മനുഷ്യന് മൂന്നാം കണ്ണ് ഇല്ല; മിഡ് ബ്രെയിൻ ആക്ടിവേഷൻ എന്നത് മാജിക് ഉപകരണങ്ങളുപയോഗിച്ചുള്ള തട്ടിപ്പ് തന്നെ; മുതുകാടിന് പിന്നാലെ തട്ടിപ്പുകാരെ തുറന്നുകാട്ടി മജീഷ്യൻ മലയത്തും
നിലമ്പൂർ: മനുഷ്യന് മൂന്നാം കണ്ണ് എന്ന സവിശേഷ അവയവമുണ്ടെന്നും അവ സ്വായത്തമാക്കാനുള്ള വിദ്യ അഭ്യസിപ്പിക്കാമെന്നും വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ തട്ടിപ്പ് കേന്ദ്രങ്ങൾ തന്നെ. ഇത്തരം അവകാശ വാദങ്ങൾ തട്ടിപ്പാണെന്നും മാജിക്കിന്റെ കൈയടക്കത്തിൽ വഞ്ചിതരാകരുതെന്നും അഭ്യർത്ഥിച്ചതോടെ തുടങ്ങിയതാണ് വിവാദങ്ങൾ. മുതുകാട് പറഞ്ഞത് ശരിയാണെന്ന് മജീഷ്യൻൻ ആർ കെ മലയത്തും തെളിയിക്കുകയാണ്. അങ്ങനെ കണ്ണുകെട്ടി പുസ്തകങ്ങളും മറ്റും വായിക്കുകയും നിറങ്ങൾ തിരിച്ചറിയുകയും ചെയ്യാമെന്ന സ്ഥാപനത്തിന്റെ അവകാശവാദം പൊളിഞ്ഞു. ഇതേത്തുടർന്ന്, തലച്ചോറിനെ ഉത്തേജിപ്പിച്ച് ഇത്തരം കഴിവുകൾ നേടാമെന്നു പറഞ്ഞിരുന്ന സ്ഥാപനം കോഴ്സ് പിൻവലിച്ചു.
ആർ.കെ. മലയത്തിന്റെ വീട്ടിൽ നടത്തിയ പരീക്ഷണപ്രകടനത്തിലാണ് ആഭ ഇന്റർനാഷണൽ അക്കാദമിയുടെ വാദം പൊളിഞ്ഞത്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ആഭ അക്കാദമിയുടെ സാരഥി കെ.എസ്. കിഷോർലാൽ കഴിഞ്ഞദിവസം മാന്ത്രികൻ ആർ.കെ. മലയത്തിനെ വിളിച്ച് തങ്ങൾ മിഡ് ബ്രെയിൻ ആക്ടിവേഷൻ എന്ന കോഴ്സ് നടത്തുന്നുണ്ടെന്നും ഇത് പരിശീലിക്കുന്നവർക്ക് കണ്ണുകെട്ടി പുസ്തകങ്ങൾ വായിക്കാൻ കഴിയുമെന്നും നിറങ്ങൾ തിരിച്ചറിയാൻ കഴിയുമെന്നും അത് തെളിയിക്കാനുള്ള വേദിയൊരുക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് കിഷോർലാലും സംഘവും മലയത്തിന്റെ നിലമ്പൂരിലുള്ള വീട്ടിലെത്തിയത്. ഒരു വർഷത്തെ കോഴ്സാണ് ഇത്. സംഭവത്തിന്റെ ശാസ്ത്രീയത തെളിയിക്കാൻ മൂന്നുമാസം കോഴ്സ് പരിശീലിച്ച കണ്ണൂരുകാരിയായ വിദ്യാർത്ഥിനിയെയും മാതാപിതാക്കളോടൊപ്പം കൂടെ കൊണ്ടുവന്നിരുന്നു.
എല്ലാത്തിനും ഒടുവിൽ അതീന്ദ്രീയജ്ഞാനം നേടാം എന്ന പേരി നടക്കുന്നത് തട്ടിപ്പാണെന്ന് ആർ.കെ മലയത്ത് തെളിയിക്കുകയായിരുന്നു. കോഴ്സ് കണ്ണുകെട്ടിയും വായിക്കാമെന്നും നിറങ്ങൾ മനസിലാക്കാമെന്നും മൂന്നാം കണ്ണുകൊണ്ടാണ് കുട്ടികൾ ഇത് ചെയ്യുന്നതെന്നും വിശ്വസിപ്പിച്ചാണ് എറണാകുളം കേന്ദ്രമാക്കിയുള്ള ആഭ ഇന്റർനാഷണൽ അക്കാദമി മിഡ് ബ്രെയിൻ സ്റ്റിമുലേഷൻ കോഴ്സ് നടത്തിയിരുന്നത്. സംവാദത്തിന് തയ്യാറായതോടെ മലയത്തിന്റെ വസതിയിൽ മാദ്ധ്യമപ്രവർത്തകർ, വിവിധ മേഖലയിലുള്ളവർ, ഡോക്ടർമാർ എന്നിവരുടെ മുന്നിൽ സംഘം പ്രകടനം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ മിഡ് ബ്രെയിൻ സ്റ്റിമുലേഷൻ ശാസ്ത്രീയമായി ബോധ്യപ്പെടുത്താൻ തങ്ങൾക്ക് സാധിച്ചിട്ടില്ലെന്നും, ശാസ്ത്രീയമായി തെളിയിക്കുന്നത് വരെ കോഴ്സ് നിർത്തിവെക്കുന്നതായും സംഘാടകർ രേഖാമൂലം എഴുതി ന കുകയായിരുന്നു.
ആർ.കെ മലയത്ത്, മന:ശാസ്ത്രജ്ഞൻ ഡോ. ജോൺസൺ ഐരൂർ, ഡോ. കെ.പി. വിശ്വനാഥൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, നിർമല മലയത്ത് എന്നിവരുൾപെട്ട പ്രചാരണ വേദിയുമായാണ് കൊച്ചി ആഭ ഇന്റർനാഷനൽ അക്കാദമി സംവാദത്തിലേർപ്പെട്ടത്. സ്ഥാപനത്തിന്റെ ചീഫ് മെന്റർ കെ.എസ്. കിഷോർലാലിന്റെ നേതൃത്വത്തിലാണ് കുട്ടികൾ കണ്ണുകെട്ടി പുസ്തകം വായിച്ച് നിറങ്ങളും പറഞ്ഞത്. പത്തു വയസുകാരി ആര്യാനന്ദ കണ്ണുകൾ കെട്ടി കാർഡുകളിലെ അക്ഷരങ്ങൾ നിഷ്പ്രായസം വായിച്ചു. കളറുകളും മറ്റും കൃത്യമായി തന്നെ പറഞ്ഞു. എന്നാൽ ആർ.കെ മലയത്ത് നൽകിയത് വായിക്കാൻ കുട്ടിക്ക് കഴിഞ്ഞില്ല. കണ്ണുകൾ കെട്ടുന്നുണ്ടെങ്കിലും തുണികൾക്കിടയിലൂടെയും അടിയിലൂടെയും കാണുന്നുണ്ടെന്നായിരുന്നു മലയത്തിന്റെ വാദം.
ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നിൽ കുട്ടിക്ക് നൽകിയ കാർഡുകളുടെ നിറങ്ങൾ പൂർണമായും തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്ന്, മലയത്ത് തന്റെ തൂവാലകൊണ്ട് കുട്ടിയുടെ കണ്ണുകെട്ടി വായിക്കാൻ നൽകിയതും വിജയിച്ചില്ല. നിറങ്ങൾ കാണിച്ചതും മലയത്തിന്റെ കണ്ണട കാണിച്ചതും തെറ്റായാണ് കുട്ടി പറഞ്ഞത്. കൈവെള്ളയിൽ താഴെ പിടിച്ചാണ് കുട്ടി വായിക്കുന്നതെന്നും കെട്ടിനു താഴെകൂടി കാണാനാകുമെന്നും ജോൺസൺ ഐരൂർ പറഞ്ഞു. പിന്നീട് ഡോ. കെ.ആർ. വാസുദേവൻ കുട്ടിയുടെ കണ്ണുകൾ അദ്ദേഹംകൊണ്ടുവന്ന കറുത്ത തുണി ഉപയോഗിച്ച് കെട്ടി വായിക്കാൻനടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. കാഴ്ചയും മിഡ് ബ്രെയിനുമായി ഒരു ബന്ധവുമില്ലെന്ന് ഡോ. വാസുദേവൻ വിശദീകരിച്ചു. ഇതൊരു തട്ടിപ്പാണെന്ന് എം. സ്വരാജും വ്യക്തമാക്കി.
ഈ വെല്ലുവിളി ഏറ്റെടുത്ത് കൂടുതൽ ശാസ്ത്രീയത കൈവരിച്ച് വീണ്ടുംവരുമെന്ന് അക്കാദമിക്കാർ പറഞ്ഞു. എന്നാൽ, ജനങ്ങളെ ബോധ്യപ്പെടുത്താനാകുന്നതുവരെ ഈ കോഴ്സ് തങ്ങളുടെ സിലബസ്സിൽനിന്ന് നീക്കംചെയ്യുന്നതായി രേഖാമൂലം എഴുതിവാങ്ങിക്കുകയും ചെയ്തു. മനുഷ്യന് മൂന്നാം കണ്ണ് എന്ന സവിശേഷ അവയവമുണ്ടെന്നും അവ സ്വായത്തമാക്കാനുള്ള വിദ്യ അഭ്യസിപ്പിക്കാമെന്നും വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം ഒട്ടേറെ വ്യാജ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും മജീഷ്യൻ മുതുകാടാണ് പൊതു സമൂഹത്തിൽ വിശദീകരിച്ചത്.
ചെറിയ കുട്ടികൾക്ക് ഇത്തരം വിദ്യ സ്വായത്തമാക്കാൻ സാധിക്കുമെന്നാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. ഇതിലൂടെ പഠനം എളുപ്പമാക്കാമെന്നും ഏകാഗ്രത വർദ്ധിപ്പിക്കാമെന്നും വ്യാജ സ്ഥാപനങ്ങൾ പ്രലോഭിക്കുകയാണ്. തലച്ചോറിനെ ഉദ്ദീപിപ്പിച്ചാൽ മൂന്നാം കണ്ണിലൂടെ കാഴ്ച സാധ്യമാക്കാമെന്നാണ് ഇത്തരക്കാരുടെ അവകാശവാദം. 25,000 രൂപവരെ ഈടാക്കിയാണ് തട്ടിപ്പുകാർ രക്ഷിതാക്കളെ ചൂഷണം ചെയ്യുന്നത്. നമുക്കുള്ള കണ്ണുകളിലൂടെയല്ലാതെ കാഴ്ചകൾ കാണാനാകില്ല. കണ്ണു കെട്ടിക്കഴിഞ്ഞാൽ ഈ കാഴ്ചകൾ നമുക്ക് അന്യമാകും. വേറൊരു ശരീര ഭാഗത്തിനും കാഴ്ചകാണാനുള്ള കഴിവില്ലെന്നും മുതുകാട് പറഞ്ഞു.
മജീഷ്യന്മാർ ഉപയോഗിക്കുന്ന മാസ്ക് ആണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഇക്കാര്യം വെളിപ്പെടുത്താതെ കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയാണ് വ്യാജന്മാർ ചെയ്യുന്നതെന്ന് മുതുകാട് വ്യക്തമാക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍