Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നാഷണൽ അവാർഡിന്റെ അവസാന ഘട്ടത്തിൽ എത്തിയത് ആ മൂന്ന് പേരുകൾ; അമിതാഭ് ബച്ചന് അവാർഡ് കിട്ടിയാലും മമ്മൂട്ടിക്ക് കിട്ടരുതെന്ന് ചിന്തിച്ചു': ആർക്കം തന്നോട് വിഷമം തോന്നരുതെന്ന് ഇന്നസെന്റ്

'നാഷണൽ അവാർഡിന്റെ അവസാന ഘട്ടത്തിൽ എത്തിയത് ആ മൂന്ന് പേരുകൾ; അമിതാഭ് ബച്ചന് അവാർഡ് കിട്ടിയാലും മമ്മൂട്ടിക്ക് കിട്ടരുതെന്ന് ചിന്തിച്ചു': ആർക്കം തന്നോട് വിഷമം തോന്നരുതെന്ന് ഇന്നസെന്റ്

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നടനാണ് ഇന്നസെന്റ്. ഇന്നസെന്നിന്റെ ഹാസ്യ വേഷങ്ങളാണ് കൂടുതലും പ്രേക്ഷകർ ഓർമ്മകളിൽ സൂക്ഷിക്കാറുള്ളത്. എങ്കിലും അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും താരം ഒരുപോലെ തിളങ്ങിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളുമായെല്ലാം അദ്ദേഹം അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.

തന്റെ ഏറ്റവും അടുത്ത് സുഹൃത്തായ മമ്മൂട്ടിക്ക് നാഷണൽ അവാർഡ് കിട്ടരുതെന്ന് ഒരു നിമിഷം ആലോചിച്ചു പോയിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്നസെന്റ്. നാഷണൽ അവാർഡ് പ്രഖ്യാപനത്തിന്റെ സമയത്ത് അമിതാഭ് ബച്ചൻ, മമ്മൂട്ടി, ഇന്നസെന്റ് എന്ന പേരുകൾ കണ്ടപ്പോഴാണ് അമിതാഭ് ബച്ചന് അവാർഡ് കിട്ടിയാലും മമ്മൂട്ടിക്ക് കിട്ടരുതെന്ന് ആഗ്രഹിച്ചതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്നസെന്റ് തുറന്നുപറഞ്ഞു.

പത്താം നിലയിലെ തീവണ്ടി എന്ന ജോഷി മാത്യു സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്നസെന്റ് മാനസിക രോഗിയുടെ വേഷം ചെയ്തിരുന്നു. ഈ ചിത്രത്തെ നാഷണൽ അവാർഡിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പിനായി അയച്ചു. താൻ ഇക്കാര്യം അറിഞ്ഞില്ലെന്നും സിനിമയിൽ നമുക്ക് എന്തെങ്കിലും കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

നാഷണൽ അവാർഡിന്റെ ദിവസം ടിവിയിൽ നോക്കിയപ്പോൾ മൂന്ന് പേരാണ് നാഷണൽ അവാർഡിന്റെ അവസാന ഘട്ടത്തിലേയ്ക്ക് ഘട്ടത്തിലേയ്ക്ക് എത്തിയതെന്ന് ഇന്നസെന്റ് പറഞ്ഞു. അമിതാഭ് ബച്ചൻ, മമ്മൂട്ടി, ഇന്നസെന്റ് എന്നിങ്ങനെ മൂന്ന് പേരുകൾ ടിവിയിൽ എഴുതിക്കാണിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം ഭാര്യ ആലീസിനെ വിളിച്ച് കാണിച്ചെന്നും ഇന്നസെന്റ് ഓർക്കുന്നു.

അമിതാഭ് ബച്ചന് കിട്ടിയാലും മമ്മൂട്ടിക്ക് കിട്ടരുതെന്നായിരുന്നു ആ സമയം തന്റെ മനസിലൂടെ കടന്നുപോയതെന്നും പിന്നീട് നോക്കിയപ്പോൾ തന്റെ പേരില്ലാത്തതാണ് അതിന് കാരണമെന്നും ഇന്നസെന്റ് പറഞ്ഞു. ഒന്നുകൂടി തന്റെ പേര് വന്നാലോ എന്ന് കരുതി കുറേ നേരം ടിവി നോക്കിയിരുന്നു. മമ്മൂട്ടിക്ക് കിട്ടരുതെന്ന് അറിയാതെ മനസിൽ തോന്നിയതാണെന്ന് പറഞ്ഞ ഇന്നസെന്റ് ആർക്കം തന്നോട് വിഷമം തോന്നരുതെന്നും കൂട്ടിച്ചേർത്തു.

അമിതാഭ് ബച്ചന് കിട്ടിക്കോട്ടെ മമ്മൂട്ടിക്ക് കിട്ടരുതെന്ന് ആലീസിനോട് പറഞ്ഞു. അടുത്ത റൗണ്ട് വന്നപ്പോൾ മമ്മൂട്ടിയെ കാണാനില്ല. അറ്റത്ത് മമ്മൂട്ടി വരുമോയെന്ന് ചിന്തിച്ചിരുന്നെങ്കിലും അതുണ്ടായില്ല. നാഷണൽ അവാർഡ് അമിതാഭ് ബച്ചന് കിട്ടി. എന്തിനാണ് നിങ്ങൾ അങ്ങനെ ആലോചിച്ചതെന്ന് ഭാര്യ തന്നോട് ചോദിച്ചെന്നും പെട്ടെന്ന് അങ്ങനെ ആലോചിച്ച് പോയതാണെന്നും ഇന്നസെന്റ് പറഞ്ഞു.

തനിക്ക് എത്രയോ അടുപ്പമുള്ള ആളാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തിന്റെ അച്ഛനായും ചേട്ടനായുമെല്ലാം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി. കുടുംബ കാര്യങ്ങൾ പോലും പരസ്പരം പങ്കുവെയ്ക്കാറുണ്ട്. അങ്ങനെ ഒക്കെ ചിന്തിച്ചതിൽ പിന്നീട് ഒരുപാട് വിഷമിച്ചു. അങ്ങനെ ഒരിക്കലും ചിന്തിക്കാൻ പാടില്ലെന്ന് തിരിച്ചറിഞ്ഞെന്നും അത്രയും പ്രിയപ്പെട്ടവരെ കുറിച്ച് പോലും ചില സമയത്ത് നമുക്ക് അങ്ങനെയൊക്കെ തോന്നിപ്പോകുമെന്ന് മനസിലാക്കിയെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP