷത്തെ തടവിനും 50000 രൂപ പിഴയടക്കാനും ശിക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. കോട്ടക്കൽ എടരിക്കോട് പുതുപ്പറമ്പ് ചോലക്കത്തൊടി കുഞ്ഞിമുഹമ്മദ് എന്ന ബാപ്പു (66)നെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. 2014 ജൂൺ 25ന് വൈകീട്ട് 5.30നാണ് കേസിന്നാസ്പദമായ സംഭവം.

പ്രതിയുടെ ഉടമസ്ഥതയിലുള്ള ഡെക്കറേഷൻ സ്ഥാപനത്തിനകത്തേക്ക് പത്തു വയസ്സുകാരിയായ പെൺകുട്ടിയെ വിളിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. 2015 മാർച്ച് 13ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ പൊലീസ് ജൂലൈ 20ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കാനും പിഴയടക്കുകയാണെങ്കിൽ തുക ഇരക്ക് നൽകാനും കോടതി വിധിച്ചു. അതോടൊപ്പം പീഡനത്തിനിരയായ പെൺകുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റിക്ക് നിർദ്ദേശം നൽകി. കോട്ടക്കൽ എസ് ഐയായിരുന്ന കെ പി ബെന്നിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ഐഷാ പി ജമാൽ ആറു സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. അഞ്ച് രേഖകളും ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP