പാവം യുഡിഎഫ് മന്ത്രിമാർ താമസിച്ചിരുന്നത് നനഞ്ഞൊലിച്ച വീടുകളിൽ..! മോടി പിടിപ്പിക്കേണ്ടെന്ന് വച്ചിരുന്നെങ്കിലും ചോർച്ച അടയ്ക്കാതെ എങ്ങനെ താമസിക്കുമെന്ന് പുതിയ മന്ത്രിമാർ: പിണറായി സർക്കാറിന്റെ ആദ്യ പ്രഖ്യാപനം പാഴ്വാക്കാകുന്നത് ഇങ്ങനെ
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ നടത്തിയ പ്രഖ്യാപനം മന്ത്രിമന്ദിരങ്ങൾ മോടി കൂട്ടാൻ വേണ്ടി അനാവശ്യമായി പണം മുടക്കരുത് എന്നതായിരുന്നു. ഇക്കാര്യം പിണറായി വിജയൻ തന്നെ മന്ത്രിമാർക്ക് നിർദ്ദേശം നൽകിയപ്പോൾ അത് ഏറെ കൈയടികൾ നേടുന്നതുമായി. ഒഴിവാക്കാൻപറ്റാത്ത ശുചീകരണപ്രവർത്തനങ്ങൾമാത്രമേ നടത്താവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.
മന്ത്രിസഭ' മാറുമ്പോൾ പുതിയ മന്ത്രിമാർക്ക് അനുവദിക്കപ്പെട്ട വസതികൾ മോടി പിടിപ്പിക്കുന്നതിന്റെ മറവിൽ വലിയ ധൂർത്താണ് നടത്തുക. കൂടാതെ അത്യാവശ്യജോലി എന്നപേരിൽ ടെൻഡർപോലും വിളിക്കാതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ വൻ അഴിമതിയും പതിവാണ്. ഇതെല്ലാം കണക്കിലെടുത്താണ് എൽഡിഎഫ് ഈ തീരുമാനം കൈക്കൊണ്ടത്. എന്നാൽ, സർക്കാറിന്റെ ആദ്യ പ്രഖ്യാപനം തന്നെ പാഴ്വാക്കുകളാകുമെന്നാണ് വ്യക്തമാകുന്നത്. മന്ത്രിമന്ദിരങ്ങൾ വാസയോഗ്യമല്ലെന്ന് മന്ത്രിമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ സർക്കാർ തീരുമാനം മാറ്റിയിരിക്കുന്നത്. ഇതോടെ ഇതിന്റെ പേരിൽ നടക്കുന്ന അനാവശ്യ ധൂർത്തിന് അന്ത്യമില്ലെന്ന് ബോധ്യമായി.
യുഡിഎഫ് മന്ത്രിമാർ വിട്ടൊഴിഞ്ഞ മന്ദിരങ്ങൾ ഇപ്പോൾ ചോർന്നൊലിക്കുന്നു എന്നാണ് മന്ത്രിമാരുടെ പരാതി. പലവസതികളിലും ഈ പ്രശ്നമുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് വസതികളുടെ അറ്റുകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യം അംഗീകരിച്ചത്. കഴിഞ്ഞ സർക്കാറിനെ മിക്ക മന്ത്രിമാരും വീടൊഴിഞ്ഞപ്പോൾ പല സാമഗ്രികളും ഉപയോഗശൂന്യമാക്കിയ നിലയിലായിരുന്നു. സോഫകൾ കുത്തിക്കീറിയ നിലയിൽപോലും കാണപ്പെട്ടു. ചില സാധനങ്ങൾ മോഷണം പോകുകയും ഉണ്ടായി.
പല വീടുകളിലും കയറിക്കിടക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടിയതോടെയാണ് അത്യാവശ്യം അറ്റകുറ്റപ്പണി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയത്. മന്ത്രിമന്ദിരങ്ങൾ പരിശോധിച്ചപ്പോഴാണ് അറ്റകുറ്റപ്പണി നടത്താതെ അതിൽ താമസിക്കാൻ നിവൃത്തിയില്ലെന്നു മന്ത്രിമാർക്കു ബോധ്യമായത്. ഈ സാഹചര്യത്തിൽ മരാമത്ത് വകുപ്പിനെ അറ്റകുറ്റപ്പണി ഏൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സർക്കാർ മന്ദിരങ്ങളെല്ലാം മൂന്നു വർഷത്തിൽ ഒരിക്കൽ അറ്റകുറ്റപ്പണി നടത്തണമെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് മന്ത്രിമന്ദിരങ്ങൾ മോടി പടിപ്പിക്കാൻ കോടികൾ ചിലവഴിച്ചത് വിവാദത്തിലായിരുന്നു. മന്ത്രിമന്ദിരങ്ങളും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയും മോടി കൂട്ടാൻ ചെലവഴിച്ചത് മൂന്നു കോടിയിൽപരം രൂപയായിരുന്നു. 2015 ജൂലൈ വരെയാണ് 3.13 കോടി രൂപ ചെലവഴിച്ചത്. ബംഗ്ലാവുകളുടെ പരമ്പരാഗത വാസ്തുശൈലി പോലും തകർത്തായിരുന്നു മോടികൂട്ടൽ. തറയോടുകൾ പൊളിച്ച് കല്ലുകൾ പാകാനും പട്ടിക്കൂട് മുതൽ വിളക്കുകാലുകൾ വരെ മാറ്റാനുമാണ് തുക ചെലവിട്ടത്. അന്ന് ഔദ്യോഗിക വസതി മോടികൂട്ടാൻ ഏറ്റവുമധികം തുക ചെലവഴിച്ചത് വി എസ് അച്യുതാനന്ദനാണ് 50.37 ലക്ഷം രൂപ.
കന്റോൺമെന്റ് ഹൗസിനു ചായംപൂശാനും എ.സികളും ഫർണിച്ചറും കർട്ടനുകളും മാറ്റാനുമാണ് ഈ തുക ചെലവിട്ടത്. എം.കെ മുനീറാണ് മോടി പിടിപ്പിക്കലിൽ രണ്ടാമൻ. ഔദ്യോഗിക വസതിയായ എസെൻഡീനിലെ അടുക്കള ആധുനികവത്കരിക്കാനും ഫർണിച്ചറും എ.സിയും കർട്ടനും മാറ്റാനുമായി ചെലവിട്ടത് 49.84 ലക്ഷം രൂപയാണ്. ഉമ്മൻ ചാണ്ടി താമസിച്ച ക്ലിഫ് ഹൗസിൽ 17.17 ലക്ഷം രൂപയുടെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല താമസിച്ച അശോക ബംഗ്ലാവിൽ 19.83 ലക്ഷം രൂപയുടെയും വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലികുട്ടി താമസിച്ച ലിൻഡ്ഹേഴ്സ്റ്റ് ബംഗ്ലാവിൽ 21.16 ലക്ഷം രൂപയുടെയും അറ്റകുറ്റപ്പണി നടത്തി.
കെ.എം. മാണി താമസിച്ച പ്രശാന്ത് ബംഗ്ലാവിൽ മൂന്നു വർഷത്തിനിടെ 22.39 ലക്ഷം രൂപയുടെ മോടി പിടിപ്പിക്കലാണ് നടത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ താമസിച്ച അജന്ത ബംഗ്ലാവ് 8.37 ലക്ഷം, കെ.സി. ജോസഫിന്റെ കവടിയാർ ഹൗസ് 6.28 ലക്ഷം, കെ.പി. മോഹനന്റെ സാനഡു 18.26 ലക്ഷം, ഷിബു ബേബി ജോൺ താമസിക്കുന്ന ഉഷസ ്5.65 ലക്ഷം, അനൂപ് ജേക്കബ് താമസിക്കുന്ന നെസ്റ്റ് 21.55 ലക്ഷം, മഞ്ഞളാംകുഴി അലിയുടെ റോസ്18.39 ലക്ഷം, പി.കെ. ജയലക്ഷ്മി താമസിക്കുന്ന നിള 3 ലക്ഷം, സി.എൻ. ബാലൃഷ്ണന്റെ പൗർണമി 16.21 ലക്ഷം, ആര്യാടൻ മുഹമ്മദ് വസിക്കുന്ന മന്മോഹൻ ബംഗ്ലാവ്7.05 ലക്ഷം, പി.ജെ. ജോസഫിന്റെ പെരിയാർ ഹൗസ്12.26 ലക്ഷം, അടൂർ പ്രകാശ് താമസിക്കുന്ന പമ്പ 5.62 ലക്ഷം, കെ. ബാബു താമസിക്കുന്ന കാവേരി3.18ലക്ഷം. എ.പി. അനിൽകുമാറിന്റെ ഗംഗ3.80 ലക്ഷം, പി.കെ. അബ്ദുറബ്ബിന്റെ ഗ്രേസ് 3.55ലക്ഷം എന്നിങ്ങനെയാണ് മറ്റു മന്ത്രിമന്ദിരങ്ങളിൽ ചെലവഴിച്ച തുക.
തുക ചെലവഴിക്കുന്നതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മെയിന്റനൻസ് വിഭാഗം പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും മറികടക്കാൻ അന്നത്തെ മന്ത്രിമാർ നേരിട്ട് ഇടപെടുകയായിരുന്നു എന്നും ആരോപണമുണ്ടായിരുന്നു.
Stories you may Like
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; സതീശൻ
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- 41,264 രൂപ സെസ് അടയ്ക്കാൻ കർഷകനു നോട്ടീസ്; തൊഴിൽ വകുപ്പ് നടപടി വിവാദത്തിൽ
- പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍