`രഹസ്യ മൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണം`; കേസിലെ രാഷ്ട്രീയ ഗൂഢാലോചന ആരും അന്വേഷിച്ചില്ല; അക്രമത്തിന് പ്രേരിപ്പിച്ചത് ഷംസീറെന്നും പ്രതികൾക്ക് തന്നെ അറിയുകപോലുമില്ലെന്നും നസീർ; സി.ഒ.ടി നസീർ വധശ്രമത്തിൽ ഹർജി ഒക്ടോബർ ഒന്നിന് പരിഗണിക്കും
രഞ്ജിത്ത് ബാബു
കണ്ണൂർ: സിപിഎം. നേതാവായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ നസീർ സമർപ്പിച്ച ഹരജി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഒക്ടോബർ 1 ന് പരിഗണിക്കും.തന്റെ രഹസ്യ മൊഴിയും മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണമെന്നും നസീറിന്റെ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വധിക്കാൻ ശ്രമിച്ച കേസിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും വധ ഗൂഢാലോചനയിൽ പങ്കുള്ളതായി ആരോപിക്കപ്പെട്ട എ.എൻ ഷംസീർ എംഎൽഎ യെ ഒഴിവാക്കി കുറ്റപത്രംതയ്യാറാക്കുമെന്ന് നസീർ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്നോട് ഒരു തരത്തിലും വിരോധമില്ലാത്ത ഒന്നുമുതൽ മൂന്ന് വരെയുള്ള പ്രതികൾ ഷംസീറിന്റെ പ്രേരണയാലാണ് തന്നെ അക്രമിച്ചതെന്ന് നസീർ ആരോപിച്ചിരുന്നു.
ആയതിനാൽ ആരുടെ പ്രേരണയാണ് തനിക്കു നേരെയുള്ള വധശ്രമത്തിന് പിന്നിലെന്ന് കണ്ടെത്തണമെങ്കിൽ അന്വേഷണത്തിന് കോടതിയുടെ മേൽ നോട്ടം ഉണ്ടാവണമെന്ന് നസീർ ഹരജിയിൽ പറഞ്ഞിട്ടുണ്ട്.മജിസ്ട്രേട്ട് കോടതി തന്റെ ആവശ്യം നിരസിക്കപ്പെടുകയാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് നസീർ 'മറുനാടൻ മലയാളിയോട്' 'പറഞ്ഞു. സമർപ്പിക്കുന്നത് വൈകിപ്പിക്കുന്നതിനെതിരെ നസീർ ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും. അതിനുള്ള നിയമോപദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് നസീർ ' മറുനാടൻ മലയാളിയോട് ' പറഞ്ഞു. നസീറിന് നേരെയുള്ള വധശ്രമം നടത്തിയിട്ട്കഴിഞ്ഞിട്ടും മൂന്ന് മാസമായിട്ടും കുറ്റ പത്രം സമർപ്പിക്കാത്തത് കടുത്ത രാഷ്ട്രീയ സമ്മർദ്ദകൊണ്ടാണെന്ന്ആരോപണമുയർന്നിട്ടുണ്ട്.
കുറ്റകൃത്യം നടന്നാൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ റിമാന്റിലുള്ള പ്രതികൾക്ക് ജാമ്യം അനുവദിക്കപ്പെടും. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രധാരകനായ സിപിഎം. പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും എ.എം. ഷംസീർ എംഎൽഎ യുടെ പ്രധാന സുഹൃത്തുമായ ഉമ്മൻചിറയിലെ എൻ.കെ. രാഗേഷിന് പ്രിൻസിപ്പൽ സെഷൻസ് കോടതിയും മൂന്നാം പ്രതി കെ. അസ്വന്തിന് മജിസ്ട്രേട്ട് കോടതിയും ജാമ്യം അനുവദിച്ചിരിക്കയാണ്. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതാണ് ഇതിനുള്ള പ്രധാന കാരണം. മറ്റ് നാല് പ്രതികൾ കൂടി ജാമ്യ ഹരജി നൽകിയിട്ടുണ്ട്. അതിൽ അടുത്ത ദിവസം കോടതി വിധി പറയും.
നസീർ വധശ്രമക്കേസിലെ പ്രതികൾ കോടതിയിൽ നിന്നും ജാമ്യം അനുവദിക്കപ്പെടുന്ന തരത്തിലാണ് പൊലീസ് അന്വേഷണം നീങ്ങുന്നതെന്ന ആരോപണം നിലനിൽക്കുകയാണ്. കേസിലെ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും ശാസ്ത്രീയ തെളിവുകൾ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും അതിനാലാണ് കുറ്റപത്രം വൈകുന്നതെന്നുമാണ് പൊലീസ് നിലപാട്. എന്നാൽ തന്നെ വധിക്കാൻ ശ്രമിച്ചതിലെ പ്രധാന ആസൂത്രകൻ എ.എൻ. ഷംസീർ എംഎൽഎ ആണെന്നും എം.എൽ. എ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നും നസീർ പറയുന്നു. കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചാൽ അതിൽ തന്റെ മൊഴിയും ഷംസീറിന്റെ പേരും ഉണ്ടാകുമെന്നും നസീർ പറയുന്നു.
തലശ്ശേരി സ്റ്റേഡിയം 400 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുകയും കോടികൾ ചിലവഴിച്ച് പുല്ല് പിടിപ്പിക്കുകയും ചെയ്തതിലെ അഴിമതിക്കെതിരെ രംഗത്ത് വന്നതാണ് എംഎൽഎ ക്ക് തന്നോടുള്ള ശത്രുതക്ക് കാരണമായതെന്ന് നസീർ പറഞ്ഞു. സ്റ്റേഡിയത്തിലെ തണൽ മരങ്ങൾ മുറിക്കുന്നതിനെതിരേയും പ്രത്യക്ഷ സമരം നടത്തിയിരുന്നു. താൻ വടകരയിൽ സ്ഥാനാർത്ഥിയായതിന് തൊട്ട് പിന്നാലെ എംഎൽഎ ഓഫീസിൽ വിളിച്ചു വരുത്തി ഷംസീർ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സിപിഎം. ലെ രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾ തന്നെ പിൻതുടരുന്നുണ്ടായിരുന്നു. തുടർന്നാണ് മെയ് 18 ന് രാത്രി 7.30 ഓടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തന്നെ ആക്രമിച്ചത്.
പ്രതികൾ വ്യക്തമായ ആസൂത്രണത്തോടെ ഗൂഢാലോചന നടത്തി നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് പൊലീസ് സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിലും പറയുന്നുണ്ട്. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതികളായ വിപിൻ, ജിത്തു, മിഥുൻ, റോഷൻ, ശ്രീജിൻ, വിജിൻ എന്നിവർ പിടിയിലായ പ്രതികളുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.കുണ്ടു ചിറയിലെ പൊട്ട്യൻ സന്തോഷ് ആവശ്യപ്പെട്ട പ്രകാരം നസീറിനെ ആക്രമിച്ചതിന്റെ തലേ ദിവസം കൊളശ്ശേരിയിലെത്തിയതായും അവിടെ ഒന്നാം പ്രതിയെ കണ്ടു മുട്ടുകയും ബ്രിട്ടോയുടെ കടയിൽ സൂക്ഷിച്ച ഇരുമ്പു വടിയുമായി പ്രതികൾ ബൈക്കിൽ തലശ്ശേരി ഓവർബറീസ് ഫോളിക്ക് സമീപം എത്തിയിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അവിടെ വെച്ച് കടലിൽ ചൂണ്ടയിടുന്ന നസീറിനെ ബ്രിട്ടോ കാണിച്ചു കൊടുത്തതായും അവനെ ശരിയാക്കണമെന്ന് പറഞ്ഞതായും മൊഴിയിലുണ്ട്. ഒന്നു മുതൽ മൂന്ന് വരെയുള്ള പ്രതികൾ 17 ാം തീയ്യതിയും നസീറിനെ പിൻതുടർന്നു. തൊട്ടടുത്ത ദിവസം രാത്രി മിഥുൻ, സോജിത്ത് എന്നിവർ കായ്യത്ത് റോഡിൽ നിലയുറപ്പിച്ചു. രാത്രി 7.30 ന് നോമ്പുതുറന്ന ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന നസീറിനെ കനക് റസിഡൻസിക്ക് സമീപം വെച്ച് അക്രമിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്.സ്ക്കൂട്ടറിനെ പിൻതുടർന്ന് ബൈക്കിലെത്തിയ സംഘം ഓട്ടത്തിനിടയിൽ തന്നെ ഇരുമ്പു വടികൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയേറ്റ നസീർ ഇരുമ്പു വടി കൈകൊണ്ട് തടഞ്ഞ് പിടിച്ചപ്പോൾ സ്ക്കൂട്ടർ മറിഞ്ഞു. എഴുന്നേറ്റോടിയ നസീറിനെ പിൻതുടർന്ന് വീണ്ടും അടിച്ചു വീഴ്ത്തുകയായിരുന്നു.
ഇതെല്ലാം തടയാനുള്ള ശ്രമം നസീർ നടത്തുകയും ചെയ്തു. അതിനിടെയാണ് കഠാര കൊണ്ടുള്ള കുത്തേറ്റത്. ഇതിനിടെ അക്രമി സംഘത്തിൽപെട്ടയാൾ നസീറിന്റെ ദേഹത്ത് അഞ്ച് തവണ ബൈക്ക് ഓടിച്ചു കയറ്റി. പൊന്ന്യം കുണ്ടുചിറയിലെ പൊട്ട്യൻ സന്തോഷ് എന്നയാളാണ് ഈ ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കൊളശ്ശിരിയിലെ വിപിൻ എന്ന ബ്രിട്ടോ, കതിരൂർ വേറ്റുമ്മലിലെ സി. ശ്രീജിൻ, കാവും ഭാഗത്തെ റോഷൻ ആർ ബാബു എന്നിവരെ കൃത്യം നടത്താൻ ഏൽപ്പിച്ചതെന്നും പൊലീസിന് മൊഴി നൽകിയിരുന്നു.
Stories you may Like
- സി.പി. എം വിമതനേതാവ് സി.ഒ.ടി നസീർ; കോൺഗ്രസ് വേദികളിൽ സജീവമാകുമ്പോൾ
- സി.ഒ.ടി നസീറിനെതിരെ പൊലിസ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തു
- സി ഒ ടി നസീറിനെ വീണ്ടും ആക്രമിച്ചതായി പരാതി
- ജനകീയ മുഖ്യമന്ത്രിയെ കൊല്ലാൻ ശ്രമിച്ച കേസിൽ ഇനി അപ്പീൽ
- മകൻ ബുദ്ധമതക്കാരിക്കൊപ്പം ഒളിച്ചോടി; മുതിർന്ന നേതാവിനെ ബിജെപി പുറത്താക്കി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍