Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസികൾക്ക് ഗൾഫിൽ ഏകോപനസമിതി രൂപീകരിക്കണം; മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഉമ്മൻ ചാണ്ടി

പ്രവാസികൾക്ക് ഗൾഫിൽ ഏകോപനസമിതി രൂപീകരിക്കണം;  മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സംഘടനാ നേതാക്കൾ, വ്യവസായ പ്രമുഖർ, ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന ഏകോപന സമിതിയെ അടിയന്തരമായി നിയോഗിച്ച് പ്രവാസികൾക്ക് മെച്ചപ്പെട്ട ചികിത്സയും വേണ്ടത്ര സുരക്ഷയും യഥാസമയം ലഭ്യമാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ഗൾഫിൽ മലയാളികളുടെ ഉടമസ്ഥതതയിലുള്ള നിരവധി ആശുപത്രികളെയും മലയാളികളായ നിരവധി ആരോഗ്യ പ്രവർത്തകരെയും രംഗത്തിറക്കാൻ ഇതിലൂടെ സാധിക്കും. ആവശ്യമെങ്കിൽ ഇവർക്കാവശ്യമായ മരുന്നും സുരക്ഷാ ഉപകരണങ്ങളും കേരളത്തിൽ നിന്നും എത്തിച്ചു കൊടുക്കണം. രോഗ ബാധിതരായവർക്ക് പ്രത്യേകമായി ക്വാറന്റയിനിൽ കഴിയാനുള്ള സൗകര്യങ്ങളും സൗജന്യ ചികിത്സയും ഏർപ്പാട് ചെയ്യാൻ ഏകോപന സമിതി്ക്കു സാധിക്കും. ദൈനംദിന മരുന്നു കഴിക്കേണ്ടതായ രോഗികൾക്ക് ആവശ്യമായ മരുന്നും ലഭ്യമാക്കണം. ലേബർ ക്യാമ്പുകളിൽ ആവശ്യമെങ്കിൽ ഭക്ഷണം എത്തിക്കാനും കഴിയണം.

വിമാന സർവ്വീസുകൾ നിലച്ചതോടെ കേരളത്തിൽ നിന്നും പച്ചക്കറികൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ ഗൾഫ് മേഖലയിൽ എത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം വിദേശകാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തണം.

അമിതമായ വിമാന യാത്രാക്കൂലി നിയന്ത്രിക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പിനോട് ആവശ്യപ്പെടണം. വിമാന യാത്രാ വിലക്ക് മാറുന്നതോടെ മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് അതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം. സമൂഹ വ്യാപനം തടയുന്നതിൽ കേരളം കൈവരിച്ച പുരോഗതിക്ക് ഒരു കോട്ടവും ഉണ്ടാകാത്ത രീതിയിലാകണം ഈ ക്രമീകരണങ്ങൾ. ട്രാൻസിറ്റ് യാത്രക്കാർ, സ്ത്രീകൾ, പ്രായമായവർ, വിസിറ്റിങ് വിസയിൽ പോയി കുടുങ്ങിപ്പോയവർ, ആരോഗ്യ കാരണങ്ങളാൽ മടങ്ങുന്നവർ, ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവർ എന്നിവർക്ക് മുൻഗണനാ ക്രമത്തിൽ യാത്ര ചെയ്യാൻ നോർക്കയുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാൻ സംവിധാനം ഉണ്ടാക്കാൻ സാധിക്കുമെന്ന് ഉമ്മൻ ചാണ്ടി് ചൂണ്ടിക്കാട്ടി.

കേരളത്തിലെ രാജ്യാന്തര വിമാന താവളങ്ങളുമായി ചേർന്ന് മടങ്ങി വരുന്നവർക്ക് ക്വാറന്റയിനിൽ കഴിയുവാനുള്ള സൗകര്യങ്ങൾ മുൻകൂർ കണ്ടെത്തണം. ആശുപത്രികൾ, ഒഴിഞ്ഞ ഫ്ളാറ്റ് സമുച്ചയങ്ങൾ, സ്വകാര്യ-പബ്ലിക് സ്‌കൂളുകൾ തുടങ്ങിയ സൗകര്യങ്ങൾ ഇതിലേയ്ക്കായി പ്രയോജനപ്പെടുത്തണം. ക്വാറന്റയിൻ ക്യാമ്പുകളിൽ ആരോഗ്യം ഭക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കണം.

ഗൾഫ് മേഖലയിലെ ഇന്ത്യാക്കാരായ തൊഴിൽ ദാതാക്കളുടെ സഹായഹസ്തം ഈ കാര്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തണം. കേന്ദ്ര വിദേശകാര്യ വകുപ്പിൽ കാബിനറ്റ് മന്ത്രിയായി ഡോ. എസ്. ജയശങ്കറും സഹമന്ത്രിയായി വി. മുരളീധരനും ഉണ്ടെന്നത് കേരളത്തിന് സഹായകരമാണ്. വിദേശരാജ്യങ്ങളിൽ ഇടപെടാൻ വിദേശകാര്യ വകുപ്പിന്റെയും എംബസ്സികളുടെയും സഹായം അനിവാര്യമായതിനാൽ ഈ കാര്യത്തിൽ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ തമ്മിൽ ഫലപ്രദമായ ഏകോപനം ഉണ്ടാക്കാൻ ശ്രദ്ധിക്കണം. ഡൽഹിയിലെ സെൻട്രൽ സെക്രട്ടേറിയറ്റിൽ പ്രവർത്തന പരിചയം ഉള്ള മുതിർ ഐ.എ.എസ്. / ഐ.എഫ്.എസ്. ഉദ്യോഗസ്ഥരെ നോർക്കയുടെയും കേരള ഗവമെന്റിന്റെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തം.

ദുബായ് ഗവമെന്റുമായി ഇന്ത്യൻ എംബസി ഫലപ്രദമായ ഏകോപനം ഉണ്ടാക്കുവാനും ദുബായ് ഗവണ്മെന്റിന് ഹെൽത്ത് കെയറിന് ആവശ്യമായ സ്റ്റാഫ്, മുന്ന്, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ എന്നിവ ആവശ്യമെങ്കിൽ നല്കുവാനും കേന്ദ്ര ഗവമെന്റിനോട് ആവശ്യപ്പെടണം.

ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്ന പ്രവാസികൾക്കു വേണ്ടി യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ പുനരധിവാസ പദ്ധതി വിപുലപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ഫലപ്രദമായിട്ടില്ല. ഇതുമായി സഹകരിക്കാൻ ബാങ്കുകൾക്ക് ഉള്ള വിമുഖതയാണ് കാരണം. ഈ പദ്ധതി വിപുലപ്പെടുത്തുവാനും പുനരധിവാസ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാനും പ്രത്യേകം ശ്രദ്ധ ഉണ്ടാകണം.

പ്രവാസികളുടെ പ്രവർത്തനങ്ങൾക്ക് ബജറ്റിൽ മാറ്റി വയ്ക്കുന്ന പണം പോലും ചെലവഴിക്കപ്പെടുന്നില്ല. . പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP