ഔഷധവിതരണരംഗത്ത് സർവ്വത്ര വ്യാജന്മാർ; നിയമം നടപ്പിലാക്കാതെ നോക്കുകുത്തിയായി സർക്കാർ; പ്രതിഷേധവുമായി കേരള ഫാർമസിസ്റ്റ് അസോസിയേഷൻ
കോഴിക്കോട്: 1948 ൽ നിലവിൽ വന്ന ഫാർമസി നിയമം നടപ്പാക്കുന്നതിൽ ആരോഗ്യ വകുപ്പിന്റേയും ഔഷധ നിയന്ത്രണ വിഭാഗത്തിന്റെയും ഫാർമസി കൗൺസിലിന്റെയും ഭാഗത്ത് നിന്നും വീഴ്ചയുണ്ടാകുന്നുവെന്ന് കേരള ഫാർമസിസ്റ്റ് അസോസിയേഷൻ പറഞ്ഞു. വ്യാജഫാർമസിസ്റ്റുകളെ ഔഷധവിതരണ വിപണന മേഖലയിൽനിന്നും പൂർണ്ണമായി ഉന്മൂലനം ചെയ്യുന്നതിനും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വ്യാപകമായി വിൽപ്പന ചെയ്യപ്പെടുന്നത് തടയാനും വേണ്ട നടപടികൾ അടിയന്തിരമായി കൈകൊള്ളണമെന്നും സർക്കാരിനോട് കേരള ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ഇത് നടപ്പിലാക്കത്തപക്ഷം പൊതു ജനപങ്കാളിത്തത്തോടെ സമര പരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ മുഹമ്മദ് ജുനൈസ്, ഹമീദ് സി, രാജേഷ് താളപറമ്പത്ത്, വിജിത്ത് കുമാർ,പ്രബോദ് തണ്ടയാൻ, പ്രേംജി വയനാട് എന്നിവർ സംസാരിച്ചു.
ഫാർമസി നിയമം അനുസരിച്ചാണ് നമ്മുടെ നാട്ടിൽ ഔഷധ വിപണന വ്യാപാരസ്ഥാപനങ്ങൾ തുടക്കം കുറിച്ചത്. മാത്രമല്ല ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റ് (1940), ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് റൂൾസ് (1945), ഇന്ത്യൻ മെഡിക്കൽ ആക്റ്റ് (1956) എന്നിവയും ജീവൻ രക്ഷ ഔഷധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പാലിക്കേണ്ട നിയമങ്ങൾ വളരെ വ്യക്തമായി നിഷ്ക്കർഷിക്കുന്നു. എന്നാൽ ഇത് നടപ്പിലാക്കുന്ന കാര്യത്തിൽ വലിയ വീഴ്ചയാണ് നമ്മുടെ നാട്ടിലെ ആരോഗ്യ വകുപ്പിന്റേയും ഔഷധ നിയന്ത്രണ വിഭാഗത്തിന്റെയും ഫാർമസി കൗൺസിലിന്റെയും ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് വിമർശനം. ഫാർമസി ആക്റ്റ് 1948 ൽ പറയുന്ന പ്രധാനപ്പെട്ട കാര്യം യോഗ്യതയില്ലാത്ത വ്യക്തി ജീവൻ രക്ഷ ഔഷധങ്ങൾ കൈകാര്യം ചെയ്യാൻ പാടില്ല എന്നതാണ്. അപ്രകാരം ആരെങ്കിലും ഔഷധങ്ങൾ കൈകാര്യം ചെയ്യുന്നുവെങ്കിൽ ആ വ്യക്തിയുടെ പേരിൽ നിയമ നടപടി സ്വീകരിക്കണമെന്നും ആറുമാസം തടവോ ആയിരം രൂപ പിഴയോ രണ്ടും കൂടിയോ നൽകണമെന്നും നിയമം അനുശാ സിക്കുന്നു. എന്നാൽ നാളിതുവരെയായിട്ടും ഇത്തരത്തിൽ ഒരു കേസ് കേരളത്തിൽ എവിടെയെങ്കിലും എടുത്തതായോ ആരെയെങ്കിലും ശിക്ഷിച്ചതായോ അറിവില്ലെന്നും സംഘടന പറയുന്നു.
എന്ന് മാത്രമല്ല ചോദിക്കുന്നവർക്കെല്ലാം ഔഷധ വിൽപ്പനശാല നടത്താൻ അനുവാദം നൽകി കേരളത്തിലെ ഔഷധ നിയന്ത്രണ വിഭാഗം ഇത്തരം കപട അധാർമിക വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിൽ ഇപ്പോഴും സ്ഥിരമായി ഫാർമസിസ്റ്റുപോലും ഇല്ലാതെ മരുന്നുകച്ചവടം അനുസ്യൂതം നടത്തുന്ന മരുന്നുകടകൾ നിരവധി. ഉദ്യോഗസ്ഥന്മാരെ കാണേണ്ട പോലെ കണ്ടാൽ എല്ലാം നിയമ വിധേയം. ഇതുമൂലം ഗുണനിലവാരമില്ലാത്ത മരുന്നുകൾ പോലും കേരളത്തിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ആരോഗ്യമേഖല യോഗ്യതയില്ലാത്തവർ കൈകാര്യം ചെയ്യുന്ന ഒരു രംഗമായി അധപതിച്ചു. ഇത് മനസ്സിലാക്കി ഭാരത്തിലെ ഔഷധ വിതരണ വിൽപ്പന രംഗം ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജനുവരി 15 നു ദേശീയ ഫാർമസി കൗൺസിൽ ഫാർമസി പ്രാക്ടീസ് റഗുലേഷൻസ് 2015 നിലവിൽ കൊണ്ടുവന്നു. കർശനമായ നിർദ്ദേശങ്ങളാണ് ഇതിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പല സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിക്കുകയും മതിയായ യോഗ്യതയില്ലാതെ ഔഷധങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാജ ഫാർമസിസ്റ്റുകളുടെ പേരിൽ നിയമ നടപടികൾ എടുക്കുകയും ചെയ്തു.
നിയമമനുസരിച്ച് ഔഷധങ്ങൾ കൈകാര്യം ചെയ്യേണ്ടത് യോഗ്യതയുള്ള രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റ് മാത്രമായിരിക്കണം. ഔഷധ വിൽപ്പന ശാലകൾക്ക് ഫാർമസിസ്റ്റിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാടകയ്ക്കു നൽകാൻ പാടില്ല. അതായത് തൂക്കു ഫാർമസിസ്റ്റ് വേണ്ട എന്നർത്ഥം. ഇതിനൊപ്പം നിരവധി ചട്ടങ്ങളുണ്ട്. എന്നാൽ കേരളത്തിൽ ഇതുവരെയായിട്ടും ഇത്തരത്തിൽ ഒരു നീക്കമുണ്ടായിട്ടില്ല. മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത സമീപനമാണ് ഔഷധ നിയന്ത്രണ വിഭാഗം സ്വീകരിക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷം മരുന്നുകടകളിലും ഒരു ഫാർമസിസ്റ്റ് മാത്രമേയുള്ളൂ. ഈ വ്യക്തി ജോലി കഴിഞ്ഞു പോയാൽ പിന്നെ (വൈകുന്നേരം 5 മണി മുതൽ രാത്രി 9, 10 മണിവരെ) കടയുടമയും വ്യാജ ഫാർമസിസ്റ്റും കൂടിയാണ് മരുന്നുവിൽപ്പന. ഇത് നമ്മുടെ നാട്ടിലെ ഔഷധ വിതരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അസോസിയേഷൻ പറയുന്നു.
ഇതിനെതിരെ ശക്തമായ നടപടിയെടുക്കാൻ അധികാരികൾ തയ്യാറാകണം. ഡിഫാം മുതൽ ഫാംഡി വരെ വിവിധതലത്തിൽ ഫാർമസി യോഗ്യത നേടിയ ഫാർമസിസ്റ്റുകൾ കേരളത്തിൽ മതിയായ വേതനമോ തൊഴിലോ ഇല്ലാതെ അലയുമ്പോൾ വ്യാജന്മാർ ഈ രംഗത്ത് യാതൊരു ഭയവും കൂടാതെ വിലസുകയാണെന്നാണ് അസോസിയേഷന്റെ പരാതി.
Stories you may Like
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- കോൺക്രീറ്റ് സീലിങ് അടർന്നുവീണു; ഫാർമസിസ്റ്റിന്റെ തലയ്ക്ക് പരിക്ക്
- ജോലി തട്ടിപ്പ് പതിവാക്കിയ യുവാവ് സമാന തട്ടിപ്പിൽ വീണ്ടും അറസ്റ്റിൽ
- മോഷ്ടിച്ച മയക്കുമരുന്ന് പാർട്ണർക്ക് ഭക്ഷണത്തിൽ കലർത്തി നൽകിയത് ഒരു വർഷത്തോളം
- സ്വവർഗ വിവാഹം നിയമവിധേയമാക്കൽ; എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടി കേന്ദ്രം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍