Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോട്ടം ഉടമകൾ വഴങ്ങി; മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് വർദ്ധിപ്പിച്ച കൂടി ഈമാസം തന്നെ നൽകും; ബോണസ് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്

തോട്ടം ഉടമകൾ വഴങ്ങി; മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് വർദ്ധിപ്പിച്ച കൂടി ഈമാസം തന്നെ നൽകും; ബോണസ് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്

തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധന ഈമാസം തന്നെ നടപ്പിലാക്കാൻ ധാരണയായി. പ്ലാന്റേഷൻ ലേബർ കമ്മറ്റി (പിഎൽസി) യോഗത്തിൽ തോട്ടമുടമകൾ വഴങ്ങി. ഈ മാസം മുതൽ വർധിപ്പിച്ച കൂലി നൽകാൻ തോട്ടമുടമകൾ സമ്മതിച്ചു. ബോണസ് വർധന, കൂലി വർധന എന്നിവയ്ക്ക് മുൻകാല പ്രാബല്യം നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കും. മൂന്ന് മണിക്കൂറിലധികം നീണ്ട ചർച്ചയിലാണ് തീരുമാനമായത്. തോട്ടം ഉടമകൾ മുന്നോട്ടുവച്ച ഒരു നിബന്ധനയ്ക്കും സർക്കാർ വഴങ്ങിയില്ല.

മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തിലാണ് തൊഴിലാളി പ്രതിനിധികളുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും ചർച്ച നടത്തിയത്. നേരത്തെ കൂലി വർധന നടപ്പിലാക്കാനാകില്ലെന്ന് തോട്ടം ഉടമകൾ പ്രസ്താവിച്ചിരുന്നു. കൂലി വർധിപ്പിച്ചു കൊണ്ട് മുൻ പി.എൽ.സി യോഗത്തിൽ സൃഷ്ടിച്ച ധാരണയിൽ നിന്നാണ് അപ്രതീക്ഷിതമായി തോട്ടം ഉടമകൾ പിന്മാറിയത്. എന്നാൽ സർക്കാരുമായി ഉണ്ടാക്കിയ ധാരണയിൽ നിന്ന് പിന്മാറാൻ അനുവദിക്കില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ പ്രസ്താവിച്ചിരുന്നു.

നേരത്തെ ചേർന്ന് പിഎൽസി യോഗത്തിൽ തേയില തൊഴിലാളികൾക്ക് 69 രൂപ വർദ്ധിപ്പിച്ച് 301 രൂപയാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു സർക്കാർ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. എന്നാൽ ഈ തുക നൽകാൻ തോട്ടമുടമകൾ തയ്യാറായിരുന്നില്ല. തോട്ടം തൊഴിലാളികളുടെ വർധിപ്പിച്ച കൂലിയും ബോണസും നൽകില്ലെന്നു തോട്ടം ഉടമകൾ അറിയിച്ചതോടെ സമരം സെക്രട്ടറിയറ്റിനു മുന്നിലേക്കു വ്യാപിപ്പിക്കാൻ പെമ്പിള ഒരുമൈ പ്രവർത്തകർ തയ്യറെടുത്തിരുന്നു. ഇതിനിടെയാണ്. സർക്കാറിൽ നിന്നും പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

തോട്ടം തൊഴിലാളികളുടെ സമരം സിപിഐ(എം) ഏറ്റെടുക്കുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്പായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP