ബിനാലെയ്ക്ക് തിരശ്ശീല വീഴുമ്പോൾ വഴിയാധാരമാകുന്നത് നൂറ് കണക്കിന് തൊഴിലാളികൾ; അഹോരാത്രം പണിയെടുത്തിട്ടും ഭൂരിഭാഗം തൊഴിലാളികൾക്കും കൂലി കിട്ടാക്കണി; പ്ലക്കാർഡുകളുയർത്തി പ്തിഷേധിച്ചവരെ നാടിന് അപമാനമാകുമെന്ന് പറഞ്ഞ് പിന്തിരിപ്പിച്ച് പൊലീസും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുസിരിസ് ബിനാലെയുടെ നാലാമത് പതിപ്പിന് നാളെ തിരശീല വീഴാനിരിക്കെ കഴിഞ്ഞ ആറുമാസക്കാലം ഈ സംരംഭത്തിനുവേണ്ടി അഹോരാത്രം പണിയെടുത്ത നൂറുകണക്കിന്ന് തൊഴിലാളികളും കരാറുകാരും വഴിയാധാരമായി. ഇവർക്ക് അവകാശപ്പെട്ട കൂലിയും വേതനവും ഇനിയും കൊടുത്ത് തീർത്തിട്ടില്ലെന്ന ആരോപണം നിലനിൽക്കുന്നു. സമാപന ദിവസത്തലേന്നായ ഇന്ന് ബിനാലെയുടെ പ്രധാന കമാനത്തിന്നരികെ അവർ പ്ലക്കാർഡുകൾ പിടിച്ചു പ്രതിഷേധിച്ചു.
സമാപന ദിവസമായ നാളെ ഒരുപാട് വിദേശികൾ പങ്കെടുക്കുന്നതുകൊണ്ട് അത് ബിനാലെക്കും നാടിനും മോശമാണെന്ന് പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തിക്കൊണ്ട് പൊലീസ് സംഭവസ്ഥലത്ത് വന്ന് പ്രതിഷേധക്കാരെ നീക്കി. അതേസമയം സമാപന ദിവസങ്ങളിൽ ബിനാലെയുടെ മുഴുവൻ ട്രസ്റ്റികളും സ്ഥലത്തുള്ളതുകൊണ്ട് കാര്യങ്ങൾ ചർച്ചചെയ്തുകൊണ്ടു സമവായത്തിലെത്തുന്നതിനും അനുരന്ജനത്തിലെത്തുന്നതിനും കരാറുകാർ സന്നദ്ധരാണെന്ന് അറിയിക്കുന്നു.
അതേസമയം കരാറുകാർക്ക് കൊടുക്കാനുള്ള 1,80,59000 രൂപ (ഒരു കോടി എണ്പതു ലക്ഷത്തി അമ്പത്തൊമ്പതിനായിരം രൂപ മാത്രം) കൊടുത്തുതീർത്തെന്ന പ്രസ്താവന സംഘാടകർ അവരുടെ വെബ്സൈറ്റ് മുഖേന വെളിപ്പെടുത്തിയിട്ടുമുണ്ട്. മാത്രമല്ല, ഓഡിറ്റ് പരിശോധിച്ചതിൽനിന്ന് ഏകദേശം 25 ലക്ഷത്തിലധികം രൂപ കൂടുതൽ കൊടുത്തതായാണ് ബിനാലെ അധികൃതർ വക്കീൽ മുഖാന്തിരം കരാറുകാരെ അറിയിച്ചിട്ടുള്ളത്.
എന്നാൽ കിട്ടാനുള്ളത് 2, 82,00000 രൂപ (രണ്ടു കോടി എന്പത്തിരണ്ടു ലക്ഷം രൂപ മാത്രം) ആണെന്ന് കരാറുകാരും അവകാശപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറിൽ മാത്രം ആരംഭിച്ച പണികൾ യുദ്ധകാല അടിസ്ഥാനത്തിലാണ് കരാറുകാർ കേവലം രണ്ടുമാസംകൊണ്ട് തീർത്തതെന്നും അതുകൊണ്ടുമാത്രമാണ് ഡിസംബർ 12-ന് ബിനാലെ തുടങ്ങാൻ സാധിച്ചതെന്നും കരാറുകാർ അവകാശപ്പെടുന്നു. യാതൊരുവിധ പ്രൊഫഷണൽ ആസൂത്രണവുമില്ലാതെയാണ് സംഘാടകർ പദ്ധതി ആവിഷ്കരിച്ചതെന്നും അതുകൊണ്ടുതന്നെ കരാറുകാർ പണിതീർക്കാൻ വല്ലാതെ ബുദ്ധിമുട്ടിയെന്നും അവർ പറയുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ അവശേഷിക്കുന്ന ഒരു കോടി രൂപ എത്രയും പെട്ടെന്ന് കരാറുകാരും വക്കീൽ മുഖാന്തിരം ബിനാലെ സംഘാടകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
മുൻവർഷങ്ങളിൽ കൃത്യമായി തന്നെ കരാറുകാർക്ക് പണം കൊടുത്ത ബിനാലെ ഇക്കുറി അതിൽ പരാജയപ്പെട്ടത് സംഘാടകരുടെ പിടിപ്പുകേടുകൊണ്ടുമാത്രമാണെന്നും കരാറുകാർ പറയുന്നു.
അതേസമയം ഇക്കുറി കരാറുകാർ അവകാശപ്പെടുന്ന തുക വളരെ കൂടുതലായിരുന്നെന്നും അതുകൊണ്ടുതന്നെ സർക്കാർ നിയമപ്രകാരം ഓഡിറ്റ് ചെയ്തതിനുശേഷം മാത്രമേ കരാർ പണം കൊടുക്കാനാവു എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിനാലെ സംഘാടകർ. മാത്രമല്ല, വിഷയം ഇപ്പോൾ കോടതിയുടെ മുന്നിൽ നിൽക്കുന്നതുകൊണ്ട് കോടതി ഇടപെടലിനുശേഷം മാത്രമേ ഈ വിഷയത്തിൽ തീർപ്പ് കൽപ്പിക്കാനാവൂ എന്നും ബിനാലെ വെബ്സൈറ്റ് വഴി ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്.
സർക്കാർ നിയമാനുസൃതം കരാറോ ടെണ്ടറോ വിളിച്ചുറപ്പിച്ചുകൊടുത്ത പണികൾ ആണെങ്കിൽ ഇത്തരത്തിൽ ആശയക്കുഴപ്പത്തിന് കാരണം ഉണ്ടാവാനിടയില്ല. അതേസമയം നിയമാനുസൃതമായ കരാറോ ടെണ്ടറോ ഒന്നും ബിനാലെ പാലിക്കപ്പെട്ടിട്ടില്ലെന്നും കരാരുകാരിൽ ചിലർ ആരോപണം ഉന്നയിക്കുന്നുണ്ട്. മാത്രമല്ല, കരാറുകാരുടെ ജോലികളും അവക്ക് അവകാശപ്പെട്ട കൂലിയും, ജോലികൾ രൂപകൽപ്പന ചെയ്ത സാങ്കേതിക വിദഗ്ദരുടെ സാന്നിധ്യത്തിലല്ല ഓഡിറ്റ് മുഖാന്തിരം വിലയിരുത്തപ്പെട്ടതെന്ന വാദവും കരാറുകാർ മുന്നോട്ടുവക്കുന്നു.
പ്രമേയം കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ വ്യത്യസ്തമായ 'പാർശ്വവൽക്കരിക്കപ്പെടാത്ത ജീവിതങ്ങളുടെ സാധ്യതകൾ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണ ബിനാലെയിലെ കലാപ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നത്. 32 രാജ്യങ്ങളിൽ നിന്നായി 138 ആർട്ടിസ്റ്റുകൾ ബിനാലെയിൽ പങ്കെടുത്തിരുന്നു. പത്തോളം മലയാളി കലാകാരന്മാരും ഇക്കുറി ബിനാലെയിൽ പങ്കെടുത്തിരുന്നു. അനിത ദുബൈയാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യൂറേറ്റർ.
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ദർബാർ ഹാൾ എന്നിവിടങ്ങളിലായിരുന്നു കലാപ്രദർശനങ്ങൾ അരങ്ങേറിയത്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണവും ഇക്കുറി വിഷയമായിരുന്നു. ബിനാലെയിൽ പങ്കെടുത്തവരിൽ കൂടുതലും സ്ത്രീകളാണെന്ന പ്രത്യേകതയും ഇപ്രാവശ്യത്തെ നാലാം ലക്കം ബിനാലെക്കുണ്ടായിരുന്നു.
പ്രദർശനങ്ങൾക്ക് സമാന്തരമായി ഒട്ടനവധി വ്യത്യസ്തമായ പരിപാടികളും ഇക്കുറി കൊച്ചി ബിനാലെയെ ശ്രദ്ധേയമാക്കിയിരുന്നു. കലാവിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ടുള്ള സ്റ്റുഡന്റ്സ് ബിനാലെ, പ്രസിദ്ധരുടെ 'ലെറ്റ്സ് ടോക്ക്' പ്രഭാഷണ പരമ്പര, കൊച്ചിയിൽ തന്നെ താമസിച്ചുകൊണ്ടുള്ള റസിഡന്‍ഷ്യൽ കലാസൃഷ്ടികളൊരുക്കൽ, പുതിയ കലാകാരന്മാർക്കുള്ള മാസ്റ്റർ പ്രാക്ടീസ് സ്റ്റുഡിയോ, 'വേദനകൾക്ക് സമാശ്വാസമേകാൻ കലയും സംഗീതവും' എന്ന ആർട്സ് ആൻഡ് മെഡിസിൻ പ്രോഗ്രാം, സമകാലിക കലകളിലുള്ള വീഡിയോ ലാബ്, പരമ്പരാഗതവും സമകാലികവുമായി സംഗീതരൂപങ്ങൾക്കു യായ മ്യൂസിക് ഓഫ് മുസിരിസ്, സിനിമകളും ഡോക്യുമെന്ററികളുമായി 'ആർട്ടിസ്റ്റ്സ് സിനിമ' എന്നിവയും ബിനാലെ നാലാം ലക്ക സവിശേഷതകളായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍