Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് ആറ് വർഷം മുമ്പ് പ്ലസ് ടു വിദ്യാർത്ഥിനിയായിരിക്കെ; ബൈക്കിൽ കയറാനുള്ള ക്ഷണം നിരസിച്ചതോടെ കഴിഞ്ഞ ദിവസം വധഭീഷണിയും; പട്ടികജാതിക്കാരിയായ 23കാരിയുടെ പരാതിയിൽ പോക്സോ കേസിൽ അറസ്റ്റിലായ യുവാവ് റിമാന്റിൽ

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് ആറ് വർഷം മുമ്പ് പ്ലസ് ടു വിദ്യാർത്ഥിനിയായിരിക്കെ;  ബൈക്കിൽ കയറാനുള്ള ക്ഷണം നിരസിച്ചതോടെ കഴിഞ്ഞ ദിവസം വധഭീഷണിയും; പട്ടികജാതിക്കാരിയായ 23കാരിയുടെ പരാതിയിൽ പോക്സോ കേസിൽ അറസ്റ്റിലായ യുവാവ് റിമാന്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്ലസ്ടു വിദ്യാർത്ഥിനിയായിരിക്കെ ആറു വർഷം മുമ്പ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം കഴിഞ്ഞ ദിവസം ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടത് നിരസിച്ചതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തതായി പട്ടികജാതിക്കാരിയായ 23കാരിയുടെ പരാതിൽ അറസ്റ്റിലായ യുവാവ് റിമാന്റിൽ. പ്ലസ് ടു വിദ്യാർത്ഥിനിയായിരിക്കെ തന്നെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ യുവാവിനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ഇന്ന് റിമാന്റ് ചെയ്തത്. മലപ്പുറം വാണിയമ്പലത്ത് വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നെച്ചിക്കാട്ടിൽ നിവാർ (43)നെയാണ് ജഡ്ജി എ വി നാരായണൻ റിമാന്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപെട്ട 23കാരിയാണ് പ്രതി തന്നെ പായപൂർത്തിയാകുന്നതിന് മുമ്പ് പലതവണ പീഡിപ്പിച്ചതായി പരാതി നൽകിയത്.

2014ൽ വണ്ടൂരിൽ വച്ചാണ് കേസിന്നാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് വൈകീട്ട് നാലു മണിക്ക് എടവണ്ണ ജാമിയ കവാടത്തിനു സമീപം ബൈക്കിൽ കയറാൻ ആവശ്യപ്പെട്ട പ്രതി യുവതി നിരസിച്ചതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. എടവണ്ണ പൊലീസാണ് കേസന്വേഷിക്കുന്നത്. പരാതിക്കാരിക്ക് നിലവിൽ പ്രായപൂർത്തിയായിട്ടുണ്ടെങ്കിലും യുവാവ് പീഡിപ്പിച്ച സമയത്ത് പ്രായപൂർത്തിയാകാത്തതിനാലാണ് പോക്സോ കേസെടുത്തിട്ടുള്ളത്. സംഭവത്തെ കുറിച്ചു എടവണ്ണ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

അതേ സമയം വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ആസ്സാം സ്വദേശിയായ ലോഡിങ് തൊഴിലാളിയെ ഇന്നലെ വേങ്ങര പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. സ്ത്രീ ബഹളംവെച്ചതോടെ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ സഹായിച്ചത് സംഭവസ്ഥലത്തു നിന്നും വീണ് കിട്ടിയ മൊബൈൽ ഫോണായിരുന്നു...ആസാം ലക്കിപ്പുർ സ്വദേശി പ്രഹിദ് കോച്ച്. (38)നെയാണ് എസ്‌ഐ.മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്തത്.ലോഡിങ് തൊഴിലാളിയായ പ്രഹിദ് കോച്ച് നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് നിർമ്മാണ വസ്തുക്കളുമായിപകൽ സമയത്ത് എത്തിയിരുന്നു. വസ്തു വിറക്കി പോയ ശേഷം ബുധനാഴ്ച രാത്രി രണ്ടു മണിയോടെ ഇയാൾ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ എത്തുകയും വീട്ടമ്മയെ അക്രമിക്കുകയുമായിരുന്നു. സ്ത്രീയുടെ ബഹളത്തിനിടെ രക്ഷപ്പെട്ട പ്രതിയുടെ മൊബൈൽ ഫോൺ സംഭവസ്ഥലത്തു നിന്നും കിട്ടിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP