ഇൻഡിഗോ രാഷ്ട്രീയം കളിച്ചപ്പോൾ മദനി വിമാനത്താവളത്തിൽ കാത്തിരുന്നത് എട്ട് മണിക്കൂർ; രണ്ടാം വിമാനത്തിൽ അയച്ചതു കൊച്ചിയിലെ ഇൻഡിഗോ ഓഫീസ് പിഡിപി പ്രവർത്തകർ വളഞ്ഞപ്പോൾ; ആറു വർഷത്തിന് ശേഷം കുടുംബത്തോടൊപ്പം റമദാൻ ആഘോഷിക്കുന്ന ആഹ്ലാദത്തിൽ അൻവാർശ്ശേരി
ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനി കേരളത്തിലെത്തി. ഇത്തവണ പെരുന്നാൾ കുടുംബാഗങ്ങളോടൊപ്പം അൻവാർശ്ശേരിയിൽ മദനി ആഘോഷിക്കും. കോടതി നിയന്ത്രണങ്ങൾ ഉള്ളതിനാൽ മാദ്ധ്യമങ്ങളോട് വിവാദ വിഷയങ്ങളിൽ മദനി പ്രതികരിക്കില്ല. എട്ട് ദിവസത്തേക്ക് നാട്ടിൽ പോകാനുള്ള സുപ്രീംകോടതിയുടെ അനുമതിയുമായാണ് മദനി കേരളത്തിലെത്തിയത്. ഇൻഡിഗോ എർവേയ്സിന്റെ രാഷ്ട്രീയം കളികൾകാരണം മദനിയുടെ വരവ് വിവാദവുമായി.
ബംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പിഡിപി പ്രവർത്തകർചേർന്ന് സ്വീകരിച്ചു. മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റത്. എസിപി ശാന്തകുമാർ, ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോൻ എന്നിവരും മദനിക്കൊപ്പമുണ്ട്. തന്റെ യാത്ര വൈകിപ്പിച്ചതിനു പിന്നിൽ ആസൂത്രിതനീക്കമുണ്ടെന്നു സംശയിക്കുന്നതായി മഅദനി മാദ്ധ്യമപ്രവർത്തകരോടായി പറ!ഞ്ഞു. ആറു വർഷത്തിനുശേഷം നാട്ടിൽ പെരുനാൾ ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം. നീതി ഉറപ്പാക്കാൻ സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. വിലക്കുള്ളതിനാൽ കേസിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മതിയായ സുരക്ഷാ അനുമതി ഇല്ലെന്നതിന്റെ പേരിൽ എട്ടു മണിക്കൂറിലധികം ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കാത്തിരുന്നശേഷം വൈകിട്ട് 7.15നു തിരിച്ച ഇൻഡിഗോ വിമാനത്തിലാണു മദനി കൊച്ചിയിലേക്കു പുറപ്പെട്ടത്.
നേരത്തെ, നിയമ തടസമുണ്ടെന്ന വിമാനക്കമ്പനിയുടെ നിലപാടിനെ തുടർന്ന് മദനിയുടെ യാത്ര തടസ്സപ്പെട്ടിരുന്നു. ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 12.55ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിലാണ് മദനി യാത്രചെയ്യേണ്ടിയിരുന്നത്. യാത്രയ്ക്ക് സിവിൽ വ്യോമയാനവകുപ്പിന്റെ അനുമതി വേണമെന്നും നിയമതടസ്സമുണ്ടെന്നുമുള്ള വിമാനക്കമ്പനിയുടെ നിലപാടിനെത്തുടർന്ന് യാത്ര തടസ്സപ്പെട്ടു. പൊലീസ് കാവലുള്ളതാണ് വിമാനക്കമ്പനി തടസ്സമായി ചൂണ്ടിക്കാണിച്ചത്. വിമാനത്താവളത്തിലെത്തി ബോർഡിങ് പാസ് വരെ ലഭിച്ച മദനിക്ക് ഇതേത്തുടർന്ന് വിമാനത്തിൽ കയറാൻ അനുമതി ലഭിച്ചില്ല. തുടർന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ വിമാനം കേരളത്തിലേക്കു പുറപ്പെട്ടു.
ഉച്ചയ്ക്കു 12.55നു ബംഗളൂരുവിൽനിന്നു പുറപ്പെട്ട ഇൻഡിഗോ 6ഇ 407 വിമാനത്തിൽ യാത്രചെയ്യാൻ എത്തിയപ്പോഴാണ് വ്യോമയാന വകുപ്പിനു കീഴിൽ ഹൈദരാബാദിലുള്ള ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്)യുടെ പ്രത്യേക അനുമതിയില്ലാതെ യാത്രചെയ്യാനാകില്ലെന്നു വിമാനക്കമ്പനി അധികൃതർ അറിയിച്ചത്. വൈകിട്ടു നാലരയോടെ ബിസിഎഎസ് റീജനൽ ഡപ്യൂട്ടി കമ്മിഷണർ ഒപ്പിട്ട അനുമതി ഇൻഡിഗോ വിമാനക്കമ്പനിക്കു ലഭിച്ചതോടെയാണു യാത്രാതടസ്സം നീങ്ങിയത്. വിചാരണക്കോടതി ആവശ്യപ്പെട്ടതുപ്രകാരം രണ്ടു പൊലീസ് ഉദ്യോഗസ്ഥർ വിമാനത്തിൽ മദനിയെ അനുഗമിച്ചു. 10 പേർ അടങ്ങുന്ന മറ്റൊരു പൊലീസ് സംഘം നേരത്തേ കൊച്ചിയിലെത്തിയിട്ടുണ്ട്. രാവിലെ 9.45നു ലാൽബാഗ് റോഡിലുള്ള സൗഖ്യ ആശുപത്രിയിൽനിന്നു പൊലീസ് അകമ്പടിയോടെ തിരിച്ച മഅദനി 10.45നു വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്നു ചക്രക്കസേരയും ബാഗേജും ചെക്ക്ഇൻ ചെയ്തശേഷം ശരീരപരിശോധനാ കൗണ്ടറിൽ എത്തുംമുൻപേയാണ് ഇൻഡിഗോ സുരക്ഷാ വിഭാഗത്തിൽനിന്നുള്ള രണ്ടു മാനേജർമാരെത്തി യാത്രചെയ്യാനാകില്ലെന്ന് അറിയിച്ചത്.
ബിസിഎഎസ് 42/2005 ചട്ടപ്രകാരം, ഏതെങ്കിലും കേസിൽ വിചാരണ നേരിടുന്നവർക്കു വിമാനത്തിൽ സഞ്ചരിക്കാൻ പ്രത്യേക അനുമതി വേണമെന്ന് അവർ വിശദീകരിച്ചു. പൊലീസ് അകമ്പടിയോടെ മദനി എത്തിയതിനെ തുടർന്നാണു പ്രോട്ടക്കോൾ പ്രകാരമുള്ള അനുമതി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതെന്നും ഇൻഡിഗോ അധികൃതർ പറഞ്ഞു. സുപ്രീം കോടതി ഇടപെട്ടു ജാമ്യം അനുവദിച്ച വിവരം മദനി അറിയിച്ചെങ്കിലും, കർണാടക പൊലീസിന്റെ സുരക്ഷാ പരിധിയിലാണ് ഇപ്പോഴും മഅദനിയെന്നു ചൂണ്ടിക്കാട്ടി ഇൻഡിഗോ അധികൃതർ ബിസിഎഎസിന്റെ അനുമതി വേണമെന്നു ശഠിക്കുകയായിരുന്നു. മഅദനിക്കു പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കാനായി കൂടെ യാത്രചെയ്തിരുന്ന ബെംഗളൂരു സിറ്റി പൊലീസിലെ എസിപി ശാന്തകുമാറിനെയും ഇൻസ്പെക്ടർ കരിയപ്പയെയും ആയുധസമേതം കയറ്റാൻ ഇൻഡിഗോ അധികൃതർ വിസമ്മതിച്ചെന്നും ഇതിനിടെ അഭ്യൂഹങ്ങൾ പരന്നിരുന്നു.
2008 ജൂലൈയിൽ നടന്ന ബെംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടു 31ാം പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് 2010 ഓഗ്റ്റ് 17നാണു മദനിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലിരിക്കെ, 2013 മാർച്ച് ഒൻപതിന് മകൾ ഷമീറാ ജൗഹറിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിലേക്കു പോകാൻ ബംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴും മഅദനി സമാനമായ തടസ്സം നേരിട്ടിരുന്നു. അന്നു 10 മണിക്കൂറോളം നീണ്ട കാത്തിരിപ്പിനുശേഷമാണ് അദ്ദേഹത്തിനു തിരുവനന്തപുരത്തേക്കു പോരാനായത്.
അതിനിടെ, മദനിയെ വിമാനത്തിൽ കയറ്റാൻ അനുവദിക്കാത്തതിനെത്തുടർന്ന് പിഡിപി പ്രവർത്തകർ നെടുമ്പാശേരി വിമാനത്താവളത്തിലെ ഇൻഡിഗോ എയർലൈൻസ് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വിമാനത്താവളത്തിലെ ചില്ല് തകർന്നു. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിവീശി. ഒടുവിൽ മദനിക്ക് യാത്ര ചെയ്യാൻ വിമാനക്കമ്പനി ബദൽ മാർഗ്ഗം ഒരുക്കിയെന്നു പിഡിപി വർക്കിങ് ചെയർമാൻ പൂന്തുറ സിറാജ് അറിയിച്ചതോടെ പ്രവർത്തകർ പ്രതിഷേധ പ്രകടനം അവസാനിപ്പിച്ചു. അർബുദബാധിതയായ മാതാവിനെ സന്ദർശിക്കാൻ സുപ്രീം കോടതി അനുമതി നൽകിയതിനെ തുടർന്നാണു മദനി നാട്ടിലെത്തുന്നത്. 12വരെ കേരളത്തിൽ തങ്ങും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍