Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തലശേരി സബ് ജയിലിൽ റിമാൻഡ് പ്രതിക്ക് മർദ്ദനം; ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു

തലശേരി സബ് ജയിലിൽ റിമാൻഡ് പ്രതിക്ക് മർദ്ദനം;  ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ:തലശേരി സബ് ജയിലിൽ സഹതടവുകാരുടെ അതിക്രൂരമായ മർദ്ദനമേറ്റ് റിമാൻഡ് പ്രതി അതീവഗുരുതരാവസ്ഥയിൽ. ഇയാളെ ജയിലിലെ സ്റ്റീൽ മൊന്തകൊണ്ടുള്ള അടിയേറ്റു കണ്ണിലെ കൃഷ്ണമണി തകർന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പുന്നോൽ കരിക്കുന്ന് ഷാജിനിവാസിൽ ഷാജിവില്യംസിനെയാണ് സഹതടവുകാർ തലശേരി സബ് ജയിലിൽ വെച്ചു മർദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. തലശേരി പൊലിസ് സ്റ്റേഷൻ പരിധിയിലെ ഒരുവനിതാ ഹോസ്റ്റലിൽ ഒളിഞ്ഞു നോക്കുകയും യുവതികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയും വസ്ത്രം മാറുന്നത് പകർത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. മൂന്നു ദിവസങ്ങൾക്കു മുൻപാണ് യുവതികൾ നൽകിയ പരാതിയെ തുടർന്ന് പൊലിസ് ഇയാളെ സി. സി.ടി.വി ക്യാമറയിൽ ദൃശ്യം പതിഞ്ഞതിനെ തുടർന്ന് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയത്.

ഇതിനു ശേഷം തലശേരി കോടതി റിമാൻഡ് ചെയ്ത പ്രതിയാണ് അതിക്രൂരമായി മർദ്ദിക്കപ്പെട്ടത്. രാത്രിസെല്ലിൽ ഒരുമിച്ചു കഴിയുകയായിരുന്ന സഹതടവുകാരുമായി വാക്കേറ്റമുണ്ടാവുകയും സെല്ലിനകത്ത് വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ മൊന്ത ഉപയോഗിച്ചു വളഞ്ഞിട്ടു അടിച്ചു പരുക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പ്രതികൾക്കെതിരെ തലശേരിടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP