Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടിയെ ആക്രമിച്ച കേസിൽ വിചാരണക്ക് വനിത ജഡ്ജിമാരെ കണ്ടെത്താനായില്ല; തൃശ്ശുർ, എറണാകുളം ജില്ലകളിൽ ഒഴിവുള്ള വനിതാ ജഡ്ജിമാർ ഇല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് രജിസ്ട്രാർ; പാലക്കാട് ജില്ലയിൽ വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്നറിയാൻ ഹൈക്കോടതി നിർദ്ദേശം

നടിയെ ആക്രമിച്ച കേസിൽ വിചാരണക്ക് വനിത ജഡ്ജിമാരെ കണ്ടെത്താനായില്ല; തൃശ്ശുർ, എറണാകുളം ജില്ലകളിൽ ഒഴിവുള്ള വനിതാ ജഡ്ജിമാർ ഇല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് രജിസ്ട്രാർ; പാലക്കാട് ജില്ലയിൽ വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്നറിയാൻ ഹൈക്കോടതി നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിചാരണക്ക് വനിത ജഡ്ജിമാരെ കണ്ടെത്താനായില്ലെന്ന് രജിസ്ട്രാർ കോടതിയെ അറിയിച്ചു. തൃശ്ശുർ, എറണാകുളം ജില്ലകളിൽ ഒഴിവുള്ള വനിതാ ജഡ്ജിമാർ ഇല്ലെന്നാണ് രജിസ്ട്രാർ ഹൈക്കോടതിയെ അറിയിച്ചു. തൃശ്ശൂർ ജില്ലയിലെ വനിതാ ജഡ്ജിമാർക്ക് ജോലിത്തിരക്ക് മൂലം കേസ് പരിഗണിക്കാൻ അസൗകര്യമുണ്ടെന്ന് രജിസ്റ്റ്രാർ ഹൈക്കോടതിയിൽ വ്യക്തിമാക്കി. പാലക്കാട് ജില്ലയിൽ വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്നറിയാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

അടുത്ത വ്യാഴാഴ്ച പുതിയ പട്ടിക നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, എറണാകുളം സിബിഐ കോടതിയിലെ വനിതാ ജഡ്ജിമാരെ പരിഗണിക്കാനാകുമോയെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. കേസിൽ ഇരയായ നടിയുടെ ആവശ്യം പരിഗണിച്ച്എറണാകുളത്തോ തൃശ്ശൂരോ വനിതാ ജഡ്ജിമാർ ഉണ്ടോയെന്ന് പരിശോധിക്കാൻ കോടതി കഴിഞ്ഞ ആഴ്ച നിർദേശിച്ചിരുന്നു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണയുടെ നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു.

എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കവേയാണ് വനിതാ ജഡ്ജി വേണമെന്ന ആവശ്യം നടി ഉന്നയിച്ചത്. ഇക്കാര്യം കീഴ്‌കോടതി പരിഗണിക്കവേ അംഗീകരിച്ചിരുന്നില്ല. തുർന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. 2017ഫെബ്രുവരിയിലാണ് തൃശ്ശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വച്ച് നടി ആക്രമിക്കപ്പെട്ടത്. കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നു.

സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേർ സാക്ഷികളായ കുറ്റപത്രത്തിൽ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് നൽകിയ കുറ്റപത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.മൊബൈൽ ഫോൺ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടുത്തിയ കുറ്റപത്രത്തിൽ ദിലീപും പൾസർ സുനിയും മാത്രമാണ് ഗൂഢാലോചനയിൽ പങ്കെടുത്തതെന്നാണ് പറയുന്നത്.

രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. ദിലീപിനെതിരേ കൂട്ട ബലാത്സംഗവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാരിയർ എന്നിവരുൾപ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ് ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾ. പൊലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തിൽ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP