മലപ്പുറം മുറിച്ച് തിരൂർ ജില്ലയല്ല വേണ്ടത് പൊന്നാനിയാണ്; മലപ്പുറം ജില്ലാ വിഭജന ചർച്ച മുറുകും മുമ്പെ ജില്ലാ ആസ്ഥാനത്തിനുവേണ്ടിയും തമ്മിൽതല്ല് തുടങ്ങി; കെ.എൻ.എ ഖാദറിന്റെ തിരൂർ ജില്ലാ ആവശ്യത്തിന് പിന്നാലെ പൊന്നാനി ജില്ലക്കുവേണ്ടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷനും രംഗത്ത്
ജംഷാദ് മലപ്പുറം
മലപ്പുറം: മലപ്പുറം മുറിച്ച് തിരൂർ ആസ്ഥാനമായല്ല ജില്ലവേണ്ടെതെന്നും മറിച്ച് പൊന്നാനി ആസ്ഥാനമായാണ് ജില്ലവരേണ്ടതെന്നും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ. മലപ്പുറം ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ട് കെ.എൻ.എ ഖാദർ എംഎൽഎ. നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും മലപ്പുറം ജില്ലാ വിഭജനചർച്ച വീണ്ടും സജീവമായിട്ടുള്ളത്. എസ്.ഡി.പി.ഐ നേരത്തെ മുതലെ മലപ്പുറം ജില്ലാ വിഭജനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിഷയം ഇത് ആരും ഏറ്റെടുത്തിരുന്നില്ല, എന്നാൽ കെ.എൻ.എ ഖാദറിന്റെ രംഗപ്രവേശനത്തോടെ പുതിയ ജില്ലാ രൂപീകരണ ചർച്ച സജീവമായതോടെയാണ് ജില്ലാ ആസ്ഥാനത്തെ കുറിച്ചും തമ്മിൽ തല്ലുംവാക്പോരും നടക്കുന്നത്. തിരൂർ ആസ്ഥാനമായി പുതിയ ജില്ലവേണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെടുമ്പോൾ അതുപൊന്നാനിയിൽവേണമെന്നാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ രംഗത്തെത്തിയത്. ഇതിന് വിവിധ കാരണങ്ങളും ഇവർ നിരത്തുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 16ന് അമ്പതാം വാർഷികം ആഘോഷിച്ച മലപ്പുറം ജില്ല വീണ്ടും വിഭജനത്തിന്റെ പിരിമുറുക്കത്തിലാണ്, 1969 ജൂൺ 16 നാണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടത്. അന്ന് 14 ലക്ഷമായിരുന്നു ജനസംഖ്യയെങ്കിൽ ഇന്നത് 46 ലക്ഷത്തിൽ എത്തിനിൽക്കുന്നു. 14 ലക്ഷത്തിൽ നിന്ന് മൂന്നിരട്ടിയായി ജനസംഖ്യ വർദ്ധിച്ചിട്ടും വികസനവും അധികാരവും താഴെത്തട്ടിലെത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലും ജില്ലയിൽ ഉണ്ടായിട്ടില്ല. ജനസംഖ്യാനുപാതികമായി ജില്ലക്ക് ലഭിക്കേണ്ട വികസന പദ്ധതികളൊന്നും ജില്ലയുടെ പിറവിക്ക് ശേഷം ലഭിച്ചിട്ടില്ല എന്നത് എക്കാലവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്.
46 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, ജനസംഖ്യയുടെ ആധിക്യം കൊണ്ട് വീർപ്പു മുട്ടുന്ന മലപ്പുറം ജില്ലയുടെ ശോചനീയാവസ്ഥക്ക് പരിഹാരമെന്നോണമാണ് പൊന്നാനി ആസ്ഥാനമാക്കി പുതിയൊരു ജില്ല എന്ന ന്യായമായ ആവശ്യം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഉന്നയിക്കുന്നത്. മറുനാട്ടിലുള്ള പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഈ ആവശ്യവുമായി ഊർജ്ജസ്വലമായ ഇടപെടലുകൾ നടത്തിവരുകയാണ്. ജൂൺ 26നു മലപ്പുറത്തു നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ ജില്ല രൂപീകരിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടത്. കൂട്ടായ്മയുടെ സമിതി രക്ഷാധികാരി മൂസക്കുട്ടി, കേന്ദ്ര ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്, കേന്ദ്ര കമ്മിറ്റി ട്രഷറർ എ.കെ മുസ്തഫ, സമിതി കൺവീനർ അഡ്വ: ഫസലു റഹ്മാൻ, സമിതിയംഗം ഹൈദരലി മാസ്റ്റർ എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
സാംസ്കാരിക പാരമ്പര്യത്തിന്റെയും പഴയ വാണിജ്യ തലസ്ഥാനമായ തിണ്ടിസ് തുറമുഖത്തിന്റെയും ആസ്ഥാനമായ, കടലും പുഴയും കായലും വയലും കോൾ കൃഷിയും മണൽപ്പരപ്പുമായി നീണ്ടുകിടക്കുന്ന, മത്സ്യ സംസ്ക്കരണവും കയർ അനുബന്ധ വികസനത്തിനും സാധ്യതകൾ നിലനിൽക്കുന്ന പൊന്നാനി ആസ്ഥാനമായി പുതിയൊരു ജില്ല വരേണ്ടത് അനിവാര്യമാണെന്ന് ഭാരവാഹകൾ പറയുന്നു. വികസനം എല്ലാവർക്കും എല്ലായിടത്തും എത്തുന്ന പൗരന്റെ മനുഷ്യാവകാശ സംരക്ഷണ ലക്ഷ്യത്തോടെയുള്ള ഈ യജ്ഞത്തിൽ സർവ്വ ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്. ജില്ലാരൂപീകരണ സമിതിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി, റവന്യു മന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ, എം പി, മറ്റു ജനപ്രതിനിധികൾ എന്നിവരെ നേരിട്ട് കാണാനും നിവേദനം സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബഹുജന കൺവെൻഷൻ, ബോധവൽക്കരണ പരിപാടികൾ പ്രചരണ ജാഥ തുടങ്ങി പലവിധ പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞത്.
ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം എന്നിങ്ങനെ ഏതു മേഖലയെടുത്ത് പരിശോധിച്ചാലും മലപ്പുറം ജില്ല ഏറെ പിറകിലാണെന്നു കാണാം. ജില്ലാ ആശുപത്രിയുടെ ബോർഡ് നെയിം മെഡിക്കൽ കോളേജ് എന്നായി മാറിയതൊഴിച്ചാൽ അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തിൽ ഒരു മാറ്റവും ഇവിടെ വന്നിട്ടില്ല. ജില്ലയിലെ മറ്റു ഗവണ്മെന്റ് ആശുപത്രികളുടെ നിലവാരവും വ്യത്യസ്തമല്ല.വിദ്യാഭ്യാസ അനീതികൾക്കും വിവേചനങ്ങൾക്കുമെതിരെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ സമരങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തു ഏററവും കൂടുതൽ പേർ പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്നതും വിജയിക്കുന്നതും മലപ്പുറം ജില്ലയിലാണ്. എന്നാൽ 70 ശതമാനത്തിനു മുകളിൽ മാർക്കു നേടിയ വിദ്യാർത്ഥികൾക്ക് പോലും മലപ്പുറത്ത് പ്ലസ് വണിന് സീറ്റില്ല. ഉന്നത വിദ്യാഭ്യാസ രംഗമായ ബിരുദ ബിരുദാന്തര മേഖലയിലെ അവസ്ഥ ഇതിലും പരിതാപകരമാണ്.
ഗതാഗത മേഖലയിൽ ജില്ലയുടെ മുഖച്ഛായ മാറ്റാനാവുമായിരുന്ന നിലമ്പൂർ- നഞ്ചൻകോട് റെയിൽപാതയും അങ്ങാടിപ്പുറം- ഫറോക്ക് റെയിൽപാതയും താനൂർ- ഗുരുവായൂർ പാതയുമെല്ലാം പഴങ്കഥയിലെ വാഗ്ദാനങ്ങൾ മാത്രമായി. ജില്ലയുടെ അഭിമാനമായ കരിപ്പൂർ വിമാനത്താവളത്തിന്റെ ചിറകരിയുന്ന നടപടികളാണ് സമീപകാലത്തായി സ്വീകരിക്കുന്നതെന്നത് മറ്റൊരു ദുരന്തമാണ്. ടൂറിസം മേഖലയിലും ഈ അനാസ്ഥ തന്നെയാണ് കാണാൻ കഴിയുന്നത്.
സർക്കാർ പദ്ധതികളൊന്നും കാര്യക്ഷമായി നടക്കാഞ്ഞിട്ടും മലപ്പുറം ജില്ല ഇങ്ങനെ തലയുയർത്തി നിൽക്കാൻ കാരണം പ്രവാസികളാണ്. സൗകര്യമുള്ള വീടുകളും വാഹനങ്ങളും അങ്ങാടിയിൽ കാണുന്ന കോൺക്രീറ്റ് കെട്ടിടങ്ങളും വ്യവസായങ്ങളും പുതുതലമുറയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഊർജ്ജവുമെല്ലാം ഈ ഗൾഫ് മണി തന്നെയാണ്. അതിജീവനത്തിന്റെ തുരുത്തായ ഗൾഫ് പച്ചപ്പ് മങ്ങിത്തുടങ്ങിയതോടെ ജില്ലയുടെ മുഖ്യ വരുമാനമാർണ്മമാണ് അടഞ്ഞു തുടങ്ങുന്നത്. ഇതിനെ നേരിടാനുള്ള ഒരു പദ്ധതികളും മലപ്പുറം ജില്ലയിൽ പുരോഗമിക്കുന്നില്ല.
മറ്റു ജില്ലകളെപ്പോലെ സർക്കാർ പദ്ധതികളിലൂടെ മലപ്പുറം ജില്ലയിൽ വികസനം യാഥാർഥ്യമാകണമെങ്കിൽ ജനസംഖ്യാനുപാതികമായി പുതിയ വില്ലേജുകളും താലൂക്കുകളും ഉണ്ടാവേണ്ടതുണ്ട്. കണക്കനുസരിച്ച് ജനസംഖ്യാനുപാതികമായി പുതിയ 62 വില്ലേജുകളും 3 താലൂക്കുകളും അനുവദിക്കേണ്ടതുണ്ട്. 14 ലക്ഷം ജനങ്ങളുടെ ക്ഷേമത്തിനായി 1969ൽ രൂപീകരിക്കപ്പെട്ടതാണ് മലപ്പുറം ജില്ല. ഇപ്പോൾ ജനസംഖ്യ മൂന്നിരട്ടിയായി വർദ്ധിച്ച് 45 ലക്ഷത്തിലെത്തി സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണിത്. വികസനാവശ്യാർത്ഥം മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില ഭാഗങ്ങൾ ചേർത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ന്യായമായ ആവശ്യം ഉയർന്നുവരുന്നത് ഈ സന്ദർഭത്തിലാണ്. സർക്കാരിന്റെ വികസന പദ്ധതികൾ യാതൊരു വിവേചനവും കൂടാതെ എല്ലാ പ്രദേശത്തെ പൗരന്മാർക്കും നീതിയോടെ ലഭിക്കേണ്ടതുണ്ട്. ആ സാമൂഹിക നീതി ഉറപ്പു വരുത്താൻ പുതിയ ജില്ലയും താലൂക്കുകളും വില്ലേജുകളും ഉണ്ടാവേണ്ടതുണ്ട്.
മലപ്പുറം ജില്ലയുടെ വികസനത്തിന്റെ 90 ശതമാനം കുറ്റിപ്പുറം പാലം കടന്ന് പടിഞ്ഞാറോട്ടും തിരൂർ വിട്ട് തെക്കോട്ടും ഇല്ലാത്ത അവസ്ഥക്ക് മാറ്റം വരണം. അലീഗഢ് ഓഫ് കാമ്പസ് പെരിന്തൽമണ്ണ, ജില്ലാ ആശുപത്രി തിരൂർ എന്നിവ ഉദാഹരണങ്ങളാണ്. സ്വന്തം ജില്ലയിലേക്ക് അനുവദിച്ച മെഡിക്കൽ കോളേജിലേക്ക് 80 കിലോമീറ്റർ യാത്ര ചെയ്യേണ്ട അവസ്ഥ കേരളത്തിൽ ഒരുപക്ഷെ പൊന്നാനിക്കാർക്ക് മാത്രമാകും. ആനക്കര, തൃത്താല, കൂറ്റനാട് മുതലായ പാലക്കാടിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്കും .പട്ടാമ്പി താലൂക്കിലെ വലിയൊരു വിഭാഗത്തിനും പൊന്നാനിക്കാരുടെ അതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാടിനും ഒരൽപ്പം ആശ്വാസം നൽകാൻ പുതിയ ജില്ലാ രൂപീകരണം ഉപകരിക്കുമെന്നും ഭരവാഹികൾ പറഞ്ഞു.
അതേ സമയം മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ കാരണം വ്യക്തമാക്കി കെ.എൻ.എ ഖാദർ എംഎൽഎ വീണ്ടും രംഗത്തുവന്നിരുന്നു. മറ്റു ജില്ലകളിലെ ജനസംഖ്യയും ലോക്സഭാ മണ്ഡലങ്ങളേക്കാൾ കൂടുതൽ ജില്ലകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയും നിരത്തിയാണ് കെ.എൻ.എ ഖാദർ തന്റെ വാദം സാധൂകരിക്കുന്നത്. ജില്ലാ വിഭജനംആവശ്യപ്പെട്ട് നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കെ.എൻ.എ ഖാദറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ജനസംഖ്യ ജില്ലാ അടിസ്ഥാനത്തിൽ
തിരുവനന്തപുരം 3307284
കൊല്ലം 2629703
ആലപ്പുഴ 2121943
പത്തനംതിട്ട 1198537
കോട്ടയം 1979384
ഇടുക്കി 1107453
എറണാകുളം3279860
തൃശ്ശൂർ 3110327
പാലക്കാട് 2810892
കോഴിക്കോട് 3089543
വയനാട് 816550
കണ്ണൂർ 2525637
കാസർകോട് 1302600
മലപ്പുറം 4110956
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്