ചലനശേഷി നഷ്ടപ്പെട്ട് വർഷങ്ങളായി ദുരിതമനുഭവിച്ച ഏഴുപേർക്ക് തിരിച്ചു കിട്ടിയത് സ്വപ്നമായി മാറിയിരുന്ന ചലനശേഷി; കോതമംഗലം പീസ് വാലി പ്രവർത്തകരുടെ സേവന സന്നദ്ധതയിൽ ജീവിതത്തിലേക്ക് വീണ്ടും പിച്ചവെക്കുന്നവർക്ക് 26ന് യാത്രയയപ്പ്; അർഹരായവരെ കണ്ടെത്തി സഹായിക്കുന്ന രീതി വീണ്ടും തുടരുമെന്നും പ്രവർത്തകർ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: വർഷങ്ങളായി തിരിഞ്ഞുകിടക്കാൻ പരസഹായം ആവശ്യമായിരുന്ന 7 പേർക്ക് മൂന്നുമാസം കൊണ്ട് ലഭിച്ചത് സ്വപ്നം മാത്രമായിരുന്ന ചലനശേഷി. ജീവിതാന്ത്യം വരെ കിടക്ക വിട്ട് എഴുന്നേൽക്കാൻ കഴിയില്ല എന്ന് വിദഗ്ദ്ധർ വിധിയെഴുതിയവരുൾപ്പെടെ ഉള്ളവരാണ് ഇപ്പോൾ സ്വന്തം കാലിൽ ഏഴുന്നേറ്റ് നിൽക്കാനും ഒട്ടൊക്കെ നടക്കാനും തുടങ്ങിയിരിക്കുന്നത്. കാസർഗോഡ് സ്വദേശി അബ്ദുൾ റഹിമാനും മൂന്നാർ സ്വദേശി ഭാഗ്യരാജും നെടുംകണ്ടം സ്വദേശി അശോകനും വെള്ളത്തൂവൽ സ്വദേശി സിജോയും ക്രാരിയേലി സ്വദേശി ബേസ്സിലുമെല്ലാം ഇപ്പോൾ പിച്ചവച്ചുതുടങ്ങിയിട്ടുള്ളത് ഒരിക്കലും തിരച്ചുകിട്ടില്ലന്ന് വിശ്വസിച്ചിരുന്ന ഇവരുടെ പുതു ജീവിതത്തിലേയ്ക്കാണ്. മുളവൂർ സ്വദേശി മൂഹമ്മദും നെല്ലിക്കുഴി സ്വദേശി റഷീദും കിടക്കവിട്ട് എഴുന്നേറ്റതിന്റെ ആശ്വസത്തിലാണ് കുടുംബാംഗങ്ങൾ.
സാമൂഹ്യസേവന തൽപ്പരുടെ കൂട്ടായ്മയായി പ്രവർത്തനം ആരംഭിച്ച പീസ് വാലി പുനരധിവാസ കേന്ദ്രത്തിലെ വിദഗ്ധരായ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റികളുടെയും മൂന്നുമാസത്തെ പ്രവർത്തന മികവാണ് ഇന്ന് ഇവരെ എഴുന്നേൽക്കുന്നതിനും നടക്കുന്നതിനുമൊക്കെ പര്യാപ്തരാക്കിയിട്ടുള്ളത്. കോതമംഗലത്ത് വാർത്താസമ്മേളനം വിളിച്ചുചേർത്താണ് പീസ്സ്വാലിയുടെ പ്രവർത്തകർ 7 പേർ സുഖം പ്രാപിച്ചുവരുന്ന വിവരം അറിയിച്ചത്. 26-ന് ഇവർക്ക് യാത്രയപ്പുനൽകി വീടുകളിലേയ്ക്ക് മടക്കി അയക്കുമെന്നും അർഹരായവർക്ക് തുടർന്നും സൗജന്യ ചികത്സ ലഭ്യമാക്കുമെന്നും പീസ്സ് വാലി പ്രവർത്തകർ വ്യക്തമാക്കി.
കൂലിപ്പണിക്കാരനായ അശോകനും തോട്ടം തൊഴിലാളിയായ ഭാഗ്യരാജും വിദ്യാർത്ഥിയായിരുന്ന സിജോയും മുളവൂർ സ്വദേശിയായ മഹമ്മദും മരത്തിൽ നിന്നും വിണതിനേത്തുടർന്നാണ് നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായത്. അശോകന്റെ പിതാവ് വേദനായകം നേരത്തെ മരണമടഞ്ഞിരുന്നു. അമ്മ മരിയയാണ് ആശുപത്രികളിൽ കയറി ഇറങ്ങി മകനെ ചികത്സിച്ചുവന്നിരുന്നത്. മിഷ്യൻ വാളുകൊണ്ട് മരം മുറിക്കവേ ബാലൻസ് തെറ്റി നിലം പതിച്ച ആശോകനെ ആദ്യം തേനി മെഡിക്കൽ കോളേജിലും നെടുംങ്കണ്ടും താലൂക്ക് ആശുപത്രിയിലുമൊക്കെയായിരുന്നു ചികത്സിച്ചത്. ഓപ്പറേഷൻ നടത്തി നട്ടെല്ലിന് കമ്പിയിടാൻ പണമില്ലാത്തതിനാൽ മകൻ ഒരു മാസത്തോളം അനങ്ങാൻ വയ്യാത്തവണ്ണം കടുത്ത വേദനയിൽ ഒരു വർഷം കഴിച്ചുകൂട്ടേണ്ടി വന്നെന്നും മരിയ കണ്ണൂനീരോടെ വെളിപ്പെടുത്തി.
ചികിത്സ തുടരുമ്പോഴും മകൻ എന്ന് എഴുന്നേറ്റ് നടക്കുമെന്ന കാര്യത്തിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഒരുറപ്പും നൽകിയിരുന്നില്ലന്നും ഈ സ്ഥിതിയിൽ കഴിയവേയാണ് പീസ്സ് വാലിയെക്കുറിച്ച് ഒരു നഴ്സ് പറഞ്ഞ് അറിഞ്ഞതെന്നും മൂന്നുമാസത്തെ ഇവിടുത്തെ ചികിത്സകൊണ്ട് മകന്റെ രോഗവസ്ഥ ഏറെക്കുറെ ഭേദമായിട്ടുണ്ടെന്നും മരിയ വ്യക്തമാക്കി. പീസ്വാലിയിലെത്തി നേരിൽക്കണ്ടപ്പോൾ എഴുന്നേറ്റ് നടക്കാനായതിന്റെ സന്തോഷം അശോകൻ നിറചിരിയോടെയാണ് ഈ ലേഖകനുമായി പങ്കിട്ടത്.
മരം വെട്ടുമ്പോൾ കൊമ്പടിച്ചാണ് ഭാഗ്യരാജ് നിലം പതിച്ചത്. നട്ടെല്ല് തകർന്ന് 7 വർഷമായി കിടപ്പിലായിരുന്നെന്നും ഇതുവരെ ചികത്സയ്ക്കായി 4 ലക്ഷത്തോളം രൂപ ചെലവായെന്നും എഴുന്നേറ്റ് നടക്കാൻ സാദ്ധ്യതയില്ലെന്ന് മധുരൈ ജവഹർ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിധിയെഴുതിയിരുന്നെന്നും പീസ്വാലിയിലെ ചികത്സാപദ്ധതിയിൽ എത്താനായത് ജീവിതത്തിലെ ഭാഗ്യമാണെന്ന് കരുതുന്നതായും മേഴ്സി പറഞ്ഞു. ഗൾഫിൽ ജോലിചെയ്തിരുന്ന അബ്ദുൾ റഹിമാന് നാട്ടിലെത്തിയ ശേഷമുള്ള ബൈക്ക് യാത്രയാണ് കഷ്ടകാലം സമ്മാനിച്ചത്. ബൈക്കിൽ കാറ് ഇടിച്ചതിനെത്തുടർന്ന് തെറിച്ചുപോയ അബ്ദുൾ റഹിമാന്റെ നട്ടെല്ലിന് സാരമായി പരിക്കേറ്റിരുന്നു. മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചപ്പോൾ തീരെ അവശനിലയിലായിരുന്ന ഇയാളുടെ ജീവൻ രക്ഷപെട്ടെങ്കിലും ശരീരത്തിന്റെ ചനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥിയിലായിരുന്നു. ഒരുവർഷത്തിനുള്ളിൽ ചികത്സയ്ക്കായി 13 ലക്ഷം രൂപ ചെലവായെന്നും തുടർ ചികത്സയ്ക്ക് എന്തുചെയ്യുമെന്ന് കരുതി വിഷമിച്ചിരിക്കുമ്പോഴാണ് ഒരു വാട്സാപ്പ് ഗ്രൂപ്പിൽ പീസ്വാലിയിലെ ചികത്സാ പദ്ധതിയെക്കുറിച്ച് കണ്ടതെന്നും തുടർന്ന് ഇവിടെ ചികത്സയ്ക്കെത്തുകയായിരുന്നു അബ്ദുൾ റഹിമാന്റെ ഭാര്യ സഫ്രീന പറഞ്ഞു.
കൂട്ടുകാരന്റെ അമ്മ കറിക്കരയ്ക്കാൻ തേങ്ങയില്ലെന്നുപറഞ്ഞപ്പോൾ ഒരാവേശത്തിൽ മുറ്റത്തെ തെങ്ങിൽ കയറിയതാണ് ഐ ടി ഐ വിദ്യാർത്ഥിയും വെള്ളത്തൂവൽ സ്വദേശിയുമായ സിജോ. മുകളിലെത്തിയപ്പോൾ തലകറങ്ങുന്നതിനെത്തുടർന്നാണ് സിജോ നിലംപതിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സിജോയുടെ ചികത്സയ്ക്കായി ഒരു മാസത്തിനുള്ളിൽത്തന്നെ 18 ലക്ഷത്തോളം രൂപ ചെലവായെന്നും 10 ലക്ഷം കൂടി മുടക്കിയാൽ നട്ടെല്ല് തുറന്ന് ഒരു ഓപ്പറേഷൻകൂടി പരീക്ഷിക്കാമെന്ന് ചികത്സിച്ചിരുന്ന ഡോക്ടർ അറിയിച്ചതായി സിജോയുടെ മാതാവ് ഷൈനി മറുനാടനോട് വ്യക്തമാക്കി. ഈ തുക സംഘടിപ്പിക്കാൻ നെട്ടോട്ടമൊടുമ്പോഴാണ് നെല്ലിക്കുഴിയിലെ ചികത്സാ പദ്ധതിയെക്കുറിച്ച് അറിഞ്ഞതെന്നും മറ്റൊന്നും ആലോചിക്കാതെ മകനെയും കൂട്ടി ഇവിടേയ്ക്ക് പുറപ്പെടുകയായിരുന്നെന്നും ഷൈനി പറഞ്ഞു. എഴുന്നേറ്റിരിക്കാനായെന്നും ഉപകരണങ്ങളുടെ സഹായത്തോടെ പതിയെ നീങ്ങാൻ കഴിയുന്നുണ്ടെന്നും അസുഖം ഭേദമാവുന്ന മുറയ്ക്ക് ചെറിയ വ്യാപരകേന്ദ്രം അരംഭിക്കണമെന്നാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും സിജോ പറഞ്ഞു.
മരംവെട്ടുമ്പോൾ കൊമ്പടിച്ചുവീണ് കിടപ്പിലായ മുഹമ്മദിനും ഹൃദയാഘാതത്തെത്തുടർന്ന് ഒരുവശം തളർന്ന് നടക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്ത നെല്ലിക്കുഴി സ്വദേശി റഷീദും ഇന്ന് ഒരു പരിധിവരെങ്കിലും സാധാരണ ജീവിത്തിലേയ്ക്ക് മടങ്ങിയെത്തിയത് പ്രവർത്തന മികവിന്റെ ഉദാഹരണമാണെന്നാണ് പീസ്വാലി പ്രവർത്തകർ വ്യക്തമാക്കുന്നത്. ഭീമമായ ചികത്സ ചെലവ് വഹിക്കാനാവാതെ കിടക്കയിലും ചക്രകസേരയിലുമായി ജീവിതം തളച്ചിടപ്പെട്ട നിർധനരായ ചെറുപ്പക്കാരും പീസ് വാലിയിലെ സൗജന്യ ചികത്സയിലൂടെ സ്വയം പര്യാപ്തരായിരിക്കകയാണെന്ന് സ്ഥാപനത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. വിദഗ്ദരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അർപ്പണ ബോധമുള്ള ഫിസിയോതെറാപ്പിസ്റ്റുകളുടെ നേതൃത്വത്തിലായിരുന്നു മൂന്ന് മാസം നീണ്ടു നിന്ന ചികത്സ. ചികത്സാ കാലയളവിലുടനീളം രോഗിക്കും കൂട്ടിരിപ്പുകാർക്കും പീസ് വാലിയിൽ സൗജന്യ താമസവും ഭക്ഷണവും ഒരുക്കിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 13 നു പീസ് വാലിയിൽ സംഘടിപ്പിച്ച ചികിത്സ നിർണ്ണയ ക്യാമ്പിൽ നിന്നാണ് അർഹരായ രോഗികളെ തിരഞ്ഞെടുത്തത്. പ്രായം, അപകടത്തിന്റെ കാലപ്പഴക്കം, ആരോഗ്യം എന്നീ ഘടകങ്ങൾ പരിശോധിച്ചായിരുന്നു അർഹരായവരെ തിരഞ്ഞെടുത്തത്. ഒരു ബാച്ചിൽ ഏഴു രോഗികൾക്കാണ് പ്രവേശനം നൽകിയിരുന്നത്. നിർദ്ധന രോഗികളുടെ വീടുകൾ ഭിന്നശേഷി സൗഹൃദമായി മാറ്റുന്നതുൾപ്പടെ ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയാണ് മൂന്ന് മാസ കാലയളവിൽ ഒരു രോഗിക്കായി ചെലവ് വന്നത്. സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന ഇവർക്ക് സ്വയം തൊഴിലിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സ്ഥാപനം നൽകുന്നുണ്ട്. പുതുജീവിതത്തിലേക്ക് കടക്കുന്ന 7 പേർക്കുള്ള യാത്രയപ്പ് ജൂലായ് 26 വൈകിട്ട് 4 ന് പീസ് വാലിയിൽ നടക്കും. കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കേരളത്തിലെ ജനകീയ സിവിൽ സർവീസ് ഓഫിസർ എൻ പ്രശാന്ത് ഐഎഎസ് മുഖ്യാഥിതിയാരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടൊപ്പം നിർധനരായ വൃക്ക രോഗികൾക്കായി ആവിഷ്കരിച്ചിട്ടുള്ള കുറഞ്ഞ നിരക്കിലുള്ള ഡയാലിസിസ് പദ്ധതിയുടെ പ്രഖ്യാപനം കോതമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി ബി ഫസീല നിർവഹിക്കും.
രോഗിയിൽ നിന്നും 400 രൂപ മാത്രം ഈടാക്കി പൊതു ജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകൾ വഴിയും 500 രൂപയുടെ കൂപ്പൺ മുഖേന ഡയാലിസിസിനു ചെലവാകുന്ന തുക കണ്ടെത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ വർഷത്തിൽ പതിനായിരം ഡയാലിസിസുകളാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. സാമൂഹിക -മാനസിക പുനരധിവാസ കേന്ദ്രം, സാന്ത്വന പരിചരണ കേന്ദ്രം എന്നിവയാണ് പീസ് വാലിക്ക് കീഴിൽ നിലവിൽ പ്രവർത്തിക്കുന്ന ഇതര സംവിധാനങ്ങൾ. നെല്ലിക്കുഴി മുന്നൂറ്റി പതിനാലിൽ പത്തേക്കർ സ്ഥലത്തു വിശാലമായ ക്യാമ്പസിലാണ് പീസ് വാലി പ്രവർത്തിക്കുന്നത്.
Stories you may Like
- സ്നൈപ്പർ റൈഫിൾ കൊലയിൽ ലോക റിക്കോർഡ് ഇട്ടെന്ന അവകാശ വാദവുമായി യുക്രെയിൻ
- 'തൃണമൂൽ നേതാവിനെ ഉടൻ അറസ്റ്റു ചെയ്യുക'; 'പ്രത്യേക നിർദ്ദേശം' നൽകി ഗവർണർ
- ഒരു തമിഴ് സിനിമപോലെ നടൻ എ സ് ജെ സൂര്യയുടെ ജീവിതവും!
- സേവനത്തിന്റെ വേറിട്ട മുഖമായി കോതമംഗലം ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ
- റാഗിങ്: സീനിയർ വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് ജൂനിയർ വിദ്യാർത്ഥി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്