രാജീവ് രവിയുടെ തുറമുഖം സിനിമക്ക് നിദാനമായ ചരിത്ര സംഭവം പുസ്തകമാകുന്നു; മട്ടാഞ്ചേരി വെടിവെപ്പിന്റെ പിന്നാമ്പുറ രഹസ്യങ്ങളുമായി ‘അടയാളം’ വരുന്നു; അബ്ദുല്ല മട്ടാഞ്ചേരി എഴുതിയ പുസ്തകം സെപ്റ്റംബർ15ന് പ്രകാശനം ചെയ്യും
മറുനാടൻ ഡെസ്ക്
മട്ടാഞ്ചേരിയിൽ 1953ൽ നടന്ന തൊഴിലാളി വിപ്ലവത്തിന്റെ അണിയറയിൽ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ അനാവരണം ചെയ്തുകൊണ്ടുള്ള ചരിത്രാന്വേഷണ പുസ്തകം ‘അടയാളം’ വെളിച്ചം കാണുന്നു. പത്രപ്രവർത്തകനും സമര സേനാനിയുടെ മകനുമായ അബ്ദുല്ല മട്ടാഞ്ചേരി എഴുതിയ ‘അടയാളം’ എന്ന പുസ്തകത്തിലൂടെയാണ് കാലം കാത്ത്വെച്ച ആ രഹസ്യങ്ങൾ അനാവരണം ചെയ്യപ്പെടുന്നത്. മട്ടാഞ്ചേരി വെടിവെപ്പിന്റെ 68മത് വാർഷികദിനമായ സെപ്തംബർ 15ന് പുസ്തകം പ്രകാശനം ചെയ്യും.
ഇവിടെ കത്തി നിന്ന കനലിനെ ഇത്വരെ ചാരം കൊണ്ട് മൂടിയിടുകയായിരുന്നു. ആ കനലിൽ നിന്നുള്ള പ്രകാശരശ്മികൾക്ക് പല ബിംബങ്ങളേയും ഭസ്മീകരിക്കാനുള്ള ശേഷിയുണ്ടായിരുന്നു. അത്കൊണ്ട് തന്നെയാണ് തൊഴിലാളി വർഗ സമര ചരിത്രങ്ങളിൽ സമാനതകളില്ലാത്ത ആ വിപ്ലവത്തെ, ചരിത്ര രചനകളിൽ നിന്ന് ഇത്വരെ മറച്ചുപിടിച്ചുപോന്നത്
1953ലെ മട്ടാഞ്ചേരി വെടിവെപ്പ് രക്തപങ്കിലമായിരുന്നു. ആ തൊഴിലാളി മുന്നേറ്റം ദക്ഷിണേന്ത്യയുടെ സമരഭൂമികയിൽ സമാനതകളില്ലാത്തതാവാൻ കാരണം അതിലെ ബഹുജന പങ്കാളിത്വമായിരുന്നു. ആ സമരമുഖത്ത് അണിനിരന്നവരിൽ പുന്നപ്ര-വയലാർ, കയ്യൂർ, കരിവെള്ളൂർ സമരങ്ങൾ നയിച്ച് അനുഭവസമ്പത്ത് നേടിയവർവരെ ഉണ്ടായിരുന്നു. അവർക്ക് നേതൃത്വം നൽകാൻ കമ്യൂണിസ്റ്റുകാരായ ടി.എം അബു, ജോർജ് ചടയംമുറി, പി. ഗംഗാധരൻ, കോൺഗ്രസുകാരായ കെ.എച്ച് സുലൈമാൻ മാസ്റ്റർ, എം.കെ. രാഘവൻ വക്കീൽ, എ.എ കൊച്ചുണ്ണി മാസ്റ്റർ, ജി.എസ് ധാരാസിങ്, പി.എസ്.പി ഭാരവാഹിയായിരുന്ന ടി.പി പീതാംബരൻ മാസ്റ്റർ എന്നീ നേതാക്കളുണ്ടായിരുന്നു.
കാസർകോട് മുതൽ തിരുവനന്തപുരംവരെയുള്ള പ്രദേശങ്ങളിൽ നിന്ന് നിരവധി തൊഴിലാളികളാണ് അന്ന് കൊച്ചി തുറമുഖത്ത് ജോലി തേടി എത്തിയിരുന്നത്. വിവിധ മേഖലകളിൽ തൊഴിലെടുത്തിരുന്ന ഇവരോടൊപ്പം ആന്ധ്രപ്രദേശിൽ നിന്നെത്തിയ കോക്കനാടന്മാർ, തമിഴ്നാട്ടിൽ നിന്നെത്തിയ പാണ്ടികശാല തൊഴിലാളികൾ തുടങ്ങി ദക്ഷിണേന്ത്യയുടെ മൊത്തം പ്രാതിനിധ്യം അന്ന് ഇവിടെ സമ്മേളിച്ചിരുന്നു. മട്ടാഞ്ചേരിയിലെ തൊഴിലാളി വിപ്ലവം ഐതിഹാസികമായി വേറിട്ടുനിൽക്കാൻ കാരണവും വിവിധ ദേശക്കാരായ തൊഴിലാളികളുടെ ഈ വൈവിധ്യം തന്നെയായിരുന്നു.
നേർക്ക്നേർ നടന്ന പോരാട്ടത്തിൽ സെയ്ത്, സെയ്താലി എന്നീ തൊഴിലാളികൾ വെടിയേറ്റ് മരിച്ചു. ആൻറണിയെന്ന തൊഴിലാളി കസ്റ്റഡിയിലെ മർദനം മൂലം വീട്ടിലെത്തിയശേഷം മരിച്ചുവീഴുകയും ചെയ്തു. മൂന്ന്പേർ രക്തസാക്ഷികളാവുകയും ആയിരങ്ങൾ ജീവിക്കുന്ന രക്തസാക്ഷികളാവുകയും ചെയ്ത ഈ സമരത്തെ ഒറ്റുകൊടുത്തതും സമാനതകളില്ലാത്ത ചതി പ്രയോഗത്തിലൂടെയായിരുന്നു. സമരത്തെ മുന്നിൽ നിന്ന് നയിച്ചവരിൽ ചിലർക്ക് സംഭവിച്ച സാമ്പത്തിക അപഭ്രംശമാണ്, നേതൃസ്ഥാനത്ത് നിന്ന് ഒറ്റുകാരിലേക്കും അതുവഴി ചരിത്രത്തിെൻറ ചവറ്റുകുട്ടയിലേക്കും അവരെ നയിച്ചത്. അതിലൂടെ ലോകത്തിന് നഷ്ടപ്പെട്ടത് തൊഴിലാളി വർഗ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഒരദ്ധ്യായമായിരുന്നു.
തുറമുഖത്തെ പ്രാകൃതമായ ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണെമന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ സമരത്തെ അത് നയിച്ചവരിൽ ചിലർ ചേർന്ന് വഴിതിരിച്ചുവിട്ട് സമ്പത്ത് നേടുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. തൊഴിലാളി-തൊഴിലുടമ ബന്ധംപോലെ പുതിയൊരു തൊഴിൽ സംസ്കാരമാണ് വെടിവെപ്പാനന്തരം ഇവിടെ സംജാതമായത്. ലോക െതാഴിലാളി സമര ചരിത്രങ്ങളിൽ കേട്ടുകേഴ്വി പോലുമില്ലാത്ത തരത്തിൽ സമരത്തിന് നേതൃത്വം നൽകിയ നേതാക്കളിൽ ഒരു വിഭാഗം ഇവിടെ തൊഴിലുടമകളായിത്തീർന്നു.
കങ്കാണിമാരിൽ നിന്ന് ചാപ്പയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ ഈ നേതാക്കൾ കങ്കാണിമാരെക്കാൾ ക്രൂരമായ ചൂഷണം നടത്തുകയായിരുന്നു ഇവിടെ. കങ്കാണിമാർ അവരുടെ വീടിന് മുന്നിൽ എറിഞ്ഞിരുന്ന ചാപ്പ, പുതിയ കങ്കാണിമാരായെത്തിയ നേതാക്കൾ അവരുടെ യൂനിയൻ ഓഫീസ് വഴിയാണ് വിതരണം ചെയ്തിരുന്നത്. സാർവദേശീയ തൊഴിലാളിവർഗ സമരചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു ഇത്. അത്കൊണ്ട്തന്നെ അത് പുറത്തറിയാൻ പാടില്ലാത്ത അണിയറ രഹസ്യമായിരുന്നു. അത്കൊണ്ടാണ് ഹേയ് മാർക്കറ്റിനെപ്പോലെ ചുവന്നൊഴുകിയ മട്ടാഞ്ചേരിയുടെ ചരിത്രം ആർക്കൈവ്സിൽ നിന്ന്പോലും അപ്രത്യക്ഷമായത്. ഇങ്ങനെ കുഴിച്ചുമൂടിയ ചരിത്രമാണ് മട്ടാഞ്ചേരിക്കാരനായ അബ്ദുല്ല ‘അടയാളം’ എന്ന പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നത്.
പുസ്തക പ്രകാശനത്തിനായി ജോൺ ഫെർണാണ്ടസ് എംഎൽഎ, എ.എ അബ്ദുൽ അസീസ്, മുകേഷ് ജെയിൻ, അലിസാർ ഷെരീഫ്, ഫാ. റാഫി പര്യാത്തുശേരി, വി.എ എൻട്രീറ്റ, പത്മനാഭ മല്യ തുടങ്ങിയവർ ചേർന്ന് സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. പ്രണതാ ബുക്സാണ് പ്രസാധകർ. എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 100രൂപ വിലക്കാണ് ഈ പുസ്തകം വിൽപനക്കെത്തുന്നത്. അബ്ദുല്ല മട്ടാഞ്ചേരി 1990ൽ മാധ്യമം പത്രത്തിലും 2018ൽ ഓൺലൈനിലും ഇത് സംബന്ധിച്ചെഴുതിയ ലേഖനത്തിന്റെ പ്ലോട്ട്, ചിദംബരൻ മാസ്റ്റർ മുമ്പെഴുതിയ നാടകത്തോട് ചേർത്ത് സംവിധായകൻ രാജീവ്രവി ‘തുറമുഖം’ എന്ന പേരിൽ സിനിമ എടുത്തിട്ടുണ്ട്. അത് ഇത്വരെ പുറത്തിറങ്ങിയിട്ടില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍