മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടിക്കാട് ഭാഗത്ത് റവന്യൂവകുപ്പ് സ്ഥലം അളക്കലിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; അളവ് നടക്കുന്നത് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ

പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ; മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടിക്കാട് ഭാഗത്ത് റവന്യൂവകുപ്പ് കോടതി ഉത്തരവ് പ്രകാരം ആരംഭിച്ചിട്ടള്ള സ്ഥലം അളക്കലിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ.തണ്ടപ്പേർ 12 -ൽ ഉൾപ്പെട്ട സ്ഥലം അളന്നുതിരിച്ചുനൽണമെന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് അളക്കൽ ആരംഭിച്ചിട്ടുള്ളത്. തണ്ടപ്പേർ 56 -ൽ ഉൾപ്പെട്ട പ്രദേശത്താണ് റവനന്യൂവകുപ്പിന്റെ സർവ്വയർമാർ ഇപ്പോൾ അളവ് ആരംഭിച്ചിട്ടുള്ളത്. തണ്ടപ്പേർ 12-ൽ ഉൾപ്പെട്ട സ്ഥലം കിലോമീറ്ററുകൾ അകലെയാണെന്നാണ് ലിത്തോമാപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ തണ്ടപ്പേർ 56 -ൽ ഉൾപ്പെട്ട പ്രദേശം അളന്നുതിരിക്കുന്നതിന് പിന്നിൽ ഗൂഡലക്ഷ്യങ്ങളുണ്ടെന്നും വൻ സാമ്പത്തീക-രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. ലിത്തോമാപ്പ് പ്രകാരമാണ് അളക്കുന്നതെന്നും തണ്ടപ്പേർ നമ്പർ 56-ൽ ഉൾപ്പെട്ട പ്രദേശവും അളക്കുന്നുണ്ടെന്നും 12-ൽ ഉൾപ്പെട്ട സ്ഥലം കയറിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇതെന്നുമാണ് ഇക്കാര്യത്തിൽ റവന്യുവകുപ്പ്് അധികൃതരുടെ വിശദീകരണം.
കൊരണ്ടിക്കാട് വിമലാലയം എന്ന പേരിൽ സ്കൂൾ നടത്തിവരുന്ന സിഎംഐ സഭയിലെ ഫാദർ റോണേഴ്സ് പീച്ചാട്ടാണ് ഭൂമി അളന്നുതിരച്ച് കിട്ടണമെന്ന ആവശ്യവുമായി ഹൈക്കോതിയെ സമീപിച്ചിരുന്നത്. ഈ ഹർജ്ജിയിൽ കഴിഞ്ഞ ഓഗസ്റ്റ് 17-ന് കോടതി അനുകൂല ഉത്തരവും നൽകിയിരുന്നു.ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭൂമി അളക്കുന്നതെന്നാണ് റവന്യുവകുപ്പ അധികൃതരുടെ വിശദീകരണം.
കോടതി ഉത്തരവ് പ്രകാരമാണ് അളക്കുന്നതെന്ന് പറയുമ്പോഴും ഉത്തരവിൽ പരാമർശിക്കാത്ത കാര്യങ്ങളിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാവുന്നുണ്ടെന്നും ഇതിന് ചുക്കാൻ പിടിക്കുന്നത് മേഖലയിലെ അറിയപ്പെടുന്ന റിയൽഎസ്റ്റേറ്റ് ഇടനിലക്കാരൻ ആണെന്നും ഭൂമി അളക്കുന്ന സമയത്തുപോലും ഇയാൾ ഉദ്യോഗസ്ഥർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി മുൻപന്തിയുലുണ്ടായിരുന്നെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.
കോടതി ഉത്തരവിന്റെ മറവിൽ വിമലാലയം സ്കൂൾ നടത്തിവരുന്ന സിഎംഐ സഭയ്ക്ക് സർക്കാർ ഭൂമി പതിച്ചുനൽകുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടന്നുവരുന്നതെന്നാണ് അളവ് ആരംഭിച്ചിട്ടുള്ള സ്ഥലത്തിന് അവകാശം ഉ്ന്നയിച്ച്,പട്ടയ അപേക്ഷ നൽകിയിട്ടുള്ള നാട്ടുകാരുടെ ആരോപണം.
മിച്ചഭൂമിയുണ്ട്, പട്ടയം വേണമെന്ന് നാട്ടുകാർ
പ്രദേശത്ത് സർക്കാരിന്റെ മിച്ചഭൂമിയുണ്ടെന്നും അതിനാൽ പട്ടയം അനുവദിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരിൽ ഒരു വിഭാഗം ബന്ധപ്പെട്ട അധികൃതർക്ക് നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ നടന്നുവരുന്ന ഭൂമി അളക്കലിന് പിന്നിൽ ശക്തമായ രാഷ്ട്രീയ-സാമ്പത്തീക ഇടപെടലുണ്ടെന്നുള്ള ആക്ഷേപവും ശക്തമാണ്.ലാൻ്ബോർഡ് അവാർഡിൽ പിഴവ് ഉണ്ടെന്നും അതുമൂലം ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഭൂമി അളന്ന്,അതിരുകൾ തിരിച്ച് നൽകണമെന്നും കാണിച്ചായിരുന്നു ഫാദർ റോണേഴ്സ് പീച്ചാട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ലാന്റ് ബോർഡ് അവാർഡിൽ 10.80 ഏക്കർ മാത്രമാണ് വിമലാലയത്തിന് നൽകിയത് എന്നാണ് രേഖകളിലുള്ളത്.12-ാം നമ്പർ തണ്ടപ്പേർ പ്രകാരം 17 ഏക്കറോളം ഭൂമിയാണ് സഭയുടെ കൈവശമുള്ളത് എന്നും രേഖകളിലുണ്ട്.ഇതിൽ തന്നെ സർവ്വേ നമ്പർ 23/4 ൽ ഉൾപ്പെട്ട 6 .44 ഏക്കറിലധികം വരുന്ന ഭൂമി കുത്തകപാട്ട ഭൂമിയാണെന്ന് റവന്യൂവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കണമെന്ന റിപ്പോർട്ടിൽ നടപടിയില്ല
ഈ ഭൂമിയുടെ കരം വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണെന്നും അതിനാൽ ഭൂമി തിരികെ സർക്കാർ ഏറ്റെടുക്കണമെന്നും ആവ്യപ്പെട്ട് കെ.ഡി.എച്ച് വില്ലേജ് ഓഫീസർ 531/22 നമ്പറായി കഴിഞ്ഞ വർഷം ജൂൺ 8-ന് ദേവികുളം ആർ.ഡി.ഒ എന്നിവർക്ക് കത്ത് നൽകിയിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ ഒച്ചിഴയും വേഗത്തിലാണ് മുന്നേറുന്നത്.കോടതി വിധിയിൽ കൈവശ ഭൂമി അളന്ന് തിരിച്ച് കൊടുക്കാൻ നിർദ്ദേശമില്ലന്നരിക്കെ,ഇപ്പോൾ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേർന്ന് കിടക്കുന്ന ഏക്കറുകണക്കിന് മിച്ചഭൂമി അളക്കുന്നതിൽ ദുരൂഹതയുണ്ടെന്നുള്ള ആരോപണം ശക്തമായിട്ടുണ്ട്.
ഇതിനും പുറമെ സ്കൂൾ നടത്തിവരുന്ന സഭയിലെ വൈദീകരിൽ ചിലരുമായി പ്രത്യക്ഷത്തിൽ റവന്യുവകപ്പ് ഉദ്യോഗസ്ഥർ പുലർത്തിവരുന്ന അടുപ്പവും സംശയങ്ങളുടെ ആക്കം കൂട്ടിയിട്ടുണ്ട്.നടപടിക്രങ്ങൾക്ക് പുറത്ത്,ഭൂമി സ്വന്തമാക്കുന്നതിന് ലക്ഷ്യമിട്ട് സ്കൂൾ നടത്തിപ്പുകാർ കളം നിറഞ്ഞ് കളിക്കുകയാണെന്നുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഇത്രയും ഭൂമി എങ്ങനെയാണ് കൈവശം വക്കാൻ സാധിക്കുക ,ലിത്തോ മാപ്പ് പ്രകാരം കിലോമീറ്ററുകൾ അകലെയുള്ള സർവ്വേ നമ്പർ 56 /11 പ്രകാരം തണ്ടപ്പേർ 12 ൽ കാണിച്ചിരിക്കുന്ന 3.80 ഏക്കർ എങ്ങനെയാണ് കൊരണ്ടിക്കാട് വിമലാലയം സി.എം.ഐ സഭയുടെ കൈവശം ലഭിച്ചത് എന്നുതുടങ്ങി നിരവധി സംശയങ്ങൾ ഉന്നയിച്ച് ഇതിനകം നാട്ടുകാർ റവന്യൂവകുപ്പിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
കോടതി വിധിയിൽ തണ്ടപ്പേർ 12 ൽ പറയുന്ന ഭൂമി അളന്ന് തിരിച്ച് കൊടുക്കാൻ മാത്രമാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.തണ്ടപ്പേർ 12 ൽ പറഞ്ഞിരിക്കുന്ന സർവ്വേ നമ്പറുകളുടെ ആധികാരികത പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
റവന്യുവകുപ്പിന്റെ കൈവശം ഈ പ്രദേശത്തെ വിവരങ്ങൾ ഉൽക്കൊള്ളിച്ചുള്ള ഒന്നിലധികം ലിത്തോ മാപ്പുകൾ ഉണ്ടെന്നുള്ള വിവരവും പ്രരിച്ചിരുന്നു. ഇതിൽ ഏത് മാപ്പ് പ്രകാരമാണ് ഇപ്പോൾ അളക്കുന്നതെന്ന് വ്യക്തമല്ല.
മാപ്പിന്റെ ആധികാരിക സംബന്ധിച്ച് വ്യക്തതയില്ലെന്നും അതിനാൽ അളവ് അംഗികരിക്കാൻ കഴിയില്ലെന്നും ഈ വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പട്ടയത്തിന് അപേക്ഷ നൽകിയിട്ടുള്ള പ്രദേശവാസികളുടെ തീരുമാനം.
റവന്യുഉദ്യോഗസ്ഥർക്ക് സഭയുമായി അടുത്ത ബന്ധം
ഭൂമി അളക്കൽ സംബന്ധിച്ച് ഉയർന്നിട്ടുള്ള പരാതികൾ പരിശോധിക്കണ്ട റവന്യൂ ഉദ്യോഗസ്ഥർ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ നിത്യസന്ദർശകരായി മാറയിട്ടുണ്ടെന്നും ഇതിന് പിന്നിൽ വൻ സാമ്പത്തീക ഇടപെടലാണ് നടക്കുന്നതെന്നും മറ്റുമുള്ള ആരോപണങ്ങളും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
മൂന്നുമാസത്തിനകം ഭൂമി അളന്ന് തിരിച്ച് നൽകാനാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.കണ്ണൻ ദേവൻ ഹിൽസ് റിസംപ്ഷൻ ഓഫ് ലാന്റ് ആക്ട് 1971 പ്രകാരം കെ.ഡി.എച്ച് വില്ലേജ് പരിധിയിലെ ഗവൺമെന്റ് ഭൂമി കൈവശം വയ്ക്കുന്നത് അനധികൃത കടന്നുകയറ്റമായി കണക്കാക്കണമെന്നാണ് ചട്ടം.
ഇത് 6 മാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായിട്ടാണ് കണക്കാക്കുന്നത്.ഈ നിയമം നിലനിൽക്കെ വർഷങ്ങളായി സർക്കാർ ഭൂമി കൈവശം വച്ചിരുന്നെന്ന് തെളിഞ്ഞിട്ടും വിമലാലയം സ്കൂൾ മാനേജ് മെന്റിനെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മടിക്കുകയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്
കൈവശ ഭൂമിക്ക് പട്ടയം നൽകണമെന്ന് കാണിച്ച നൽകിയ അപേക്ഷകൾ കെഡിഎച്ച് ആക്ട് ചൂണ്ടിക്കാട്ടി അധികൃതർ തള്ളിയിരുന്നു.ഇതെ നിയമം വിമലാലയം സി.എം.ഐ സഭക്ക് ബാധകമല്ലാത്തത് എന്തുകൊണ്ടാണ് എന്നാണ് പരാതിക്കാരായ പ്രദേശവാസികളുടെ ചോദ്യം
കണ്ണൻ ദേവൻ ഹിൽസ് റിസംപ്ഷൻ ഓഫ് ലാന്റ് ആക്ട്.1971 പ്രകാരം തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനും സർക്കാർ ആവശ്യങ്ങൾക്കും ആയി ഏറ്റെടുത്ത മിച്ച ഭൂമി എങ്ങനെയാണ് കൃഷിക്കാരോ തോട്ടം തൊഴിലാളികളോ തോട്ടങ്ങളുടെ സ്ഥാപിത കുടുംബാഗങ്ങളോ അല്ലാത്ത വിമലാലയം സി എം.ഐ സഭയുടെ കൈവശത്തിൽ ലഭിച്ചത് എന്നുള്ള ചോദ്യവും നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.
അവകാശപ്പെട്ട ഭൂമി തട്ടിയെടുക്കാൻ നീക്കമെന്നും ആരോപണം
തോട്ടങ്ങളുടെ രൂപീകരണത്തിന് നേതൃത്വം നൽകിയവരുടെ പിന്മുറക്കാർക്കാരായ തങ്ങൾക്ക് ഈ മേഖലിലെ മിച്ചഭൂമിയിൽ അവകാശം ഉണ്ടെന്നും നിരവധി പേർ കയറിക്കിടക്കാൻ ഒരിടമില്ലാതെ നട്ടം തരിയുകയാണെന്നും ഈ സാഹചര്യത്തിലാണ് അവകാശപ്പെട്ട ഭൂമി തീറെഴുതി നൽകാൻ സർക്കാർതലത്തിൽ നീക്കം നടക്കുന്നതെന്നും പട്ടയ അപേക്ഷകർ പരിതപിക്കുന്നു.
മാട്ടുപ്പെട്ടി കൊരണ്ടിക്കാട് നിവാസികൾ കെ.ഡി.എച്ച് റിസംപ്ഷൻ ഓഫ് ലാന്റ് ആക്ട് സെക്ഷൻ 9 പ്രകാരം മിച്ചഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ നാളിതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. നിയമപ്രകാരം പട്ടയത്തിന് അർഹരായ തങ്ങളുടെ അപേക്ഷ മാറ്റിവച്ച്, കോടതി വിധിയുടെ പേരിൽ സഭയ്ക്ക് വേണ്ടി റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ തിടുക്കപ്പെട്ട് നടത്തിവരുന്ന ഭൂമി അളക്കൽ നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും നീതി ലഭിച്ചില്ലങ്കിൽ തങ്ങൾ പ്രത്യക്ഷ സമരപരിപാടിയുമയി രംഗത്തിറങ്ങുമെന്നും പട്ടയ അപേക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Stories you may Like
- ശബരിമല വിമാനത്താവളത്തിലെ നേട്ടം എസ്റ്റേറ്റിന് തന്നെ
- ബാബുരാജിന് ആശ്വാസം; താര സംഘടനാ നേതാവിന് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം
- മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ കേസ്
- മുട്ടിൽ മരം മുറിയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
- കെ എസ് ആർ ടി സി സംസ്ഥാനത്തെ ഏറ്റവും വലിയ പമ്പ് ശൃംഖലയാകും
- TODAY
- LAST WEEK
- LAST MONTH
- ദുബായിയിലേക്ക് ഹോളിഡേയ്ക്ക് പോകുന്നവർ ജയിലിലേയ്ക്കുള്ള വൺവേ ടിക്കറ്റ് ആകാതെ സൂക്ഷിക്കണമെന്ന് ഡെയ്ലി മെയിൽ മുന്നറിയിപ്പ്; പരിശോധനക്കിടെ സെക്യുരിറ്റിയുടെ കൈയിൽ തട്ടിയതിന് അമേരിക്കക്കാരിക്ക് ദുബായിൽ ലഭിച്ചത് ഒരു വർഷത്തെ തടവ്
- തൃശൂരിൽ സുരേഷ് ഗോപിയുടെ ജയമുറപ്പിക്കണം; തിരുവനന്തപുരത്ത് അത്ഭുതങ്ങൾ കാട്ടണം; എല്ലാ മണ്ഡലത്തിലും വോട്ട് ഷെയർ കൂട്ടണം; തന്ത്രങ്ങളൊരുക്കാൻ ആർ എസ് എസിലെ ഒന്നാമനും രണ്ടാമനും കേരളത്തിലേക്ക്; പരിവാറുകാർ പ്രചരണത്തിൽ സജീവമാകും
- ഹോങ്കോങ് ഓഹരി സൂചിക കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ; കോടീശ്വരന്മാർ പാപ്പരാവുന്നു; ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും പൊളിയുന്നു; ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ആശുപത്രി ചിത്രം വൈറലാക്കിയ ആനി രാജയോട് കാനത്തിന് താൽപ്പര്യക്കുറവ്; തരൂരിനെ നേരിടാൻ തിരുവനന്തപുരത്ത് പൊതു സ്വതന്ത്രനെത്തുമോ? തൃശൂരിൽ സുനിൽ കുമാറിന് കൂടുതൽ സാധ്യത; സിപിഐയും ലോക്സഭാ തയ്യാറെടുപ്പിലേക്ക്
- ബ്രിട്ടീഷ് അമേരിക്കൻ കപ്പലുകളെ വീഴ്ത്താനിരുന്ന കെണിയിൽപ്പെട്ട് ചൈനീസ് ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ; ഓക്സിജൻ വിതരണ ബന്ധം തകർന്ന് വിഷവാതകം ശ്വസിച്ച് മരിച്ച്ത് ചൈനയ്ക്കും കൊറിയയ്ക്കും ഇടയിലുള്ള മഞ്ഞക്കടലിൽ
- തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടാ എന്നുപറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്ന് വിശ്വസിച്ചിരുന്ന പാർട്ടി സംസ്ഥാന സമിതി അംഗം; അനിൽകുമാറിനെതിരെ തരംതാഴ്ത്തൽ അടക്കമുള്ള അച്ചടക്ക നടപടി പരിഗണനയിൽ
- ചീട്ടുകളിക്കാൻ മുറി എടുത്തത് ട്രിവാൻഡ്രം ക്ലബിൽ ഇൻസ്റ്റിറ്റിയൂഷണൽ മെംബർ ആയ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ക്ലബ്ബിന്റെ രണ്ട് നോമിനികളിൽ ഒരാളായ എംഡി; ബിനീഷിന്റെ പോസ്റ്റ് 'മാമനെ' രക്ഷിക്കുമോ? കോടിയേരിയുടെ അളിയനോട് പിണറായി പൊറുക്കുമോ?
- തുറുവൂരുകാരി പ്ലസ്ടു വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായകമായത് ഒരു കാറിന് പിന്നാലെ പോയ പൊലീസ് അന്വേഷണം; തെളിവുകൾക്ക് കോടതി അംഗീകാരം; വാൽപ്പാറ കൊലയിൽ സഫർ ഷാ കുറ്റക്കാരൻ; ശിക്ഷ പിന്നീട്
- എപ്പോഴും സുന്ദരിയായി കാണാൻ ഇഷ്ടപ്പെട്ടു; മുഖം തടിക്കാതിരിക്കാൻ ഉപ്പില്ലാത്ത ഭക്ഷണം കഴിച്ചു; പലപ്പോഴും ബോധംകെട്ടു വീണു; ശ്രീദേവിയുടെ മരണത്തെ കുറിച്ച് ബോണി കപൂർ
- മോസ്ക്ക് പൊളിച്ച് മൂത്രപ്പുരയാക്കുന്നു! ബാങ്കുകളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും പൊളിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി; വിദേശകാര്യമന്ത്രിയെ കാണാതായത് അവിഹിതത്തിന്റെ പേരിൽ; പിന്നാലെ പ്രതിരോധ മന്ത്രിയും അപ്രത്യക്ഷനായി; 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- കോടിയേരിയുടെ അന്ത്യാഭിലാഷത്തിൽ വിനോദിനി നടത്തിയ വെളിപ്പെടുത്തലിൽ വെട്ടിലായത് സിപിഎമ്മും മുഖ്യമന്ത്രിയും; തൊട്ടടുത്ത ദിവസം ട്രിവാൻഡ്രം ക്ലബ്ബിൽ 'കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലെടുത്ത കോട്ടേജിലെ' പണം വച്ചുള്ള ചീട്ടുകളി കണ്ടെത്തിയ പൊലീസും; നൽകുന്നത് ഇനി മിണ്ടരുതെന്ന സന്ദേശമോ?
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ചെന്നൈയിൽ വച്ച് ഗോവിന്ദനോട് ബിനോയിയും ബിനീഷും തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു; അച്ഛന്റെ ആഗ്രഹവും അതായിരുന്നെന്ന് അവർ പറഞ്ഞു; സിപിഎം നിരാകരിച്ചത് കോടിയേരിയുടെ അന്ത്യാഭിലാഷം; വിവാദത്തിൽ ഇനി നേതാക്കൾ പ്രതികരിക്കില്ല
- ഹോട്ടലിൽ ബിൽ എഴുതി തുടങ്ങി; എൽ ഐ സി ഏജന്റായി സൈക്കിൾ ചവിട്ടി; ഇന്ന് ഇന്നോവ ക്രിസ്റ്റയിലും ബെൻസിലും യാത്ര; മകൻ നടത്തുന്നത് വമ്പൻ ഹോട്ടൽ സമുച്ചയം; ഭാസുരാംഗൻ നടത്തിയത് 200 കോടിയുടെ തട്ടിപ്പ്; ഇത് കണ്ടലയെ കട്ടുമുടിച്ച സഹകരണക്കൊള്ള
- കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ അജ്ഞാതർ വെടിവച്ചു; കൊല്ലപ്പെട്ടത്, മുംബൈ ഭീകരാക്രമണ കേസിലുൾപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ
- മോസ്ക്ക് പൊളിച്ച് മൂത്രപ്പുരയാക്കുന്നു! ബാങ്കുകളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും പൊളിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി; വിദേശകാര്യമന്ത്രിയെ കാണാതായത് അവിഹിതത്തിന്റെ പേരിൽ; പിന്നാലെ പ്രതിരോധ മന്ത്രിയും അപ്രത്യക്ഷനായി; 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്