Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാടകക്ക് പൊലീസിന് ഹെലികോപ്റ്റർ; സാങ്കേതിക ബിഡിൽ മൂന്ന് കമ്പനികൾ യോഗ്യത നേടി; ടെണ്ടർ നൽകുക സാമ്പത്തിക ബിഡ് കൂടി പരിശോധിച്ച ശേഷം

വാടകക്ക് പൊലീസിന് ഹെലികോപ്റ്റർ; സാങ്കേതിക ബിഡിൽ മൂന്ന് കമ്പനികൾ യോഗ്യത നേടി; ടെണ്ടർ നൽകുക സാമ്പത്തിക ബിഡ് കൂടി പരിശോധിച്ച ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ പൊലീസിനു വേണ്ടി ഹെലികോപ്റ്റർ വാടകക്ക് നൽകാൻ ടെണ്ടറിൽ പങ്കെടുത്ത മൂന്ന് കമ്പനികൾ സാങ്കേതിക ബിഡിൽ യോഗ്യത നേടി. ചിപ്‌സൺ ഏവിയേഷൻ, ഒ.എസ്.എസ്. എയർമാനേജുമെന്റ്, ഹെലിവേ ചാർട്ടേഴ്‌സ് എന്നീ മൂന്നു കമ്പനികളാണ് ടെണ്ടറിൽ പങ്കെടുക്കുന്നത്.

ഡിജിപിയുടെ അധ്യക്ഷയിലുള്ള കമ്മിറ്റിയാണ് ടെണ്ടർ പരിശോധിച്ചത്. സാമ്പത്തിക ബിഡ് കൂടി പരിശോധിച്ച ശേഷമായിരിക്കും ഏതു കമ്പനിക്ക് ടെണ്ടർ നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. സാമ്പത്തിക ബിഡ് അടുത്ത ആഴ്ച തുറക്കും.

ആറുപേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററുകളാണ് വാടകക്കെടുക്കുന്നത്. മൂന്ന് വർഷത്തേക്കാണ് ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത്. രണ്ടു ബിഡിലും യോഗ്യത നേടുന്ന കമ്പനിക്കാവും കരാർ നൽകുക. കഴിഞ്ഞ പ്രാവശ്യം കരാർ എടുത്തിരുന്ന പവൻ ഹൻസ് ഇപ്രാവശ്യം ടെണ്ടറിൽ പങ്കെടുത്തില്ല. ടെണ്ടറില്ലാതെയാണ് ചിപ്‌സണിന് കഴിഞ്ഞ പ്രാവശ്യം കരാർ നൽകിയത്.

ധൂർത്തെന്ന ആരോപണങ്ങൾക്കിടയിലും പൊലീസിന് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്ന നടപടിയുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ പവൻഹാൻസ് കമ്പനിയുടെ പത്ത് സീറ്റുള്ള ഹെലികോപ്റ്റർ 1.44 കോടി മാസ വാടകയ്ക്ക്എടുത്തത് നേരത്തെ വലിയ വിവാദമായിരുന്നു. ഏപ്രിലിൽ പവൻഹാൻസുമായുള്ള കരാർ അവസാനിച്ചിരുന്നു. ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്റർ മൂന്ന് വർഷത്തേക്കാണ് വാടകയ്‌ക്കെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP