മുഖ്യമന്ത്രിയുടെ പിന്നാലെ ഇപ്പോഴും പൊലീസ് വണ്ടി പായുന്നു; തലസ്ഥാനം വിട്ടാൽ എസ്ഐമാർക്ക് മന്ത്രിമാരുടെ പിന്നാലെ നടക്കാൻ മാത്രം നേരം; അകമ്പടി പൊലീസ് വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഗൺമാന്മാർ സമ്മതിക്കുന്നില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റുമുള്ള പൊലീസ് സുരക്ഷയിൽ കുറവു വരുത്താനുള്ള തീരുമാനം നടപ്പാകുന്നില്ലെന്ന് സൂചന. മുഖ്യമന്ത്രിയുടെ പിന്നാലെ ഇപ്പോഴും എസ്കോർട്ട് വാഹനം പായുന്നുണ്ട്. മന്ത്രിമാരാണെങ്കിൽ തലസ്ഥാനജില്ല അതിർത്തി കടന്നാൽ അപ്പോൾ തന്നെ ലോക്കൽ പൊലീസിന്റെ പൈലറ്റ് സേവനം ഇപ്പോഴും വിനിയോഗിക്കുന്നു. ഇതോടെ കഴിഞ്ഞ ദിവസം ചേർന്ന സുരക്ഷാ അവലോകന സമിതി യോഗത്തിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉയരുകയാണ്.
തിരുവനന്തപുരം വിട്ടാൽ മന്ത്രിമാർക്കൊപ്പമുള്ള ഗൺമാന്മാരാണു മന്ത്രിക്കു വഴികാട്ടിയായി ലോക്കൽ പൊലീസിനെ വിളിക്കുന്നത്. അതിനാൽ സ്ഥിരം ഏർപ്പാടു വേണ്ടെന്നുവച്ചാലും പൊലീസിന്റെ പണി കുറയില്ല. സുരക്ഷാ അവലോകന സമിതി യോഗത്തിലെ നിർദ്ദേശത്തിൽ ഉത്തരവ് പുറത്തിറങ്ങിയില്ല. അതുകൊണ്ട് കൂടിയാണ് മുഖ്യമന്ത്രിക്ക് പിറകെ തലസ്ഥാനത്തും എസ്കോർട്ട് വാഹനമുള്ളത്. തലസ്ഥാനത്തുള്ളപ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പൈലറ്റും എസ്കോർട്ടും വേണ്ടെന്നാണു മുഖ്യമന്ത്രിയുടെ നിർദ്ദേശം. ജില്ല വിട്ടാലും വലിയ ആഡംബരം വേണ്ടെന്നും വ്യക്തമാക്കി. ഇത് മന്ത്രിമാരുടെ ഗൺമാന്മാർ പാലിക്കുന്നില്ലെന്നതാണ് ഉയരുന്ന ആക്ഷേപം.
എന്നിട്ടും ലോക്കൽ സ്റ്റേഷനുകളിലെ എസ്ഐമാർക്കും സിഐമാർക്കുമാണ് മന്ത്രിമാരുടെ പിറകെ നടക്കാനേ നേരമുള്ളൂ. ഏകദേശം 500 പൊലീസുകാരാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ചുമതലയിൽ വിവിഐപികൾക്കു സുരക്ഷ നൽകുന്നത്. ഇതിൽ നൂറിലേറെ പേർ കഴിഞ്ഞ ഏഴെട്ടു വർഷമായി രാഷ്ട്രീയക്കാർ അടക്കമുള്ള പ്രമുഖരുടെ സ്ഥിരം ഗൺമാന്മാരാണ്. വ്യക്തികൾ ആവശ്യപ്പെടുന്ന പൊലീസുകാരെ തന്നെ അവരുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നതാണ് പതിവ്. അതിനാൽ കുറേ പേർക്ക് പൊലീസ് പണി ചെയ്യാതെ രക്ഷപ്പെടാൻ കഴിയുന്നു. ഇതിന് മാറ്റമുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
മൂന്നു മാസത്തിലൊരിക്കലാണു വിവിഐപികളുടെ സുരക്ഷ അവലോകനം ചെയ്യുന്നത്. ഏതായാലും കഴിഞ്ഞ സർക്കാരിന്റെ കാലത്തേതുപോലെ മന്ത്രിമാർക്കു മുന്നിലും പിന്നിലുമായി പൊലീസ് ചീറിപ്പായുന്ന കാഴ്ച ഉണ്ടാകില്ലെന്നാണു സൂചന. ഇതുറപ്പാക്കണമെന്ന നിർദ്ദേശം പലവട്ടം മുഖ്യമന്ത്രി നൽകുകയും ചെയ്തു. അതിനാൽ മന്ത്രിമാരുടെ സഹകരണം ഉറപ്പാക്കി തീരുമാനം നടപ്പാക്കാൻ തന്നെയാണ് പൊലീസിന്റേയും തീരുമാനം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു കേന്ദ്ര സർക്കാർ സുരക്ഷ ഉള്ളതിനാൽ സംസ്ഥാന പൊലീസിന്റെ സുരക്ഷ തൽക്കാലം വേണ്ടെന്നും ധാരണയായി. ഉമ്മൻ ചാണ്ടിക്കു മുൻ മുഖ്യമന്ത്രി എന്ന നിലയിൽ നൽകുന്ന സുരക്ഷയിൽ കുറവു വരുത്തും.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ അവലോകനസമിതിയാണ് ഈ തീരുമാനമെടുത്തത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് ഇത്തരം പൈലറ്റുകളെന്ന് തിരിച്ചറിഞ്ഞാണ് തീരുമാനം. തിരുവനന്തപുരത്ത് സഞ്ചരിക്കുമ്പോൾ തന്റെയും മന്ത്രിമാരുടെയും വാഹനങ്ങളിൽ ഗൺമാനല്ലാതെ മറ്റാരും വേണ്ടെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. ഇതുകൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. തന്റെ സുരക്ഷ പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടിയും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദന് ലഭിച്ച അത്രയും സുരക്ഷ രമേശ് ചെന്നിത്തലയ്ക്കും നൽകില്ല. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ആറു പൊലീസുകാരെയും പിൻവലിക്കും. എന്നാൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സിഐഎസ്.എഫ്. സുരക്ഷാവലയം വെള്ളാപ്പള്ളിക്കുണ്ടാകും.
വി.ഐ.പികൾക്ക് അകമ്പടി സേവിക്കേണ്ടതിനാൽ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിനു പൊലീസുകാരില്ലെന്ന വിമർശനം വ്യാപകമായിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരാകട്ടെ ആവശ്യപ്പെട്ടവർക്കെല്ലാം പത്തും പതിനാറും പൊലീസുകാരെ സുരക്ഷയുടെ പേരിൽ വിട്ടുകൊടുത്തു. ഇങ്ങനെ അഞ്ഞൂറിലധികം പൊലീസുകാരാണ് ഉന്നതരുടെ കാവൽ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരുന്നത്. ഇവരെല്ലാം പൊലീസ് സേനയിലേക്ക് മടങ്ങിയെത്താനാവുകയും ചെയ്യും. ജനങ്ങളെ പേടിക്കുന്ന ജനപ്രതിനിധികളാണു പൊലീസ് അകമ്പടിയോടെ സഞ്ചരിക്കുന്നതെന്നും തനിക്കേർപ്പെടുത്തിയ പൊലീസ് കമാൻഡോ സുരക്ഷ പിൻവലിക്കണമെന്നും പിണറായി വിജയൻ നേരത്തേ ഡി.ജി.പി: ലോക്നാഥ് ബെഹ്റയോടു നിർദ്ദേശിച്ചിരുന്നു. െ
പാലീസ് എസ്കോർട്ടും ചുവന്ന ബീക്കൺ ലൈറ്റും ശല്യമാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും പറഞ്ഞിരുന്നു. രാവിലെ മുതൽ രാത്രിവരെ പൊലീസുകാർ പിന്തുടരുകയാണെന്നാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറയുന്നത്. മൂത്രമൊഴിക്കാൻ പോലും അനുവദിക്കാത്ത വിധത്തിലാണ് അകമ്പടി. ഗാർഡ് വേറേയും. ഇതെല്ലാം മാറ്റേണ്ട സമയമായി എന്നാണ് മന്ത്രിയുടെ പക്ഷം. പൊലീസിന്റെ അകമ്പടി രാജവാഴ്ചയേക്കാൾ കടുപ്പമാണെന്നാണ് ചന്ദ്രശേഖരൻ പറയുന്നത്. ഇത് പഴഞ്ചൻ രീതിയാണ്, പരിഷ്കൃത സമൂഹത്തിന് തീരെ യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ചട്ടങ്ങളുടെ ഭാഗമാണെന്ന് മന്ത്രിക്ക് അറിയാം. മന്ത്രിക്ക് എന്തിനാണ് ഇത്രയധികം പരിവാരങ്ങൾ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. പൊലീസ് അകമ്പടി വൻ സാമ്പത്തിക ബാധ്യത സർക്കാരിന് വരുത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമാന നിലപാട് തന്നെയാണ് മറ്റ് മന്ത്രിമാക്കും ഉള്ളത്. മന്ത്രി സുനിൽകുമാർ പൊലീസ് അകമ്പടിയൊന്നും ഇല്ലാതെ കാൽനടയായി പോകുന്നതിന്റെ ചിത്രവും പുറത്ത് വന്നിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുമായി. ഈ സാഹചര്യത്തിലാണ് സുരക്ഷാ അവലോകന സമിതി തീരുമാനങ്ങളെടുത്തത്.
Stories you may Like
- ദുബായ് -ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ സംഭവിച്ചത് സുരക്ഷാ വീഴ്ച; അന്വേഷണം തുടങ്ങുമ്പോൾ
- 'അഴിമതിയിൽ ഒത്തുതീർപ്പില്ല, ഗെലോട്ട് സർക്കാർ നടപടിയെടുത്തേ മതിയാവൂ'
- മഅദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാനാകില്ല;
- മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കാലൊടിഞ്ഞു
- പൊലീസ് അധിക്ഷേപിച്ചെന്ന് ആംബുലൻസ് ഡ്രൈവർ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍