2013ൽ നിശ്ചയിച്ച ശമ്പളംപോലും 80% സ്വകാര്യ ആശുപത്രികളും നേഴ്സുമാർക്ക് നൽകുന്നില്ല; 17,000 രൂപ നൽകി പ്രശ്നം പരിഹരിക്കാൻ സമ്മതിച്ച മാനേജ്മെന്റുകളുടെ കള്ളക്കളി പൊളിച്ച് ലേബർ വകുപ്പും; 20,000 കിട്ടിയാലേ സമരം തീരൂവെന്ന് പ്രഖ്യാപിച്ച് മാലാഖമാർ; ഏവരുടേയും പ്രതീക്ഷ മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ജനറൽ നഴ്സുമാർക്കും സ്വീപ്പർമാർക്കും സർക്കാർ നിശ്ചയിച്ച പുതുക്കിയ ശമ്പളം നൽകാമെന്ന ആശുപത്രി മാനേജ്മെന്റുകളുടെ ഉറപ്പ് നഴ്സുമാർ അംഗീകരിക്കില്ല. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംയുക്ത യോഗത്തിലെ തീരുമാനം സ്വീകാര്യമല്ലെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി. കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000രൂപയാക്കണമെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ് അവർ.
ഇതിനിടെ, നഴ്സുമാരുടെ സംഘടനകളെയും ആശുപത്രി മാനേജ്മെന്റുകളെയും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വൈകിട്ടു നാലിനു ചർച്ചയ്ക്കു ക്ഷണിച്ചു. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നു തുടങ്ങാനിരുന്ന പണിമുടക്കു വ്യാഴാഴ്ചയിലേക്കു മാറ്റിയതായി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അറിയിച്ചു. നഴ്സിങ് വിദ്യാർത്ഥികളെ രംഗത്തിറക്കി നഴ്സുമാരുടെ സമരം മൂലമുള്ള പ്രതിസന്ധി മറികടക്കാനുള്ള കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎൻഎ). സർക്കാർ നീക്കം രോഗികളുടെ ജീവൻവച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ പ്രതികരിച്ചു. ഇത്തരം മണ്ടത്തരങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനാണ് തീരുമാനം.
കണ്ണൂരിലെ നഴ്സുമാരുടെ സമരം നേരിടാൻ കണ്ണൂർ ജില്ലയിലെ നഴ്സിങ് കോളജുകളിലെ ഒന്നാം വർഷക്കാർ ഒഴികെയുള്ള വിദ്യാർത്ഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് ജില്ലാ കലക്ടർ ഉത്തരവിട്ടിരിക്കുന്നത്. ജില്ലയിലെ എട്ട് നഴ്സിങ് കോളജുകളിൽ നിന്നുള്ള ഇരുന്നൂറോളം വരുന്ന നഴ്സിങ് വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ നിയോഗിക്കാനാണ് തീരുമാനം. 17 മുതൽ 21 വരെയാണ് നഴ്സിങ് വിദ്യാർത്ഥികളുടെ സേവനം ലഭ്യമാക്കുക. വിദ്യാർത്ഥികൾക്ക് ആശുപത്രികളിൽ ജോലിക്കെത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ആശുപത്രി മാനേജ്മെന്റിനോടും സുരക്ഷയൊരുക്കാൻ ജില്ലാ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസൻസ് ഇല്ലാത്തവരുടെ കൈയിൽ കാറും കൊടുത്ത് വിടുന്നതിന് തുല്യമാണ് ഇതെന്ന് നേഴ്സുമാർ ആരോപിക്കുന്നു. പ്രശ്നപരിഹാരത്തിനു സാധ്യത തേടി ബുധനാഴ്ച ഹൈക്കോടതി മീഡിയേഷൻ യോഗവും വിളിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ചർച്ചയ്ക്കു ക്ഷണിച്ച സാഹചര്യത്തിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ 17 മുതൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തുടങ്ങാനിരുന്ന സമരം വ്യാഴാഴ്ചവരെ മാറ്റിവച്ചു. എന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ സമരം തുടരും. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) 17 മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം 19ലേക്കു മാറ്റിയിരുന്നു. നഴ്സുമാർ 17 മുതൽ അനിശ്ചിതകാല സമരം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച ശമ്പളം നൽകാമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ സമ്മതിച്ചത്. കൊച്ചിയിൽ ചേർന്ന മാനേജ്മെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ശമ്പളം വളരെ കൂടുതലാണെന്നും എങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് സർക്കാരിന്റെ തീരുമാനത്തിനു വഴങ്ങുകയാണെന്നും പ്രതിനിധികൾ പറഞ്ഞു. നഴ്സുമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും സമരത്തിൽനിന്നു പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. തുടർനടപടികൾക്ക് മാനേജ്മെന്റുകളുടെ കർമസമിതി രൂപീകരിക്കാനും തീരുമാനമായി.
17,200 രൂപയാണ് സർക്കാർ നിർദ്ദേശിച്ച കുറഞ്ഞ ശമ്പളം. എന്നാൽ ഈ നിർദ്ദേശം സ്വീകാര്യമല്ലെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാർശ ചെയ്ത 20,000 രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കണമെന്നുമാണ് നഴ്സുമാരുടെ നിലപാട്. ഇതേസമയം, സംസ്ഥാന സർക്കാർ 2013ൽ നിശ്ചയിച്ച ശമ്പളംപോലും 80% സ്വകാര്യ ആശുപത്രികളും ഇപ്പോഴും നഴ്സുമാർക്കു നൽകുന്നില്ലെന്നു ലേബർ കമ്മിഷണർ കണ്ടെത്തി. ജനറൽ നഴ്സുമാർക്കു 11,000 രൂപയും ബിഎസ്സി നഴ്സുമാർക്കു 12,000 രൂപയും നിശ്ചയിച്ചാണു സർക്കാർ ഉത്തരവ് ഇറക്കിയിരുന്നത്. ഇതു നടപ്പാക്കാൻ ആശുപത്രി മാനേജ്മെന്റുകൾ ഇനിയും തയാറായിട്ടില്ലെന്നു സർക്കാരിനു കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ 10നു ചേർന്ന ഇൻഡസ്ട്രിയൽ റിലേഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചപ്രകാരം ശമ്പളം നൽകാമെന്നാണു സ്വകാര്യ ആശുപത്രികൾ സമ്മതിച്ചിരിക്കുന്നത്.
കണ്ണൂരിലെ നിരോധാനജ്ഞയും ചർച്ചയാവുകയാണ്. നഴ്സുമാർ നടത്തുന്ന സമരം ജില്ലയിലെ പൊതുജനാരോഗ്യസംവിധാനങ്ങളെ തകർക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് ഇതു സംബന്ധിച്ച ഉത്തരവിൽ പറയുന്നു. ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്നവർക്കെതിരെ ഐപിസി-സിആർപിസി വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുക്കണമെന്നും ഉത്തരവിൽ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. സാധാരണഗതിയിൽ സംഘർഷസാഹചര്യങ്ങളെ നേരിടുവാനാണ് കളക്ടർമാർ 144 വഴി നിരോധനാജ്ഞ പ്രഖ്യാപിക്കാറ്.
അതേസമയം ചികിത്സയെക്കുറിച്ചും പരിശോധനയെക്കുറിച്ചും പ്രായോഗിക വിവരമില്ലാത്ത വിദ്യാർത്ഥികളുടെ കൈയിൽ രോഗികളെ ഏൽപിക്കുന്നത് അപകടകരമായിരിക്കുമെന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്. പഠിക്കുന്ന വിദ്യാർത്ഥികളെ പണിക്കിറക്കി സമരം തകർക്കാനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും സർക്കാർ ചർച്ചകൾക്ക് കാത്തു നിൽക്കാതെ ശക്തമായ പ്രക്ഷോഭം നടത്തുവാൻ നഴ്സുമാർ രംഗത്തിറങ്ങുമെന്നും യൂണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. കുട്ടികളെ വച്ചു രോഗികളെ ചികിത്സിക്കുന്ന സർക്കാരിന്റെ പ്രാകൃതമായ നടപടിയിലെ അപകടം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർന്നു. നഴ്സുമാരോട് മോശമായി പെരുമാറിയ നഴ്സിങ് സൂപ്രണ്ട് പരസ്യമായി മാപ്പുപറയുകയും മറ്റ് ആവശ്യങ്ങൾ ഈ മാസം 19ന് ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ ചർച്ചചെയ്യാമെന്ന് മാനേജ്മന്റെ് ഉറപ്പുനൽകുകയും ചെയ്തതോടെയാണ് സമരത്തിന് അവസാനമായത്. നേരത്തേ ചർച്ചക്ക് തയാറല്ലെന്ന നിലപാടെടുത്ത മാനേജ്മന്റെ് ശനിയാഴ്ച ഇതിന് വഴങ്ങുകയായിരുന്നു. കഴിഞ്ഞദിവസം ജില്ല ലേബർ ഓഫിസർ വിളിച്ച അനുരഞ്ജനചർച്ച മാനേജ്മന്റെ് ബഹിഷ്കരിച്ചിരുന്നു.
ഇതോടെ നഴ്സുമാർ സമരം ശക്തമാക്കി. ശനിയാഴ്ചയും ആശുപത്രിക്കുമുന്നിൽ ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ, പുതുതായി നഴ്സുമാരെ നിയമിക്കാനായി ഇന്റർവ്യൂ നടത്തിയത് കടുത്ത പ്രതിഷേധത്തിനിടയാക്കി. ഇതോടെ ഉച്ചക്ക് രണ്ടോടെ മനേജ്മന്റെ് ചർച്ചക്ക് തയാറാവുകയായിരുന്നു. മാപ്പുപറയാൻ നഴ്സിങ് സൂപ്രണ്ട് എത്തിയെങ്കിലും ഖേദം പ്രകടിപ്പിക്കുന്നു എന്ന് മാത്രമായിരുന്നു ആദ്യം പറഞ്ഞത്. മാപ്പുപറയണമെന്ന് നഴ്സുമാർ വാദിച്ചതോടെ രംഗം വീണ്ടും മുദ്രാവാക്യത്താൽ നിറഞ്ഞു. ഒടുവിൽ പരസ്യമായി മാപ്പുപറഞ്ഞശേഷമാണ് സമരം അവസാനിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍