വിമർശനം കടുത്തപ്പോൾ മാനം രക്ഷിക്കാൻ വിദ്യാഭ്യാസ മന്ത്രി പറഞ്ഞതു പച്ചക്കള്ളം; ഓണപ്പരീക്ഷ ഓണം കഴിഞ്ഞു തന്നെ; 15 ലക്ഷം പുസ്തകങ്ങൾ സ്വകാര്യ പ്രസുകൾക്കു കൊടുക്കുമെന്നു മന്ത്രി; ടെൻഡർ വിളിക്കാതെ നൽകാൻ സമ്മതിക്കില്ലെന്നു സെക്രട്ടറി: അബ്ദുറബും രാജു നാരായണ സ്വാമിയും മുഖ്യമന്ത്രിയുടെ മുമ്പിൽ കൊമ്പുകോർത്തു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള ചരിത്രത്തിൽ ഏറ്റവും മോശം വിദ്യാഭ്യാസ മന്ത്രി താൻ തന്നെയാണെന്ന് അടിവരയിട്ടുകൊണ്ട് ഓണം കഴിഞ്ഞ് ഓണപ്പരീക്ഷ നടക്കുന്ന സാഹചര്യത്തിലേക്കു തന്നെ കേരളം നീങ്ങുമെന്ന് ഉറപ്പായി. പാഠപുസ്തകം അടിച്ചു തീരാത്തതിനാൽ ഓണം കഴിഞ്ഞു പരീക്ഷ നടത്തിയാൽ മതിയെന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയുടെ ശുപാർശ വിവാദമായപ്പോൾ മാനം രക്ഷിക്കാൻ വിദ്യാഭ്യാസ മന്ത്രി നിഷേധിച്ചതു പച്ചക്കള്ളം ആയിരുന്നെന്ന് ഇപ്പോൾ വ്യക്തമാകുകയാണ്.
ഒരു തലമുറയുടെ ഓണാഘോഷം മുഴുവൻ കുട്ടിച്ചോറാക്കിയ തീരുമാനം പ്രഖ്യാപിച്ചിട്ടും പഴി മറ്റുള്ളവരുടെ പുറത്തുവയ്ക്കാൻ ശ്രമിച്ചതു വിദ്യാഭ്യാസ മന്ത്രിയും അച്ചടി വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള തർക്കത്തിൽ കലാശിക്കുകയും ചെയ്തു.
പാഠപുസ്തക വിവാദം കൊഴുക്കുവേ ഓണപ്പരീക്ഷ ഓണത്തിന് ശേഷം തന്നെ നടത്താനാണു സർക്കാർ തീരുമാനം. ഓണപ്പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവെക്കാൻ വിദ്യാഭ്യാസ ഗുണനിലവാര സമിതി സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. ഇത് അനുസരിച്ചാണ് സർക്കാറിന്റെ തീരുമാനം. സെപ്റ്റംബർ ഏഴു മുതൽ 15 വരെ ഓണപ്പരീക്ഷ നടത്താനാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ചയും ഇത്തരത്തിലൊരു ശുപാർശ സമിതി മുന്നോട്ട് വച്ചിരുന്നു. നേരത്തെ സെപ്റ്റംബർ 9-16 ആയിരുന്നു തിയതി നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ഓണപ്പരീക്ഷ , ഓണത്തിന് ശേഷം നടത്താൻ സർക്കാരും സമ്മതിച്ചു.
സ്കൂളുകളിൽ പാഠപുസ്തകം എത്താത്തതാണ് പരീക്ഷ മാറ്റിവെക്കാൻ സർക്കാറിനെ പ്രേരിപ്പിച്ച പ്രധാന ഘടകം. എന്നാൽ ഓണപ്പരീക്ഷ നീട്ടിവയക്കുന്നതിന് വിചിത്ര ന്യായമാണ് മന്ത്രി പുറത്ത് പറയുന്നത്. ഓണം നേരത്തെ ആയതിനാൽ അധ്യയന ദിനങ്ങളിൽ കുറവ് വന്നു. അതുകൊണ്ട് ഓണപ്പരീക്ഷ ഓണം കഴിഞ്ഞെന്നാണ് മന്ത്രി പറഞ്ഞത്. ഇതിലൂടെ പാഠപുസ്തകത്തിന്റെ അച്ചടി വൈകിയതിലെ പ്രതിഷേധം തന്റെ തലയിൽ വരാതിരിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. എന്നാൽ പാഠപുസ്തകം വൈകിയ സാഹചര്യത്തിൽ തന്നെയാണ് ഗുണനിലവാര സമിതിയുടെ ശുപാർശ എന്നത് വ്യക്തമാണ്.
പാഠപുസ്തക വിതരണം വൈകുന്ന സാഹചര്യത്തിൽ പരീക്ഷ ഓണത്തിനു മുമ്പ് നടത്തുന്നത് ഉചിതമാവില്ലെന്നും സമിതി വ്യക്തമാക്കി. പാഠപുസ്തക വിതരണം പൂർത്തിയാവാതെ പരീക്ഷ നടത്തുന്നത് വീണ്ടും വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും സമിതി മുന്നോട്ട് വച്ചു. തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിലാണ് പരീക്ഷ മാറ്റി വയ്ക്കുന്നതിന് അംഗീകരാം നൽകിയത്. എന്നാൽ പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണം നടത്തുന്നതിൽ തീരുമാനവുമായില്ല.
അതേസമയം പാഠപുസ്തകം ഈമാസം 20നകം എല്ലാ സ്കൂളുകളിലും എത്തുമെക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പാലിക്കാൻ സാധിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. തുടർന്ന് 15 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസുകളെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഈ മാസം 15നകം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കി നൽകാൻ കഴിയില്ലെന്ന് കെ.ബിപി.എസ് അറിയിച്ചതിനെ തുടർന്നാണിത്.
പാഠപുസ്തക അച്ചടിയെ കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടി മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബും അച്ചടി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും തമ്മിലുടക്കി. പുസ്തകം അച്ചടിക്കുന്നതിൽ കെബിപിഎസിന് വേഗതയില്ലെന്ന് വിമർശിച്ച മന്ത്രി സ്വകാര്യ പ്രസുകളെ ഏൽപ്പിക്കുമെന്ന് പറഞ്ഞു. ടെണ്ടറില്ലാതെ പാഠപുസ്തക അച്ചടി ഏൽപ്പിക്കുമെന്ന് മന്ത്രി പറഞ്ഞപ്പോൾ തുറന്നെതിർത്ത് രാജു നാരായണ സ്വാമി രംഗത്തെത്തുകയായിരുന്നു.
കെബിപിഎസിൽ ഒമ്പത് ലക്ഷം പാഠപുസ്തകങ്ങൾ മാത്രമേ അച്ചടിക്കാൻ സാധിക്കൂവെന്നായിരുന്നു രാജു നാരായാണ സ്വമി മന്ത്രിയെ അറിയിച്ചത്. മുഴുവൻ പുസ്തകം അച്ചടിക്കാൻ ഈമാസം 31ന് വരെയെങ്കിലും അച്ചടിക്കാൻ സാവകാശം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, കെ.ബി.പി.എസിന്റെ നിർദ്ദേശം സർക്കാർ തള്ളി. തുടർന്ന് , ഇനി അച്ചടിക്കാനുള്ള 24 ലക്ഷം പുസ്തകങ്ങളിൽ 15 ലക്ഷം സ്വകാര്യ പ്രസിനെ ഏൽപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിർദ്ദേശിച്ചു.
എന്നാൽ, ടെണ്ടർ വിളിക്കാതെ പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏൽപ്പിക്കുന്നതിനെ രാജു നാരായണസ്വാമി എതിർത്തു. തുടർന്ന് മന്ത്രിയും സെക്രട്ടറിയും തമ്മിൽ വാക്കുതർക്കമുണ്ടായി. മുഖ്യമന്ത്രി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പാഠപുസ്തകം അച്ചടിച്ച് നൽകാൻ ഇനിയും വൈകുന്നത് അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും ഈ നിലപാടിനോട് യോജിക്കുകയായിരുന്നു.
നേരത്തെ 20നകം പാഠപുസ്തകങ്ങൾ അച്ചടിച്ച് തീരുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയെങ്കിലും അച്ചടിയുടെ ചുമതലയുള്ള കെ.ബി.പി.എസിന് ഇക്കാര്യത്തിൽ ഉറപ്പില്ലെന്നതാണ് അച്ചടി വകുപ്പ് സെക്രട്ടറിയുടെ വാക്കുകൾ. പാഠപുസ്തകം ഇനിയും ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഓണപ്പരീക്ഷ നീട്ടിവയ്ക്കാൻ തീരുമാനിച്ചത്. ഇത് ആദ്യമായാണ് പാഠ പുസ്തക അച്ചടി വൈകിയതിന്റെ പേരിൽ ഓണപ്പരീക്ഷ നീട്ടി വച്ചത്.
അതേസമയം പാഠപുസ്തക അച്ചടി വൈകുന്നതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കണ്ണൂർ, തൊടുപുഴ, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലെ മാർച്ചുകളാണ് അക്രമാസക്തമായത്. കണ്ണൂരിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. കല്ലേറിലും ലാത്തിച്ചാർജിലും പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു. കോട്ടയം കളക്ടറേറ്റിലേക്കു നടന്ന മാർച്ചിനു നേരെയും പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍