ഗൾഫിലെ ജോലിയും ബിസിനസുമെല്ലാം വലിച്ചെറിഞ്ഞ് ചാടിപ്പുറപ്പെടാൻ വരട്ടെ; ഈ സാഹചര്യവും മാറും: പ്രവാസി മലയാളിയുടെ കുറിപ്പ് വൈറലാകുന്നു
സ്വന്തം ലേഖകൻ
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗൾഫിൽ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് വരികയാണ്. പലരും ഉണ്ടായിരുന്ന ജോലി പോലും ഉപേക്ഷിച്ചാണ് നാട്ടിലേക്ക് തിരികെ പോരുന്നത്. 'നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത് കേട്ട് ഗൾഫിലെ ജോലിയും ബിസിനസുമെല്ലാം വലിച്ചെറിഞ്ഞ് ചാടിപ്പുറപ്പെടാൻ ഒരുങ്ങുന്ന മലയാളികളേ, നിങ്ങളോട് ചിലതൊക്കെ എനിക്ക് പറയാനുണ്ട്...' കഴിഞ്ഞ 32 വർഷമായി യുഎഇയിലുള്ള പഴയകാല വോളിബോൾ താരവും സാമൂഹികപ്രവർത്തകനും ഇൻകാസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റുമായ കൊല്ലം ചാത്തന്നൂർ സ്വദേശി കെ. രാജശേഖരൻ പറയുന്നു. 'നിങ്ങൾ ഈ പ്രലോഭനങ്ങളൊക്കെ കേട്ടു കോൾമയിർ കൊള്ളരുത്. സംഭവം അപകടമാണ്. കാര്യങ്ങൾ അത്ര സുഗമമല്ല. ഇവിടെ സമാധാനമായി ജോലി തുടരുന്നവർ, മാസാമാസം ശമ്പളം വാങ്ങിക്കുന്നവർ ചുരുക്കമായെങ്കിലും ഉണ്ട്. ഇതൊക്കെ കളഞ്ഞിട്ടു നാട്ടിൽ പോകാമെന്നു സ്വബോധമുള്ളവർ ചിന്തിക്കില്ല. അതിനെക്കുറിച്ചു ചർച്ചയും വേണ്ട'.
'ഇനി, സന്ദർശക വീസയിൽ വന്നു ജോലി കിട്ടാത്തവർ, കിട്ടിയ ജോലി നഷ്ടപ്പെട്ടവർ, സന്ദർശനത്തിനായി മക്കളുടെ അരികിലേയ്ക്ക് വന്ന പ്രായമായ അച്ഛനമ്മമാർ, ജോലി നഷ്ടപ്പെട്ടിട്ടും കുടുംബമായി താമസിക്കാൻ നിർബന്ധിതരായവർ... അങ്ങനെ വിഭിന്ന സാഹചര്യങ്ങൾ നേരിടുന്നവർ നമ്മുടെയിടയിൽ ഉണ്ട്. ഈ വിശദീകരണത്തിൽ എല്ലാ വിഭാഗങ്ങളും ഉൾപ്പെട്ടെന്നു എനിക്കഭിപ്രായമില്ല. എന്നാലും എല്ലാവർക്കും വേണ്ടിയിട്ടു ചില കാര്യങ്ങൾ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ആരും വിഷമിക്കരുത് എന്ന ഒറ്റ ചിന്തയിൽ ആവർത്തിച്ച് പറയുകയാണ് പ്രിയരേ, ചാടിപ്പിടിച്ചു പോകരുത്.
പോകാൻ വൈകരുത്, ഇവർ
1. സന്ദർശകവീസയിൽ വന്നിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും ജോലി കിട്ടാത്തവർ, പിന്തുണയ്ക്കാൻ ബന്ധുക്കളാരും ഇല്ലാത്തവർ, നിത്യജീവിതത്തിനു ബുദ്ധിമുട്ടുന്നവർ, അതിലുപരി ആശ നഷ്ടപ്പെട്ടവർ. ഇവരെല്ലാം ഏറ്റവും അടുത്ത അവസരത്തിൽ തന്നെ തിരികെ പോകണം.
2. വിസിറ്റ് വീസയിൽ വന്ന പ്രായമായവർ, ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ (അവർക്കു പ്രത്യേക പരിഗണന ഉണ്ടാവും) ഇവരും പോകാൻ വൈകരുത്.
3. ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടവർ, മറ്റൊരു ജോലി കണ്ടുപിടിക്കാൻ ആവില്ല എന്ന് ബോധ്യമുള്ളവർ, കുടുംബം കൂടെയുള്ളവർ, പഠിക്കുന്ന കുട്ടികൾ ഉള്ളവർ, കുറഞ്ഞത് 6 മാസം ജീവിക്കാനാവശ്യമായ കരുതൽ ഇല്ലാത്തവർ. ഇവർക്കെല്ലാം ഒന്നുകിൽ തല്ക്കാലം തിരികെ പോകാം, അല്ലെങ്കിൽ കുടുംബത്തെ നാട്ടിലേയ്ക്കു അയക്കാം. അനുകൂലസാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ തിരികെവരാമെന്നു പ്രതീക്ഷിക്കാം.
4. അധികം പ്രായമില്ലാത്തവർ, എന്നാലും ജോലി നഷ്ടപ്പെട്ടവർ, നല്ല യോഗ്യതയുള്ളവർ, അതിലുപരി പൊരുതാനുള്ള മനഃശ്ശക്തി ഉള്ളവർ. ഇവരൊന്നും തിരികെ പോകാൻ തുനിയരുത്; പിടിച്ചു നിൽക്കണം.
ഇവിടെ ഈ സാഹചര്യമൊക്കെ മാറും, കുറച്ചു കാലതാമസം ഉണ്ടായാലും. യുഎഇ അതിനുള്ള തീവ്ര ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിൽ വിഷമിക്കേണ്ട. അതിന്റെ കരുതലുകൾ വഴിക്കുണ്ട്. ഈ സാഹചര്യമൊക്കെ താൽക്കാലികമാണെന്നു അധികാരികൾക്കറിയാം. അതിനാൽ, പ്രതിസന്ധികളെല്ലാം മാറുമെന്നും, ശുഭപ്രതീക്ഷയുള്ളവർക്കും, വിദ്യാഭാസ യോഗ്യതയും പ്രത്യേകിച്ച് വേണ്ടത്ര മുൻപരിചയവും ഉള്ളവർക്കും ഇനിയും സാഹചര്യങ്ങൾ വരാനിരിക്കുന്നു.
നാട്ടിൽ ചേക്കേറി എന്തെടുക്കാനാണ്?
എല്ലാവരും കൂടി വികാരപരവശരായി നാട്ടിലോട്ട് ചേക്കേറി എന്തെടുക്കാനാണ്? ഗവൺമെന്റിന്റെ സുരക്ഷാ നടപടികൾ, ജനങ്ങളോടുള്ള മമത, സ്‌നേഹം, ആതുര സേവനരംഗത്തെ പ്രവർത്തകരുടെ മികവ്, പൊലീസ് ടീമിന്റെ സേവനതത്പരത, ഇതൊക്കെയാണ് ഇന്ന് കേരളത്തിനുള്ള ലോകപ്രശസ്തിക്ക് കാരണം. കൂടാതെ, അപകടം മണത്തറിഞ്ഞു നിർദേശങ്ങളുടെ കൂടെ നിൽക്കാനുള്ള, അനുസരിക്കാനുള്ള മലയാളിയുടെ ചിന്താഗതിയും. ഇതോടൊപ്പം ആവശ്യസാധനകളൊക്കെ യഥേഷ്ടം കിട്ടാനുള്ള സാഹചര്യവും ഉണ്ട് എന്നോർക്കണം.
നമ്മൾ വീരവാദം മുഴക്കാൻ വരട്ടെ, വരും ദിനങ്ങൾ പരീക്ഷണങ്ങളുടേതാണ്, അങ്കലാപ്പിന്റേതാണ്. അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഉള്ളവർ കൂട്ടംകൂട്ടമായി തിരികെ വരുമ്പോൾ സ്‌ഫോടനാത്മകമായ സാഹചര്യം ഉണ്ടായേക്കാം. ഓരോരുത്തരെയും വേർതിരിച്ചു സൗകര്യങ്ങൾ ഉണ്ടാക്കാൻ, അവർ സ്വന്തം വീടുകളിൽ എത്തിയാൽ മുന്നോട്ടുള്ള സാഹചര്യങ്ങൾ, പട്ടിണി കൂടാതെ കഴിയാൻ, വരുമാനമില്ലാത്ത കുടുംബത്തിന്റെ അത്യാവശ്യങ്ങൾ നിർവഹിക്കാൻ, ബന്ധുക്കളുടെയും, സ്വന്തക്കാരുടെയും സഹതാപം ഏറ്റുവാങ്ങൽ ഒക്കെ പ്രശ്‌നമാണ്, ഒത്തിരി ക്ഷമ വേണ്ടിവരും ഇതിനിടയിൽ ഒരു പ്രവാസിക്ക് പിടിച്ചുനിൽക്കാൻ.
സർക്കാരിന്റെ വാഗ്ദാനങ്ങൾ ഒട്ടേറെ
തിരിച്ചുചെല്ലുന്ന പ്രവാസികൾക്ക് സർക്കാർ ഒട്ടേറെ വ്ഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. പ്രവാസി പെൻഷൻ, അണമുറിയാത്ത റേഷൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ, ബിസിനസ് തുടങ്ങാൻ അധികം നൂലാമാലകൾ ഇല്ലാത്ത വായ്പാ സൗകര്യങ്ങൾ, തുച്ഛമായ തുകയ്ക്ക് മെഡിക്കൽ ബെനഫിറ്റ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക സൗകര്യങ്ങൾ അങ്ങനെയങ്ങനെ... ഇതൊന്നും കേട്ടു കോൾമയിർ കൊണ്ടാൽ ഒരുപക്ഷേ, നിങ്ങൾ അപകടത്തിലായേക്കും.
ഇതൊക്കെ യാഥാർഥ്യമാക്കുക പറയുന്ന പോലെ എളുപ്പമല്ലെന്നറിയുക. രാഷ്ട്രീയ അതിപ്രസരവും അനധികൃത സ്വാധീനങ്ങളുമെല്ലാം ഉണ്ടാകും. ഇവിടെ താരതമ്യേന സമാധാനത്തിൽ ജീവിച്ചവർക്കു നാട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. അതീവ മനോധൈര്യം ഇല്ലെങ്കിൽ 'കഷ്ടമായിപ്പോയല്ലോ' എന്ന് ചിന്തിക്കാൻ അധിക സമയമെടുക്കില്ല. ഇതേ ചിന്താഗതിയിൽ, പ്രശ്‌നങ്ങളിൽ, സാഹചര്യങ്ങളെ നേരിടുന്ന അനേക ലക്ഷങ്ങളാണ് നാട്ടിൽ വരാൻ പോകുന്നതെന്ന് ഓർമിക്കണം.
ഇതൊന്നും കൂടാതെ കോവിഡുമായി ബന്ധപ്പെട്ടു നേരിടാൻ പോകുന്ന പ്രശ്‌നങ്ങൾ വേറെ. ഞാൻ നിങ്ങളെ ഭീതിയിലാഴ്‌ത്തുകയല്ല, യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു എന്നേ കരുതാവൂ. ആവേശത്താൽ, വിവേകത്തോടെയല്ലാതെ കാര്യങ്ങൾ തീരുമാനിക്കരുത്. പുതിയ വീസയിൽ തിരികെയെത്താൻ സമയമെടുക്കുമെന്നോർക്കുമല്ലോ. ആത്യന്തികമായി പറഞ്ഞോട്ടെ, പണമാണ് ജീവിതത്തിൽ പലരും പ്രധാനപ്പെട്ടതായി കാണുന്നത്.
അതില്ലാത്തവന് പലസന്ദർഭങ്ങളിലും പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കും. പണമില്ലെങ്കിൽ, കൂടെയുണ്ടെന്ന് കരുതുന്നവർ പോലും ഒരുദിനം തള്ളി പറയും. എല്ലാം നേരിടേണ്ടത് നമ്മളാണ്. ഓരോരുത്തരുടെയും സാഹചര്യങ്ങളും അനുഭവങ്ങളും ചിന്താഗതിയും വിഭിന്നമാണെന്നറിയാം. ആരെയും ഉപദേശിക്കാൻ ഞാൻ ആളല്ല. ശരിക്കും ആലോചിച്ചു തീരുമാനങ്ങൾ എടുക്കുക, എന്നേ പറയുന്നുള്ളൂ. എല്ലാവര്ക്കും നല്ലതു വരാനായി പ്രാർത്ഥിക്കുന്നുരാജശേഖരൻ പറഞ്ഞു.
ജിമ്മി ജോർജിനെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓർമകൾ
പ്രമുഖ വോളിബോൾ താരം അന്തരിച്ച ജിമ്മി ജോർജിനെ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ സഹകളിക്കാരൻ കൂടിയായ കെ.രാജശേഖരന്റെ മനസിൽ സ്മാഷുകൾ തീ ചീറ്റും. ബിരുദ പഠനം കഴിഞ്ഞ ശേഷം 1974 മുതൽ 1982 വരെ കളമശ്ശേരി പ്രിമിയർ ടയേഴ്‌സ് വോളിബോൾ ടീമിൽ കളിച്ചിട്ടുള്ള ഇദ്ദേഹം 1982ൽ അബുദാബി സ്പോർട്സ് ക്ലബ്ബിലെ കളിക്കാരനായിരുന്നു. ജിമ്മി 1981 മുതൽ അവിടെ കളിക്കുന്നുണ്ടായിരുന്നു. 1982 ൽ അദ്ദേഹം ഇറ്റലിക്കു പോകുകയും 1987 ൽ അവിടെ മരണപ്പെടുകയുമായിരുന്നു.
1980ൽ ജിമ്മി ജോർജിനോടൊപ്പം കെ.രാജശേഖരൻ തന്റെ വീട്ടിൽ. അന്ന് ജിമ്മി ജോർജ് കേരളാ പൊലീസിൽ സർക്കിൾ ഇൻസ്‌പെക്ടറായിരുന്നു.
''ജിമ്മി എന്റെ ജന്മ സുകൃതമാണ്. 1978 ൽ തേവര കോളജിൽ നടന്ന യൂണിവേഴ്‌സിറ്റി സെലക്ഷനിലാണ് അന്നത്തെ പരിശീലകൻ ഗോപിസാർ മുഖേന പരിചയപ്പെടുന്നത്. പിന്നെ ആ ബന്ധം വളർന്നു പന്തലിച്ചു. ജീവിതത്തിലെ തീരാ നഷ്ടമാണ് ജിമ്മിയുടെ വിടവാങ്ങൽ. 1985 മുതൽ ഞാൻ അബുദാബി മുൻസിപ്പാലിറ്റി വോളിബോൾ ടീമിന്റെ കോച്ച് ആയിരുന്നു. വിവിധ രാജ്യത്തെ കളിക്കാർ അടങ്ങുന്ന ടീമായിരുന്നു അത്. പാലായിലെ മണർകാട് ട്രോഫിക്കാ യുള്ള ഇന്റർനാഷനൽ ടൂർണമെന്റിൽ രണ്ടു തവണ ആ ടീം പങ്കെടുത്തിരുന്നു.
1988 മുതൽ 4 വർഷം അബുദാബിയിലെ ബനിയാസ് ക്ലബ് വോളിബോൾ ജൂനിയർ ടീമിന്റെ കോച്ച് ആകാൻ അവസരം കിട്ടിയത് അനുഗ്രഹമായി കരുതുന്നു. അന്ന് മെയിൻ ടീമിന്റെ കോച്ച് കൊറിയയുടെ ഇന്റർനാഷനൽ താരം യോങ് സു പാർക്ക് ആയിരുന്നു. വോളിബോളിൽ യുഎഇ ഗവണ്മെന്റ് ക്ലബ്ബിൽ ഇന്ത്യയിൽ നിന്നുള്ള കോച്ച് ആകാൻ അവസരം ലഭിച്ചത് എനിക്കാണെന്നതിൽ അഭിമാനിക്കുന്നു. 1982 ൽ അബുദാബിയിൽ വന്നിട്ട്, കുട്ടികൾ 12ാംക്ലാസ് കഴിഞ്ഞ ശേഷം പഠിത്തം തുടരാനായി നാട്ടിലേക്കു മടങ്ങി.
1978ൽ പയ്യന്നൂരിൽ നടന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിൽ പങ്കെടുത്ത പ്രീമിയർ ടയേഴ്‌സ് ടീം. ഇടതുനിന്ന് ജിമ്മി ജോർജ്, പി.ടി.തോമസ്, ബ്ലെസൻ ജോർജ്, കെ.രാജശേഖരൻ, പി.ടി.മാനുവൽ, ഇബിൻ ജോർജ് തുടങ്ങിയവർ.
യുഎഇയിൽ തിരികെ എത്തുന്നത് 2010 മേയിലാണ്. അന്നുമുതൽ അജ്മാൻ കേന്ദ്രമായി ബിസിനസ് നടത്തിവരുന്നു. വോളിബോൾ ബന്ധം വിട്ടിട്ടില്ല. ഷാർജ ഇന്ത്യൻ അസോസിയേഷൻ നടത്തുന്ന റമസാൻ ടൂർണമെന്റിലും മറ്റു ഓപ്പൺ ടൂർണമെന്റുകളിലും റഫറിയായി പോകുന്നു. ഗൾഫ് മേഖലയിൽ വർഷം തോറും നടക്കുന്ന പ്രധാനപ്പെട്ട വോളിബോൾ ടൂർണമെന്റ് ആയ അബുദാബി കേരള സോഷ്യൽ സെന്റർ നടത്തുന്ന ജിമ്മി ജോർജ് മെമോറിയൽ ടൂർണമെന്റ് 1988 ൽ ആദ്യമായി തുടക്കമിട്ടത് അർജുന അവാർഡ് ജേതാവും അബുദാബി പൊലീസ് ടീമിന്റെ കോച്ചുമായിരുന്ന സുരേഷ് മിശ്രയും ഞാനും കൂടിയായിരുന്നു.
ഈ കൊറോണക്കാലത്തു ഷാർജ ഇൻകാസും ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ചു നടന്നുവരുന്ന സാമൂഹിക സേവനരംഗത്ത് കെ.രാജശേഖരൻ സജീവമാണ്.
Stories you may Like
- ലോഡ് ഷെഡിങ് വരുമോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
- റേഷൻ കടകളിൽ പ്രതിസന്ധി മാറുമോ?
- ആശങ്ക ചൂണ്ടിക്കാട്ടി ഗുലാത്തി ഇന്റസ്റ്റിറ്റിയൂട്ടും; കേരളത്തിന് മുന്നിലുള്ളത് വമ്പൻ പ്രതിസന്ധി
- റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗും നിർണ്ണായകം; വൈദ്യുതിയിൽ സർവ്വത്ര പ്രശ്‌നങ്ങൾ
- പ്രതിസന്ധി വന്നാൽ കേന്ദ്രത്തെ പഴിക്കാമെന്ന മുഖ്യമന്ത്രിയുടെ ക്യാപ്സൂൾ കയ്യിലിരിക്കട്ടെ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍