Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂടത്തായി കേസ് തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടതിൽ രാഷ്ട്രീയ ലക്ഷ്യം; പിണറായി സർക്കാരിന്റെ ദയനീയ പ്രകടനം ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയാണിതെന്നും മുല്ലപ്പള്ളി

കൂടത്തായി കേസ് തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടതിൽ രാഷ്ട്രീയ ലക്ഷ്യം; പിണറായി സർക്കാരിന്റെ ദയനീയ പ്രകടനം ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയാണിതെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൂടത്തായികേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങൾക്ക് മുൻപെ സർക്കാരിന്റേയും പൊലീസിന്റെയും കയ്യിലുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി സർക്കാരിന്റെ ദയനീയമായ പ്രകടനം ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയാണിത്.

ശബരിമല ഉൾപ്പടെയുള്ള സുപ്രധാനവിഷയങ്ങൾ അപ്രസക്തമാക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗം കൂടിയാണ് ഇപ്പോൾ നടക്കുന്ന കെട്ടുകാഴ്ചകൾ. കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ വസ്തുതകൾ കണ്ടെത്താൻ പൊലീസ് അന്വേഷണത്തിലൂടെ സാധിച്ചു. കേസിൽ ഉൾപ്പെട്ട യഥാർത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടതുമാണ്. ഈ കേസ് സംബന്ധിച്ച വസ്തുകളും തെളിവുകളും പൊലീസിന്റെ കയ്യിൽ എത്തിയിട്ട് മാസങ്ങളായി എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഈ കേസിൽ അറസ്റ്റും മറ്റും നടത്തി ജനശ്രദ്ധ തിരിക്കാനും രാഷ്ട്രീയവിഷയങ്ങൾ ചർച്ചചെയ്യാതിരിക്കാനും പൊലീസും സർക്കാരും ഒത്തുകളിക്കുകയാണ്. കേസിൽ അറസ്റ്റ് സംബന്ധിച്ച സമയം തെരഞ്ഞെടുത്തത് കൃത്യമായ ആസൂത്രണത്തോടെയാണ്. ആഭ്യന്തരമന്ത്രിയുടേയും പൊലീസ് മേധാവിയുടേയും പാർട്ടി സെക്രട്ടറിയുടേയും അറിവോടെയാണ് കൂടത്തായികേസിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ നാടകം തുടരാനാണ് രാഷ്ട്രീയ തീരുമാനമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

മഞ്ചേശ്വരത്തെ ഇടതുസ്ഥാനാർത്ഥിയെ കുറിച്ച് ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കൃത്യമായ ചരിത്രം അറിയാവുന്നതുകൊണ്ടാണ്. ആചാരവിധിപ്രകാരം ശബരിമലയിൽ പോയിട്ടുണ്ടെന്നും ആചാരങ്ങൾ മാറ്റിമറിക്കുന്നതിൽ യോജിപ്പില്ലെന്നുമാണ് ശങ്കർറൈ പറഞ്ഞത്. ക്ഷേത്ര ദർശനം നടത്തി സഹപ്രവർത്തകർക്ക് പ്രസാദം വിതരണം ചെയ്ത ശേഷമാണ് സിപിഎം കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ റൈ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിജെപി സ്ഥാനാർത്ഥി രവീശതന്ത്രിയിൽ നിന്നും അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം മത്സരത്തിന് ഇറങ്ങിയത്. ഈ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയർത്തി കൊണ്ടുവന്നത് ശങ്കർ റൈയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജനങ്ങൾക്ക് തെറ്റുതിരുത്താനായുള്ള അവസരമായാണ് മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങളല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് തെറ്റ്തിരുത്തേണ്ടത്. ശബരിമലയെ കലാപ ഭൂമിയാക്കിയതിലും വിശ്വാസികളെ കുത്തി നോവിച്ചതിലും മുഖ്യമന്ത്രി എത്രതവണ മാപ്പിരന്നാലും മതിയാവില്ല. പാലാ ഉപതെരഞ്ഞെടുപ്പ് പിണറായി സർക്കാരിനുള്ള അംഗീകാരമാണെന്ന് അവകാശപ്പെടുന്നവർ വിഡ്ഢികളുടെ ലോകത്താണ്. രാഷ്ട്രീയ ബോധമുള്ള ആരും അങ്ങനെ പറയില്ല. പാലാ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ വിജയത്തെ സത്യസന്ധമായി വിലയിരുത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. പാലായിൽ എൻ.ഡി.എക്ക് നഷ്ടമായ 7000 വോട്ട് എങ്ങോട്ടാണ് പോയതെന്ന് പരിശോധിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP