മുസ്ലിം ലീഗിന്റെ ആത്മാർത്ഥതയുള്ള ഒരു പ്രവർത്തകനും ഈ പരിപാടിയിൽ പങ്കെടുക്കില്ല; യുഡിഎഫ് ഒരുമിച്ചെടുത്ത തീരുമാനമാണിത്; കാരവാൻ വാങ്ങിയത് ധൂർത്ത് തന്നെയെന്ന് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി ഉൽപ്പടെ 21 മന്ത്രിമാർക്കും സഞ്ചരിക്കാൻ പന്ത്രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ മതിയന്നിരിക്കെ ഒരു കോടി 5 ലക്ഷം മുടക്കി കാരവൻ മോഡൽ ബസ്സ് വാങ്ങിയത് ധൂർത്തല്ലാതെ മറ്റെന്താണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞാൻ ഇതിന്റെ കണക്കുകൾ പരിശോധിച്ചപ്പോൾ മനസ്സിലാക്കിയത് , തിരുവനന്തപുരത്ത് നിന്നും കാസർകോഡ് വരെ 750 കിലോമീറ്റർ , കാസർകോഡ് നിന്നുംതിരുവനന്തപുരത്തേക്ക് 750 കിലോമീറ്റർ 140 നിയോജക മണ്ഡലങ്ങളിൽ സഞ്ചരിക്കുമ്പോൾ 1500 കിലോമീറ്റർ ആകെ 3000 കിലോമീറ്റർ. കിലോമീറ്റർ കണക്ക് പരിശോധിച്ചാൽ ഒരു കിലോമീറ്ററിന് 20 രൂപ കണക്കാക്കിയാൽ മുഖ്യമന്ത്രിയും മന്ത്രിമാരും മൂവായിരം കിലോമീറ്റർ കാറിൽ സഞ്ചരിച്ചാൽ ആകെ 12.60 ലക്ഷം രൂപ (21ത 3000 ത 20 = 12.60000 ) മാത്രമേ ചെലവ് വരുകയുള്ളു ഇതിനു പകരം ഒരു കോടി 5 ലക്ഷം രൂപ മുടക്കി കാരവൻ മോഡൽ ആഡംബര ബസ്സിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്നത് , ഈ ബസ്സിന്റെ പുറകേയായി 45 വാഹനമാണുള്ളത് , ഇത് ധൂർത്ത ലെങ്കിൽ പിന്നെയെന്താണ്?? 12..60 ലക്ഷം രൂപ മുടക്കിയാൽ 140 മണ്ഡലങ്ങളിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര നടത്താമെന്നിരിക്കേ 1 കോടി 5 ലക്ഷം രൂപ മുടക്കിയുള്ള യാത്രക്ക് ചെലവ് ആരാണ് വഹിക്കുന്നത് ?ഇത് തീവട്ടി കൊള്ളയല്ലാതെ മറ്റെന്താണെന്ന് ചെന്നിത്തല ചോദിക്കുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് ഒരു പാഴ് വേലയായി മാറിയിരിക്കുകയാണ് , ഇത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ സർക്കാർ ചെലവിൽ ഒരു രാഷ്ട്രീയ യാത്രയാണ്. ജനങ്ങളെ നേരിട്ട് കാണുമെന്നും പറയുന്ന മുഖ്യമന്ത്രി ഒരു വ്യക്തിയുടെ കൈയിൽ നിന്നു പോലും പരാതി വാങ്ങിക്കുന്നില്ല. മന്ത്രിമാർ ആരും തന്നെ ഒരു പരാതിയും പരിശോധിക്കുന്നുമില്ല. ഉദ്യോഗസ്ഥർ ബൂത്തുകളിലിരുന്ന് പരാതി സ്വീകരിക്കുകയാണ് ചെയ്യുന്നത് , ഇതൊരു പാഴ് വേലയല്ലാതെ മറ്റെന്താണ് ?,കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു ഏർപ്പാട് ഉണ്ടായിട്ടില്ല.
ആദ്യമായി കേരളത്തിൽ സ്പീഡ് പ്രോഗ്രാം ജില്ലകളിൽ ബഹുജനസമ്പർക്ക പരിപാടി നടത്തിയത് ലീഡർ കെ.കരുണാകരനായിരുന്നു , സ്പീഡ് പ്രോഗ്രാം എന്നായിരുന്നു അതിന്റെ പേര്., അതു കഴിഞ്ഞ് ഉമ്മൻ ചാണ്ടിയാണ് ജനസമ്പർക്ക പരിപാടി നടത്തിയത്. രാവിലെ 8 മണി മുതൽ പിറ്റേ ദിവസം രാവിലെ വരെയായിരുന്നു .കെ.കരുണാകരൻ ആളുകളുടെ കൈയിൽ നിന്നും പരാതി സ്വീകരിച്ച് പരിശോധിച്ച ശേഷം അവിടെ വച്ച് തന്നെ നേരിട്ട് ഉത്തരവിടുകയായിരുന്നു 1980 കളിലായിരുന്നു ഈ പരിപാടി. പിന്നീട് ഉമ്മർ ചാണ്ടിയുടെ ജനസംബർക്ക പരിപാടിയിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് പരാതി വാങ്ങി അപ്പോൾ തന്നെപരിഹാരം എടുക്കാൻ കഴിയുന്നതായിരുന്നു ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ആരുടെയും കൈയിൽ നിന്നും പരാതികൾ വാങ്ങിക്കുന്നില്ല. അദ്ദേഹം രാജാപ്പാർട്ട് കെട്ടി അവിടെ ഇരിക്കുന്നു , 21 മന്ത്രിമാർ ദാസന്മാരായി അടുത്ത് നിൽക്കുന്നു. അദ്ദേഹം പ്രസംഗിക്കുന്നു പ്രസംഗം തന്നെ രാഷ്ട്രീയം മാത്രമാണ് പ്രതിപക്ഷത്തെ ആക്രമിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.
ജനങ്ങളനുഭവിക്കുന്ന വിലക്കയറ്റത്തെ പറ്റിയോ, തൊഴിലില്ലായ്മയെ പറ്റിയോ, സാമ്പത്തിക തകർച്ചയെ പറ്റിയോ , പെൻഷൻ കിട്ടാത്തതിന്റെ നടപടികളെ പറ്റിയോ , കർഷക ആത്മഹത്യയെ പറ്റി യോ അദ്ദഹം ഒന്നും പറയുന്നില്ല , അദ്ദേഹം ആകെ ചെയ്യുന്നത് പ്രതിപക്ഷത്തെ വിമർശിക്കുക എന്നത് മാത്രമാണ്. , ഇത് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനുള്ള തന്ത്രം മാത്രമാണ്. ഒരു പരാതിയിലും പരിഹാരമില്ല, പരാതികൾ അയച്ചു കൊടുത്താൽ ഉദ്യോഗസ്ഥർ പരിശോധിക്കുമെന്നാണ് പറയുന്നത് , അങ്ങിനെയെങ്കിൽ ഇത്ര കഷ്ടപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര നടത്തേണ്ട വല്ല കാര്യമുണ്ടോ? ജില്ലാ , താലൂക്ക് ഓഫീസുകളിൽ ബുത്തുകൾ വച്ചാൽ ജനങ്ങൾ പരാതികൾ കൊടുക്കില്ലേ.? ആ പരാതികൾ ഉദ്യോഗസ്ഥർ പരിശോധിച്ച് തീരുമാനം എടുക്കില്ലേ ? പിന്നെ എന്തിനു വേണ്ടിയാണ് കോടികൾ മുടക്കിയുള്ള ഈ ധൂർത്ത് ? നാട്ടിൽ ഇറങ്ങി കൊള്ളയടിക്കുകയാണ് ഉദ്യോഗസ്ഥർ, നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് പണം പിരിക്കുന്നത് , ഇതിന് കണക്കുണ്ടോ,? രസീതിയുണ്ടോ? ആരക്കും യഥേഷ്ടം പണം പിരിക്കാം ധൂർത്തടിക്കാം ഒരു പരാതിയും പരിഹരിക്കുന്നില്ല താനും. ഇത് മാർക്സിസ്റ്റ് പാർട്ടിയുടെ സദസാണ്, പാർട്ടി മേളയാണ് നടത്തുന്നത് '
മുസ്ലിം ലീഗിന്റെ ആത്മാർത്ഥതയുള്ള ഒരു പ്രവർത്തകനും ഈ പരിപാടിയിൽ പങ്കെടുക്കില്ല. യുഡിഎഫ് ഒരുമിച്ചെടുത്ത തീരുമാനമാണിത് , ഈ ജനദ്രോഹ സർക്കാറിന്റെ പരിപാടിയിൽ ആര് പങ്കെടുക്കാനാണ്? ജനങ്ങളോട് പ്രതിബദ്ധതയുള്ളവരും ഈ ദുർഭരണത്തിനെതിരെയുള്ളവരും പങ്കെടുക്കില്ല. തൊഴിലുറപ്പ് തൊഴിലാളികളെയും അംഗൻ പാടി വർക്കർ,ഹെൽപ്പർമാരെയും ആരോഗ്യ പ്രവർത്തകരെയും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും പങ്കെടുപ്പിക്കുന്നു. ഈ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ കഷ്ടപ്പെടുന്നവരും സാമാന്യ ബോധമുള്ളവരും ഈ പരിപാടിയിൽ പങ്കെടുക്കില്ല. പി ആർ ഏജൻസിയുടെ ഉൽപ്പന്നമാണ് നവ കേരള സദസ്, ഒരുപുതിയ പ്രഖ്യാപനങ്ങളുണ്ടോ മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കാനുള്ള പ്രഖ്യാപനമുണ്ടോ? വികസന പദ്ധതികൾക്ക് ചില വഴിക്കാൻ പണമുണ്ടോ? എല്ലാം പ്രതിക്ഷയും മുഖ്യമന്ത്രി പി ആർ ഏജൻസിയിൽ ഏൽപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആഡംബര വാഹനത്തിന്റെ ഡ്രൈവർക്ക് ശബളം കിട്ടുന്നുണ്ടോ എന്ന് അദേഹം പരിശോധിക്കണം. നവകേരള സദസിനെതിരെ യുഡിഎഫ് ഈ സർക്കാരിനെ കുറ്റവിചാരണ നടത്തും 140 മണ്ഡലങ്ങളിലും ഈ സർക്കാരിനെ തുറന്ന് കാട്ടുമെന്ന് ചെന്നിത്തല പറഞ്ഞു
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- TODAY
- LAST WEEK
- LAST MONTH
- ഒപി ടിക്കറ്റിന്റെ പുറകിലായിരുന്നില്ല ആ ആത്മഹത്യാ കുറിപ്പ്; എ ഫോർ സൈസിലുള്ള നാല് പേപ്പറിൽ എല്ലാം വ്യക്തമായി എഴുതി ജീവനൊടുക്കിയ ഡോ ഷഹ്ന; ആ കത്ത് കൈയിൽ കിട്ടിയിട്ടും രഹസ്യമാക്കാൻ താൽപ്പര്യം കാട്ടിയ ലോക്കൽ പൊലീസ്; ഡിസിപിയുടെ വാക്കുകളും അട്ടിമറിക്കുള്ള സൂചന; റുവൈസിനെ രക്ഷിക്കാൻ ശ്രമിച്ചത് ആര്?
- തിരുവല്ല ആരാമം ഹോട്ടലുടമ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വാടകവീട്ടിൽ
- വള്ളത്തിൽ സാധനങ്ങൾ കൊണ്ടു വരുന്ന 'അമ്പത്തിയാറ്'; വള്ളത്തിന്റെ അളവിൽ അറിയപ്പെട്ട മുൻ പ്രവാസിക്ക് നാട്ടിലുള്ളത് 20ലേറെ വീടുകൾ; നാട്ടുകാരിൽ നിന്ന് കടം വാങ്ങുന്നതും ശീലം; ഇടയില വീടിനെ കുറിച്ച് അന്വേഷിച്ചിറങ്ങിയ മറുനാടൻ അറിഞ്ഞത് അതിസമ്പത്തിന്റെ കഥകൾ; അബ്ദുൽ റഷീദ് കോടിപതി; എന്നിട്ടും ഡോ ഷഹ്നയെ കൊലയ്ക്ക് കൊടുത്ത ക്രൂരത
- ഒരു ട്രിപ്പിൽ 1500 പേർ; മൂന്നര ദിവസം കൊണ്ട് ഗൾഫിൽ നിന്നും മലബാറിലെത്താം; അമ്പത് കിലോ വരെ ലഗേജും കൊണ്ടു വരാം; ചാർജ്ജ് ചെയ്യുക പതിനായിരം രൂപയും; മൂന്നര ദിവസം യാത്രയും; കേന്ദ്രവും അനുകൂലം; ഇനി ടെൻഡർ നടപടി; പ്രവാസികൾക്ക് പുതു പ്രതീക്ഷയായി കെ ഷിപ്പ് യാഥാർത്ഥ്യത്തിലേക്ക്
- കാർ പോർച്ചിൽ ഇപ്പോഴുള്ളത് സാൻട്രോയും ബുള്ളറ്റും ഫാസിനോയും; ഭാര്യയേയും മകളേയും കൊണ്ട് രായ്ക്കുരാമാനം അബ്ദുൽ റഷീദ് രക്ഷപ്പെട്ടത് സെൽത്തോസിൽ; പ്രതിയാക്കേണ്ടയാളെന്ന് ബോധ്യമുണ്ടായിട്ടും രക്ഷപ്പെടൽ തടയാത്ത പൊലീസും; ആ കുടുംബം ഗൾഫിലേക്ക് മുങ്ങുമോ?
- നിർമ്മാണ മേഖല അതിഭീകരമായി തകർന്നു; അതിഥി തൊഴിലാളികൾ നാട് വിടുന്നു; ഹോട്ടലുകൾ പൂട്ടുന്നു; റിയൽ എസ്റ്റേറ്റ് മേഖല സ്തംഭിച്ചു; വ്യാപ്യാര മാന്ദ്യവും രൂക്ഷം; എന്നിട്ടും ധൂർത്തിന് കുറവില്ലാതെ പിണറായി; കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കോ?
- വിദേശ നാണ്യ വിനിമയ ചട്ട ലംഘനം; റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം വി നികേഷ് കുമാറിനെ ചോദ്യം ചെയ്ത് ഇഡി; മൂന്നുമണിക്കൂർ ചോദ്യം ചെയ്തതുകൊച്ചിയിലെ ഓഫീസിൽ; ചാനലിന്റെ കള്ളപ്പണം വെളുപ്പിക്കൽ, ഓഹരി കൈമാറ്റ വിഷയങ്ങളും ഇഡിയുടെ അന്വേഷണ പരിധിയിൽ
- രണ്ടാം കല്യാണം കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മാറിയിട്ടുണ്ട്; മലപ്പുറത്തെ ക്ലിനിക്ക് ഒഴിവാക്കി; പുതിയതു തുടങ്ങാനുള്ള ഒരുക്കം; ഉന്നത വിദ്യാഭ്യാസത്തിനും ആലോചനയെന്ന് ഹാദിയ; ഹേബിയസ് കോർപ്പസുമായി അച്ഛൻ അശോകനും; വീണ്ടും 'അഖില' ചർച്ചയിൽ
- ഭരണഘടനയുടെ ആർട്ടിക്കിൾ 360(1) പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യാൻ രാജ്ഭവന് കഴിയുമെന്ന് വിലയിരുത്തൽ; മറുപടി നൽകാതെ ഗവർണ്ണറെ പ്രകോപിപ്പിക്കാൻ പിണറായി സർക്കാർ; ഇനി 'ധനസ്ഥിതി' വിവാദം
- ഓടുന്ന ട്രെയിനിൽ ചാടി കയറുന്നതിനിടെ വീണ വനിതാ ഡോക്ടർ മരിച്ചു; മരണമടഞ്ഞത് ഡോ.എം സുജാത; ഡോക്ടർ വീണത് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- പണം വാരിയെറിഞ്ഞ് മലയാളികൾ കാശു കൊടുത്തു വാങ്ങിയ വിനയായി മാറുമോ യുകെ വിസയും ജീവിതവും? നിലവിൽ എത്തിയവരുടെ കാര്യത്തിലും ആശങ്ക; മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- 150 പവനും 15 ഏക്കറും ബി എം ഡബ്ല്യൂ കാറും വേണമെന്ന് നിർബന്ധം പിടിച്ച സ്ത്രീധന ക്രൂരത; മികച്ച സാമ്പത്തിക ശേഷിയുള്ള കുടുബത്തിന്റെ വിലപേശലിൽ ആ ഡോക്ടർ തകർന്നു; അച്ഛനില്ലാത്ത മകൾ അഭയം തേടിയത് ആത്മഹത്യയിൽ; ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയും ഡോക്ടർ?
- നിർമ്മാണ മേഖല അതിഭീകരമായി തകർന്നു; അതിഥി തൊഴിലാളികൾ നാട് വിടുന്നു; ഹോട്ടലുകൾ പൂട്ടുന്നു; റിയൽ എസ്റ്റേറ്റ് മേഖല സ്തംഭിച്ചു; വ്യാപ്യാര മാന്ദ്യവും രൂക്ഷം; എന്നിട്ടും ധൂർത്തിന് കുറവില്ലാതെ പിണറായി; കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കോ?
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- കേരളത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ ജി എസ് ടി വെട്ടിപ്പ്! മർട്ടിലെവൽ മാക്കറ്റിങ് സ്ഥാപനം തട്ടിച്ചത് 126 കോടി; ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പ്രതാപൻ കെഡി അഴിക്കുള്ളിൽ; അറസ്റ്റ് രഹസ്യമായി സൂക്ഷിച്ചെന്നും ആക്ഷേപം
- ഹമാസ് ഭീകരരെ കൂട്ടത്തോടെ പിടികൂടി ഇസ്രയേൽ സൈന്യം; ജീവന് വേണ്ടി യാചിച്ച് ആയുധം വച്ച് കീഴടങ്ങി ഒരു കൂട്ടർ; പിടികൂടിയവരെ കൈ പുറകിൽ കെട്ടി തുണിയുരിഞ്ഞു ഗസ്സയിൽ പരേഡ് നടത്തി ഇസ്രയേൽ സേന; പുറത്തുവന്ന ദൃശ്യങ്ങളെ ചൊല്ലി സൈബറിടത്തിലും വാദപ്രതിവാദം
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- പണം വാരിയെറിഞ്ഞ് മലയാളികൾ കാശു കൊടുത്തു വാങ്ങിയ വിനയായി മാറുമോ യുകെ വിസയും ജീവിതവും? നിലവിൽ എത്തിയവരുടെ കാര്യത്തിലും ആശങ്ക; മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍