വിവാദങ്ങൾക്കു നടുവിൽ ആർ ശങ്കർ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു; ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ പ്രവർത്തിച്ച നേതാവാണ് ആർ ശങ്കറെന്നു മോദി; കേരളത്തിന്റെ വികസന കാര്യത്തിൽ ഉപേക്ഷയില്ലെന്നും പ്രധാനമന്ത്രി; വെള്ളാപ്പള്ളി നിരവധി കാര്യങ്ങൾ ചോദിച്ചിട്ടും ഒന്നും പ്രഖ്യാപിക്കാതെ മോദിയുടെ മടക്കം; എതിർപ്പിനിടെ ശിവഗിരിക്കുന്നിലും മോദിയെത്തി
കൊച്ചി: വിവാദങ്ങൾക്കു നടുവിൽ ആർ ശങ്കർ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ പ്രവർത്തിച്ച നേതാവാണ് ആർ ശങ്കറെന്നു മോദി പറഞ്ഞു. ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന നേതാവാണ് അദ്ദേഹമെന്നും മോദി പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിനിടെ ശബരി റെയിൽപ്പാത ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചോദിച്ചിട്ടും ഒന്നും പ്രഖ്യാപിക്കാതെ മോദി കൊല്ലത്തു നിന്നു മടങ്ങുകയും ചെയ്തു.
പിന്നോക്ക വിഭാഗത്തിൽ ജനിച്ചുവളർന്ന ആളെന്ന നിലയിൽ അവരുടെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്നു മനസിലാക്കിയ വ്യക്തിയാണു ഞാനെന്നു കൊല്ലത്തെ വേദിയിൽ മോദി പറഞ്ഞു. അത്തരം ബുദ്ധിമുട്ടുകൾ ആരും പഠിപ്പിക്കേണ്ടതില്ല. ആർ ശങ്കറും മന്നത്തു പത്മനാഭനും ചേർന്നു ഹിന്ദു മഹാമണ്ഡലം രൂപീകരിച്ചു. അത് ഉദ്ഘാടനം ചെയ്യാൻ ശ്യാമപ്രസാദ് മുഖർജിയെ ക്ഷണിച്ചു. ശ്യാമപ്രസാദിന്റെ ജനസംഘത്തിന്റെ ഇന്നത്തെ രൂപമാണു ബിജെപി.
ആർ.ശങ്കർ ഇന്നും ജനമനസ്സുകളിൽ ജീവിച്ചിരിക്കുന്നു. രണ്ട് വർഷം മാത്രമാണ് ശങ്കർ മുഖ്യമന്ത്രിയായിരുന്നത്. എന്നിട്ടും വർഷങ്ങൾക്കിപ്പുറവും അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. മഹത്തായ ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു ആഗ്രഹിച്ചിരുന്ന രീതിയിൽ കേരളത്തെ എത്തിക്കാൻ ജീവിതാവസാനം വരെ പ്രവർത്തിക്കുകയും ഗുരു നൽകിയ സന്ദേശങ്ങൾക്ക് അനുസരിച്ച് സഞ്ചരിച്ച വ്യക്തിയാണ് ആർ.ശങ്കറെന്നും മോദി വ്യക്തമാക്കി.
ശബരി റെയിൽ പാതയിൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകണമെന്നും മൈക്രോ ഫിനാൻസ് പദ്ധതി വിപുലീകരിക്കാൻ കേന്ദ്ര സഹായം അനുവദിക്കണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അടങ്ങിയ നിവേദനം വെള്ളാപ്പള്ളി നടേശൻ പ്രധാനമന്ത്രിക്ക് നൽകി. എന്നാൽ, പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവച്ച പ്രാധാന്യമേറിയ വിഷയങ്ങളിൽ പ്രഖ്യാപനം നടത്തുന്നതിന് തനിക്ക് തടസ്സമുണ്ടെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
പാർലമെന്റ് നടക്കുന്നതിനാൽ പുതിയ പ്രഖ്യാപനങ്ങൾ ഇല്ല. കേരളത്തിൽ വികസനത്തിന് ഒരുപേക്ഷയും വിചാരിക്കില്ലെന്നും മോദി പറഞ്ഞു. അതേസമയം, ചടങ്ങിന് മുഖ്യമന്ത്രിയെ ക്ഷണിക്കാത്ത കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചു.
എസ്എൻഡിപി യോഗം വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായി. തുഷാർ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ പരിഭാഷപ്പെടുത്തി. എസ്എൻ കോളേജ് അങ്കണത്തിലാണ് ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ അനാച്ഛാദന ചടങ്ങ് ബിജെപി ആർഎസ്എസ് മേളയാക്കുന്നതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
ആർ ശങ്കറിന്റെ കുടുംബവും ചടങ്ങിൽ സഹകരിച്ചില്ല. പി കെ ഗുരുദാസൻ എംഎൽഎ, എൻ കെ പ്രേമചന്ദ്രൻ എംപി എന്നിവർ പങ്കെടുത്തില്ല. യുഡിഎഫും ചടങ്ങ് ബഹിഷ്ക്കരിച്ചു. പരിപാടി ഔദ്യോഗികമായി അറിയിക്കാത്തതിനാൽ കൊല്ലം മേയർ അഡ്വ. വി രാജേന്ദ്രബാബുവും ചടങ്ങിനെത്തിയില്ല.
കൊല്ലത്തെ ചടങ്ങിനുശേഷം ഹെലികോപ്ടറിൽ വർക്കലയിൽ ശ്രീനാരായണ ഗുരുദേവന്റെ സമാധിസ്ഥലമായ ശിവഗിരി പ്രധാനമന്ത്രി സന്ദർശിച്ചു. വർക്കല ക്ലിഫിലെ ഹെലിപാഡിൽ ഹെലികോപ്ടർ ഇറങ്ങിയാണു നരേന്ദ്ര മോദി ശിവഗിരിയിലെത്തിയത്.
മഹാസമാധി മന്ദിരത്തിൽ ഷാളും ബൊക്കയും നൽകി ശിവഗിരി മഠം പ്രധാനമന്ത്രിയെ വരവേറ്റു. പ്രാർത്ഥനയ്ക്കും പൂജയ്ക്കും പുഷ്പാർച്ചനയ്ക്കും ശേഷം സമാധിമന്ദിരം പ്രദക്ഷിണം വച്ച പ്രധാനമന്ത്രി ശാരദാമഠത്തിനുമുന്നിൽ ഇലഞ്ഞി മരം നട്ടു. തുടർന്നു ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി തിരുവനന്തപുരത്തേക്കു തിരിച്ചു.
ക്ഷണിച്ചിട്ടല്ല സ്വന്തം നിലയ്ക്കാണ് മോദി വരുന്നതെന്ന നിലപാട് ശിവഗിരി മഠം ആവർത്തിച്ചു വ്യക്തമാക്കിയതിനിടെയാണു മോദിയുടെ ശിവഗിരി സന്ദർശനം. ശിവഗിരിയിലെ സന്ദർശനത്തിനു ശേഷം തിരുവനന്തപുരത്തേക്കു തിരിച്ച പ്രധാനമന്ത്രി തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മന്ത്രിമാരുമായും ഹ്രസ്വ കൂടിക്കാഴ്ച നടത്തി. തുടർന്നു പ്രത്യേക സൈനിക വിമാനത്തിൽ അദ്ദേഹം ഡൽഹിക്കു മടങ്ങി.
അതിനിടെ, അനാച്ഛാദനച്ചടങ്ങിനു സമാന്തരമായി തിരുവനന്തപുരത്ത് ആർ ശങ്കർ പ്രതിമയ്ക്കു മുന്നിൽ കോൺഗ്രസ് പ്രാർത്ഥനായോഗം നടത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ഷണിച്ചശേഷം വിലക്ക് ഏർപ്പെടുത്തിയ നടപടിയെ തുടർന്നാണു കോൺഗ്രസ് തിരുവനന്തപുരത്ത് പ്രാർത്ഥനാസംഗമം നടത്തിയത്. ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരൻ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്തും പ്രതിഷേധം ഉയർത്തി. മോദിയുടെ പരിപാടി നടക്കുന്ന വേദിയിൽ പ്രതിഷേധം നടത്താൻ എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
രാജ്യത്തെ സൈനിക തലവന്മാരെ കൊച്ചിയിൽ പുറങ്കടലിലെ പടക്കപ്പലിൽ സന്ദർശിച്ചശേഷമാണ് മോദി കൊല്ലത്തെത്തിയത്. മഹാമണ്ഡലരൂപീകരണത്തിന് ആർ. ശങ്കറും മന്നത്ത് പത്മനാഭനും വേദിയാക്കിയ അതേ നഗരത്തിലാണ് കേരള രാഷ്ട്രീയചരിത്രം തന്നെ മാറ്റിക്കുറിക്കാൻ പോകുന്ന അനാച്ഛാദനച്ചടങ്ങ്. കൊല്ലം ശ്രീനാരായണകോളേജ് മൈതാനത്ത് ദേശീയപാതയ്ക്ക് അഭിമുഖമായാണ് ഇരുപത്തേഴടി ഉയരത്തിൽ നിർമ്മിച്ച രാജകീയമണ്ഡപത്തിൽ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 1450 കിലോ തൂക്കമുള്ളതാണ് വെങ്കലപ്രതിമ.
നാവികസേനയുടെ കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിലാണ് ഇന്നു രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടന്നത്. യോഗത്തിന് മുന്നോടിയായി നാവിക വിമാനത്താവളത്തിൽ മൂന്നു സേനകളും ചേർന്ന് നൽകുന്ന ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി പരിശോധിച്ചു. ഡൽഹിയിൽ നടത്തുന്ന വാർഷിക സൈനിക യോഗം ആദ്യമായാണ് പുറങ്കടലിൽ പടക്കപ്പലിൽ ക്രമീകരിക്കുന്നത്.
യോഗത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കറും പങ്കെടുത്തു. യോഗത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി തീരപ്രദേശം മുഴുവൻ ശക്തമായ സുരക്ഷയിലാണ്. ഐഎൻഎസ് കൊച്ചിയും ഐഎൻഎസ് തരംഗിണിയും അടക്കമുള്ള അത്യാധുനിക നാവികകപ്പലുകൾ വിക്രമാദിത്യയ്ക്ക് സുരക്ഷയൊരുക്കി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍