Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി കോർപ്പറേറ്റുകളുടെ ബലൂൺ; ഇന്ത്യയെ മോദി വിൽക്കുകയാണ്; ഇത് അദാനിയുടേയും അംബാനിയുടേയും സർക്കാരെന്നും തുറന്നടിച്ച് രാഹുൽ ഗാന്ധി; കൊച്ചി റിഫൈനറി സമരത്തിൽ രാഹുൽ ഗാന്ധിയുടെ ഐകൃദാർഡ്യവും

മോദി കോർപ്പറേറ്റുകളുടെ ബലൂൺ; ഇന്ത്യയെ മോദി വിൽക്കുകയാണ്; ഇത് അദാനിയുടേയും അംബാനിയുടേയും സർക്കാരെന്നും തുറന്നടിച്ച് രാഹുൽ ഗാന്ധി; കൊച്ചി റിഫൈനറി സമരത്തിൽ രാഹുൽ ഗാന്ധിയുടെ ഐകൃദാർഡ്യവും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിൽ. ബി.പി.സി.എൽ സ്വകാര്യവത്കരിക്കുന്നതിന് എതിരെ കൊച്ചി റിഫൈനറിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു രാഹുൽ മോദിയെ കടന്നാക്രമിച്ചത്.

നോട്ടുനിരോധനവും ജി.എസ്.ടിയും കോർപ്പറേറ്റുകൾക്കു വേണ്ടി നടപ്പാക്കിയതാണെന്നും മോദി അവരുടെ ബലൂൺ മാത്രമാണെന്നും രാഹുൽ ആരോപിച്ചു. ഇന്ത്യയെ മോദി വിൽക്കുകയാണെന്നും ഇത് അംബാനിയുടെയും അദാനിയുടെയും സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'നോട്ടുനിരോധനം പ്രധാനമന്ത്രിയുടെ മണ്ടൻ തീരുമാനമാണെന്നും ജി.എസ്.ടി മോശമായി നടപ്പാക്കിയതാണെന്നുമാണു നമ്മൾ വിചാരിക്കുന്നത്. പക്ഷേ യഥാർഥത്തിൽ അങ്ങനെയല്ല. അത് കോർപ്പറേറ്റുകൾക്കു വേണ്ടി നടപ്പാക്കിയതാണ്. അതിനു വേണ്ടി എട്ടുലക്ഷം കോടിയുടെ ആസ്തിയുള്ള ബി.പി.സി.എൽ 60,000 കോടി രൂപയ്ക്കാണു വിൽക്കുന്നത്.'- അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളുടെയെല്ലാം നിയന്ത്രണം അദാനിക്കാണെന്നും അതിനു കാരണം അദ്ദേഹം മോദിയുടെ സുഹൃത്തായതു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

'മോദി തന്റെ യജമാനന്മാരെ സംരക്ഷിക്കുകയാണ്. അവരില്ലാതെ മോദിയില്ല. അദ്ദേഹം വെറും ബലൂൺ മാത്രമാണ്. അവരുടെ പണമാണ് അദ്ദേഹത്തെ ഇന്ത്യയിലെ ടെലിവിഷൻ സ്‌ക്രീനുകളിൽ കാണിക്കാൻ സഹായിക്കുന്നത്.

എപ്പോഴെങ്കിലും നിങ്ങൾ മോദിയെ ഇന്ത്യയിലെ ടെലിവിഷൻ സ്‌ക്രീനുകളിൽ കാണുകയാണെങ്കിൽ, അപ്പോൾ മനസ്സിലാക്കണം ആ യജമാനന്മാർക്കു വേണ്ടിയാണ് അതെന്ന്. അവർ അദ്ദേഹത്തെ വാടകയ്ക്കെടുത്തിരിക്കുകയാണ്. ഇത് മോദി സർക്കാരല്ല, അംബാനിയുടെയും അദാനിയുടെയും സർക്കാരാണ്.

പണ്ട് ബ്രിട്ടീഷുകാർക്ക് ഇന്ത്യയെ വിറ്റത് ഇവിടെയുണ്ടായിരുന്ന ഭരണാധികാരികളാണ്. ഇന്നും അതുതന്നെയാണു സംഭവിക്കുന്നത്. ഇന്ന് ഇന്ത്യയെ വിൽക്കുന്നത് ഇന്ത്യയുടെ ഭരണാധികാരികൾ തന്നെയാണ്. അന്ന് അവരെ മഹാരാജാക്കന്മാർ എന്നാണു വിളിച്ചിരുന്നത്. ഇന്ന് വിളിക്കുന്നത് നരേന്ദ്ര മോദി എന്നാണ്.'- അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP