പാരിസ്ഥിതികവും കാലാവസ്ഥാ വ്യതിയാനപരവുമായ വെല്ലുവിളികളെ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചർച്ച ചെയ്യണം; സംസ്ഥാനത്തിന് ഭൂവിനിയോഗ നയം വേണമെന്ന് ടൗൺഹാൾ യോഗം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതികവും കാലാവസ്ഥാ വ്യതിയാനപരവുമായ വെല്ലുവിളികളെ അതിജീവിക്കുന്നതും അതുവഴി സുസ്ഥിര വികസനം സാധ്യമാക്കുന്നതുമായ നയസമീപനങ്ങളായിരിക്കണം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെടുന്ന സംസ്ഥാന സർക്കാരിന്റെ മുൻഗണങ്ങൾ ആയിരിക്കേണ്ടത് എന്ന് പരിസ്ഥിതി ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൗൺഹാൾ യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് സമഗ്രമായ ഒരു ഭൂവിനിയിയോഗ നയം രൂപീകരിക്കുമെന്ന് പറയാൻ മുന്നണികളുടെ പ്രകടന പത്രികകൾ തയ്യാറാകുന്നില്ല എന്നും യോഗം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, കേരളത്തിന്റെ ഭാവി എന്ന വിഷയത്തിൽ ഇന്ന് വൈ എം സി എ ഹാളിൽ നടന്ന ടൗൺ ഹാൾ യോഗത്തിൽ സംസാരിച്ച വിദഗ്ധരും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും കേരളം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികൾ അതീവ ഗൗരവമുള്ളവയാണ് എന്നും അവയെ അവഗണിച്ചുകൊണ്ടുള്ള വികസന സമീപനങ്ങൾ വിപരീത ഫലം ചെയ്യുമെന്നും അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിലും ക്ഷേമ പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ പരിസ്ഥിതിയും കാലാവസ്ഥയും സംരക്ഷിച്ചിട്ടില്ലെങ്കിൽ കേരളം നേരിടാൻ പോകുന്ന തകർച്ച സാമൂഹികമായും സാമ്പത്തീകമായും അതിജീവനപരമായും കാർഷീകമായും ഭക്ഷ്യസുരക്ഷാപരമായും അങ്ങേയറ്റം കടുത്തതായിരിക്കും എന്നും യോഗത്തിൽ യോജിച്ച അഭിപ്രായമുയർന്നു.
ലോകത്തിന്റെ ഇതര ഭാഗങ്ങൾ ഹരിത വികസന തന്ത്രങ്ങളിലേക്കും ഹരിത രാഷ്ട്രീയത്തിലേക്കും തങ്ങളുടെ മുൻഗണനകൾ മാറ്റുന്ന വർത്തമാനകാല ചുറ്റുപാടുകളിൽ കേരളം ഈ വിഷയങ്ങളിൽ മുന്തിയ പരിഗണനയാണ് നൽകേണ്ടത്. പരിസ്ഥിതിയും അതിജീവനവും നമ്മുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മുഖ്യ ചർച്ചാവിഷയങ്ങളായി മാറുന്നില്ല എന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും വാർഷിക പ്രളയങ്ങളും കോവിഡ് ഉണ്ടാക്കിയ അസാധാരണമായ സാഹചര്യവും ഒന്നും ഇവിടെ കാര്യമായി ചർച്ച ചെയ്യപ്പെടുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമായ ഒരു നിശബ്ദത രാഷ്ട്രീയപാർട്ടികൾക്കും മുന്നണികൾക്കും ഇടയിൽ നിലനിൽക്കുന്നുണ്ട് എന്നും അത് മാറേണ്ടത് ഉണ്ട് എന്നും യോഗത്തിൽ അഭിപ്രായമുയർന്നു. സംസ്ഥാനത്തിന്റെ സുസ്ഥിര വികസനം പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും ശോഭനമായ ഭാവിക്ക് സന്തുലിത വികസനത്തിൽ ഊന്നുന്ന തന്ത്രങ്ങളുടെയും സമീപനങ്ങളുടെയും ആവശ്യകതയുണ്ട് എന്നും യോഗം അഭിപ്രായപ്പെട്ടു.
പശ്ചിമഘട്ടം, വനങ്ങൾ, ആവാസവ്യവസ്ഥ, നദികൾ, തണ്ണീർത്തടങ്ങൾ, കുന്നുകൾ, പർവതങ്ങൾ എന്നിവയുടെ സുരക്ഷയിലേക്കുള്ള കടന്നുകയറ്റങ്ങൾ പൂർണ്ണമായി ഇല്ലാതാക്കപ്പെടുന്ന ഹരിത രാഷ്ട്രീയത്തിലേക്ക് കേരളം മാറേണ്ടതിന്റെ ആവശ്യകത പ്രഭാഷകർ ചൂണ്ടിക്കാട്ടി.
പശ്ചിമഘട്ട മേഖലയിലെ ഖനനം ഉത്തരവാദിത്വപൂർവ്വമാകണമെന്നും തീരപ്രദേശങ്ങളുടെ സുസ്ഥിരത സംരക്ഷിക്കപ്പെടണം യോഗം ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാന അതിജീവനവും തെരഞ്ഞെടുപ്പിലെ മുൻഗണനാ വിഷയങ്ങളായി മാറ്റുന്നതിൽ രാഷ്ട്രീയ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, കാലാവസ്ഥാ വിദഗ്ദ്ധർ, പൊതുജനങ്ങൾ എന്നിങ്ങനെ എല്ലാവരുടെയും വലിയ തോതിലുള്ള കൂട്ടായ ഇടപെടലിനായി യോഗം ആഹ്വാനം ചെയ്തു. കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ചില വികസന - സംരഷണ പദ്ധതികൾ ( തീരത്ത് ഉടനീളം കല്ലിടുന്ന രീതി , കെട്ടിട നിർമ്മാണ രീതികൾ , ട്രാൻസ്പോർട്ടേഷൻ ) പുനർ വിചിന്തനം ചെയ്യേണ്ടതാണെന്നും യോഗം വിലയിരുത്തി .
പശ്ചിമഘട്ടവും തീരദേശമേഖലയും സംരക്ഷിക്കാൻ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാകണമെന്നും അങ്ങനെ വരുന്ന മുന്നേറ്റങ്ങൾക്ക് രാഷ്ട്രീയപാർട്ടികളെയും മുന്നണികളെയും തിരുത്താനും സുസ്ഥിരത ഉറപ്പു വരുത്താൻ ആകുമെന്നും സിപിഐ നേതാവും സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി കമ്മറ്റി അധ്യക്ഷനുമായ മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സംരക്ഷണത്തിന് എൽ ഡി എഫ് പ്രതിജ്ഞാബദ്ധമാണ് എന്നദ്ദേഹം പറഞ്ഞു. മെത്രാൻ കായൽ, ആറന്മുള വിമാനത്താവളം തുടങ്ങിയ പദ്ധതികൾ വേണ്ടെന്നു വയ്ക്കപ്പെട്ടത് ജനങ്ങളുടെ ഇച്ഛാശക്തിയിലാണ് എന്നും അത്തരം മുന്നേറ്റങ്ങൾ മുന്നോട്ടും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യൂഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിന് സമഗ്രമായ ഒരു പരിസ്ഥിതിനയം രൂപീകരിക്കുമെന്നും കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കുന്ന വികസന മാതൃകകൾ നടപ്പിലാക്കുമെന്നും കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി പബ്ലിക് പോളിസി വിഭാഗം തലവൻ ജോൺ സാമുവൽ വെളിപ്പെടുത്തി. സ്കൂളുകളിൽ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും. മണലും പ്രകൃതി വിഭവങ്ങളും കുറഞ്ഞ തോതിൽ ഉപയോഗിക്കുന്ന നിർമ്മാണങ്ങൾക്കു സബ്സിഡി ഏർപ്പെടുത്തും.
സംസ്ഥാന ഹരിത മിഷൻ കൺസൽട്ടണ്ട് ഡോക്ടർ എസ് യു സഞ്ജീവ് മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് അഭിപ്രായപ്പെട്ടു. ഖര മാലിന്യ സംസ്കരണത്തിൽ സംസ്ഥാനം നേടിയ മുന്നേറ്റങ്ങൾ ദ്രാവക മാലിന്യ നിർമ്മാർജ്ജനത്തിൽ ഉണ്ടായിട്ടില്ല.
കാലാവസ്ഥാ വ്യതിയാന വിഷയത്തിലെ വിദഗ്ധനും കേരളാ സർവകലാശാലയിൽ പ്രൊഫസറുമായ ഡോ. ബിജു കുമാർ മുന്നണികളുടെ മാനിഫെസ്റ്റോകൾ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും ലാഘവത്തോടെയാണ് കാണുന്നത് എന്ന് കുറ്റപ്പെടുത്തി. ആഴക്കടൽ മത്സ്യബന്ധനം, പാറപൊട്ടിക്കൽ എന്നിവയിൽ ശാസ്ത്രീയ പഠനങ്ങളും വിവേകപൂർണ്ണമായ സമീപനങ്ങളും വേണമെന്നും അദ്ദേഹം പറഞ്ഞു. പുലിമുട്ടുകൾ, പാറമടകൾ എന്നിവയുടെ എല്ലാം ഫലസിദ്ധി പഠിക്കണം എന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച കവയത്രി സുഗതകുമാരി ടീച്ചറുടെ അനുസ്മരണാർത്ഥം ലോക ജലദിനത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രശസ്ത പത്രപ്രവർത്തകയും ദി ന്യൂസ് മിനിറ്റിന്റെ എഡിറ്റർ ഇൻ ചീഫുമായ ധന്യ രാജേന്ദ്രൻ മോഡറേറ്ററായിരുന്നു. കേരളത്തിലെ പാരിസ്ഥിതിക-അതിജീവന മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ ചർച്ചകളിൽ പങ്കെടുത്തു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍