Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നായയെ പിടിക്കാൻ വീണ്ടും പുലിയെത്തി; പന്തവും പടക്കവുമായി തിരച്ചിൽ നടത്തി വനംവകുപ്പും നാട്ടുകാരും: ഉമ്മിനിയിൽ ആശങ്ക ഒഴിയുന്നില്ല

നായയെ പിടിക്കാൻ വീണ്ടും പുലിയെത്തി; പന്തവും പടക്കവുമായി തിരച്ചിൽ നടത്തി വനംവകുപ്പും നാട്ടുകാരും: ഉമ്മിനിയിൽ ആശങ്ക ഒഴിയുന്നില്ല

സ്വന്തം ലേഖകൻ

ഴിഞ്ഞദിവസം രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം ഉണ്ടായത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. സൂര്യനഗറിലെ തോട്ടത്തിലാണ് വൈകിട്ടോടെ പുലിയെ കണ്ടത്. നായയെ പിടിക്കാൻ ശ്രമിക്കുന്ന പുലിയെ കണ്ട് ജനങ്ങൾ ഭയചകിതരായി. തുടർന്ന് വനംവകുപ്പും നാട്ടുകാരും ചേർന്ന് പന്തവും പടക്കവുമായി രാത്രിയിൽ വിവിധയിടങ്ങളിൽ തിരഞ്ഞു.

ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് ഞായറാഴ്ചയാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പിന്നാലെ ഒന്നരക്കിലോ മീറ്റർ പരിധിയിലാണ് വീണ്ടും പുലിയെ കണ്ടത്. നായ്ക്കളെ പിടികൂടാനായിരുന്നു ശ്രമം. നാട്ടുകാർ ഒച്ചവെച്ചതിനെ തുടർന്ന് പുലി ഓടിപ്പോയി. ചൂട്ട് കത്തിച്ചും ടോർച്ച് തെളിച്ചും നാട്ടുകാരുടെ നേതൃത്വത്തിൽ പുലിക്കായി തെരച്ചിൽ തുടങ്ങി. അപ്പോഴേയ്ക്കും വനപാലകരും എത്തി. സ്ഥലത്തെത്തിയ വനപാലകരും നാട്ടുകാരും തമ്മിൽ തർക്കമായി.

പരിശോധനയിൽ നേരത്തെ പുലി പിടികൂടിയതായിക്കരുതുന്ന നായ്ക്കളുടെ തലയോട്ടിയും കണ്ടെത്തി. പുലി ഉമ്മിനിയിലെ ജനവാസമേഖല വിട്ട് വനത്തിലേക്ക് മാറിയിട്ടില്ലെന്നും പിടികൂടി കാട്ടിലേക്ക് വിടാതെ ജനങ്ങളുടെ ആശങ്ക ഒഴിയില്ലെന്നും നാട്ടുകാർ. പലരുടെയും വളർത്തു നായ്ക്കൾ അടുത്തിടെ അപ്രത്യക്ഷമായതിന്റെ കാരണം ഇപ്പോഴാണ് വ്യക്തമായത്. പുലിപ്പേടിയിൽ വളർത്തുനായ്ക്കളെ പലരും വീട്ടിനുള്ളിൽ പൂട്ടി സുരക്ഷിതരാക്കി. രാത്രിയിൽ വനപാലകർ സ്ഥലത്ത് ക്യാംപ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP