അമിത് ഷാ പലയിടത്തും പലതും നടത്തിയിട്ടുണ്ടെന്ന് മുമ്പ് കേട്ടിട്ടുണ്ട്; എന്നാൽ കേരളത്തെ കണ്ടിട്ട് വെള്ളം ഇറക്കേണ്ട; ഏതെങ്കിലും ഒരു കൂട്ടർ ഉരുട്ടിപ്പെരട്ടി കൊണ്ടുവച്ചതല്ല ഈ സർക്കാരെന്ന് അമിത് ഷാ മനസ്സിലാക്കണം; കിട്ടുന്ന അവസരത്തിൽ ബിജെപിയെ പിന്താങ്ങുന്ന ചെന്നിത്തല കോൺഗ്രസിനെ സ്വയം നാശത്തിലേക്ക് തള്ളിവിടുകയാണ്: ഇടതുപക്ഷ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ശബരിമലക്ക് വേണ്ടി ചിലവഴിച്ച തുക മറ്റൊരു സർക്കാരിനും അവകാശപ്പെടാനാകാത്തതെന്നും പിണറായി വിജയൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷായ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ കണ്ടിട്ട് ഒരു മോഹവും മനസ്സിൽ വെച്ച് പുലർത്തേണ്ട എന്ന് അമിത് ഷായോടെ തന്റെ പ്രസംഗത്തിലൂടെ തീർത്തു പറഞ്ഞിരിക്കുകയാണ് പിണറായി വിജയൻ. അമിത് ഷാ പലയിടത്തും പലതും നടത്തിയിട്ടുണ്ടെന്ന് മുമ്പ് കേട്ടിട്ടുണ്ട്. എന്നാൽ അങ്ങനെയുള്ള മണ്ണല്ല ഇത് കേരളമാണെന്ന് ഓർക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. കുറേ അകലെയുള്ള സിദ്ധാന്തങ്ങളുമായി വന്ന് ഈ മണ്ണിൽ പ്രയോഗിക്കാമെന്നു വച്ചാൽ വിലപ്പോവില്ല. അതുകൊണ്ടാണ് എസ്.എൻ.ഡി.പിയേയും ചേർത്ത് ഞങ്ങൾ സമരത്തിനിറങ്ങുമെന്ന് അമിത് ഷാ പറഞ്ഞതിന്റെ പിറ്റേന്ന് ഞങ്ങളെക്കണ്ട് അതിനിറങ്ങേണ്ടെന്ന് യോഗം ജനറൽ സെക്രട്ടറി മറുപടി നൽകിയത്.
കുറേ അകലെയുള്ള സിദ്ധാന്തങ്ങളുമായി വന്ന് ഈ മണ്ണിൽ പ്രയോഗിക്കാമെന്നു വച്ചാൽ ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയും നവോത്ഥാനത്തിന്റെ പിന്തുടർച്ചക്കാരായി ഇവിടെ നിൽക്കുന്നവർ അതിന് സമ്മതിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഏതെങ്കിലും ഒരു കൂട്ടർ ഉരുട്ടിപ്പെരട്ടി കൊണ്ടുവച്ചതല്ല ഈ സർക്കാർ. ഈ കാണുന്ന ജനസഞ്ചയം തിരഞ്ഞെടുത്തതാണെന്ന് അമിത് ഷാ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾക്കൊരു സീറ്റ് ഇപ്പോൾ കിട്ടിയത് നിങ്ങളുടെ മിടുക്ക് കൊണ്ടല്ലെന്ന് നിങ്ങൾക്കും ഞങ്ങൾക്കം എല്ലാവർക്കുമറിയാം. അതിന് കാരണം കോൺഗ്രസാണ്. കോൺഗ്രസിന്റെ ഒരു വിഭാഗത്തിന്റെ ശരീരം മാത്രമാണ് സ്വന്തം പാർട്ടിയിലുള്ളത്. അവർ നേരത്തെതന്നെ അങ്ങോട്ട് പോകാനിരുന്നവരാണ്. നവോത്ഥാന ധാരയിൽ നിന്നും പിറകോട്ടു പോയവരിപ്പോൾ നവോത്ഥാന പ്രസ്ഥാനങ്ങളുടെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് വാദമുയർത്താൻ തയ്യാറാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയുടെ സുപ്രധാനമായ ഒരു വിധി ഇന്നുവന്നിട്ടുണ്ട്. ഹൈക്കോടതി വസ്തുതകൾ തുറന്നുപറഞ്ഞിരിരുന്നു.
അഹിന്ദുക്കൾക്ക് പ്രവേശനം പാടില്ല എന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. എന്നാൽ, അവിടെ വാവരുള്ളതിനെ കുറിച്ച് വല്ലതും മനസിലാക്കിയിട്ടുണ്ടോ എന്ന് ഹർജിക്കാരനോട് ഹൈക്കോടതി ചോദിക്കുകയായിരുന്നു. ശക്തമായ നിരീക്ഷണമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലക്ക് വേണ്ടി ചെലവഴിക്കുന്ന സംഖ്യ വലിയ തോതിൽ എൽഡിഎഫ് സർക്കാർ വർധിപ്പിച്ചു. ആർക്കും പരിശോധിക്കാം. കൃത്യമായ കണക്കുണ്ട്. ശബരിമലയിലെത്തുന്ന പണം ദേവസ്വം ആവശ്യത്തിനായാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിട്ടുന്ന അവസരത്തിലൊക്കെ ചെന്നിത്തല ബിജെപിയെ പിന്താങ്ങുന്നുണ്ട്. സ്വയം നാശത്തിലേക്ക് പോകുകയാണെന്ന് കോൺഗ്രസുകാർ മനസ്സിലാക്കണം. രാജ്യത്ത് പലയിടത്തും ഇങ്ങനെ കണ്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു. വിശ്വാസികൾക്ക് ഒരാശങ്കയും വേണ്ട. എല്ലാ സുരക്ഷയും സർക്കാർ ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും. ഞങ്ങൾ വിശ്വാസികളോ അല്ലയോ എന്നത് ഒരു പ്രശ്നമല്ല.
ശാന്തിയും സമാധാനവും നിലനിർത്തേണ്ട സ്ഥലമാണ് ശബരിമലയെന്ന് ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയർത്തുന്നവർ മനസ്സിലാക്കണം. ശബരിമല സമരത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാൾ സന്നിധാനത്ത് രക്തമോ മൂത്രമോ വീഴ്ത്താൻ പ്ലാൻ ചെയ്യുമെന്ന് പറഞ്ഞു. രക്തമൊഴുക്കാൻ ഏതായാലും ഇവർ തയ്യാറാവില്ല. മൂത്രമൊഴിക്കാൻ തന്നെയാകും പദ്ധതി. എങ്ങനെയായും ദർശനം മുടക്കാനും ശബരിമല അടച്ചിടാനുമാണ് ഇവർ താത്പര്യപ്പെടുത്തത്. അമിത് ഷായുടെ വാക്കു കേട്ട് ഏതെങ്കിലും ആർഎസ്എസുകാരൻ ശബരിമലയിൽ അക്രമം കാണിക്കാൻ വന്നാൽ അതിന്റെ ഫലം അവർ സ്വയം അനുഭിക്കേണ്ടിവരുമെന്ന് മാത്രമാണ് ഇപ്പോൾ പറയുന്നത്.
വിശ്വാസികൾക്ക് ഒരു പ്രയാസവും ഉണ്ടാകില്ല. ശബരിമല മാസ്റ്റർ പ്ലാനിനെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരുടെ നേതൃത്വത്തിലുള്ള ഈ സമിതി റിപ്പോർട്ട് സർക്കാരിന് ഉടൻ നൽകും. ശബരിമലയിൽ തിക്കും തിരക്കും നിയന്ത്രിക്കാൻ നടപടികൾ കൈക്കൊള്ളുകയാണ്. ഓൺലൈൻ ബുക്കിങ് സംവിധാനമടക്കം ഇതിൽപ്പെടും. നിലക്കലിൽ ആയിരങ്ങൾക്ക് താമസിക്കാനുള്ള ബേസ് ക്യാമ്പൊരുക്കും. ശബരിമലയിൽ ആവശ്യമായ സമയമെടുത്ത് ആരാധന നടത്താൻ എല്ലാവർക്കും സാധിക്കും. ഏതെങ്കിലും ഒരു കൂട്ടർക്ക് ഇവിടെ സ്ഥിരമായി തമ്പടിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയെ പൂട്ടിക്കുന്നതിനുള്ള ഗൂഢാലോചനയെ പറ്റി ഒരാൾ പറയുന്നത് കേട്ടു.രക്തമൊഴുക്കുമെന്നാണ് പറയുന്നത്. രക്തമൊഴിക്കാൻ തയ്യാറാകില്ല, എന്നാൽ മൂത്രമൊഴിക്കാനായിരിക്കും ആലോചിച്ചിട്ടുണ്ടാവുകയെന്നും രാഹുൽ ഈശ്വറിന്റെ പേരുപറയാതെ മുഖ്യമന്ത്രി പരിഹസിച്ചു. ദർശനം മുടക്കുക എന്നതായിരുന്നു ഇതിലൂടെ അവരുടെ താൽപര്യം. എന്നാൽ ദർശനത്തിന് ഒരു തടസവും ഉണ്ടാകരുത് എന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.ശബരിമലയിൽ വരുന്ന ലക്ഷക്കണക്കിന് പേർക്കായി മാസ്റ്റർ പ്ലാൻ നടപ്പാക്കുക എന്നതാണ് ലക്ഷ്യം.
നിലയ്ക്കൽ ബേസ് ക്യാമ്പാക്കി ഒരുക്കി ആളുകൾക്ക് താമസസൗകര്യമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ സമയമെടുത്ത് ആരാധന നടത്തി ഭക്തർക്ക് തിരിച്ചുവരാം. ആർക്കും സ്ഥിരമായി ക്യാമ്പ് ചെയ്യാനുള്ള സ്ഥലമായിരിക്കില്ല ശബരിമല. ഇതിനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. 1991 ന് മുൻപ് സ്ത്രീകൾ മലചവിട്ടി എന്നതിന് പ്രധാന സാക്ഷി കുമ്മനം രാജശേഖരനാണ്. ഹൈക്കോടതിയിലെ കേസിൽ തന്ത്രിക്കെഴുതിയ കത്തിൽ കുമ്മനം പറഞ്ഞത്, ശബരിമലയിൽ യുവതികൾ വരികയും, ചോറൂണും വിവാഹവും സിനിമ ഷൂട്ടിംഗും നടന്നു എന്നുമൊക്കെയാണ്. ഇതിനുമുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെല്ലാം ഇടതുപക്ഷ സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരാധനാ കാര്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണെന്ന് ഇടതുസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം ഉണ്ട് എന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ആരാധനയുടെ പ്രശ്നം വരുമ്പോൾ പുരുഷനുള്ളപോലെ അവകാശം സ്ത്രീക്കുമുണ്ട്. അതിൽനിന്നും വ്യത്യസ്തമായ രീതി പാടില്ല. ഇതാണ് സുപ്രീംകോടതി പറഞ്ഞത്.
വിശ്വാസികളെ അറസ്റ്റ് ചെയ്തിരിക്കുന്നു എന്നാണ് ചിലർ വാർത്ത കൊടുക്കുന്നത്. ഏത് വിശ്വാസിയെ അറസ്റ്റ് ചെയ്തു? അക്രമം നടത്തിയവരേയും പൊലീസിനെ ആക്രമിച്ചവരേയും അയ്യപ്പ ഭക്തരെ കയ്യേറ്റം ചെയ്തവരെയുമാണ് അറസ്റ്റ് ചെയ്തത്. ഇനിയും ഇത്തരത്തിൽ അക്രമം ചെയ്തോളു എന്നാണോ സർക്കാർ പറയേണ്ടത്.നിയമവാഴ്ച ഉറപ്പാക്കുന്ന നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകും. അതിനാൽ കേസെടുക്കുന്നു. ക്രിമിനലുകൾക്കെതിരെയാണ് ആ കേസ്, സ്വാഭാവികമാണത്.
അതിൽ ജാതിമത വ്യത്യാസമൊന്നുമില്ല. മൂർച്ചയുള്ള സാധനം അക്രമികൾ പുറത്തുവച്ചു എന്നടക്കം മാധ്യമങ്ങൾ പറഞ്ഞു. എന്നിട്ട് അവർ പറയുന്നത് പോലെ പറയാൻ ആവശ്യപ്പെട്ടു. ഇതിനൊക്കെ തെളിവുണ്ടല്ലോ. അതെങ്ങനെയാണ് ഹിന്ദുക്കൾക്കെതിരായ ആക്രമണമാകുക. ശബരമലയെ കലാപമാക്കാൻ ചിലർ ശ്രമിക്കുകയാണ് അത് വ്യാമോഹമാണ്. ആ വ്യാമോഹം വേണ്ട. അറിയാതെ ഇതിൽ പെട്ടുപോയവരുണ്ടെങ്കിൽ അവരും കാര്യങ്ങൾ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്