വ്യാജരേഖയുണ്ടാക്കി ജോലി തട്ടിയെടുക്കാൻ ശ്രമിച്ചത് പേരിലെ സാമ്യം മുതലെടുത്തെന്ന് ആരോപണം; ദേവികുളത്ത് സ്ഥാനാർത്ഥിയാകൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആക്ഷേപം; മുത്തുരാജിനെതിരെ മുന്നാറിലെ എയിഡഡ് സ്കൂൾ അദ്ധ്യാപകൻ
പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ: യു.ഡി.എഫ് ദേവികുളം അസ്സംബ്ലി മണ്ഡലം സ്ഥാനാർത്ഥിലിസ്റ്റിൽ സജീവ പരിഗണനയിലുള്ള എം മുത്തുരാജിനെതിരെ ഗുരുതരമായ ആരോപണവുമായി മൂന്നാർ സ്വദേശിയായ എയിഡഡ് സ്കൂൾ അദ്ധ്യാപകൻ രംഗത്ത്.
പി.എസ്.സി യെ കബളിപ്പിച്ച് വ്യാജരേഖ ചമച്ച് വിദ്യാഭ്യാസവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തന്റെ ജോലി തട്ടിയെടുക്കാൻ ശ്രമിച്ചെന്നും നേരത്തെ പി എസ് സി യെ കബളിപ്പിച്ച് ജോലിയിൽ കയറുകയും പിന്നീട് പി എസ് സി തട്ടിപ്പുകണ്ടെത്തി പുറത്താക്കുകയും ചെയ്ത വ്യക്തതിയാണ് ഇപ്പോൾ സ്ഥാനാർത്ഥിയാവാൻ അരയും തലയും മറുക്കി രംഗത്തുള്ളതെന്നാണ് മൂന്നാറിലെ എയിഡഡ് സ്കൂൾ അദ്ധ്യാപകനായ എം മുത്തുരാജ് മറുനാടനോട് വെളിപ്പെടുത്തുന്നത്.
മുൻ എം എൽ എ ഏ കെ മണിയുടെ അടുപ്പക്കാരനായ എം മുത്തുരാജ് ദേവികുളത്ത് സ്ഥാനാർത്ഥിയാവുമെന്നുള്ള പ്രചാരണങ്ങൾ ചൂടുപിടിച്ചിരിക്കെയാണ് പി എസ് സി വഴി തനിക്ക് ലഭിക്കേണ്ട ജോലി തന്റെ അതെ പേരുകാരനും നാട്ടുകാരനുമായ മുത്തുരാജ് തട്ടിയെടുക്കാൻ ശ്രമിച്ചതായും ഇടുക്കി ജില്ലയിലെ സ്കൂളിൽ മാനണ്ഡങ്ങൾ ലംഘിച്ച് കരസ്ഥമാക്കിയ ജോലിയിൽ നിന്നും ഇയാളെ പി എസ് സി തന്നെ പുറത്താക്കിയെന്നും അദ്ധ്യാപകനായ മുത്തുരാജ് വെളിപ്പെടുത്തുന്നത്.
അന്ന് ഇത്രയൊന്നും രാഷ്ട്രീയ സ്വാധീനമോ ബന്ധങ്ങളോ ഇല്ലാതിരുന്നിട്ടും മറ്റൊരാൾക്ക് അർഹതപ്പെട്ട ജോലി തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിൽ ഇയാളൊക്കെ അധികാരസ്ഥാനത്തെത്തിയാൽ എന്താവുമെന്നുള്ള ഭീതിയുണ്ടെന്നും അതിനാലാണ് ഈ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നതെന്നുമാണ് മുത്തരാജ് മറുനാടനോട് പ്രതികരിച്ചത്. സ്ഥാനാർത്ഥി പരിഗണന ലിസ്റ്റിൽ ഉൾപ്പെട്ടതായി പറയപ്പെടുന്നത് മൂക്കയ്യ മകൻ മുത്തുരാജാണ്.എം.മുത്തുരാജ് എന്നാണ് ഇയാൾ അറിയപ്പെടുന്നത് ഇയാൾ മുഖാന്തരം കബളിപ്പിക്കപ്പെട്ടതായി അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുള്ള മുത്തുപ്പാണ്ടി മകൻ മുത്തുരാജും എം മുത്തുരാജ് എന്നപേരിലാണ് അറിയപ്പെടുന്നത്.
പേരിലെ സാമ്യം മുതലാക്കി,വിദ്യഭ്യസവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തനിക്ക അർഹതപ്പെട്ട ജോലി കോൺഗ്രസ്സ് നേതാവ് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നെന്നും വിവരം പുറത്തറിയുമെന്നും കേസിൽകുടുങ്ങുമെന്നുമായപ്പോൾ തന്റെ പേരിൽ വന്ന പി എസ് സി അറിയിപ്പുകളും നിയമന ഉത്തരവുംമറ്റും മൂന്നാർ എ ഇ ഒ ഓഫീസിലെ ബോക്്സിൽ കൊണ്ടുചെന്നിട്ട ശേഷം ഇയാൾ തടിയൂരുകയായിരുന്നെന്നും അദ്ധ്യാപകൻ പറയുന്നു.
1999-ലായിരുന്നു പി എസ് സി മലക്കപ്പാറ ഗവൺമെന്റ് സ്കൂളിലേയ്ക്ക് ഒഴിവിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് അറിയിപ്പ് പ്രസിദ്ധീകരിക്കുന്നത്.2001 ആദ്യമാണ് എഴുത്തപരീക്ഷയും മുഖാമുഖവും നടത്തിയത്.ഇതിൽ താനും തട്ടിപ്പുനടത്തിയ എം മുത്തുരാജും പങ്കെടുത്തിരുന്നു.റിസൽട്ട് വന്നപ്പോൾ തനിക്ക് ഒന്നാം റാങ്കും ലഭിച്ചു.
പിന്നാലെ ഏറെ താമസിയാതെ തൃശ്ശൂർ ഡി ഡി യിൽ നിന്നും നിയമന ഉത്തരവ് ഇറങ്ങിയെന്നും കൈപ്പറ്റിയത് തനിക്കൊപ്പം പരീക്ഷയെഴുതിയതും സപ്ളിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ എം മുത്തുരാജാണെന്നും ബോദ്ധ്യമായി.മലക്കപ്പാറ സ്കൂളിലെ അന്നത്തെ പ്രധാന അദ്ധ്യാപനുൾപ്പെയുള്ള ഒരു കൂട്ടം അദ്ധ്യാപകർ തന്നെ അറിയാമായിരുന്നതിനാൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് ചാലക്കുടിയിലെ വിദ്യാഭ്യാസവകുപ്പ് ഓഫീസിൽ താൻ നേരിട്ടെത്തി ഇക്കാര്യം ചോദ്യം ചെയ്തു.ഇതോടെ ഈ നിയമനം റദ്ദാക്കി.പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും അർഹതപ്പെട്ട ജോലി ലഭിക്കുമെന്നും ഉറപ്പുനൽകി പറഞ്ഞയച്ചു.സാമ്പത്തീക പരിതാപകരമായിരുന്നതിനാാലും ജോലി അത്യവശ്യമായിരുന്നതിനാലുമാണ് അന്ന് നിയമനടപടികളിലേയ്ക്ക് കടക്കാതിരുന്നത്.മത്തുരാജ് വിശദമാക്കി.
പിന്നീട് തൃശ്ശൂർ ഡി ഡി യിൽ നിന്നും നിയമന ഉത്തരവ്് എത്തുന്നത് 2003 മധ്യത്തോടടുത്താണ്.ജൂലൈ 7-ന് എത്തണമെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് തൃശ്ശൂർ അയ്യന്തോൾ പോസ്റ്റ് ഓഫീസിൽ നിന്നും രജിസ്റ്റർ ചെയ്ത് അയച്ചത് ജൂലൈ 15-ന് ആയിരുന്നെന്ന് പരിശോധനയിൽ വ്യക്തമായി.അറിയിപ്പ് സമയത്ത് ലഭിക്കാത്തതിനാൽ ആ ജോലിയും നഷ്ടമായി.ഇതിനുപിന്നിൽ പ്രവർത്തിച്ചതും നേരത്തെ ജോലി കൈക്കലാക്കാൻ ശ്രമിച്ച മുത്തുരാജ് ആണെന്നാണ് ബലമായ സംശയം.
അക്കലാത്ത് തോട്ടം തൊഴിലാളികൾക്കിടയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു താൻ.കഷ്്ടപ്പാടുനിറഞ്ഞതായിരുന്നു ജീവിതം.കേസ്സിനോ മറ്റ്് നടപടികൾക്കോ പോകാൻ കൈയിൽ നയാപൈസ ഇല്ലായിരുന്നു.സാഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല,ഭാഗ്യത്തിന് പിന്നീട് ഒരു എയ്ഡഡ് സ്കൂളിൽ ജോലി ലഭിച്ചത്് അനുഹഗ്രഹമായി.കിട്ടുന്നതുകൊണ്ട് ഞെരുങ്ങി ജീവിതം മുന്നോട്ടുപോകുന്നു.മൂന്നാർ നല്ലതണ്ണി കല്ലാർ യു.പി സ്കൂളിൽ ഇത്തരത്തിൽ വ്യാജരേഖ ചമച്ച് ജോലിചെയ്ത് വന്നിരുന്ന ഇയാൾക്കെതിരെ പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസ് നടപടിയെടുത്തിട്ടുള്ളതായി അറിയാൻ കഴിഞ്ഞെന്നും മുത്തുരാജ് കൂട്ടിച്ചേർത്തു. ഇത്തരം മുത്തുരാജമാർ ഇനിയും ഉയർത്തെഴുന്നേറ്റാൽ എന്നെപ്പോലുള്ളവരുടെ അവസരം ഇനിയും നഷ്ടമാവും.ഇത് ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിയിക്കണം.അതുമാത്രമാണ് ഈ വെളിപ്പെടുത്തലിലൂടെ ലക്ഷ്യമിടുന്നത്.മുത്തുരാജ് നയം വ്യക്തമാക്കി.
തനിക്ക് സ്ഥാനാർത്ഥിത്വം നൽകണം എന്നാവശ്യപ്പെട്ട് മുത്തുരാജ് സോഷ്യൽ മീഡിയവഴി വിശദമായ ബയോഡേറ്റ ഉൾപ്പടെ പ്രചരിപ്പിക്കുന്നുണ്ട്.എൽ.ഡി.എഫ് ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന് എതിരെ നിരവധി ആരോപണങ്ങൾ ഉയർന്നപ്പോഴും മൗനം പാലിച്ച ഏ കെ മണി എൽ.ഡി.എഫിന് അനായാസ വിജയം നേടുന്നതിനാണ് ഇത്തരത്തിലുള്ള ഒരാളെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതെന്ന അടക്കം പറച്ചിലും ഇടുക്കിയിലെ പാർട്ടിവൃത്തങ്ങളിൽ വ്യാപകമായിട്ടുണ്ട്.കോൺഗ്രസ്-യു.ഡി.എഫ് ഇടുക്കി ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ ഉടൻ പ്രതികരിക്കുമെന്നാണ് മേഖലയിലെ വിരുദ്ധചേരിക്കാരുടെപ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍