700 കോടി രൂപയുടെ നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസ്; ചിട്ടി ഉടമ നിർമ്മലനും റിസീവറും ജനുവരി 13 ന് ഹാജരാകാൻ കോടതി ഉത്തരവ്; കോടതി നിർദ്ദേശം 7.67 ലക്ഷം നിക്ഷേപിച്ച ക്യാൻസർ രോഗിയായ വീട്ടമ്മയും മകളും സമർപ്പിച്ച കേസിൽ
പി നാഗരാജ്
തിരുവനന്തപുരം: ഗ്രാമീണ മേഖലയിലടക്കം കേരളത്തിലെയും തമിഴ്നാട്ടിലെയും അനവധി പേർ വഞ്ചിക്കപ്പെട്ട 700 കോടി രൂപയുടെ നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പു കേസിൽ മാനേജിങ് പാർട്ട്ണർ നിർമ്മലനും ഒഫീഷ്യൽ റിസീവറും ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ മുൻസിഫ് കോടതി ഉത്തരവിട്ടു. ഇരുവരും ജനുവരി 13 ന് ഹാജരാകാൻ മുൻസിഫ് ജിഷാ മുകുന്ദനാണ് ഉത്തരവിട്ടത്. നിർമൽ കൃഷ്ണചിട്ടി ഫണ്ടിലും നിർമൽ കൃഷ്ണനിധി ലിമിറ്റഡിന്റെ സേവിങ്സ് അക്കൗണ്ടിലുമായി 7. 67 ലക്ഷം രൂപ നിക്ഷേപിച്ച ക്യാൻസർ രോഗിയായ വീട്ടമ്മയും മകളും സമർപ്പിച്ച കേസിലാണ് കോടതി ഇരുവരോടും ഹാജരാകാൻ ആവശ്യപ്പെട്ടത്.
കേരള സംസ്ഥാനത്തിന്റെ തെക്കേ അതിർത്തി ജില്ലയായ കന്യാകുമാരിയിലെ വിളവൻകോട് താലൂക്കിൽ കന്നുമാമൂട് സ്വദേശികളായ വീട്ടമ്മയും മകളുമാണ് പരാതിക്കാർ. വീട്ടമ്മയുടെ ഭർത്താവ് മധ്യപ്രദേശ് ജബൽപൂരിൽ ഇന്ത്യൻ കോഫി വർക്കേഴ്സ് സഹകരണ സംഘത്തിലെ ജീവനക്കാരനായിരിക്കെ ആരോഗ്യ കാരണങ്ങളാൽ സ്വമേധയാ സർവീസിൽ നിന്ന് വിരമിച്ചു. 2018ൽ എറണാകുളം അമൃതാ ആശുപത്രിയിൽ ഇടത് കാൽ മുറിച്ചുമാറ്റിയുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. വീട്ടമ്മ തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിലുമാണ്.
നിക്ഷേപ തട്ടിപ്പിന് തമിഴ്നാട് നാഗർകോവിൽ എക്കണോമിക് ഒഫൻസ് വിങ് കേസെടുത്തിരുന്നു. കുറ്റപത്രം നിക്ഷേപ തട്ടിപ്പ് കേസുകൾ വിചാരണ ചെയ്യുന്ന സ്പെഷ്യൽ കോടതിയായ മധുര സ്പെഷ്യൽ ജില്ലാ ജഡ്ജി മുമ്പാകെ 2019 ൽ ഫയൽ ചെയ്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിഞ്ഞ പ്രതികളായ നിർമ്മലനും പാർട്ട്ണർമാരും ഇപ്പോൾ ജാമ്യത്തിലാണ്. 1997 ൽ നിലവിൽ വന്ന തമിഴ്നാട് ഫിനാൻഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡെപ്പോസിറ്റേഴ്സ് നിയമം, 1978 ൽ നിലവിൽ വന്ന പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്കീം തടയൽ നിയമം , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന , വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി കോടതി വിചാരണ നടന്നു വരികയാണ്.
സ്ഥാപന ഉടമയായ നിർമ്മലൻ, ഇയാളുടെ സഹോദരിമാരായ ലേഖ, ഉഷാകുമാരി, ജയ, നിർമ്മലന്റെ ഭാര്യ രേഖ, സ്ഥാപനത്തിന്റെ മാനേജർമാരായ ശേഖരന്റെ ഭാര്യ ശാന്തി കുമാരി എന്നിവരടക്കം 21 പേരാണ് മധുര സ്പെഷ്യൽ കോടതിയിൽ വിചാരണയിലിരിക്കുന്ന വഞ്ചനാ കേസിലെ പ്രതികൾ. നിർമൽ കൃഷ്ണനിധി ലിമിറ്റഡ് എന്ന പേരിൽ 1995 ൽ രജിസ്റ്റർ ചെയ്ത് തമിഴ്നാട് പളുകൽ മത്തംപാലയിലും നിർമൽകൃഷ്ണ ഫണ്ട് എന്ന പേരിലും നടത്തിവന്ന സ്ഥാപനങ്ങളാണ് 2017 ആയപ്പോൾ നിക്ഷേപകർക്ക് പണം തിര്യെ നൽകാനാവാതെ നിക്ഷേപകർ ചതിക്കപ്പെട്ടത്. തൈയ്ക്കാട് ജഗതി എസ് കെ എൻ ആർ എ ലെയിനിൽ റ്റി.സി. 16/779 1 ൽ ആണ് കെ.കൃഷ്ണൻ നായർ മകൻ കെ. നിർമ്മലൻ ഇപ്പോൾ താമസിക്കുന്നത്.
2017 ഓഗസ്റ്റ് 31 ന് സ്ഥാപനം അടച്ചു പൂട്ടിയ നിർമ്മലൻ നിക്ഷേപകരെ ബോധപൂർവ്വം ചതിക്കാനായി തന്ത്രപൂർവ്വം പാപ്പർ ഹർജി ( ഇൻസോൾവൻസി കേസ് ) തിരുവനന്തപുരം സബ് കോടതിയിൽ ഫയൽ ചെയ്യുകയായിരുന്നു. തനിക്ക് അഞ്ഞൂറ്റി തൊണ്ണൂറ്റി രണ്ടു കോടി പതിനഞ്ചു ലക്ഷത്തി പന്ത്രണ്ടായിരത്തി നാന്നൂറ്റിമുപ്പത്തൊമ്പത് രൂപയുടെ ബാധ്യതയുണ്ടെന്നും അത് തിര്യെ നൽകാനുള്ള ആസ്തി തനിക്കില്ലെന്നും അതിനാൽ തന്നെ പാപ്പർ (നിർദ്ധനൻ) ആയി പ്രഖ്യാപിക്കണമെന്നും തന്റെ കൈവശം നിലവിലുള്ള ആസ്തികൾ റിസീവർ മുഖേന വിറ്റഴിച്ച് കോടതി മുഖാന്തിരം ബാധ്യതകൾ തീർത്തു നൽകണമെന്നും കാണിച്ചാണ് നിർമ്മലൻ ഇൻസോൾവന്റ് ഒ. പി. കേസ് ഫയൽ ചെയ്തത്. തന്റെ ആസ്തികൾ മുഴുവൻ വിറ്റഴിച്ചാലും കട ബാധ്യത തീർക്കാൻ അപര്യാപ്തമായതിനാൽ തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്നാണ് നിർമലന്റെ ഹർജിയിലെ ആവശ്യം.
അതേ സമയം നിക്ഷേപകരിൽ നിന്നും ചതിവിലൂടെ സമ്പാദിച്ച തുക കൊണ്ട് ബിനാമി പേരുകളിലും മറ്റും നിർമ്മലൻ വാങ്ങിക്കൂട്ടിയ സ്ഥാവര ജംഗമ സ്വത്തുക്കൾ കോടതിയിൽ നിർമലൻ ഹാജരാക്കിയ ആസ്തി പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്ന ആക്ഷേപവും നിക്ഷേപകർ ഉന്നയിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം കരമന റ്റി. വി. ആർ. ഫണ്ട് നിക്ഷേപ തട്ടിപ്പു കേസിൽ പ്രതിയായ സ്ഥാപന ഉടമ വേലായുധൻ പാപ്പർ ഹർജി സമർപ്പിച്ച് പാപ്പരായി പ്രഖ്യാപിച്ചെങ്കിലും പാപ്പരെ ജയിലിൽ പാർപ്പിച്ച് നിക്ഷേപകർക്ക് വിധി നടപ്പിലാക്കി തുക ഈടാക്കിയെടുക്കാവുന്നതാണെന്നും ഹൈക്കോടതി വിധിന്യായം നിലവിലുണ്ട്.
ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കെ. എസ്. എഫ്. ഇ, ഗോശ്രീ ഫിനാൻസ് ലിമിറ്റഡ്, ഹൗസിങ് ഡെവലപ്മെന്റ് ബാങ്ക്, ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, എൽ ആൻഡ് റ്റി ഫിനാൻസ്, ആക്സിസ് ബാങ്ക്, ശ്രീജിത്. എസ്. ആർ, ജോസ് കെന്നഡി, ബാബുരാജ്, എൻ.സുകുമാരൻ നായർ എന്നീ 16 പേരെ നിർമലൻ പാപ്പർ ഹർജിയിൽ എതൃകക്ഷികളാക്കിയിട്ടുണ്ട്. തന്റെ ആസ്തികൾ ഈ 16 പേരിൽ മാത്രമാണെന്നാണ് നിർമലന്റെ അവകാശവാദം.
പ്രതികളുടെ ആസ്തികൾ വിറ്റഴിച്ച് നിക്ഷേപകരുടെ പണം തിര്യെ നൽകാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് 2018 ഓഗസ്റ്റ് 21 ന് ഉത്തരവിട്ടിരുന്നു. നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പുകേസിൽ അറസ്റ്റിലാവാനുള്ള അഞ്ചു സ്ത്രീകളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പുകൽപ്പിക്കുമ്പോഴാണ് കോടതി നിക്ഷേപകർക്ക് അനുകൂലമായി ഉത്തരവ് നൽകിയത്. നിക്ഷേപത്തുക തിര്യെ നൽകുന്നതിനായി ഒത്തുതീർപ്പു ഫോർമുല സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങളുടെ ആസ്തികൾ വിറ്റഴിച്ച് ബാധ്യതകൾ തീർക്കുന്നതിനായി സമ്മതമറിയിച്ച് ഇവർ കോടതി മുമ്പാകെ ഹർജി സമർപ്പിക്കുകയായിരുന്നു. ഇവർ നൽകിയിട്ടുള്ളതിൽ നിന്ന് കൂടുതൽ ആസ്തികൾ കണ്ടെത്തുകയാണെങ്കിൽ അതും ഇത്തരത്തിൽ വിറ്റഴിക്കുന്നതിന് ഇവർ സമ്മതമറിയിച്ചു. ഇതിനെ തുടർന്ന് കോടതി അഞ്ച് പേർക്കും നിബന്ധനകൾക്ക് വിധേയമായി ജാമ്യമനുവദിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍